ഉറങ്ങാൻ കിടക്കുന്ന പാവം ബാച്ചിലേഴ്സാണ് ഞങ്ങൾ എന്ന് ഓർമ്മവേണം!”
പോടാ അവിടുന്ന്!”
ഹൻസിബ നാണം കടിച്ചമർത്തി, അടുക്കളയിലേക്ക് തന്നെ തിരിഞ്ഞു നടന്നു.
“അല്ല ഹൻസിബേ… ഇന്ന് ഉച്ചയ്ക്ക് ഫിഷ് ബിരിയാണി ആക്കാം എന്ന് പറഞ്ഞതല്ലേ,” ഞാൻ സോഫയിൽ നിന്ന് പതുക്കെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “എന്നാ ഞാൻ അടുക്കളയിലേക്ക് വരാം.
ബിരിയാണിക്ക് ഉള്ള
മീൻ കഴുകി വെട്ടി മസാല തേക്കാൻ ഞാൻ സഹായിക്കാം, എന്നാലേ സമയം
വൈകാതെ ഒക്കൂ.”
ഇത് കേട്ടതും ശ്രീരാഗ് എന്നെ ഒളികണ്ണാൽ നോക്കി ഉച്ചത്തിൽ ചിരിച്ചു:
“ആഹാ! ദാ നോക്കിക്കേ ചേട്ടാ! പുള്ളിക്കാരൻ ഇപ്പോൾ അടുക്കളയിൽ ഹെൽപ്പർ ആയി ഡ്യൂട്ടിക്ക് കയറിയിട്ടുണ്ട്!”
“ഡാ ഷാജൂ, ഇത്രേം സപ്പോർട്ടീവ് ആകല്ലേടാ!” ഫാസിലും വിടാതെ ഏറ്റുപിടിച്ചു. “ബിരിയാണി ഉണ്ടാക്കാൻ മീൻ വെട്ടി കൊടുക്കാനാണോ അതോ അവളുടെ അടുത്ത് ഒതുങ്ങിനിൽക്കാനാണോ നീ അങ്ങോട്ട് ഓടുന്നത്?”
“എടാ ഒന്ന് മതിയാക്ക്… ഒരാൾ അടുക്കളയിൽ സഹായിക്കാൻ കയറുന്നത് കണ്ടാൽ നിങ്ങൾക്കതൊക്കെ കളിയാക്കാനേ തോന്നൂ,” ഞാൻ അവന്മാരെ നോക്കി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ മീനിലേക്ക് ഇടാൻ മേശപ്പുറത്തുനിന്ന് ഉപ്പെടുക്കാൻ തുടങ്ങുകയായിരുന്നു ഹൻസിബ. ഞാൻ
അവളുടെ തൊട്ടടുത്ത് ചെന്ന് തോളോട് തോൾ ചേർന്ന് നിന്ന് ആ ഉപ്പുപാത്രം എടുത്തു നൽകി.
അവൾ എന്നെ നോക്കി കണ്ണുരുട്ടി പതുക്കെ പറഞ്ഞു: “നിങ്ങൾ അങ്ങോട്ട് മാറി നിൽക്ക് ഇക്കാ… അവന്മാര് നമ്മളെ ഒരു വഴിക്കും നിൽക്കാൻ സമ്മതിക്കില്ല! ഹാളിൽ നിന്ന് എല്ലാം കണ്ടുകൊണ്ടിരിക്കുവാ.”
“അതൊക്കെ പോട്ടെടോ,” രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞു. “അവൻ മീൻ വെട്ടി ബിരിയാണി ഉണ്ടാക്കാൻ പെണ്ണിനെ സഹായിക്കാൻ കേറിയതല്ലേ…
നിങ്ങളതിനും കൂടി നടന്ന് കളിയാക്കാതെ ബിരിയാണിക്ക് ഉള്ള സവാളയെങ്കിലും അരിഞ്ഞു താടാ!”
ഹൻസിബ എന്നെ നോക്കി ഒന്ന് ചിരിച്ച്, കഴുകി വെച്ച മീൻ കഷണങ്ങൾ പാത്രത്തിലേക്ക് എടുത്തു വെച്ചു.
