മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 4 17അടിപൊളി 

“മരുന്ന് കൊടുക്കുന്നതിന് മുമ്പ് രോഗം എന്താണെന്ന് അറിയണ്ടേ സർ?”

 

രോഗമൊക്കെ മനസിലായി… അതല്ലേ മരുന്ന് നിശ്ചയിച്ചത്,

 

“സാധാരണ മരുന്നൊന്നും ഇതിന് എഫ്ഫക്റ്റ് ആകില്ല, കുറച്ച് ഡോസ് കൂടിയ മരുന്ന് തന്നെ വേണ്ടിവരും ,” ആർദ്ര പറഞ്ഞു.

 

എയ്ഞ്ചൽ ചിരി അടക്കാൻ വായ് മൂടി.

ലക്ഷ്മി ആർദ്രയെ നോക്കി കണ്ണുകൊണ്ട് തന്നെ നിർത്താൻ പറഞ്ഞു.

 

മനു ചിരി ഒതുക്കി, കുറച്ച് ടീച്ചറുടെ ശബ്ദത്തിൽ പറഞ്ഞു.

“ആവശ്യമുള്ള മരുന്ന് ഞാൻ കൊടുത്തോളാം. ആദ്യം നോട്ടുബുക്ക് തുറന്ന് മര്യാദക്ക് പഠിക്കണം.”

 

“ശരി സർ,” ആർദ്ര പറഞ്ഞു.

 

“ഹ്മ്മ്….. മനു ഒന്ന് മൂളി…….

 

ആർദ്ര ബുക്ക് എടുത്ത് വാതിലിലേക്ക് നടന്നു. പോകും മുമ്പ് ലക്ഷ്മിയെ ഒന്ന് നോക്കി —

 

എയ്ഞ്ചലും സ്വന്തം ബുക്ക് എടുത്ത് പുറത്തേക്ക് പോകാൻ തിരിഞ്ഞു.
പക്ഷേ പോകുന്നതിന് മുമ്പ് അവൾ മനുവിനെ നോക്കി പതുക്കെ ചോദിച്ചു.

“സർ… ടെസ്റ്റ് പേപ്പർ ഡേറ്റ് കൺഫേം ആയോ?”

 

“ഇല്ല. ഞാൻ പറയാം.”

 

“പഠിക്കാൻ വേണ്ടിയാണ് ചോദിച്ചത്.”

 

“അറിയാം,” മനു ചിരിച്ചു. “അതുകൊണ്ടാണ് ഞാൻ പറഞ്ഞത് — ടെൻഷൻ വേണ്ട. ടൈം കിട്ടും.”

 

ഓക്കേ സാർ

എയ്ഞ്ചലും ആർദ്രയും പുറത്തേക്ക് നടന്നു.

 

അവരുടെ ചുവടുകൾ വരാന്തയിൽ അകന്നപ്പോൾ, സ്റ്റാഫ് റൂമിൽ ഇനി ലക്ഷ്മി മാത്രം ബാക്കി നിന്നു.

അവൾ ബുക്കുകൾക്കിടയിൽ തിരയുന്നതുപോലെ നിന്നു.
ഒന്ന് എടുത്ത് നോക്കും… വീണ്ടും വയ്ക്കും… മറ്റൊന്ന് എടുക്കും…

മനു ആദ്യം അത് ശ്രദ്ധിക്കാതെ ഇരിക്കാൻ ശ്രമിച്ചു.

പക്ഷേ കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, അവൻ അവളെ നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.

 

അവൾക്കും അതുതന്നെയായിരുന്നു വേണ്ടിയിരുന്നത്.

 

“എന്താ ലക്ഷ്മി…?” മനു ചോദിച്ചു.

 

അവൾ തല ഉയർത്തി അവനെ നോക്കി.

 

“എന്റെ ബുക്ക്…”

 

“ഇല്ലേ അതിൽ?”

 

“കാണുന്നില്ല…”

അവൾ പതുക്കെ പറഞ്ഞു.

