പ്രഹേളികഅടിപൊളി  

“ചേട്ടാ ഇവിടെ ഈ ഇടയ്ക്ക് എന്തെങ്കിലും ആക്സിഡന്റ് നടന്നായിരുന്നോ?”

ഒരു ചിരിയോടെ രമേശൻ നവീന്റെ ചോദ്യത്തിന് മറുപടി നൽകി.

“ഇവിടെ ആഴ്ചയിൽ ഒരു ആക്സിഡന്റ് ഉറപ്പാണ്.”

ഒന്ന് ആലോചിച്ച ശേഷം അവൻ ചോദിച്ചു.

“ഒരു 25 , 26 വരത്തക്ക പെൺകുട്ടിക്ക് കഴിഞ്ഞ മൂന്നു നാല് മാസത്തിനിടയ്ക്ക് ആക്സിഡന്റ് പറ്റിയായിരുന്നോ?”

അവിടെ പത്രം വായിച്ചികൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് പറഞ്ഞു.

“രമേശാ.. മൂന്നു മാസം മുൻപ് കാറിടിച്ച് ആക്സിഡന്റ് പറ്റിയ പെങ്കൊച്ചിനു ആ ഒരു പ്രായമല്ലേ കാണുള്ളൂ.”

“ഏത്.. രാത്രിയിൽ ആ ചുവന്ന ഇന്നോവ വന്നിടിച്ചിട്ട് നിർത്താതെ പോയതോ?”

“അഹ്.. അത് തന്നെ..”

നവീനും ആകാശും പ്രതീക്ഷയോടെ രമേശന്റെ മുഖത്തേക്ക് നോക്കി.

രമേശൻ ചോദിച്ചു.

“എന്തിനാ സാറെ ഇപ്പോൾ ആ കൊച്ചിനെ പറ്റി അന്വേഷിക്കുന്നത്.”

നവീൻ എന്ത് മറുപടി നൽകുമെന്ന് ആലോചിക്കുന്നതിനിടയിൽ ആകാശ് പറഞ്ഞു.

“ഇവനും ആ പെണ്ണും തമ്മിൽ ഇഷ്ട്ടമായിരുന്നു ചേട്ടാ. മൂന്നു മാസമായി അവളുടെ ഒരു വിവരവും ഇല്ല. അവളുടെ വീട്ടുകാരാണെങ്കിൽ ഇവനുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാൽ ഒന്നും പറയുന്നു ഇല്ല. തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് അവൾക്ക് ഇവിടെ വച്ച് ഒരു ആക്സിഡന്റ് പറ്റിയെന്നാണ്.”

ആകാശിന്റെ മറുപടി കേട്ട് നവീനും മീരയും ഒരേപോലെ വാ തുറന്നു നിന്നു.

രമേശൻ കാവ്യയെ മിഴിച്ചു നോക്കി. നവീന്റെ ഒപ്പം ഇപ്പോഴും കാവ്യയെ ആയിരുന്നു രമേശൻ കണ്ടിട്ടുള്ളത്. അവൾ നവീന്റെ കാമുകി ആണെന്നാണ് രമേശൻ കരുതിയിരുന്നത്.

രമേശന്റെ നോട്ടത്തിന്റെ അർദ്ധം മനസിലായ കാവ്യ പറഞ്ഞു.

“ഞാൻ ഇവന്റെ കസിൻ ആണ് ചേട്ടാ.”

തല കുലുക്കികൊണ്ടു രമേശൻ പറഞ്ഞു.

“ഞാൻ ഇദ്ദേശിക്കുന്നത് തന്നാണോ നിങ്ങൾ അന്വേഷിക്കുന്ന പെൺകുട്ടി എന്നെനിക്കറിയില്ല.. മൂന്നു മാസം മുൻപ് ആ വളവിൽ ഒരു ആക്സിഡന്റ് നടന്നായിരുന്നു.. ഒരു ചുവന്ന ഇന്നോവ ആ കൊച്ചു ഓടിച്ചിരുന്ന കാറിൽ ഇടിച്ചിട്ട നിർത്താതെ പോയി. ഞങ്ങൾ എല്ലാരും കൂടിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. പിന്നെ…. ആ കൊച്ചിന്റെ കൈയിൽ മൂന്നു സ്റ്റാർ പച്ച കുത്തിയിട്ടുണ്ടായിരുന്നു.”