ഞാൻ അവളുടെ അരികിൽ നിന്ന് മീൻ കഷണങ്ങളിലേക്ക് മസാല പുരട്ടാൻ തുടങ്ങി.
അടുക്കളയിലെ ചെറിയ സ്ഥലത്ത് ഞങ്ങളുടെ ചുമലുകൾ തമ്മിൽ തട്ടി നിൽക്കുമ്പോഴൊക്കെ അവൾ നാണത്തോടെ എന്നെ നോക്കി കണ്ണ് ഉരുട്ടുന്നുണ്ടായിരുന്നു.
“ഇക്കാ… കുറച്ചൊന്ന് മാറി നിൽക്ക്,” അവൾ പതുക്കെ, ഹാളിലേക്ക് കേൾക്കാത്ത ശബ്ദത്തിൽ പറഞ്ഞു. “അവന്മാര് അവിടെയിരുന്ന് നോക്കുന്നുണ്ട്. ഇനി അതിനും കൂടെ വല്ല കമന്റും ഇട്ട് വരും!”
“പോടീ… അവന്മാര് എന്തെങ്കിലും പറഞ്ഞ് ചിരിക്കട്ടെ. എനിക്ക് എന്റെ പെണ്ണിനെ സഹായിക്കാൻ തോന്നുമ്പോൾ ഞാൻ സഹായിക്കും,” ഞാൻ അവളുടെ കവിളിൽ പതുക്കെ തട്ടി പറഞ്ഞ് മീനിൽ മസാല തിരുമ്മി വെച്ചു.
ഹാളിലിരുന്ന് സവാള നന്നാക്കുകയായിരുന്ന രാമേന്ദ്രൻ ചേട്ടൻ അവന്മാരോട് പറഞ്ഞു: “എന്നാ പിള്ളേരെ, ആ ചെക്കൻ അവിടെ സഹായിക്കാൻ കേറിയ സ്ഥിതിക്ക് നിങ്ങളും കൂടെ അങ്ങോട്ട് ചെല്ല്. തക്കാളിയും ഇഞ്ചിയും
പച്ചമുളകുമൊക്കെ അരിഞ്ഞ് ബിരിയാണിക്ക് പാകത്തിന് റെഡിയാക്കാൻ ഒന്ന് സഹായിക്ക്. എന്നാലേ പണി പെട്ടെന്ന് തീരൂ.”
രാമേന്ദ്രൻ ചേട്ടൻ പറഞ്ഞതും ശ്രീരാഗും ഫാസിലിനും വീണ്ടും വികൃതി നിറഞ്ഞ മനസ്സോടെ അടുക്കളയിലേക്ക് കയറി വന്നു.
“എന്നാ ഇത്താ… ആ തക്കാളിയും പച്ചമുളകും ഇങ്ങോട്ട് താ,” ഫാസിൽ കത്തി കൈയിലെടുത്തുകൊണ്ട് പറഞ്ഞു. “ഞങ്ങൾ ഇത് അരിഞ്ഞു തരാം.”
“അയ്യോ… സാരമില്ല ഫാസിലേ, ഞാൻ ചെയ്തോളാം. നിങ്ങൾ പോയി ഹാളിൽ ഇരുന്നോ,” ഹൻസിബ നാണത്തോടെ പറഞ്ഞു.
“അതിനെന്താ ഇത്താ, ഒരു പ്രശ്നവുമില്ല!” ശ്രീരാഗ് ചിരിച്ചുകൊണ്ട് തക്കാളി പാത്രം വാങ്ങി. “ഈ ബാച്ചിലേഴ്സ് റൂമിൽ ഇത്രയും കാലം ഇതൊക്കെ ചെയ്ത് ഭയങ്കര എക്സ്പീരിയൻസ് ഉള്ളവരാ ഞങ്ങൾ. പെട്ടെന്ന് പണി കഴിയുമല്ലോ. ഷാജുക്ക മീനിൽ
മസാല തേക്കുന്ന തിരക്കിലുമാണ്, അതുകൊണ്ട് തക്കാളിയും ഇഞ്ചിയും അരിയുന്ന പണി ഞങ്ങൾ ഏറ്റെടുത്തു!”