 

“വച്ചിട്ടുണ്ടോ ഇവിടെ?”
മനു അവളെ നോക്കിക്കൊണ്ട് തന്നെ ചോദിച്ചു.

 

“ഉണ്ട് സർ…”

 

“അപ്പോൾ ഒന്ന് നന്നായി നോക്ക്,”
അവൻ പറഞ്ഞു.

പക്ഷേ ഈ തവണ പുസ്തകത്തിലേക്ക് തിരിയാതെ, അവളെ തന്നെയാണ് നോക്കിയിരുന്നത്.

 

ലക്ഷ്മി ഓരോ ബുക്കും എടുത്ത് പേരുകൾ നോക്കി മാറ്റിവെക്കാൻ തുടങ്ങി.
അവളുടെ ചലനങ്ങൾ പതുക്കെയായിരുന്നു — ആവശ്യത്തേക്കാൾ പതുക്കെ.

 

മനു ഒരു നിമിഷം പുറത്തേക്ക് നോക്കി.
എയ്ഞ്ചലും ആർദ്രയും വരാന്തയിൽ കാണുന്നില്ല. അവർ പോയിരുന്നു.

 

അവന്റെ മനസ്സിൽ ചെറിയൊരു സംശയം മുളച്ചു.

 

ഇവൾ ഇങ്ങനെ ഇവിടെ നിൽക്കുന്നത് വെറുതെയാണോ…?

 

അപ്പോഴാണ് ലക്ഷ്മി ഒരു ബുക്ക് എടുത്ത് അല്പം ഉയർത്തിയത്.

 

“കിട്ടി സർ…”

 

മനു അവളെ നോക്കി ചെറുതായി ചിരിച്ചു.

 

“ശരി.”

 

പക്ഷേ അവൾ പുറത്ത് പോകാൻ തിരിഞ്ഞില്ല.

ബുക്ക് കൈയിൽ പിടിച്ച് അവിടെ തന്നെ നിന്നു.

 

മനു അവളെ കുറച്ച് നേരം നോക്കി.

 

lak man

 

അവളുടെ മുഖത്ത് എന്തോ പറയാനുണ്ടെന്നൊരു ഭാവം ഉണ്ടായിരുന്നു. പക്ഷേ പറയാൻ ധൈര്യം കൂട്ടുന്നില്ല.

 

അവൻ ചെറുതായി ചിരിച്ചു.

“മരുന്ന് കിട്ടിയാലേ പോകൂ എന്നുണ്ടോ?”

 

ആ വാക്ക് കേട്ടതോടെ ലക്ഷ്മിയുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി തെളിഞ്ഞു.
അവൾ ബുക്ക് നെഞ്ചോട് ചേർത്ത് പിടിച്ചു.

“സർ തന്നെയല്ലേ മരുന്ന് ഉണ്ടെന്ന് പറഞ്ഞത്…”

 

“പക്ഷേ രോഗിയുടെ അസുഖം സീരിയസ് ആണോ എന്ന് ആദ്യം നോക്കണം.”

 

“സീരിയസ് ആണെന്ന് സാറിന് അറിയില്ലേ?”
അവൾ വളരെ പതുക്കെ ചോദിച്ചു.

 

മനു അവളെ നോക്കി നിന്നു.

 

മനുവിന്റെ ഫ്രീയായുള്ള ആ മറുപടികൾ അവൾക്ക് വല്ലാത്ത ധൈര്യം നൽകി

അവൾ ചോദിക്കാൻ ഉദ്ദേശിച്ചു വന്ന ആ കാര്യം അവൾ ചോദിക്കാൻ തന്നെ തീരുമാനിച്ചു

ലക്ഷ്മി ഒരു നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ വളരെ കാഷ്വൽ ആയി ചോദിക്കുന്നതുപോലെ

 

“സാർ… ബ്ലോക്ക് മാറ്റിയോ?”

Leave a Reply

Your email address will not be published. Required fields are marked *