“ഹൻസി… നീ കേട്ടോ അവർ പറഞ്ഞത്?” ഞാൻ പതുക്കെ ചോദിച്ചു.
അവൾ പതുക്കെ തലയാട്ടി. അവളുടെ കണ്ണുകളിൽ നാണം കൊണ്ടുള്ള ചെറിയൊരു ഈർപ്പം ഉണ്ടായിരുന്നു. “ഇക്കാ… എനിക്ക് ആകെ ഒരുമാതിരി തോന്നുന്നു… അവരൊക്കെ നമ്മളെക്കുറിച്ച് എന്താ വിചാരിച്ചിട്ടുണ്ടാവുക?
എനിക്ക് ഇനി അവരുടെ മുന്നിലേക്ക് ഇറങ്ങാൻ പോലും നാണക്കേടാ…” അപ്പുറത്തെ റൂമിലേക്ക് ഇത്രയും ശബ്ദം കേൾക്കുമെന്ന് എന്താ ഇക്കാ എന്നോട് പറയാതിരുന്നേ?” അവളുടെ ശബ്ദം നാണം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.
അവൾ എന്റെ നെഞ്ചിലേക്ക് തലവെച്ച് പതുക്കെ പറഞ്ഞു.
ഞാൻ അവളെ ചേർത്തുപിടിച്ച് തലയിൽ തലോടി: “എടി പെണ്ണേ… അപ്പുറത്തേക്ക് ഇത്രയും ശബ്ദം പോകും എന്ന് എനിക്കും അറിയില്ലായിരുന്നു!. പിന്നെ… അവർ പറയുന്നത് കേട്ട് നീ എന്തിനാ ഇത്രയും
നാണിക്കുന്നത്? നമ്മൾ തെറ്റൊന്നും ചെയ്തില്ലല്ലോ. സ്വന്തം ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയമല്ലേ!
ചേട്ടൻ പറഞ്ഞത് കേട്ടില്ലേ, അതിലൊന്നും ഒരു കുഴപ്പം ഇല്ലെടാ.”
അതിലത്ര നാണക്കേടൊന്നുമില്ല. കല്യാണം കഴിഞ്ഞ ദമ്പതികൾ ഒരുമിച്ച് താമസിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമല്ലേ? പിന്നെ, അവന്മാർ അത് നമ്മളെ ഒന്നു ചൊറിയാൻ വേണ്ടി പറഞ്ഞതാ.
പോരാത്തതിന് രാമേന്ദ്രൻ ചേട്ടൻ അവന്മാരെ നല്ലോണം ഉപദേശിക്കുകയും ചെയ്തു. നീ അത് ഓർത്ത് തലപുകയ്ക്കണ്ട, നിന്നോട് ഞാന് അവന്മാരുടെ കാര്യം പറഞ്ഞിട്ടുള്ളതല്ലെ ”
“എന്നാലും… എന്നാലും… അവന്മാര് കേട്ടല്ലോ എന്ന് ഓർക്കുമ്പോഴാ ഒരു ഇത്…
ഞാൻ ഇനി അവരെ എങ്ങനെ അഭിമുഖീകരിക്കും?” അവൾ എന്നെ നോക്കി കണ്ണ് ഉരുട്ടി.
സാരമില്ലടോ… ഇനി നമ്മൾ കുറച്ചുകൂടി ശ്രദ്ധിച്ചാൽ പോരേ? ശബ്ദമൊക്കെ ഒന്ന്
കൺട്രോൾ ചെയ്യാം,” ഞാൻ അവളുടെ താടിയിൽ പിടിച്ച് ഉയർത്തി, കുസൃതിയോടെ കണ്ണിൽ നോക്കി പറഞ്ഞു.
“അയ്യടാ! ഇനി ഇവിടെ ഒരു ബഹളവും ഉണ്ടാകാൻ പോകുന്നില്ല. ഞാൻ മിണ്ടാതിരുന്നോളാം!” അവൾ ചെറിയൊരു പിണക്കത്തോടെ എന്റെ നെഞ്ചിൽ തട്ടി.
