” ഡാ സംസാരിച്ച് സമയം കളയാതെ വേഗം കഴിക്ക്. കമ്പനി വണ്ടി വരാൻ ഇനി അധികം സമയമില്ല,” ഞാൻ ചിരിച്ചുകൊണ്ട് അവന്മാരെ ധൃതിക്കൂട്ടി.
“ശരി മോളെ… വൈകുന്നേരം കാണാം,” രാമേന്ദ്രൻ ചേട്ടനും പിള്ളേരും
യാത്രപറഞ്ഞിറങ്ങി.
എല്ലാവരും ഇറങ്ങിയതിനു ശേഷം ഞാൻ ഇറങ്ങാൻ നേരത്ത് ഹൻസിബ വാതിലിന്റെ അടുത്ത് വന്നു നിന്നു. അവളുടെ മുഖത്ത് ചെറിയൊരു സങ്കടം തെളിഞ്ഞുനിന്നു.
ഇന്നലെ ദിവസം മുഴുവൻ ഒന്നിച്ച് ചിലവഴിച്ചതിന് ശേഷം, പെട്ടെന്ന് റൂമിൽ തനിയെ ആകുമല്ലോ എന്നൊരു ചിന്ത അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
ഞാൻ ബാഗ് താഴെവെച്ച് അവളെ അടുത്തേക്ക് വലിച്ച് ചേർത്തുപിടിച്ചു.
“എന്താടീ… ഒരു വിഷമം പോലെ?” ഞാൻ അവളുടെ താടി ഉയർത്തി ചോദിച്ചു.
“ഏയ്… ഒന്നുമില്ല ഇക്കാ… നിങ്ങൾ ഇറങ്ങിക്കോളൂ, വൈകുന്നേരം വേഗം വരണം കേട്ടോ,” അവൾ എന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞു.
“ഇന്ന് ഞാൻ കമ്പനിയിൽ നിന്ന് അധികം വൈകാതെ ഇറങ്ങാം. നമ്മൾ രണ്ടുപേർക്കും വൈകുന്നേരം കുറച്ചു സമയം
ഒന്നിച്ചിരിക്കാം,” ഞാൻ അവളുടെ ചുണ്ടുകളിൽ അമർത്തി ഉമ്മവെച്ചു.
അവളുടെ മുഖത്ത് വീണ്ടും ആ പഴയ കള്ളച്ചിരി വിരിഞ്ഞു. അവൾ എന്നെ പതുക്കെ പുറത്തേക്ക് തള്ളി, “സമയം വൈകുന്നു… വേഗം പൊക്കോ!” എന്ന് നാണത്തോടെ പറഞ്ഞ് വാതിലടച്ചു.
വെള്ളിയാഴ്ചത്തെ ആഘോഷങ്ങൾക്ക് ശേഷം, പ്രവാസത്തിന്റെ പതിവ് തിരക്കുകളിലേക്ക് ഞാനും കാറുമെടുത്ത് ഓഫീസിലേക്ക് തിരിച്ചു…
ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് രാമേന്ദ്രൻ ചേട്ടനും ഞാനും ഒരുമിച്ചാണ് ഫ്ലാറ്റിലേക്ക് എത്തിയത്. നേരത്തെ എത്താം എന്നൊക്കെ അവളോട് പറഞ്ഞാലും അങ്ങനെ എപ്പോളും നടക്കണം എന്നില്ല.
അധികം വൈകാതെ തന്നെ ശ്രീരാഗും ഫാസിലും ഓഫീസിലെ പണികളൊക്കെ
കഴിഞ്ഞ് എത്തിയതോടെ ഹാളിൽ വീണ്ടും ബഹളമായി.
എല്ലാവരും കുളിച്ചു ഫ്രഷായി വന്നു. ഹൻസിബ എല്ലാവർക്കും ചൂട് കട്ടൻചായയും കൊണ്ട് വന്നു മേശപ്പുറത്ത് വെച്ചു. അവൾ എല്ലാവരോടും ഡയറക്റ്റ് ആയി കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഒരു ചെറിയ നാണത്തോടെ എന്റെ അടുത്തായിട്ടാണ്
വന്നു നിന്നത്.
