അമലൂട്ടനും അനുക്കുട്ടിയും – 5

“ഹൊ ഭാഗ്യം ബുക്സൊന്നും നനഞ്ഞിട്ടില്ല!”….
ആരോടെന്നില്ലാതെ പറഞ്ഞെശേഷം അമ്മ വീണ്ടും തുടർന്നു….

ഈ ബാഗിനി നാളെ കൊണ്ടോകാൻ പറ്റൂന്ന് തോന്നണില്ല . വീട്ടിൽ മഹേഷേട്ടൻ്റെ ഒരു ബാഗിരുപ്പണ്ട് ഞാനത് പോയെടുത്തിട്ട് വരാം മോനെന്നാൽ ഡ്രസ്സ് മാറി ചായ കുടിക്ക്…..

ശരിയമ്മേ……

അമ്മ മുറിയിൽ നിന്നും ഇറങ്ങിയതും ഞാൻ നനഞ്ഞ ഡ്രസ്സ് മാറി ചായ കുടിച്ചശേഷം വീടിൻ്റെ അകത്തളത്തിലേക്ക് വന്നു.
തൂണിലായ് ചാരി ഇരുന്നശേഷം എൻ്റെ കാലുകൾ മഴയിലേക്ക് നീട്ടി, ”ഓടിൻ തുമ്പിൽ നിന്നും ഒഴുകിയിറങ്ങുന്ന ജലകണങ്ങൾ മനസ്സിനെയും ശരീരത്തെയും ഒരുപോലെ സന്തോഷത്തിലാഴ്ത്തി”……
“തുളസിക്കതിരിനെ തഴുകി തലോടുന്ന ഇളം തെന്നലും തറയിൽ തട്ടിത്തെറിക്കുന്ന മഴത്തുള്ളികളും ആ ഒരു നിമിഷത്തെ കൂടുതൽ മനോഹരമാക്കി!”……

‘തൻ്റെ പ്രിയതമനോടലിയാൻ ആർത്തിരമ്പി പെയ്യുന്ന മഴത്തുള്ളികൾ പോലെ എൻ്റെ മനസ്സും അനുക്കുട്ടിയോടലിയുവാൻ വെമ്പൽകൊണ്ടു’……….

“അരികിൽ നീ ഉണ്ടായിരുന്നെങ്കിലിന്നു ഞാൻ!!!”…………

“ചിന്തകളിലാകെ മിസ്സിൻ്റെ പുഞ്ചിരി നിറഞ്ഞിരുന്നതിനാൽ നിദ്രാദേവി എന്നെ പുൽകുവാൻ നന്നേ പാട്പെട്ടു”….
അങ്ങനെ എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു!…….

“ദിവ്യാനുരാഗത്തിൻ്റെ പുതുഅദ്ധ്യായം തുറന്നശേഷം ആദ്യ ദിനവും കൂടി വന്നണഞ്ഞിരിക്കുന്നു!!!!”……..

ഏറെ സന്തോഷത്തോടെ അനുഅമ്മയോട് യാത്ര പറഞ്ഞ് ഞാൻ കോളേജിലേക്കുള്ള പ്രയാണമാരംഭിച്ചു…..

“കാർമേഘങ്ങൾ ഇന്നും സൂര്യനെ മറച്ചിരിക്കുന്നു”……..

കോളേജ് ഗേറ്റിന് മുന്നിലെത്തുമ്പോൾ തന്നെ മഴ പതിയെ ചാറുവാൻ തുടങ്ങി……
അനുക്കുട്ടിയെ കാണുവാനുള്ള കൊതിയോടെ ഞാൻ നടപ്പിൻ്റെ വേഗത കൂട്ടി മുന്നോട്ട് നീങ്ങിയതും പരിചിതമായൊരു ശബ്ദം എൻ്റെ പിന്നിൽ നിന്നും ഉയർന്നു!…….

“അമലേ”……….

പതിയെ തിരിഞ്ഞു നോക്കിയ എൻ്റെ “കണ്ണുകളിൽ പ്രണയത്തിൻ്റെ പനിനീർപ്പൂക്കൾ നിറച്ചുകൊണ്ട്
,നുണക്കുഴിയാൽ മനോഹരമായ പുഞ്ചിരിതൂകി ഗുൽമോഹർ നിറഞ്ഞ വഴിയിലൂടെ മന്ദം മന്ദം നടന്നു വരികയാണ് അനുക്കുട്ടി”………

‘ഇളം പച്ചയിൽ പൂക്കൾ നിറഞ്ഞ ഡിസൈനുള്ള സാരിയും അതേ കളർ ബ്ലൗസുമാണ് മിസ്സ് ധരിച്ചിരിക്കുന്നത് ‘……
പതിവുപോലെ നെറ്റിയിൽ ചന്ദനക്കുറിയുണ്ട് അതിനു താഴെയായ് ഒരു കറുത്ത പൊട്ടും.
നടത്തത്തിന് ഭംഗി കൂട്ടുന്ന പോലെ ഇളം കാറ്റേറ്റ് മുടിയിഴകൾ പിന്നിലേക്ക് പാറിനടക്കുന്നു….

