താലി കയ്യിൽ ഇരിക്കുമ്പോഴും അവളെ തന്നെ ഒത്തിരി വട്ടം കിച്ചു വീണ്ടും വീണ്ടും നോക്കി, മുഖത്തെ ഭാവം നോക്കി ഉള്ളറിയാൻ ഒത്തിരി ശ്രെമിച്ചെങ്കിലും ശൂന്യത നിറഞ്ഞ അവളുടെ മുഖം കിച്ചുവിനെ വീണ്ടും വീർപ്പു മുട്ടിച്ചതെ ഉള്ളൂ, അധികം ആരും ഇല്ലാതിരുന്ന അമ്പലത്തിൽ വെച്ചു ചുറ്റും കൂടി നിന്ന കുറച്ചു പേർ മാത്രം സാക്ഷിയായി അവൻ നീരജയുടെ കഴുത്തിൽ താലി കെട്ടി.
എന്നോ തമ്മിൽ ആരംഭിച്ച മൗനം നീണ്ടു അവരുടെ മുറിയിലും എത്തി. ആദ്യരാത്രിയുടെ ഒരുക്കങ്ങളോ ചമയങ്ങളോ തൊട്ടു തീണ്ടിയിട്ടില്ലാത്ത തന്റെ മുറിയിൽ കിച്ചു സ്വയം മനസ്സിനെ വരുതിയിൽ കൊണ്ടുവരാൻ ശ്രെമിച്ചു കൊണ്ടിരുന്നു.
എങ്കിലും സ്വന്തം ഏട്ടത്തി ഇന്ന് തന്റെ ഭാര്യ ആണെന്നുള്ള ചിന്ത അവനെ ഉള്ളാലെ ഉലച്ചു കൊണ്ടിരുന്നു. നാളുകൾ ഉള്ളിൽ ആരോടും പറയാതെ നടക്കില്ല എന്നു മനസ്സിൽ പറഞ്ഞു പഠിപ്പിച്ച കനവ് ഇന്ന് സഫലമാകുമ്പോൾ സന്തോഷത്തിനു പകരം ഒരു തരം മരവിപ്പായിരുന്നു കിച്ചുവിനെ വേട്ടയാടിയത്.
“നിന്റെ ആഗ്രഹം നിന്റേത് മാത്രം ആയിരുന്നു കിച്ചു… നീരജയ്ക്ക് നീ അനിയൻ ആയിരുന്നു എന്നും എപ്പോഴും ഇന്നും…”
അവന്റെ ഉള്ളിൽ ഇരുന്ന് ആരോ അവനോടു പറയുംപോലെ തോന്നി.
നീരജയുടെ കല്യാണം ഉറപ്പിച്ച ശേഷമുള്ള പെരുമാറ്റം കൂടി ചിന്തിച്ച കിച്ചുവിന് അതിന്റെ സത്യം അറിയാൻ അധികം ചിന്തിക്കേണ്ടിയും വന്നില്ല.
“ക്ടക്…#@@”
ആലോചനയിൽ നിന്നും ഞെട്ടിയ കിച്ചു കണ്ടത് കയ്യിലെ പാൽ ഗ്ലാസ്സ് മേശയിൽ വെച്ചു വാതിൽ അടക്കുന്ന നീരജയെ ആയിരുന്നു. എന്നത്തേയും പോലെ മുണ്ടും നേര്യതും ധരിച്ചു കുളികഴിഞ്ഞ മുടി വിരിച്ചിട്ട് നിൽക്കുന്ന നീരജ, മുഖത്തും കഴുത്തിലും തുള്ളികൾ തിളങ്ങി എങ്കിലും വിഷാദ ഭാവം നിറഞ്ഞ അവളുടെ മുഖം നോക്കി അവനൊന്നു ചിരിക്കാൻ പോലും കഴിഞ്ഞില്ല.. അവൻ ആ റൂമിലെ ഇല്ല എന്ന നിലയിൽ ആയിരുന്നു നീരജയുടെ ചലനങ്ങൾ, നോട്ടം പോലും പാളി വീഴരുത് എന്നു ഉറപ്പിച്ച പോലെ കണ്ണാടിക്കു മുൻപിൽ നിന്ന് മുടി വേഗം വീശി ഉണക്കി നനവ് കളഞ്ഞു ഒരക്ഷരം പോലും മിണ്ടാതെ അവൾ ബെഡിൽ അവനിൽ നിന്നും ഒരു ദൂരം മാറി കിടന്നു.