“ഹപ്പാ… ഇന്നിപ്പോ ഓഫീസിലിരുന്ന് കണ്ണ് അടഞ്ഞു പോകുന്ന അവസ്ഥയായിരുന്നു!” ശ്രീരാഗ് ചായക്കപ്പുമെടുത്ത് സോഫയിലേക്ക് ചാരിയിരുന്ന് പറഞ്ഞു. “റൂമിന് പുറത്തിറങ്ങിയാൽ കാറ്റ് അടിക്കുമ്പോൾ ആകെ പൊള്ളും…
പിന്നെ ഓഫീസിൽ ഇരുന്ന് ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ച് വയറ് നിറഞ്ഞു എന്നല്ലാതെ വേറൊരു കാര്യവുമില്ല!”
“അതെയതേ,” ഫാസിൽ ചായ കുടിച്ചുകൊണ്ട് കൂട്ടിപ്പിടിച്ചു. “നാട്ടിലൊക്കെ ആണെങ്കിൽ ഈ വൈകുന്നേരങ്ങളിൽ കുളത്തിൽ ചെന്ന്
കയറിയാൽ എത്ര തണുപ്പാണെങ്കിലും കുറേ സമയം അത് ആസ്വദിച്ച് അങ്ങ് കിടക്കും. സമയം പോകുന്നതൊന്നും നമ്മൾ അറിയില്ല!”
“ഹാ… അത് പിന്നെ പറയേണ്ടതുണ്ടോ!” രാമേന്ദ്രൻ ചേട്ടൻ ചിരിച്ചു. “പണ്ടൊക്കെ ഞങ്ങൾ പുഴയില് ഇറങ്ങിയാൽ ഒന്ന് രണ്ടര മണിക്കൂർ അങ്ങനെ കിടക്കും.
ആ തണുപ്പിൽ കിടക്കുമ്പോൾ ഒരു പ്രത്യേക സുഖമായിരുന്നു.”
അതൊക്കെ അത്രയേയുള്ളൂ ചേട്ടാ,” ശ്രീരാഗ് കുസൃതിയോടെ എന്നെയും രാമേന്ദ്രൻ ചേട്ടനെയും നോക്കി പറഞ്ഞു. “പക്ഷേ ഇവിടെ കുവൈറ്റിൽ പുഴ ഒന്നും ഇല്ലല്ലോ, ഇവിടെ വന്നു പെട്ടാൽ പിന്നെ എത്ര എസി ഇട്ടാലും റൂമിൽ നല്ല ചൂടല്ലേ…
ആ ചൂടൊക്കെ ഒന്ന് മാറി തണുക്കണമെങ്കിൽ കുറെ സമയം എസിയിൽ തന്നെ ഇരിക്കണം. ഇനി നന്നായി തണുത്താലോ… പിന്നെ പുറത്തിറങ്ങാനും പറ്റില്ല!”
ഫാസിലും ശ്രീരാഗും പൊതുവായി
കുളത്തിലെ തണുപ്പിനെക്കുറിച്ചും റൂമിലെ എസിയെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, “ചൂട് മാറി തണുക്കാൻ കുറെ സമയം വേണം, തണുത്താൽ പുറത്തിറങ്ങാനും പറ്റില്ല” എന്ന് പറഞ്ഞ് അവർ ഒളിപ്പിച്ച ആ ഇൻഡയറക്റ്റ് തമാശ മനസ്സിലായതും രാമേന്ദ്രൻ ചേട്ടൻ ചായ കുടിക്കുന്നത് നിർത്തി ചെറുതായിട്ടൊന്ന് ചുമച്ച് തൊണ്ട ശരിയാക്കി!
ഹൻസിബ എന്റെ പുറകിൽ മാറിനിന്ന് ആ വർത്തമാനത്തിലെ സൂചന മനസ്സിലായി വായ പൊത്തി പതുക്കെ ചിരിക്കുന്നുണ്ടായിരുന്നു. അവൾ ഉറക്കെ ചിരിച്ചില്ലെങ്കിലും അവന്മാരുടെ കളിയാക്കൽ അവൾ നല്ലപോലെ ആസ്വദിക്കുന്നുണ്ടെന്ന് ആ കൊച്ചു ചിരിയിൽ നിന്ന് വ്യക്തമായിരുന്നു.