“നയന മനോഹമായ ആ കാഴ്ച എൻ്റെ ഹൃദയത്തിൽ അനുരാഗത്തിൻ്റെ പൊൻകിരണങ്ങൾ തീർത്തു”!……

ഹലോ….. എന്താലോചിച്ച് നിക്കുവാ?
മഴ കൂടുന്നതിനു മുമ്പ് വരാൻ നോക്ക്!…….
ചിന്തയുടെ ലോകത്ത് നിന്നും എന്നെ ഉണർത്തിക്കൊണ്ട് അനുമിസ്സിൻ്റെ സ്വരം എൻ്റെ കാതുകളെ തലോടിയതും ഒരു ചിരിയോടെ ഞാൻ മിസ്സിനൊപ്പം നടക്കുവാൻ തുടങ്ങി….

“പ്രണയ നിമിഷങ്ങൾക്ക് നിറം പകർന്നപോൽ ചുവന്ന പൂക്കൾ പരവതാനി വിരിച്ച വഴിയിലൂടെ പൊടിമഴയും നനഞ്ഞ് അനുക്കുട്ടിയോടൊപ്പം മുന്നോട്ട് നടന്നു വരുമ്പോൾ വാകമരച്ചോട്ടിൽ ഞങ്ങടെ വരവിനായ് അക്ഷമയോടെ കാത്തിരുന്ന ഇളം തെന്നൽ, സ്നേഹത്തോലൊരുക്കിയ കുസൃതിയിൽ ഞാനും മിസ്സും ചെറുതായ് നനഞ്ഞു”!…..

ആ മുടിയിഴകളിലും കവിളുകളിലും ചുംബനങ്ങൾ തീർത്ത മഴത്തുള്ളികൾ, തൻ്റെ പ്രിയതമയെ പിരിയുവാനാവാതെ സങ്കടത്തോടെ ഭൂമിയിലേക്ക് പതിക്കുന്ന കാഴ്ച എൻ്റെ മിഴികളെ വിസ്മയത്താൽ പുൽകി!!!….

“ദൈവമേ മഴത്തുള്ളികൾ പോലും എൻ്റെ അനുക്കുട്ടിയെ പ്രണയിക്കുകയാണോ???”……..
“ജീവിതത്തിൽ ആദ്യമായ്, അസൂയയോടെ ഞാൻ ദൈവത്തെ വിളിച്ചു”….

മനസ്സിലെ ചിന്തകൾ പതിയെ സ്വാർത്ഥതയിലേക്ക് വഴിമാറുമ്പോഴാണ് മഴയുടെ ശക്തി വർദ്ധിക്കുന്നത്…….

അമലേ മഴ കൂടി വേഗന്നോടിക്കോ…….
ഒരു ചിരിയോടെ പറഞ്ഞശേഷം അനുമിസ്സ് കോളേജ് ലക്ഷ്യമാക്കി ഓടുവാൻ തുടങ്ങി, “മുന്നിലേക്കുള്ള പ്രയാണത്തിൽ
അനുക്കുട്ടിയുടെ മുടിയിഴകൾ അങ്ങോളമിങ്ങോളം ചാഞ്ചാടുകയാണ്”……..
‘വാർമുടി തുമ്പിൽ ചൂടിയ തുളസിക്കതിർ മഴയിൽ നനയുന്നതോടൊപ്പം തൻ്റെ പ്രണയിനിയിൽ നിന്നും വിട്ടകലാതിരിക്കുവാൻ ഇറുകെ പുണർന്നിരിക്കുന്നു!’…….

ഒരു നിമിഷം ആ തുളസിക്കതിരാവാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോയ്!!!!

