മഞ്ജുവിന് മാത്രം സ്വന്തം – 7അടിപൊളി  

പെൺമത്സ്യത്തെയോ ആൺമത്സ്യത്തെയോ ജലാശയത്തിൽ നിന്നും മനുഷ്യർ പിടിച്ച്കൊണ്ട് പോകുമ്പോൾ അതിൻ്റെ ഇണയായ മത്സ്യം വെള്ളത്തിൻ്റെ ഓളപ്പരപ്പുകളിൽ തൻ്റെ ഇണ അവിടേക്ക് തിരികെ വരുന്നതും നോക്കി അങ്ങനെ കാത്തിരിക്കും. അതിപ്പോൾ അതിൻ്റെ ആയുസ്സ് എത്രകാലമുണ്ടോ അത്രകാലംവരേക്കും.

അന്ന് ആ കഥ കേട്ടതും ഞാൻ വീട്ടിലെ കുളത്തിൽ ചെന്ന് നോക്കി. വെള്ളത്തിൻ്റെ മുകൽത്തട്ടിൽ അതുപോലെ ഒറ്റപ്പെട്ടുപോയ ഒരുപാട് ഇണമത്സ്യങ്ങളെ ഞാൻ കണ്ടു. അന്നുമുതൽ ഞാനവയെ കഴിക്കാറില്ല. ഒരുപാട് നിർബന്ധിച്ച് വീട്ടിലെ കരിമീനിൻ്റെ വിൽപ്പന നിർത്തിക്കുകയും ചെയ്തു. അതുപോലൊരു കുളത്തിലെ കരിമീനാണ് അവൻ എന്നും അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…””””””””

അതിലെ പോലെ ഞാനും ഒരു കരിമീനാണ് മഞ്ജു…. നിന്നെയും കാത്തു ഞാൻ എൻ്റെ ആയുസ്സ് തീരുന്നത് വരേക്കും നിൽക്കും…. എന്ന് മഞ്ജുവിന് മാത്രം സ്വന്തം ആദിത്യ വർമ്മ….””””””

ആദി കൊടുത്ത പുസ്തകം അതോടെ തീർന്നു….. അതിനെ നെഞ്ചോട് ചേർത്തു തല താഴ്ത്തി മഞ്ജു ആർത്തു കരഞ്ഞു…. അവളുടെ ശബ്ദം വരാതെ ഇരിക്കാൻ വായിൽ ടവ്വൽ അവള് തന്നെ തിരുകി വെച്ചു….

ആനചന്തം പൊന്നാമ്പൽ ചമയം നിൻ നാണചിമിഴിൽ കണ്ടീലാ കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ നിന്നോണചിന്തും കേട്ടീലാ കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ

കാലാവസ്ഥാ മോശമായതിനാൽ ഫ്ലൈറ്റ് വൈകിയാണ് പുറപ്പെട്ടത് അത് കൊണ്ട് വിജാരിച്ച സമയത്ത് അവർ ലാൻഡ് ചെയ്തില്ല…. സെക്യൂരിറ്റി ചെകിങ്ങും കഴിഞ്ഞ് പുറത്ത് വന്ന അവർ മലേഷ്യയിലോക്ക് പോകുന്ന എയർ ഇന്ത്യയുടെ ഫ്ലൈറ്റിൻ്റെ ബോർഡിംഗിൽ ആദിയെ അവർ തിരഞ്ഞു….. പക്ഷെ കണ്ടെത്താനായില്ല……

അവർ കൗണ്ടെറിൽ അന്വേഷിച്ചപ്പോൾ… ആദി ബോർഡിംഗ് ചെയ്തു എന്ന വിവരം അറിയാൻ കഴിഞ്ഞു …… അവർ നേരെ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റിലേക്ക് ഓടി പോയി…. അവിടെയും വിഫലമായിരുന്നു അവസ്ഥ……. രാജുവിനെയും മഞ്ജുവിനെയും റർ പി എഫ് സെക്യൂരിറ്റി തടഞ്ഞു…. ഇനി മുന്നോട്ട് പോകാൻ അവർക്ക് കഴിഞ്ഞില്ല…. അവർ എവിടെ തന്നെ നിന്നു….. ഇനി ആകെയുള്ള പ്രദീഷ ആദി അഷ്റഫിനെ വിളിക്കുന്നതാണ് ….. അതും കാത്ത് അവർ എയർപോർട്ടിന് പുറത്ത് കാത്ത് നിന്നു….

രാജു അഷറഫിനെ ഇടയ്ക്ക ഇടയ്ക്ക വിളിച്ചുകൊണ്ടിരുന്നു… പക്ഷെ അഷറഫിന് അങ്ങനെയുള്ള ഒരു കോളും വന്നിരുന്നില്ല…..

മൂന്ന് മണിക്കൂർ കഴിഞു……….എല്ലാം കയ്യിൽനിന്നു പോയെന്ന് മനസ്സിലായ മഞ്ജു …. അഷറഫിനോട് അവൾക് വേണ്ടി ഒരു വിസ ചൈനയിലേക്ക് എടുക്കുവാൻ പറഞ്ഞു… വിസ കിട്ടിക്കഴിഞ്ഞാൽ അടുത്ത ഫ്ലൈറ്റിൽ തന്നെ ആദിയെ കാണാൻ പോകാനും ശിഷ്ടക്കാലം അവൻ്റെ കൂടെ ജീവിക്കനുമായിരുന്നു അവളുടെ ഉദ്ദേശം…. വിസ റെഡിയാവാൻ രണ്ടു ദിവസം എടുക്കുമെന്ന് അഷ്റഫ് അവളെ തിരിച്ച് വിളിച്ച് പറഞ്ഞു…. അതോടൊപ്പം മറ്റൊരു കാര്യവും പറഞ്ഞു…

