എല്ലാവരും ഒന്നിച്ച് അടുക്കളയിൽ കൂടിയതോടെ അവിടെ വീണ്ടും ഒരു കൊച്ചു ആഘോഷത്തിന്റെ അന്തരീക്ഷമായി. ഹൻസിബ ചോറിനുള്ള അരി കഴുകി വെച്ചു, ഫാസിലും ശ്രീരാഗും തക്കാളിയും പച്ചമുളകുമൊക്കെ അരിഞ്ഞു, രാമേന്ദ്രൻ ചേട്ടൻ സവാള നന്നാക്കി തന്ന് സവാള വഴറ്റാനുള്ള നെയ്യും മസാല കൂട്ടുകളും റെഡിയാക്കി കൊടുത്തു.
ഞാനും ഹൻസിബയും തമ്മിൽ അടുക്കളയുടെ തിരക്കിനിടയിൽ കൈകൾ തട്ടുമ്പോൾ കൈമാറിയ ആ ചെറിയ കൊഞ്ചലുകളും, അവന്മാരുടെ ഒളികണ്ണാലുള്ള തമാശ കളിയാക്കലുകളും ആ സമയം കൂടുതൽ രസകരമാക്കി.
ബിരിയാണി അടുപ്പത്ത് വെച്ച് ദം ആകാൻ
ഇട്ടപ്പോഴേക്കും വെള്ളിയാഴ്ച ഉച്ചയ്ക്കത്തെ പള്ളിയുടെ സമയമായിരുന്നു.
“എന്നാ ശരി, ബിരിയാണി അവിടെ ദമ്മിൽ കിടക്കട്ടെ. ഞങ്ങൾ പള്ളിയിൽ പോയിട്ട് വരാം,” ഞാൻ ഹൻസിബയോട് പറഞ്ഞു.
“ആ ശരി ഇക്കാ… നിങ്ങൾ പോയിട്ട് വാ, ആ സമയത്തിനുള്ളിൽ ഞാൻ റൂമിൽ കയറി ഒന്നു ഫ്രഷായി ഡ്രസ്സ് ഒക്കെ മാറാം,” ഹൻസിബ ചിരിയോടെ പറഞ്ഞു.
ഞാനും ഫാസിലും കുപ്പായമൊക്കെ മാറ്റി പള്ളിയിലേക്ക് ഇറങ്ങി.
രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഹാളിലിരുന്ന് ടിവി
കാണുകയായിരുന്നു.
പള്ളിയിലെ നമസ്കാരം കഴിഞ്ഞ് ഞാനും ഫാസിലും തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഹാളിലിരുന്ന് വർത്തമാനം പറയുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ ഞങ്ങളുടെ റൂമിലേക്ക് നടന്നു.
മുറിയുടെ വാതിൽ ചെറിയൊരു വിടവിൽ
ചാരിയിട്ടിട്ടുണ്ടായിരുന്നു. ഞാൻ അകത്തേക്ക് കയറിയപ്പോൾ ഹൻസിബ കുളി കഴിഞ്ഞ് നല്ല ഈറൻ മുടിയോടെ, പുതിയൊരു ഡ്രസ്സൊക്കെ ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി ഉണക്കുകയായിരുന്നു.
ഞാൻ പിന്നിലൂടെ ചെന്ന് അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് വയറ്റിലേക്ക് അമർത്തിപ്പിടിച്ചു.
“ഇക്കാ… മാറ്, ആളുകൾ പുറത്തുണ്ട്!” അവൾ എന്റെ കൈകളിൽ തട്ടി കണ്ണാടിയിലൂടെ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു. “പള്ളിയിൽ നിന്ന് വന്ന വഴിക്ക് തന്നെ തുടങ്ങി അല്ലേ വികൃതി?”
“എന്റെ പെണ്ണിന് കുളി കഴിഞ്ഞ് വരുമ്പോൾ നല്ല മണം…” ഞാൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട് പതുക്കെ പറഞ്ഞു.
