അനുപല്ലവി – 6

എന്റെ ഡയറിയോ…? അമ്മ എപ്പോ വായിച്ചു..?
ആൺ പിള്ളേര് പ്രായം ആയാലേ ഒരു കണ്ണ് അവരുടെ മേലെ വേണമെന്നുള്ള പാഠം ഞാൻ നേരത്തെ പഠിച്ചാരുന്നു..
ഹ്മ്മ് കട്ടെടുത്തു വായിച്ചിട്ടു.. ഫിലോസഫി പറയുന്നോ?

കട്ടെടുക്കാൻ നീ ഒളിപ്പിച്ചു അല്ലലോ വെച്ചിരുന്നത്… ദാ ഇങ്ങനെ തുറന്നു മലർത്തി വെച്ചിട്ടുണ്ടായിരുന്നു ടേബിളിൽ..

ഓഹ് രാവിലെ എന്തോ എടുത്ത കൂട്ടത്തിൽ ഡയറി എടുത്തു ടേബിളിൽ വെച്ചിരുന്നു ഞാൻ ഇപ്പൊ ആണ്‌ ഓർത്തത്‌..

” നിന്റെ കരിങ്കൂവള മിഴികൾ തേടിയാണ് എന്റെ യാത്ര… തുളസി കതിരിൽ കോര്ത്തിട്ടു എന്നോ നെയ്തു തുടങ്ങിയ സ്വപ്നങ്ങൾക്കു…നിന്റെ നിറമാണ്.. നോവുന്ന ഓർമകൾക്ക് അപ്പുറം.. നിന്നെ സ്വന്തം ആക്കാനാണ് എന്റെ ഈ യാത്ര…
നിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്നോ നീ മറ്റാരുടെയെങ്കിലും ആയോ എന്നോ അറിയാതെ ആണ്‌ ഈ യാത്ര.. അങ്ങനെയെങ്കിൽ.. ആരോടും പറയാതെ ആരും അറിയാതെ…എന്റെ ഉള്ളിൽ സൂക്ഷിച്ചതൊക്കെയും എന്നോട് കൂടെ മണ്ണടിയും. “

ഇതിന്റെ അർത്ഥം എന്താടാ.. അമ്മയുടെ കയ്യിലിരുന്ന ഡയറിയിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ വായിച്ചു അമ്മ എന്നോട് ചോദിച്ചു…

അതു ചുമ്മാ…

ഹും ചുമ്മാതെ ആണെന്നു എനിക്ക് തോന്നുന്നില്ല.. എന്തോ മനസ്സിലാക്കിയത് പോലെ അമ്മ പറഞ്ഞു…

നിന്റെ വിശ്വനാഥൻ അമ്മാവനെ നിനക്കറിയില്ല….ഏതോ ഓർമയിൽ അമ്മയുടെ മിഴികൾ സജലങ്ങൾ ആവുന്നത് ഞാൻ അറിഞ്ഞു….

അമ്മയെ സ്‌നേഹിക്കുമ്പോൾ അച്ഛനും ഉണ്ടായിരുന്നില്ലേ അമ്മേ പ്രതിബന്ധങ്ങൾ..എന്നിട്ടും അച്ഛൻ അമ്മയെ സ്വന്തം ആകിയില്ലേ…

അമ്മ തന്നെ പറഞ്ഞു തന്ന വരികൾ അമ്മയ്ക്ക് ഓർമയില്ലെ..

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളെ കല്ലിനുള്ളിൽനിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയെന്നാണർത്ഥം
അടിതൊട്ടു മുടിവരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗ്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുകയെന്നാണ്
രാത്രി ആ തളർന്ന ചിറകുകൾക്കു ചേക്കേറാൻ
ചുമൽ കുനിച്ചു നില്ക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾക്കു കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടുചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം

ഞാൻ പറയാതെ പറയുക ആയിരുന്നു അമ്മയോട്.. എനിക്ക് പല്ലവിയോടുള്ള ഇഷ്ടം….

