“ ഞാൻ ഉണ്ട്, ആരില്ലെങ്കിലും ഞാനുണ്ട്..”
ഞാൻ ഒരു കൊച്ചുകുഞ്ഞെന്ന പോലെ മുകളിലേക്ക് അവളുടെ മുഖത്തേക്ക് ആ ബക്കറ്റിനു മുകളിലിരുന്നു കൊണ്ട് നോക്കി. എന്തൊ, എനിക്കെൻ്റെ അമ്മയെ ഓർമ്മ വന്നു. കണ്ണെല്ലാം നിറഞ്ഞ് വന്നു. അത്ഭുതം തന്നെ അവൾക്കിപ്പോൾ ഞാൻ മനസ്സിൽ വിചാരിക്കുന്നതെല്ലാം മനസ്സിലാവുന്നത് പോലെ. അവളെന്നെ അവളിലേക്ക് അടക്കി പിടിച്ചു നിന്നു. അവളുടെ മാറിനും, ഉദരത്തിനുമിടയിലെ ചെറിയയിടുക്കിൽ വാത്സല്യത്തിൻ്റെ ചൂട് നിറഞ്ഞ് നിന്നിരുന്നു. എൻ്റെ കണ്ണുനീർ അവളുടെ വയറിലൂടെ ധാരധാരയായി ഒഴുകിയിറങ്ങി അവളുടെ നാഭിയിൽ ചെന്ന് നിറഞ്ഞു തുളുമ്പി.
നേരമൊരുപാട് ചകിരിയും, സോപ്പും, സ്ക്രബറും, വെള്ളവുമായി മല്ലിട്ടവൾ എൻ്റെ മുഖത്തും, നെഞ്ചിലും, കൈകളിലും എല്ലാം പറ്റിയിരുന്ന ഓയിൽ ഒന്നും ശേഷിപ്പില്ലാതെ ഇളക്കിയെടുത്തു. ടർക്കിയെടുത്തു കൊണ്ട് വന്ന് അതിന് പോലും അനുവദിക്കാതെ അവൾ തോർത്തി തന്നു. ഞാൻ എഴുന്നേറ്റ് ടർക്കി ഉടുത്ത്, പോകുന്ന വഴി ബോക്സർ ഊരി വാഷിങ് മെഷീനിൽ ഇട്ട്, സമാധാനമായി സോഫയിൽ പോയിരുന്നു. ഇപ്പോൾ മനസ്സിന് ഒരു സുഖവും സമാധാനമെല്ലാന്തോന്നുന്നുണ്ട്. എങ്കിലും എന്തുകൊണ്ടോ മീനാക്ഷി എന്ന മായിക വലയത്തിനുള്ളിൽ ഞാൻ അകപ്പെട്ടു പോയിരുന്നു. അതിന് വെളിയിൽ ജീവവായുവില്ലാതെ ശ്യൂന്യമാണെന്നൊരു തോന്നൽ.
മീനാക്ഷി ഉടുത്തിരുന്ന സാരി ഓയിലുമായുള്ള മൽപ്പിടുത്തത്തിനിടയിൽ നനഞ്ഞ് കുതിർന്നിരുന്നു. അവളാ ഈറനാർന്ന ചാരവർണ്ണ കോട്ടൻസാരി വാരിയഴിച്ച് മെഷീനിൽ തള്ളി. രണ്ട് കൈകളും അതിൽ ഊന്നി, തിരിഞ്ഞ് നിന്നു എന്നെ നോക്കി. അവളുടെ വിഴികളിലെ വശ്യതയിൽ, എൻ്റെ മോഹത്തിൻ്റെ ചുരുളഴിഞ്ഞ് വീണു. അവളുടെ നിറമാറിൽ, ആ കടുംചുമപ്പ് ബ്ലൗസ് പത്മരാഗമെന്നോണം പൂണ്ടണഞ്ഞു കിടന്നു. കാമൻ്റെ ലാസ്യങ്ങൾ അന്തരാളത്തിൽ അഗ്നിപടർത്തി. അവളുടെ നിസ്സാരമായ പാവാടനാടയ്ക്കു പോലും സ്വർണ്ണനാഗമൊത്ത ചേലഴക്ക്. അവളെന്തൊരു ഭൂമിയാണ്, പരന്ന് കിടക്കുന്ന വൈവിധ്യങ്ങളുടെ ഭൂമിക. അവളിലെ ഗിരിശൈലങ്ങളിൽ, മോഹങ്ങൾ ഉന്മാദമായലയും വിടർന്ന താഴ്വാരങ്ങളിൽ, അഗാധ ഗർത്തങ്ങളിൽ, ഇരുട്ടിൽ, ജല രസ സുധ കുംഭങ്ങളിൽ, തണുത്തുറഞ്ഞ ഹിമവൽപിണ്ഡങ്ങളിൽ, മനസ്സ് ഗതിയിട്ടാതെയലഞ്ഞു. ശൃംഗാരത്തിൻ്റെ പൂമ്പൊടികൾ കാറ്റിൽ ആവാഹനം ചെയ്യപ്പെട്ടു.
