നെയ്യലുവ പോലുള്ള മേമ – 2 14

ഒരുത്തന്‍ ചാവാന്‍ കിടക്കുമ്പോഴെങ്കിലും ഒന്ന് ഒട്ടിയൊക്കെ നിന്നാലെന്താ ഇവര്‍ക്ക്..! പുലര്‍ച്ചെ സംഭവിച്ചത് പോലെ ഒരു പത്തു മിനിട്ടെങ്കിലും ഒന്ന്‍ കെട്ടിപ്പിടിച്ച് നിന്നാലെന്താ..! എനിക്കാകെ നിരാശ തോന്നിപ്പോയി.

അല്‍പനേരം കൊണ്ട് എല്ലാം നോര്‍മലായി.പക്ഷെ അപ്പോഴും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളമൊഴുകുന്നുണ്ടായിരുന്നു. ഞാന്‍ കഴിപ്പ്‌ മതിയാക്കി എഴുന്നേറ്റ് കയ്യും മുഖവുമൊക്കെ ഒന്ന് കഴുകിയെന്നു വരുത്തി വേഗത്തില്‍ മുറിയിലേക്ക് പോയിക്കളഞ്ഞു.

വല്ലാത്തൊരു മൂഞ്ചിയ പരീക്ഷണമായിപ്പോയി. ഛെ..അവരുടെ ആ സ്വഭാവമൊക്കെ ഒന്ന് മാറി വന്നതായിരുന്നു.

ആലോചിക്കുമ്പോള്‍ തൊലിയുരിഞ്ഞു പോകുന്നത് പോലെ.അവര്‍ ഇത്ര രൂക്ഷമായി പ്രതികരിക്കുമെന്ന് കരുതിയില്ല. ഇനിയെങ്ങനെ ആ മുഖത്ത് നോക്കും. കാണുമ്പോഴൊക്കെ അവരുടെ മനസ്സില്‍ ആ വെറുപ്പ് പതയില്ലേ. ചേച്ചിയുടെ മോന്‍ ഒരു വലിയ ലമ്പടനാണെന്നല്ലേ ഇപ്പൊ അവര്‍ കരുതിയിട്ടുണ്ടാവുക.

സത്യമതാണെങ്കില്‍ക്കൂടിയും ഒരാള്‍ ആ രീതിയില്‍ നോക്കുമ്പോഴാണ് ആ നാണക്കേട് മനസ്സിലാവുന്നത്.

ഇരിപ്പും കിടപ്പുമുറയ്ക്കാതെ ഞാനാ ചെറിയ മുറിയിലൂടെ തേരാപാര നടന്നു. ഒടുവിലൊരു തീരുമാനത്തിലെത്തി. അലമാരയുടെ മുകളില്‍ നിന്നും
ബാഗ് വലിച്ചെടുത്തു വസ്ത്രങ്ങളെല്ലാം അതില്‍ വാരി നിറയ്ക്കാന്‍ തുടങ്ങി.

മതി ഇവിടുത്തെ വാസം..നാണംകെട്ട് നാണംകെട്ട് മനുഷ്യന്‍ ഇല്ലാതാവുന്നതിന് മുന്നേ നാട് പിടിക്കുന്നതാണ് ഉത്തമം. ഇവിടെ നിന്നാ ഇനിയും നോക്കിപ്പോകും ഉറപ്പാണ്…! ഇജ്ജാതി മൊതലിനെയൊക്കെ ദൈവികമായ കണ്ണോടെ നോക്കാന്‍ എന്നെക്കൊണ്ടൊന്നും പറ്റില്ല…വീണ്ടും പ്രശ്നമാവും..അവര്‍ ചിലപ്പോ ചിരവ വച്ച് അടിച്ചെന്നും വരും. അതിലും നല്ലത് അച്ഛന്റെ തെറിയാണ്.

