മന്ദാരക്കനവ് 5
Mandarakanavu Part 5 | Author : Aegon Targaryen
[ Previous Part ] [ www.kambi.pw ]

മോളിയുമായുള്ള കളി കഴിഞ്ഞു തിരികെ വീട്ടിലെത്തിയ ആര്യൻ മേല് കഴുകിയിട്ട് ഭക്ഷണം ഉണ്ടാക്കി കഴിച്ചതിനു ശേഷം മുറിയിലേക്ക് പോയി ഒരു പുസ്തകം എടുത്തുകൊണ്ട് നേരെ കട്ടിലിലേക്ക് കയറി കിടന്നു. വായനക്കിടയിൽ എപ്പോഴോ അവൻ പോലും അറിയാതെ ആര്യൻ ഉറക്കത്തിലേക്ക് വഴുതി വീണു.
(തുടർന്ന് വായിക്കുക…)
പിന്നെയുള്ള രണ്ട് ദിവസങ്ങൾ, അതായത് വ്യാഴവും വെള്ളിയും പതിവ് പോലെ തന്നെ വെളുപ്പിനെ ശാലിനിയെ കൂട്ടി മന്ദാരക്കുളത്തിൽ പോയി കുളി, അതിനു ശേഷം ഓഫീസിലേക്ക്, ഉച്ചക്ക് കുട്ടച്ചൻ്റെ കടയിൽ പോയി ഊണ്, തിരിച്ച് വീണ്ടും ഓഫീസിൽ പോയി ലിയയുമായി സംസാരം, വൈകിട്ട് ലിയയെ ബസ്സ് സ്റ്റോപ്പിൽ ആക്കിയിട്ട് ഒരു ചായയും കടിയും ഒപ്പം അമ്മൂട്ടിക്കുള്ള പാർസലും വാങ്ങി ശാലിനിയുടെ വീട്ടിൽ കുറച്ച് നേരം, മോളിയെയോ തോമാച്ചാനെയോ കണ്ടാൽ അവരോടും ഒരു കുശലം പറച്ചിൽ. പിന്നെ പുസ്തകത്തിനോടും വായനയോടുമുള്ള അവൻ്റെ അഗാധമായ പ്രണയം. എന്തൊരു ആവർത്തന വിരസത അല്ലേ?
പക്ഷേ ആര്യന് ഇതൊന്നും ഒരുതരത്തിലുമുള്ള ആവർത്തന വിരസതയും തോന്നിച്ചില്ലെന്ന് മാത്രമല്ല ചെയ്യുന്ന ഓരോ കാര്യവും അവൻ കൂടുതൽ ഇഷ്ടപ്പെടുകയാണ് ചെയ്തത്. അതിന് കാരണം മന്ദാരക്കടവെന്ന നാടും ആ നാട്ടിലെ നല്ലവരായ മനുഷ്യരും തന്നെ. പിന്നെ അവിടുത്തെ തരുണീമണികളെ പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ!
ഈ രണ്ടു ദിവസങ്ങളിലും അവൻ യാതൊരു വിധത്തിലുള്ള മൈഥുനവിഷയകമായ കാര്യങ്ങളിലും ഏർപ്പെട്ടിരുന്നില്ല. അതിനുള്ള ഒരു അവസരങ്ങളും ഒത്തുവന്നില്ലെന്നതാണ് സത്യം.
പക്ഷേ ആ നാട്ടിൽ ഉള്ളവരുമായി കൂടുതൽ അടുക്കാനും അവനെ കൂടുതൽ ആളുകൾക്ക് പരിചയപ്പെടാനും ആ രണ്ട് ദിനങ്ങൾ ഉപയോഗിക്കപ്പെട്ടു. ലിയയും ശാലിനിയും അവനോട് പഴയതിലും കൂടുതൽ അടുത്തു. അത് ഇനിയും കൂടുകയെ ഉള്ളുതാനും.
താൻ ഈ നാട്ടിൽ വന്നിട്ട് ഏഴ് ദിനങ്ങൾ അതായത് ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു എന്ന് ആര്യന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ അവൻ ഈ നാട്ടിൽ വന്നിട്ട് വെറും ഒരു ആഴ്‌ച്ചയെ ആയുള്ളൂ എന്ന് അവനോട് അടുപ്പമുള്ളവർക്ക് തിരിച്ചും വിശ്വസിക്കാനായില്ല. എങ്ങനെ അവനോട് ഇത്ര പെട്ടെന്ന് തങ്ങൾ ഇത്രയും അടുത്തു എന്ന ചോദ്യം അവരിൽ പലരിലും ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിച്ചു.
ശനിയാഴ്ച്ച വെളുപ്പിനെ പതിവ് പോലെ തന്നെ ആര്യൻ ശാലിനിയെ വിളിക്കാൻ വീട്ടിൽ ചെന്നു. വെളിയിൽ വെട്ടം കാണാത്തതിനാൽ ഇനി എഴുന്നേറ്റിട്ടുണ്ടാവില്ലെ എന്ന് ആര്യൻ സംശയിച്ചു. വാതിലിന് രണ്ട് മുട്ടിയിട്ടും തുറക്കാത്തതിനാൽ അവൻ കോളിംഗ് ബെൽ അടിച്ചു. എന്നിട്ടും ഒരനക്കവും ഉണ്ടായില്ല. ഇനി പനിയോ മറ്റോ ആവും എന്ന് കരുതി ആര്യൻ അവിടെ നിന്നും തിരിഞ്ഞു നടന്നു.
രണ്ടടി മുന്നോട്ട് വെച്ചതും പുറത്തെ ലൈറ്റ് പ്രകാശിച്ചു. ആര്യൻ അവിടെ നിന്നു. വാതിലിൻ്റെ കുറ്റിയെടുക്കുന്ന ശബ്ദം കേട്ടുകൊണ്ട് അവൻ വീണ്ടും തിരിഞ്ഞു നടന്നു.
ഉറക്കച്ചടവോടുകൂടി ശാലിനി വാതിലും തുറന്ന് തിണ്ണയിലേക്ക് ഇറങ്ങി വന്ന് കണ്ണുകൾ തിരുമി ആ ഇളം വെളിച്ചത്തിൽ ആര്യനെ നോക്കി നിന്നു.
“എന്താ ചേച്ചി ഉറക്കമായിരുന്നോ?”
“അതേടാ…”
“അങ്ങനെ വരാൻ വഴിയില്ലല്ലോ…വെളുപ്പിനെ ആരും അങ്ങനെ കിടന്നുറങ്ങിപ്പോകാറില്ല എന്ന് എന്നോട് കുറച്ച് ദിവസങ്ങൾ മുന്നേ ആരോ പറഞ്ഞതുപോലെ…” ആര്യൻ കളിയാക്കി പറഞ്ഞു.
“ടാ ടാ…നീ എന്നെ ആക്കുവാണോ അല്ലിയോ എന്ന് ഈ ഉറക്കപ്പിച്ചിലും എനിക്ക് മനസ്സിലാകും കേട്ടോ…”
“ഹഹ…എന്തോ പറ്റി…ഞാൻ കരുതി വല്ല പനിയും പിടിച്ച് കിടക്കുവായിരിക്കുമെന്ന്…പോകാൻ തുടങ്ങുവായിരുന്നു ഞാൻ…വരുന്നില്ലേ?”
“ഇല്ലെടാ…നീ പൊയ്ക്കോ.”
“അതെന്തു പറ്റി?”