ആദി ഫ്ലൈറ്റിൽ കയറാൻ പോകുന്നു എന്നു ഇനി ചൈനയിൽ എത്തിയാലെ വിളിക്കുമെന്നും അറിയിച്ചു….അത് പറയാൻ അവൻ കോളിന് പകരം മെസേജ് വഴിയാണ് അത് അറിയിച്ചത് എന്നും… മെസ്സേജ് അയച്ച നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അതിൻ്റെ ഉടമ മറ്റൊരു ഫ്ലൈറ്റ് യാത്രകാരണാന്നെണ് മറുപടി കിട്ടിയെന്നും അഷ്റഫ് പറഞ്ഞു…. എല്ലാ രീതിയിലും ദൈവം അവളെ പരീക്ഷിക്കുകയാണല്ലോ എന്ന് ഓർത്ത് അവൾ സങ്കടപ്പെട്ടു…….

 

മാർച്ച് 9 2024. ഒരു പത്ര റിപ്പോർട്ട്

227 യാത്രക്കാരുമായി സഞ്ചരിച്ച മലേഷ്യൻ വിമാനം എവിടെ?

കൊച്ചി : 2022 മാർച്ച് 8-ന് പുലർച്ചെ 12.14നാണ് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ്-777 വിമാനം എംഎച്ച് 370 മലേഷ്യൻ തലസ്ഥാനനഗരമായ ക്വാലാലംപൂരിലെ എയർപോർട്ടിൽനിന്നും പറന്നുയർന്നത്.ചൈനയിലെ ബെയ്ജിങ് വിമാനത്താവളമായിരുന്നു ലക്ഷ്യം. മലേഷ്യൻ സ്വദേശിയായ സാഹറി അഹമ്മദ് ഷാ എന്ന അനുഭവസമ്പന്നനായ പൈലറ്റായിരുന്നു വിമാനത്തിന്റെ പ്രധാന ക്യാപ്റ്റൻ. ഫാരിഖ് അഹമ്മദ് ഹമീദ് എന്ന 27-കാരനായിരുന്നു സഹപൈലറ്റ്.

10 ഫ്ളൈറ്റ് അറ്റൻഡന്റുമാരും 227 യാത്രക്കാരുമുൾപ്പെടെ ആ വിമാനത്തിൽ ആകെ ഉണ്ടായിരുന്നത്. 239 പേർ. യാത്രക്കാരിൽ 153 പേർ ചൈനീസ് പൗരൻമാരായിരുന്നു. അഞ്ച് ഇന്ത്യക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു ഇന്ത്യക്കാരിൽ ഒരാൾ മലയാളിയായിരുന്നു മാഹി സ്വദേശി ആദിത്യ വർമ്മ (26) ആയിരുന്നൂ ആ യാത്രക്കാരൻ. ക്വാലലംപൂരിൽ നിന്ന് പറന്നുയർന്ന് 38-മത്തെ മിനിറ്റിലാണ് വിമാനവുമായി അവസാനത്തെ ആശയവിനിമയം നടക്കുന്നത്.

ആ സമയത്ത് ദക്ഷിണ ചൈനാക്കടലിന്റെ ഭാഗത്തായിരുന്നു വിമാനം. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിലെ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് ക്വാലലംപൂരിലെ കൺട്രോൾ സ്റ്റേഷനിൽനിന്നും നൽകിയ നിർദേശത്തിനുള്ള മറുപടിയായാണ് വിമാനത്തിൽ നിന്ന് സന്ദേശം എത്തിയത്. ഒപ്പം കൺട്രോൾ സ്റ്റേഷനിലുള്ളവർക്ക് ശുഭരാത്രിയും പൈലറ്റ് നേർന്നു. എന്നാൽ വിമാനത്തിൽനിന്ന് ഹോചിമിൻസിറ്റി സ്റ്റേഷനിലേക്ക് സന്ദേശം ഒന്നും എത്തിയില്ല. പൈലറ്റുമായി ബന്ധപ്പെടാൻ എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവർ മലേഷ്യൻ അധികൃതർക്ക് വിവരം കൈമാറി. മലേഷ്യയുടെ കിഴക്കൻ തീരത്ത് വിയറ്റ്നാം അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്.

ഇതിന് പിന്നാലെ വിമാനത്തിൽനിന്ന് സിഗ്നൽ നൽകുന്ന ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. ഇത് ബോധപൂർവമാണെന്നാണ് കരുതുന്നത്. പിന്നീട് ഉപഗ്രത്തിലേക്ക് വിമാനത്തിൽ നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ ഏത് പ്രദേശത്താണെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് തകർന്നുവീണിരിക്കാമെന്ന നിഗമനത്തിലാണ് വിദഗ്ധരെല്ലാം ആദ്യഘട്ടത്തിൽ എത്തിച്ചേർന്നത വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരച്ചിൽ സംരംഭമായിരുന്നു എംഎച്ച് 370-ന് വേണ്ടി നടത്തിയത്.

വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായ മലേഷ്യയ്ക്കും വിയറ്റ്നാമിനും ഇടയ്ക്കുള്ള കടൽമേഖലയായിരുന്നു ആദ്യഘട്ടത്തിൽ തിരച്ചിൽ നടത്തിയത്. എംഎച്ച് 370 ആ മേഖലയിൽ എവിടെ എങ്കിലും തകർന്നുവീണിട്ടുണ്ടാകും എന്ന് തന്നെയാണ് തുടക്കത്തിൽ കരുതിയിരുന്നത്. കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മേഖലയിലെ വിവിധ രാജ്യങ്ങളും പങ്കുചേർന്നിരുന്നു. പിന്നീട് വിവിധ ഏജൻസികകളും ഇതിൽ പങ്കാളികളായി.