“അതൊക്കെ പിന്നെ… വേഗം ഇറങ്ങ്. എല്ലാവരും വിശന്നിരിക്കുവാണെന്ന് തോന്നുന്നു, നമുക്ക് പോയി ഭക്ഷണം
വിളമ്പാം,” അവൾ എന്റെ കൈ മാറ്റിക്കൊണ്ട് നാണത്തോടെ പറഞ്ഞു.
അവൾ പതുക്കെ വാതിൽ തുറന്ന് ഹാളിലേക്ക് ഇറങ്ങി വന്നു.
“ആഹാ… ഇത്ത വന്നല്ലോ! മണം കിട്ടി വയറ്റിൽ നിന്ന് ആന അലറുന്നുണ്ട്,” ഫാസിൽ വിശപ്പോടെ പറഞ്ഞു. “പെട്ടെന്ന് വിളമ്പ് ഇത്താ!”
“എന്നാൽ എല്ലാവരും കൈയും മുഖവും കഴുകി വന്ന് ഇരിക്ക്, ഞാൻ വിളമ്പാം,” ഹൻസിബ പുഞ്ചിരിയോടെ ഡൈനിംഗ് ടേബിളിലേക്ക് നടന്നു.
കുറച്ചു സമയത്തിനുള്ളിൽ തന്നെ ഫ്ലാറ്റിലപ്പാടെ നല്ല നാടൻ ഫിഷ് ബിരിയാണിയുടെ വശീകരിക്കുന്ന മണം പടർന്നു.
“ഹോ! മണം കേട്ടിട്ട് വയറ്റിൽ നിന്ന് ആന അലറുന്നുണ്ട് ഇത്താ,” ഫാസിൽ ബിരിയാണി ചെമ്പിന്റെ മൂടി തുറന്ന് നോക്കിക്കൊണ്ട്
പറഞ്ഞു. “ഈ മണം കുവൈറ്റിലെ കാറ്റിൽ അടിച്ചാൽ പുറത്തുള്ളവരും കൂടെ ഇങ്ങോട്ട് ഓടി വരും!. വലിയ പാത്രത്തിൽ ചൂട് ഫിഷ് ബിരിയാണിയും, കൂടെ നല്ല നാടൻ സലാഡും പപ്പടവും ഹൻസിബ വിളമ്പി വെച്ചു.
“അബ്ബാ… ബിരിയാണി പക്കാ റസ്റ്റോറന്റ് സ്റ്റൈൽ ആയിട്ടുണ്ടല്ലോ മോളെ!” രാമേന്ദ്രൻ ചേട്ടൻ ആദ്യത്തെ വായ കഴിച്ചതും സന്തോഷത്തോടെ പറഞ്ഞു. “ഈ കുവൈറ്റിൽ വന്നിട്ട് ഇത്രയും സ്വാദുള്ള ബിരിയാണി അടുത്തകാലത്തൊന്നും കഴിച്ചിട്ടില്ല.”
“സത്യം
ചേട്ടാ,” ശ്രീരാഗും പ്ലേറ്റിലേക്ക് വീണ്ടും അല്പം റൈസ് എടുത്തുവെച്ചു. “ഷാജുവിന് എന്തായാലും ഭാഗ്യമുണ്ട്. ഈ രുചിയുള്ള ഭക്ഷണം ദിവസവും കഴിക്കാൻ പറ്റുമല്ലോ!”
“അതൊക്കെ പിന്നെ പറയാനുണ്ടോ,” ഫാസിൽ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു. “രാത്രിയിലെ വിശേഷങ്ങൾ ഒരുവശത്ത്, ഉച്ചയ്ക്ക് നല്ല സൂപ്പർ ഫുഡ്
വേറൊരു വശത്ത്! ഷാജുക്കയുടെ യോഗം വേറെത്തന്നെയാ!”
