“ആഹാ… നീയും ഇപ്പൊ സൂത്രത്തിൽ ആളുകളെ ഒളിച്ചു നോക്കാൻ തുടങ്ങിയല്ലേടി?” ഞാൻ കുസൃതിയോടെ അവളുടെ താടിയിൽ പിടിച്ച് ചോദിച്ചു.
“അയ്യോ, ഇക്കയല്ലേ എന്നോട് ഇന്നലെ അവന്മാരെ ഒന്നു ശ്രദ്ധിച്ചു നോക്കാൻ പറഞ്ഞത്! ഇപ്പോൾ ഇക്ക തന്നെ എന്നെ കുറ്റപ്പെടുത്തുവാണോ?” അവൾ എന്റെ വയറ്റിൽ പതുക്കെ നുള്ളിക്കൊണ്ട് കള്ളപ്പിണക്കം കാണിച്ചു.
“ഇനിയിപ്പോൾ എന്തായാലും ഞാൻ ആരുടെയും നേർക്ക് നോക്കാൻ പോകുന്നില്ല…
അതിന് നിന്നെ ആരെങ്കിലും
കുറ്റപ്പെടുത്തിയോ പെണ്ണേ?” ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചിരിയോടെ പറഞ്ഞു. “പക്ഷേ ഒന്നുണ്ട്… നീ നോക്കിയപ്പോൾ അവൻ തിരിച്ചുമൊന്നു നോക്കിയെങ്കിൽ, അതിനർത്ഥം അവൻ ചുമ്മാ നോക്കിയതല്ല. നിന്നെ അവന്മാര് ശ്രദ്ധിക്കുന്നുണ്ട് എന്നല്ലേ!”
“എന്റെ ഇക്കാ… നിങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ് എന്നെ കൂടുതൽ നാണം കെടുത്തല്ലേ!” അവൾ നാണം കൊണ്ട് എന്റെ നെഞ്ചിൽ മുഖം ഒന്നുകൂടി ഒളിപ്പിച്ചു.
“ഇനി നാളെ അവന്മാരുടെ മുന്നിലേക്ക് ചെല്ലുമ്പോൾ ഞാൻ എങ്ങനെ അവരുടെ മുഖത്തേക്ക് നോക്കും? ഫാസിൽ ഇങ്ങോട്ട് വല്ലതും ചോദിച്ചാൽത്തന്നെ എനിക്ക് നാണം വന്ന് സംസാരിക്കാൻ പറ്റാത്ത പരുവമാകും.”
“അതിനിപ്പോൾ നീയായിട്ട് ഒന്നും മനസ്സിൽ വെച്ച് പെരുമാറേണ്ട കാര്യമില്ലല്ലോ,” ഞാൻ അവളുടെ ഇടതൂർന്ന മുടിയിഴകളിലൂടെ വിരലുകളോടിച്ചുകൊണ്ട് പറഞ്ഞു. “നീ
സാധാരണ പോലെ പെരുമാറിയാൽ മതി.
അടുത്ത ദിവസം രാവിലെ എസിയുടെ
ചെറിയ തണുപ്പിൽ, അവളുടെ കൈകൾ എന്റെ നെഞ്ചിൽ അമർന്നിരിക്കുന്നത് അറിഞ്ഞാണ് ഞാൻ കണ്ണുതുറന്നത്. ജനൽച്ചില്ലിലൂടെ മുറിക്കുള്ളിലേക്ക് നേരിയ സൂര്യവെളിച്ചം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
കണ്ണുകൾ തിരുമ്മി എഴുന്നേൽക്കാൻ തുടങ്ങിയ എന്നെ അവൾ ഒന്നുകൂടി വരിഞ്ഞുമുറുക്കി, “ഇത്തിരി നേരം കൂടി ഇങ്ങനെ കിടക്കാം ഇക്കാ…” എന്ന് മന്ത്രിച്ചു.