എല്ലാം ബാഗില്‍ നിറച്ച ശേഷം. ജീന്‍സെടുത്തിടാന്‍ തുടങ്ങുകയായിരുന്നു. ഛെ..ഒന്ന് കുളിക്കാമായിരുന്നു..പശുവിന്‍റെ ഒരു വാട മണം..! കുളിയുടെ കാര്യം ചിന്തിച്ചപ്പോഴാണ് പെട്ടെന്ന് ഒരു മിന്നല്‍ പോലെ മനസ്സിനെ പിടിച്ചു

കുലുക്കിക്കൊണ്ട് ആ മുഖം ഓര്‍മ്മയിലെക്കെത്തിയത്.

‘ലിസിച്ചെച്ചി….’ എന്റമ്മേ…ലിസിച്ചേച്ചിയെ ഞാന്‍ മറന്നു പോയോ..! അതെങ്ങനെ സംഭവിച്ചു..!

“പത്തരയ്ക്ക് വരുമോ..കുളത്തിലേക്ക്..വന്നാ ഞാന്‍ പുറം തേച്ചു തരാം..!”

ആ സ്വരം സണ്ണി ലിയോണിന്റെ ‘ഓ മൈ ഗോഡ്’ പോലെ എന്റെ ഹൃദയത്തില്‍ അലയടിച്ചു.

ജീവിതത്തില്‍ ഒരു നല്ലകാലം വരുമ്പോഴാണോഡാ മൈരേ ഓടി ഒളിക്കാന്‍ നോക്കുന്നത്..! എന്റെ ആത്മാവാണെന്നു തോന്നുന്നു എന്നെത്തന്നെ തെറി വിളിക്കുകയാണ്‌.

ഒരു നിമിഷം ബാഗിലേക്ക് നോക്കി. ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല. അതില്‍ നിറച്ചതെല്ലാം തന്നെ കിടക്കയിലേക്ക് കുടഞ്ഞിട്ടു.

എന്ത് വന്നാലും എത്രയൊക്കെ നാണം കെട്ടാലും ലിസിച്ചേച്ചിയുടെ അപ്പം തിന്നാതെ ഇവിടുന്നു പോകുന്ന പ്രശ്നമുദിക്കുന്നില്ല. ഞാന്‍ മനസ്സില്‍ ദൃഢപ്രതിജ്ഞയെടുത്തു.

“എന്താ ബാഗൊക്കെ എടുത്ത്…പിന്നേം പോകാനുള്ള ഒരുക്കമാണോ… ഞാന്‍ വേണേല്‍ ഓട്ടോ വിളിച്ചു തരാം..!”

വാതില്‍ക്കല്‍ നിന്നൊരു കനത്തശബ്ദം കേട്ടു ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.

മേമയാണ്…! ‍ഇരുകൈകളും കട്ടിളയില്‍ വിരിച്ചു പിടിച്ചങ്ങനെ നില്‍പ്പാണ്.

ഞാന്‍ ശരിക്കും ചമ്മി. എന്തെന്നാല്‍ എന്ത് കാരണം കൊണ്ടാണ് ഞാന്‍ പോകാന്‍ തുടങ്ങിയതെന്ന് രണ്ടുപേര്‍ക്കും അറിയാം.

“ഞാന്‍..ഞാനൊക്കെ അടുക്കി വെക്കുകയായിരുന്നു..!”

ബാഗിലേക്കു നോട്ടം മാറ്റിയാണ് പറഞ്ഞത്. ചമ്മല്‍ മറയ്ക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. അല്ലെങ്കില്‍ എന്റെ സ്ഥായിയായ ഭാവം അതാണെന്ന് അവര്‍ കരുതിക്കളയും. വന്നപ്പോള്‍ മുതല്‍ ആ ഭാവം എന്നെ വിട്ടു പോയിട്ടുമില്ല.

“ഇങ്ങനാണോ അടുക്കി വെക്കുന്നത്…ഞാനോര്‍ത്തു പോകാനുള്ള ഒരുക്കമാണെന്ന്..! ശരി..അപ്പൊ പോകുന്നില്ലെന്ന് ഉറപ്പല്ലേ..?”

“ങ്ഹാ..!”

ഞാനൊന്ന് കനപ്പിച്ച് മൂളി.

Leave a Reply

Your email address will not be published. Required fields are marked *