മക്കളുടെ കാര്യത്തിൽ എല്ലാ അമ്മമാരും സ്വാർത്ഥർ ആണുണ്ണീ…

അമ്മക് എന്താ പല്ലവിയെ ഇഷ്ടപെട്ടില്ലേ….? ഞാൻ സംശയത്തോടെ നോക്കി..
ഡാ.. അമ്മ താക്കീതു എന്ന പോലെ വിളിച്ചു

അമ്മയ്ക്ക് ഇഷ്ടമല്ലാത്തത് ഒന്നും എനിക്ക് വേണ്ടമ്മേ… ബാല്യത്തിന്റെ ചപലതയിൽ തോന്നിയൊരു ഇഷ്ടമായി.. ഞാൻ അതിനെ മറന്നോളം… അല്ലെങ്കിലും എന്റെ ഇഷ്ടം എന്നും എന്റെ ഉള്ളിൽ മാത്രം ആയിരുന്നല്ലോ…അല്ലെങ്കിലും ഇത്ര ദിവസം ആയിട്ടും ഞാൻ ആരാണെന്നു പോലും അവളോട്‌ പറഞ്ഞിട്ടില്ല.. പിന്നല്ലേ ഇഷ്ടം…

നീയെന്താ പറഞ്ഞെ… അവളെ എനിക്കിഷ്ടം അല്ലെന്നോ… എന്റെ വായ് പൊത്തി പിടിച്ചു കൊണ്ടായിരുന്നു അമ്മ ചോദിച്ചത്..

മുകളിൽ ഇരുന്നു എന്റെ ദേവേട്ടൻ കേട്ടാൽ എന്നോട് പൊറുക്കില്ല അതു… അമ്മയുടെ കണ്ണിൽ നിന്നും ഉരുണ്ടു വീണ കണ്ണീർ തുള്ളികൾ എന്റെ കവിളിലേക് വീണു..

ദേവേട്ടനോ.. ആര് ദേവൻ അമ്മാവനോ??

ഉം… പല്ലവിയുടെ അച്ഛൻ.. എന്റെ സ്വന്തം ഏട്ടൻ…

പിന്നെ അമ്മ പറഞ്ഞ കഥ ഒരു കടംകഥ പോലെ എനിക്ക് തോന്നി… അറിഞ്ഞ സത്യങ്ങൾ എന്റെ ഉള്ളിൽ നിറച്ചത് അത്ഭുതം ആയിരുന്നു…

പല്ലവിക് അറിയോ അമ്മേ ഇതൊക്കെ..

അതറിയില്ല മോനെ.. മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടുണ്ടാവണം..

എന്റെ മകന് കിട്ടാവുന്നതിൽ ഏറ്റവും നല്ല പെണ്ണ് തന്നെയാവും ചിന്നു കുട്ടി… പക്ഷെ എനിക്ക് പേടിയാണ്.. വിശ്വേട്ടനെ.. അല്ല വിശ്വനാഥനെ… അമ്മയുടെ മുഖം ദേഷ്യം കൊണ്ടു വിറയ്ക്കുന്ന പോലെ തോന്നി..

മക്കളോട് പറയാതെ അപ്പോളും അവർ ഉള്ളിൽ അടക്കിയിരുന്ന.. രക്തത്തിന്റെ നിറമുള്ള ചുവന്ന രാത്രി… അഴിഞ്ഞു വീണ മുഖപടത്തിന്റെ പിന്നിൽ കണ്ട ചുവന്ന കണ്ണുകൾക്കു…അവളുടെ കൂടപ്പിറപ്പിന്റെ അല്ല കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച ആളുടെ മുഖം ആണെന്നുള്ളത് അവളുടെ ഉള്ളിൽ കിടന്നു ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു…

ഈ പാവം സാവിത്രി കുട്ടിയുടെ മാത്രല്ല… ദാ ആ ധീരനായ സഖാവ് കൃഷ്ണന്റെ മകൻ കൂടിയ ഞാൻ.. ആരെയെങ്കിലും പേടിച്ചു ഇഷ്ടപെട്ട പെണ്ണിനെ വേണ്ടാന്ന് വെച്ചാലേ…
ഹ്മ്മ് എന്നിട്ടാണോ ഇത് വരെ ആ കൊച്ചിനോട് ഇഷ്ടം പറയാതെ നടക്കുന്നത്…