തലേന്നത്തെ നാണമൊക്കെ മാറി, അവളുടെ മുഖത്ത് ഇപ്പോൾ തികഞ്ഞ ശാന്തതയും സ്നേഹവും മാത്രമായിരുന്നു.
“എടി , എല്ലാവരും എഴുന്നേറ്റു കാണും. പോയി ചായ ഉണ്ടാക്ക്,” ഞാൻ അവളുടെ കവിളിൽ പതുക്കെ തട്ടി കളിയാക്കി.
“അതിനൊക്കെ സമയമുണ്ട്,” എന്നും പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു. കുറച്ചു സമയത്തെ ആ
കൊഞ്ചലുകൾക്കു ശേഷം,ഞങ്ങള് രണ്ടുപേരും എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി.
ഹൻസിബ അടുക്കളയിൽ പണി തുടങ്ങി.
ഹൻസിബ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നതും അവന്മാരുടെ നോട്ടം പതുക്കെ അവളുടെ നേരെ നീണ്ടു. തലേന്ന് രാത്രിയിലെ കാര്യങ്ങൾ ഓർമ്മയുള്ളതുകൊണ്ട് ഹൻസിബയുടെ മുഖത്ത് പെട്ടെന്ന് ഒരു നാണം പടർന്നു.
അവൾ തല താഴ്ത്തി പ്ലേറ്റ് മേശപ്പുറത്ത് വെച്ചു.
“ഇത്ത ഇന്ന് ഇത്താനെ കാണാൻ എന്തൊ ഒരു പ്രത്യേക ഭംഗിയിലാണല്ലോ! രാത്രി നന്നായി ഉറങ്ങിയല്ലേ?” ശ്രീരാഗ് തമാശമട്ടിൽ ഒന്നു ചോദിച്ചു.
അത് കേട്ടതും ഹൻസിബ എന്റെ നേരെ ഒന്നു നോക്കി കണ്ണ് ഉരുട്ടി. അവൾക്ക് നാണം കൊണ്ട് അവിടെ നിൽക്കാൻ കഴിഞ്ഞില്ല.
ഭക്ഷണമെല്ലാം കഴിഞ്ഞ് യാത്ര പറഞ്ഞ് എല്ലാവരും ഓഫീസിലേക്ക് ഇറങ്ങി.
വൈകുന്നേരം ഓഫീസിലെ തിരക്കുകൾ കഴിഞ്ഞെത്തിയ ക്ഷീണത്തിൽ ഫാസിലും ശ്രീരാഗും രാമേട്ടനും ഹാളിലെ സോഫയിലേക്ക് ചാഞ്ഞിരുന്നു. രാവിലത്തെ സംഭവങ്ങളും മനസ്സിലെ അസ്വസ്ഥതകളും കാരണം ഹൻസിബ ചായയും പലഹാരവും ഡൈനിംഗ് ടേബിളിൽ കൊണ്ടുവെച്ച് ആരുടെയും മുഖത്തു നോക്കാതെ വേഗം അടുക്കളയിലേക്ക് തെന്നിമാറി.
“ആഹാ… ഇത്തയുടെ ആവി പറക്കുന്ന ചായ എത്തിയല്ലോ!” ഫാസിൽ കപ്പിലേക്ക് കൈനീട്ടിക്കൊണ്ട് പറഞ്ഞു.
ഹൻസിബയുടെ നാണം കലർന്ന ഭാവം കണ്ട്
ശ്രീരാഗ് ചിരിയോടെ എന്നെ ഒന്നു നോക്കി: “ഷാജുക്കാ… ഇത്തയ്ക്ക് ഇന്നും നമ്മളെ കാണുമ്പോൾ എന്തോ ഒരു നാണം പോലെ!
രാവിലെ ഞങ്ങള ഓരോന്ന് പറഞ്ഞതുകൊണ്ട് ഇത്തയ്ക്ക് ശരിക്കും വിഷമമായോ ആവോ?”
“ഏയ്… അതൊന്നുമില്ലടാ, അവൾ സാധാരണ
പോലെ തന്നെയാണ്,” ഞാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