നവീൻ പെട്ടെന്ന് മീരയുടെ കൈയിലേക്ക് നോക്കി. രമേശൻ പറഞ്ഞ മൂന്നു സ്റ്റാറുകൾ അവളുടെ കയ്യിലുണ്ടായിരുന്നു.

നവീന്റെയും മീരയുടെയും മുഖം ഒരുപോലെ പ്രകാശിച്ചു. അവന്റെ മുഖം കണ്ടപ്പോൾ തന്നെ കാവ്യയ്ക്കും ആകാശിനും അത് മീര തന്നെയാണെന്ന് ഉറപ്പായി.

നവീൻ പറഞ്ഞു.

“അത് തന്നെയാണ് ചേട്ടാ ആള്. അവളെ ഏത് ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്.”

“റോയൽ ഹോസ്പിറ്റലിലേക്ക്.”

ആകാശ് പെട്ടെന്ന് പറഞ്ഞു.

“ഡാ.. പ്രവീൺ വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ.”

ആകാശിന്റെ കൂട്ടുകാരനായിരുന്നു പ്രവീൺ. ഇപ്പോൾ റോയൽ ഹോസ്പിറ്റലിൽ ഡോക്ടർ ആയി വർക്ക് ചെയ്യുകയാണ്.

അവർ രമേശനോട് നന്ദി പറഞ്ഞ് പെട്ടെന്ന് തന്നെ റോയൽ ഹോസ്പിറ്റലിലേക്ക് പോയി.

കാർ ഹോസ്പിറ്റലിൽന്റെ കാർ പാർക്കിൽ നിർത്തിക്കൊണ്ട് ആകാശ് പറഞ്ഞു.

“നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ പോയി പ്രവീണിനെ കണ്ട് വിവരങ്ങൾ തിരക്കി തിരിച്ച് വരാം.”

ആകാശ് പോയി കുറച്ച് കഴിഞ്ഞപ്പോൾ ഫ്രണ്ട്‌ സീറ്റിലിരുന്ന നവീൻ തിരിഞ്ഞ് നോക്കി.

കാവ്യയ്‌ക്കൊപ്പം പിന്നിലുണ്ടായിരുന്നു മീര എന്തോ ഗാഢമായി ആലോചിച്ചിരിക്കുന്നതാണ് അവനു കാണാൻ കഴിഞ്ഞത്.

“എന്താ ഇത്ര ആലോചന?”

കാവ്യ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി.

“നിന്നോടല്ല.. മീരയോടാണ് ചോദിച്ചത്.”

കാവ്യ നവീനെ ഒരു പുച്ഛഭാവം കാണിച്ച ശേഷം പുറത്തേക്ക് നോക്കി ഇരുന്നു.

ഒരു ചിരിയോടെ മീര പറഞ്ഞു.

“എന്റെ ശരീരം ഈ ഹോസ്പിറ്റലിൽ കാണുമോ ഇല്ലയോ എന്ന് ചിന്തിക്കുകയായിരുന്നു.”

“എന്തായാലും അത് നമുക്ക് ഇപ്പോൾ അറിയാമല്ലോ.”

“എന്റെ ബന്ധുക്കൾ എന്നെ തിരക്കി ഇവിടെ വന്നിട്ടുണ്ടെങ്കിൽ എന്റെ ശരിക്കുള്ള പേര് ഇപ്പോൾ അറിയാമായിരിക്കുമല്ലേ?’

ഒരു ചിരിയോടെ നവീൻ ചോദിച്ചു.

“അതെന്താ.. മീരയെന്ന പേര് ഇഷ്ട്ടപ്പെട്ടില്ലേ?”

അവൾ പെട്ടെന്നു പറഞ്ഞു.

“അതൊക്കെ ഇഷ്ട്ടപെട്ടു.. എങ്കിലും ശരിക്കുള്ള പേരറിയാൻ ഉള്ള ഒരു ആകാംഷ.”

“എന്തായാലും ആകാശ് തിരികെ വരുമ്പോൾ അതിനുള്ള ഉത്തരം കിട്ടും.”