ഇനിയുള്ള രാത്രികളും തന്റെ ബാക്കിയുള്ള ജീവിതവും എങ്ങനെ ആയിരിക്കും എന്ന് ഏറെക്കുറെ മനസിലായ കിച്ചു കയ്യെത്തിച്ചു ലൈറ് ഓഫ് ആക്കി കിടന്നു.
ഗ്ലാസ്സിലെ പാലിനെ നോക്കി പുച്ഛത്തോടെ ചിരിക്കുമ്പോൾ അവന് ആദ്യമായി അമ്മയോട് ദേഷ്യം തോന്നി അതിലും മുകളിൽ ഇതിനു സമ്മതിച്ച തന്നോടും. *******************************
രാത്രികൾ നിദ്രവിഹീനമായി തുടരുമ്പോഴും പകലുകളിൽ അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം അവർ പരസ്പരം അഭിനയിച്ചു. അഭിനയമാണെന്നു അവർക്ക് തന്നെ അറിയാമായിരുന്നതുകൊണ്ട്. കൂടുതൽ ഒന്നും തമ്മിൽ സംസാരവും ഉണ്ടായിരുന്നില്ല…
ഒരിക്കൽ തന്നെ ഏറ്റവും അടുത്തു കൊണ്ടു നടന്നു സ്നേഹിച്ച ഏട്ടത്തി ഇന്ന് തന്റെ താലി കഴുത്തിൽ വീണപ്പോൾ തീർത്തും അന്യയായി തീരുന്നത് നെഞ്ചു പൊടിയുന്ന വേദനയോടെയാണ് കിച്ചു കണ്ടു നിന്നത്.
എം ബി എ മോഹങ്ങൾക്ക് ചിറകു മുളച്ചുകൊണ്ടു കിച്ചുവിന് തിരുവനന്തപുരത്തു കോളേജിൽ കിട്ടിയതും അവൻ അതിനു കാര്യങ്ങൾ നീക്കിയതും പെട്ടെന്നായിരുന്നു.
“നീയ്….ഇതെന്തു ഭാവിച്ച കിച്ചു…ഇവിടൊന്നും പഠിക്കാൻ ഇടല്ല്യാഞ്ഞിട്ടാ ഇനി അവിടെ പോയി പഠിക്കണേ…”
ഊണ് മേശയിൽ ഇരിക്കുമ്പോൾ കിച്ചു പറഞ്ഞത് കേട്ട അമല കിച്ചുവിന്റെ തീരുമാനത്തോട് ആദ്യമേ എതിർത്തു.
“അവിടെയാ കിട്ടിയേ….പിന്നെന്ത് ചെയ്യാനാ…”
“പോണം ന്നു നിനക്ക് നിര്ബന്ധാച്ചാൽ ആക്കിക്കോ…ന്റെ കുട്ടിയേം കൂടെ കൊണ്ടു പോണം…”
വിളമ്പി കൊണ്ടിരുന്ന നീരജയുടെ കയ്യിൽ പിടിച്ചുകൊണ്ടു അമല പറഞ്ഞു.
താൻ കാരണം ഏട്ടത്തിക്കൊരു ബുദ്ധിമുട്ട് ആവണ്ട എന്നു കരുതി മനപൂർവ്വം ഇവിടുന്ന് മാറി നിൽക്കാൻ വേണ്ടി ചെയ്ത കിച്ചുവിന് അമ്മയുടെ ആവശ്യം അംഗീകരിക്കാൻ തോന്നിയില്ല.
“അപ്പൊ അമ്മ ഇവിടെ ഒറ്റയ്ക്കോ…… ഏട്ടത്തി………