അതു.. പിന്നെ ഞങ്ങൾ കണ്ട നാള് തൊട്ടേ അടി തുടങ്ങിയതാ… ഇന്നാണ് കുറച്ചു സമാധാനം ആയിട്ട് ഒന്ന് മിണ്ടിയത്…

അവളെ ഇന്ന് ശ്രീലകത്തു കൊണ്ടാക്കിയത് ഞാനാ…

ആഹാ.. കള്ളൻ എന്നിട്ടു എന്നോട് പറഞ്ഞില്ലാലോ…

ഇപ്പോ പറഞ്ഞില്ലേ…

അവിടെ ആരെങ്കിലും കണ്ടോ നീ അവളെ കൊണ്ട് ചെന്നാക്കുന്നതു…? ഒരു പേടിയോടെ ആണ്‌ അമ്മ തിരക്കിയത്..

കണ്ടെങ്കിലെന്താ? ഞാൻ അതു വല്ല്യ കാര്യമാക്കാതെ തിരക്കി..

ഉം നീ കാണുന്ന പോലെ അല്ല അവിടെ ഉള്ളവർ കാണുന്നത്.. പ്രത്യേകിച്ചു.. എന്റെ ചേട്ടൻ എന്ന വിശ്വനാഥനും.. അച്ഛൻ മാധവനും.. നീ കൊണ്ടാക്കുന്നതു കണ്ടാൽ ആ കൊച്ചിന് സ്വര്യം കൊടുക്കില്ല… ചിലപ്പോൾ ജോലി തന്നെ വേണ്ടാന്ന് വെപ്പിക്കും..

അതെന്താ കാട്ടാളൻ മാരാണോ..?

അതൊക്കെ എത്രയോ ഭേദം…. എന്തോ ഓർത്തു അമ്മ പറഞ്ഞു.

പണ്ട് കൃഷ്ണേട്ടൻ എന്നോട് മിണ്ടിയതിനു അച്ഛനും ഏട്ടനും ചേർന്നു എന്നെ തല്ലിയതിനു കണക്കില്ല… അന്ന് ദേവേട്ടൻ വിശ്വേട്ടനും ആയി വഴക് ഉണ്ടാക്കി….

അമ്മ പഴയ ഓർമകളിലേക്ക് പോയി…

എന്നിട്ട് അമ്മ പിന്നെ മിണ്ടിയില്ലെ അച്ഛനോട്..

ആ കാര്യം അറിഞ്ഞ നിന്റെ അച്ഛൻ.. പിറ്റേ ദിവസം എന്നെ വിളിചിറക്കി കൊണ്ട് പോയി… കൂടെ എല്ലാ കാര്യങ്ങൾക്കും ദേവേട്ടനും ഉണ്ടായിരുന്നു…

ആ ഓർമകളിൽ അമ്മയുടെ നനുത്ത വിരലുകൾ… എന്റെ നെറ്റിയിൽ ഉഴിഞ്ഞു കൊണ്ടേ ഇരുന്നു..

അമ്മേ…

ഉം..

ആ പാട്ടൊന്നു പാടുവോ അമ്മ..

ഏതു…

“സഖാവിന്റെ പ്രിയസഖി…. “

അമ്മയുടെ സ്വരമാധുരിയിൽ എന്റെ മിഴികൾ മെല്ലെ അടഞ്ഞു…. അപ്പോളും അമ്മയിൽ നിന്നും വരുന്ന ആ ഗാനത്തിന്റെ വീചികൾ എന്റെ കർണ പാടങ്ങളിൽ ഒരു താരാട്ടു പോലെ.. ഒരു കുളിർ തെന്നലായി അലയടിച്ചു കൊണ്ടിരുന്നു..

“വാകകൾ പൂക്കുന്ന വഴിവീഥിയിൽ
ചെങ്കൊടി കയ്യിലേന്തി
സഖാവിനെ കണ്ടന്നു ഞാൻ
എൻ സഖാവിനെ കണ്ടന്നു ഞാൻ

ഒരു മാത്ര കണ്ടപ്പോൾ എൻ ഇടനെഞ്ചിലായി-
ഒരു വാക പൂമരം പൂത്തപോലെ
വീണ്ടുമൊരു നോക്കത് കാണുവാനായി ഞാൻ
ആ മരചോട്ടിലായ്‌ കാത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *