മസാജ് തെറാപ്പിസ്റ്റ് – 2 38

പക്ഷേ തിരക്ക് കാരണം പലർക്കും എന്റെ ലൈൻ കിട്ടുന്നില്ലെന്ന പരാതി കിട്ടിതുടങ്ങിയതോടെ, ഇനിമുതൽ വാട്സാപ്പ മെസേജ് മാത്രം എനിക്ക് ചെയ്താൽ മതിയെന്ന അറിയിപ്പ് കൊടുത്തിട്ട് ആ നമ്പറിലേക്കുള്ള ഇൻകമ്മിങ് കോൾസ് ഞാൻ ബ്ലോക്ക് ചെയ്തു.

അങ്ങനെ, എനിക്ക് വരുന്ന മെസേജൊക്കെ ഉടൻ തന്നെ പരിശോധിച്ച്, ഏറ്റവും അത്യാവശ്യക്കാരെ മാത്രം ഞാൻ ഉടനടി കോണ്ടാക്റ്റ് ചെയ്ത്, ഒന്നുകില്‍ അവരെ എന്റെ അടുത്തേക്ക് വരുത്തുകയോ, അവര്‍ക്ക് പറ്റാത്ത അവസ്ഥയാണെങ്കിൽ ഞാൻ അങ്ങോട്ട് ചെന്ന് കണ്ടോ, വേണ്ടത് ചെയ്യാൻ തുടങ്ങിയിരുന്നു. അത്ര അത്യാവശ്യമില്ലാത്ത ആളുകള്‍ക്ക് എന്റെ ഒഴിവ് സമയമനുസരിച്ച് മാത്രം അപ്പോയിന്റ്മെന്റ് കൊടുത്തു.

ഞാൻ വീട് പൂട്ടിയിറങ്ങി. റോഡിന് സൈഡിലൂടെ കാലുകൾ നീട്ടി വച്ച് ധൃതിയില്‍ നടന്നു.

റോഡിന്റെ ഇരുവശങ്ങളിലും നിരനിരയായി വലുതും ചെറുതുമായ ഒരുപാട്‌ വീടുകളുണ്ട്. ഓടും, ടെറസും ഉണ്ട്. പിന്നെ ഇടവിട്ടിടവിട്ട് കുറെ പെട്ടിക്കടകളുമുണ്ട്. കടലിന്റെ ശബ്ദവും, കടൽ കാറ്റും മനസ്സിന്‌ ഉന്മേഷം പകര്‍ന്നു.

ചില വലിയ വീടുകൾക്ക് മാത്രമാണ്‌ കൊമ്പൗണ്ടുള്ളത്. ചില വീടുകളുടെ മുറ്റത്ത്‌ നിന്നുകൊണ്ട് സ്ത്രീകൾ അവരുടെ ചെറിയ കുട്ടികള്‍ക്ക് ആഹാരം വാരി കൊടുക്കുന്നുണ്ടായിരുന്നു. ചില പെട്ടിക്കടകൾക്ക് മുന്നിലായി രണ്ടും മൂന്നും ആളുകൾ കൂടിനിന്ന് സൊറ പറയുകയും, മറ്റ് ചിലര്‍ എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നുമുണ്ടായിരുന്നു. ചില തുറന്നു കിടക്കുന്ന വീടുകളിൽ നിന്നും അല്‍പ്പം ഉച്ചത്തില്‍ തന്നെ ടിവിയുടെ ശബ്ദം പുറത്തേക്ക്‌ വരുന്നുണ്ടായിരുന്നു.

എല്ലാം കണ്ടും കേട്ടും ഞാൻ ധൃതിയില്‍ നടന്നു. എന്നെ കാണുന്ന സകല പുരുഷനും സ്ത്രീകളും ധാരാളമായി പുഞ്ചിരിച്ചു… അവരിൽ ചിലർ എന്നോട് കുശലം പറയുകയോ, മറ്റു ചിലർ അവരുടെ ആവശ്യം പറഞ്ഞ്‌ എന്നിൽ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങിക്കുകയും ചെയ്തു.

ഒടുവില്‍, ഞാൻ എന്റെ ലാബിലേക്ക് തിരിയുന്ന ജംഗ്ഷനിലെത്തി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേരെ 100 മീറ്റർ ഉള്ളിലേക്ക് പോയാൽ എന്റെ ലാബ്. അത് മറ്റ് വീടുകളിൽ നിന്നൊക്കെ ഒറ്റപ്പെട്ട സ്ഥലമാണ്. അതുകൊണ്ട്‌ തന്നെയാണ്‌ ആ സ്ഥലം തന്നെ വാങ്ങി ലാബ് കെട്ടിയത്.

“ജിനു മോനെ..,” ജംഗ്‌ഷനില്‍ നിന്നും ഇടത്തോട്ട് തിരിയുന്ന നേരം പുറകില്‍ നിന്നും ഒരു സ്ത്രീ വിളിക്കുന്നത് കേട്ടപ്പൊ ഞാൻ നിന്നിട്ട് തിരിഞ്ഞു നോക്കി.

“ഹാ, ഷൈനബ ആന്റിയോ…!” ആളെ മനസ്സിലായതും ഞാൻ പുഞ്ചിരിച്ചു.

പക്ഷേ അവരുടെ മുഖത്ത് കുറച്ചധികം ടെൻഷനായിരുന്നു. നല്ല ധൃതിപിടിച്ച് വേഗത്തിൽ നടന്നുവരുന്നത് കൊണ്ട്‌ കിതയ്ക്കുന്നുമുണ്ടായിരുന്നു. ഷൈനബ ആന്റി നടന്ന് എന്റെ അടുത്തുവന്ന് നിന്നിട്ട് നാലഞ്ച്‌ വട്ടം ശ്വാസം വലിച്ചെടുത്തുവിട്ട് കിതപ്പടക്കി.

“എന്തുപറ്റി ആന്റി? ഈ രാത്രിയില്‍ ഇത്ര ധൃതിപിടിച്ച് എങ്ങോട്ടേക്കാ?”

“ഇന്റ മോനെ, അന്നെ തെരക്കി അന്റെ വീട്ട്ലോട്ട് ഞമ്മള് പോയതാ. പഷേ കൊറച്ച് മുമ്പ്‌ ഇജ്ജ് അന്റെ ലാബ്ക്ക് പോയീന്ന് ആ ആന്റണി അണ്ണൻ പറഞ്ഞു. അതോണ്ട ഞമ്മള് ധൃതിയില്‍ അന്റെ ലാബ് നോക്കി വന്നീത്.”

“എന്തുപറ്റി ആന്റി?” ആന്റിയുടെ മുഖത്തുണ്ടായിരുന്ന ടെൻഷൻ കണ്ടിട്ട് ഞാൻ വേഗം ചോദിച്ചു.

“റസീനക്ക് ഒരു പ്രശ്നൊണ്ട്.” ആന്റി വേവലാതിപ്പെട്ടു.

ഈ പറഞ്ഞ റസീന, ആന്റിയുടെ മോളാണ്. 29 വയസ്സായി, എന്നെക്കാളും 14 മാസത്തേക്ക് മൂത്തതാണ് റസീന ഇത്ത. അവള്‍ക്ക് 19 വയസിലെ കല്യാണം കഴിഞ്ഞു. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ അവളുടെ മുറച്ചെറുകനായ കബീര്‍ ഇക്കയെ കൊണ്ടാണ് ഇത്തയുടെ വാപ്പയും ഉമ്മയും ചേര്‍ന്ന് കെട്ടിച്ചത്. കബീര്‍ ഇക്കയ്ക്ക് അന്ന് വെറും 22 വയസ്സായിരുന്നു, ജോലിയും ഇല്ലായിരുന്നു. പക്ഷേ ഗള്‍ഫില്‍ ബിസിനസ്സുകാരനായ ആന്റിയുടെ ഭർത്താവ് കബീര്‍ ഇക്കയെ ഗള്‍ഫിലേക്ക് കൊണ്ടുപോയി ബിസിനസ്സ് പാർട്ടണറാക്കി. റസീന ഇത്തയും കബീര്‍ ഇക്കയും കല്യാണം കഴിച്ചിട്ട് 10 ഇപ്പൊ വര്‍ഷമായി, പക്ഷേ ഇപ്പോഴാണ് അവര്‍ക്ക് ഒരു കുഞ്ഞിനെ കിട്ടിയത്. ആ കുഞ്ഞിന്‌ ഇപ്പൊ വെറും 7 മാസമായി.

Leave a Reply

Your email address will not be published. Required fields are marked *