അമലേ…….. താനെന്തിനാ നിന്ന് മഴ നനയുന്നേ വേഗന്നോടി വാടോ……
മുന്നിലേക്കോടിയ അനുമിസ്സ് പെട്ടെന്ന് തിരിഞ്ഞശേഷം ഉച്ചത്തിലെന്നെ വിളിച്ചെങ്കിലും ,ആ വാക്കുകൾക്ക് എന്നെ ചിന്തകളിൽ നിന്നും ഉണർത്തുവാനുള്ള ശക്തി ഇല്ലായിരുന്നെന്നതാണ് സത്യം. അതിനാൽ ഞാനാ മഴ നനഞ്ഞ് അവിടെത്തന്നെ അനങ്ങാതെ നിന്നു….
പക്ഷെ അടുത്ത നിമിഷം എന്നെ ഞെട്ടിച്ചുകൊണ്ട് അനുക്കുട്ടി തിരിഞ്ഞോടി വന്ന് എൻ്റെ ഇടതു കയ്യിൽ തൻ്റെ വലം കൈകൊണ്ട് മുറുകെ പിടിച്ചശേഷം മുന്നിലേക്ക് ഓടുവാൻ തുടങ്ങി!!!……

”മിസ്സിൻ്റെ വിരൽസ്പർശത്താൽ എന്നിലെ ഹൃദയസ്പന്ദനം ക്രമാധീതമായ് ഉയർന്നു….
കോരിച്ചൊരിയുന്നയീ മഴയത്തും എൻ്റെ ശരീരം വിയർക്കുന്നത് പോലെ “.
ഏതോ സ്വപ്ന ലോകത്തെത്തിയ ഞാൻ മഴത്തുള്ളികൾ ഏറ്റുവാങ്ങിക്കൊണ്ട് അനുക്കുട്ടിയുടെ പിന്നാലെ മുന്നോട്ട് ഗമിച്ചു!!……
മഴയുടെ ശക്തിയിൽ നന്നായ് നനഞ്ഞ ഞങ്ങൾ, കാർമേഘങ്ങളാൽ ഇരുൾ മൂടിയ കോളേജിൻ്റെ ഇടനാഴിയിലൂടെ മുന്നോട്ടു നടന്നതും, “വിനീതേട്ടൻ്റെ തട്ടത്തിൻ മറയത്തെന്ന സിനിമയിലെ ആ പ്രണയരംഗം എൻ്റെ മനസ്സിലേക്ക് കടന്നുവന്നു!”…..

*”സെൻ്റ് മേരീസ് കോളേജിൻ്റെ വരാന്തയിലൂടെ ഞാൻ അനുക്കുട്ടിയോടൊപ്പം നടന്നു വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം മഴക്കാറ്റുണ്ട്, അതവളുടെ സാരിയിലും മുടിയിഴയിലുമൊക്കെ തട്ടിത്തടഞ്ഞ് പോകുന്നുണ്ടായിരുന്നു, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കോരോ തവണ വരുമ്പോഴും പെണ്ണിൻ്റെ മൊഞ്ച് കൂടിക്കൂടി വന്നു”…….
(സാഹെബാ… ഓ… സാഹേബാ… BGM )
‘ഇന്ന് ഈ വരാന്തയിൽ വെച്ച് ഞാൻ മനസ്സിലുറപ്പിച്ചു മറ്റൊരുത്തനും ഇവളെ വിട്ടു കൊടുക്കൂല്ലെന്ന് ”അനുക്കുട്ടി ” ഇവളെൻ്റെയാണ്….. എൻ്റേത് മാത്രം’……….*

_”കനവിലിന്നൊരു കനിവുമില്ലാതിനിയ മുറിവോ തന്നു നീ……
നിറയൂ…….
ജീവനിൽ നീ നിറയൂ……
അണയൂ….
വിജന വീഥിയിലണയൂ….
ഇവളെൻ നെഞ്ചിൻ നിസ്വനം…ഓ…..
ഇവളീ മണ്ണിൻ വിസ്മയം….
ഓ….കുളിരുന്നുണ്ടീ തീ…. നാളം”………._

ഹലോ എന്താ മാഷേ ഇന്ന് ക്ലാസ്സിൽ കയറാനൊന്നും ഉദ്ദേശമില്ലേ???
മിസ്സിനൊപ്പം ലാബിലേക്ക് തിരിയാനൊരുങ്ങവെ എന്നെ പരിഹസിക്കുന്ന പോലൊരു ചിരിയോടെ അനുമിസ്സിൻ്റെ ചോദ്യമുയർന്നു…..

എ…എന്താ….. എന്താ മിസ്സ് പറഞ്ഞെ????
ചിന്തയിൽ വിഹരിച്ചിരുന്ന ഞാൻ ഒരു നിമിഷം അനങ്ങാതെ നിന്നശേഷം ചോദിച്ചു…

ഓഹോ… അപ്പോ ഞാനീ പറഞ്ഞതൊന്നും താൻ കേട്ടില്ലല്ലേ???
സംശയഭാവത്തോടെ മിസ്സ് പുരികമുയർത്തി…

Leave a Reply

Your email address will not be published. Required fields are marked *