“അതുപറ്റില്ലല്ലോ മേഡം… സൗണ്ട് കുറച്ചാലും നമ്മുടെ ആവേശം കുറയാൻ പാടില്ലല്ലോ,” ഞാൻ അവളെ വീണ്ടും തഴുകിപ്പിടിച്ചുകൊണ്ട് ചിരിച്ചു.”അതൊക്കെ അങ് നടന്നോളും. നീ വാ, നമുക്ക് ഈ പാത്രങ്ങളൊക്കെ ഒന്ന് ഒതുക്കിവെക്കാം.
എനിക്കും ഓഫീസിൽ പോകാൻ സമയമായി,” ഞാൻ അവളെ ആശ്വസിപ്പിച്ചു.
ഞങ്ങൾ രണ്ടുപേരും ചേർന്ന് അടുക്കളയിലെ കാര്യങ്ങളൊക്കെ വേഗത്തിലാക്കി. ഞാൻ ഇറങ്ങാൻ നേരത്ത് അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു.
“വൈകുന്നേരം വേഗം വരണേ ഇക്കാ…
എനിക്ക് ഇവിടെ ഒറ്റയ്ക്കിരിക്കുമ്പോൾ പേടിയാവും,” അവൾ കൊഞ്ചലോടെ പറഞ്ഞു.
“ഹാ… ഞാൻ വേഗം വരാം,” ഞാൻ അവളുടെ കവിളിൽ പതുക്കെ തട്ടി പുറത്തേക്കിറങ്ങി.
ഓഫീസിലേക്ക് പോകുമ്പോഴും എന്റെ മനസ്സിൽ രാവിലെ നടന്ന സംഭവങ്ങളായിരുന്നു. സുഹൃത്തുക്കളായ അവരുടെ മുന്നിൽ വെച്ച് അങ്ങനെയൊരു കാര്യം വന്നതിൽ ചെറിയൊരു ജാള്യത എനിക്ക് തോന്നുന്നുവെങ്കിലും, ഞങ്ങളുടെ ബന്ധത്തിലെ ആഴവും ആവേശവും ഓർത്ത് എന്റെ ഉള്ളിൽ ചെറിയൊരു സന്തോഷവും പ്രണയവും നിറഞ്ഞു നിൽക്കുകയായിരുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞ് വീണ്ടും ഫ്ലാറ്റിലേക്ക് ഓടിയെത്താനുള്ള ആവേശത്തോടെ ഞാൻ ഓഫീസിലെ തിരക്കുകളിലേക്ക് ഊളിയിട്ടു…
ഓഫീസിലെ ജോലി തിരക്കുകൾക്കിടയിലും എന്റെ മനസ്സ് മുഴുവൻ ഫ്ലാറ്റിലും ഹൻസിബയിലുമായിരുന്നു. രാവിലെത്തെ
സംഭവത്തിന് ശേഷം ഓഫീസിൽ
വെച്ച് ഉച്ചയ്ക്ക് രാമേന്ദ്രൻ ചേട്ടൻ എന്റെ സീറ്റിലേക്ക് വന്നു.
ചേട്ടൻ എന്റെ തോളിൽ തട്ടി പതുക്കെ പറഞ്ഞു: “എടാ ഷാജു… രാവിലെ ഉണ്ടായ കാര്യങ്ങളൊക്കെ ഓർത്ത് നീ വിഷമിച്ചിരിക്കുവാണോ? അവന്മാര് ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാ, നീ അത് കാര്യമാക്കേണ്ട കേട്ടോ.”
“ഏയ്… അതൊന്നും കുഴപ്പമില്ല ചേട്ടാ,” ഞാൻ അല്പ്പം മടിയോടെ പറഞ്ഞു. “പക്ഷേ സത്യം പറഞ്ഞാൽ ചേട്ടന്റെയും അവന്മാരുടെയും മുന്നിൽ വെച്ചു ഞാന് അത് കേട്ടപ്പോള് എനിക്ക് ചെറിയ ഒരു ജാള്യത തോന്നി എന്നുള്ളത് സത്യം ആണ്.