വദന ശിരോധര സ്‌തന ജഠര നാഭി, ജഘന ജാഘനി കാൽവണ്ണ ചരണങ്ങളിലെല്ലാം, നഖമുനയിൽ പോലും വിളങ്ങിനിന്നു മീനക്ഷിയുടെ ആരും കൊതിച്ച് പോകുന്ന സർവ്വാംഗ ഭൂഷണം. വഴുതി വീണ കാർക്കൂന്തളം പുറകിലേക്ക് ചുഴറ്റിയെറിഞ്ഞ്, അവളെൻ്റെ അടിവയറ്റിൽ ഉദ്ദീപനത്തിൻ്റെ തിരമാലകൾ തീർത്തു കൊണ്ട് നടന്ന് വന്നു.
പെട്ടന്ന് രാവിലെയെപ്പോഴോ ഓൺ ചെയ്ത് ഓഫ് ആക്കാൻ വിട്ട് പോയ റേഡിയോ കുറുകി കിരിങ്ങി ഓണായി ശബ്ദിച്ച് തുടങ്ങി, വൈകുന്നേരത്തെ സംപ്രേക്ഷണം ആരംഭിച്ചതാണ്. അതിനിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്താണെന്ന് മനസ്സിലാക്കാനുള്ള പരിസരബോധമെന്നുമില്ല, അത് പാടാൻ തുടങ്ങി. ഏതോ വിദൂര മലയാള സ്റ്റേഷൻ നിലയത്തിൽ നിന്നുള്ള, നാടൻ പാട്ടിൻ്റെ ശീലുകൾ മുറിയിൽ ആകവെ അലയടിച്ചു.
“കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്,
കരിനീർ മിഴിയും, ചുടുച്ചെങ്കനൽ തോൽക്കുന്ന ചുണ്ടാണ്.
എരിയേറ്റിയ വറ്റമുളകോ, പെണ്ണെ നിൻ മനസ്സ്
ജട കെട്ടിയ കാർമുടിക്കെന്തിന്, മുല്ലപ്പൂവഴക്….
കലിതുള്ളിയ കാളിതൻ കാലിൽ, തങ്ക പൊൻചിലമ്പ്
തുടികൊട്ടിയ പ്രാണൻ്റെ പാട്ടിൽ, അമ്മെ നീയടങ്ങ്…”
കരിവിഴികളിൽ കാർമേഘദളങ്ങളിൽ, കവിതപടർത്തി അവൾ നടന്നടുത്തു. കരിയൊത്തയാ നടയഴകിൽ കയറിയിറങ്ങുന്ന നിതംബഭാരങ്ങളിൽ, ഇളകുന്ന മെയ്യിൻ ലാസ്യസൗകുമാര്യത്തിൽ, സുകുമാരകലകൾ പോലും അടിയറവ് നിന്നു. ഇടംകാൽ സോഫയിൽ പതിപ്പിച്ച് അവളെൻ്റെ വലത് തുടയിൽ അമർന്നിരുന്നു. ആ ഘനനിതംബങ്ങൾ, അടിവയറ്റിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതികൾ സൃഷ്ടിച്ചു. ശരിയാണ് വലത് തുട പട്ടമഹർഷിക്കുള്ളതാണ്. ഞാനവളുടെ മേനിയഴകിൽ കണ്ണോടിച്ചു. അവളെൻ്റെ ഇടനെഞ്ചിൽ നാണത്തിൻ്റെ ചിത്രം വരച്ചു.