പെട്ടെന്ന് കാവ്യ പറഞ്ഞു.

“അതേ.. ഞാൻ കുറച്ച് നേരമായി ഇവിടെ ഇരുന്നു ആട്ടം കാണുവാണ്. എനിക്കും കൂടി വല്ലോം പറഞ്ഞ് താ നിങ്ങൾ എന്താ സംസാരിക്കുന്നതെന്ന്.”

ഒരു ചിരിയോടെ നവീൻ കാവ്യയോട് മീര പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.

കുറച്ച് സമയങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആകാശ് തിരികെ വന്ന് കാറിലേക്ക് കയറി.

മൂന്നു പേരുടെ മുഖത്തും ആകാംഷ നിറഞ്ഞിരുന്നു. അതിനു വിരാമമിട്ടുകൊണ്ട് അവൻ പറഞ്ഞു.

“മീരയുടെ ശരിക്കുമുള്ള പേര് ദിവ്യ എന്നാണ്.”

മീര അവളുടെ പേര് സ്വയം ഒന്ന് ഉരുവിട്ടു.

“മീര ഒരു മാസത്തോളം കോമ സ്റ്റേജിൽ ഇവിടെ ഉണ്ടായിരുന്നു. രണ്ടു മാസം മുൻപാണ് അതേ അവസ്ഥയിൽ തന്നെ മീരയുടെ വീട്ടുകാർ അവളെ ഇവിടെ നിന്നും കൊണ്ട് പോയത്. ഇപ്പോഴത്തെ അവസ്ഥ എന്താന്ന് അറിയില്ല.”

നവീൻ ആകാംഷയോടെ ചോദിച്ചു.

“എവിടാ മീരയുടെ സ്ഥലം.”

“അഡ്രെസ്സ് ഞാൻ ഒപ്പിച്ചിട്ടുണ്ട്. കോട്ടയത്താണ്‌ മീരയുടെ വീട്.”

കാവ്യ ആത്മഗതം എന്നവണ്ണം പറഞ്ഞു.

“അപ്പോൾ നമ്മൾ കോട്ടയത്ത് പോകേണ്ടി വരും.”

കുറച്ച് നേരം നിശബ്തനായി ഇരുന്ന ശേഷം ആകാശ് പറഞ്ഞു.

“ശരിക്കുമുള്ള കാര്യം ഇനിയാണ് പറയാനുള്ളത്. മീരയെ ചുറ്റിപറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.”

മൂന്നുപേരും ആകാശിനെ തുറിച്ച് നോക്കി.

“ആക്സിഡന്റ് നടന്ന അന്ന് രാത്രി ഒരാൾ മീരയുടെ ബ്രദർ ആണെന്നും പറഞ്ഞു വരുകയും അവളുടെ മൊബൈൽ ഹോസ്പിറ്റൽ സ്റ്റാഫിന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ട് പോവുകയും ചെയ്തു. പക്ഷെ മീരക്ക് അങ്ങനെ ഒരു ബ്രദർ ഇല്ല.”

കാവ്യ ചോദിച്ചു.

“മീരയുടെ മൊബൈൽ എന്തിനായിരിക്കും ഒരാൾ കള്ളം പറഞ്ഞ് കൈക്കലാക്കിയത്.”

ആ ചോദ്യത്തെ അവഗണിച്ച് കൊണ്ട് ആകാശ് പറഞ്ഞു.

“മറ്റൊരു ദിവസം മീരയെ ഹോസ്പിറ്റലിൽ വച്ച് കൊല്ലാനും ഒരു ശ്രമം നടന്നു. അതോടു കൂടിയാണ് ഇവളുടെ ഫാമിലി മീരയെ കോട്ടയത്തേക്ക് കൊണ്ട് പോയത്. കോട്ടയത്തെ ജെ. ആർ ഹോസ്പിറ്റൽ മീരയുടെ അച്ഛന്റേതാണ്.”

നവീൻ മീരയുടെ മുഖത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

“ആദ്യം മൊബൈൽ പോകുന്നു പിന്നാലെ കൊലപാതക ശ്രമം. ഇതിൽ നിന്നും എന്താണ് നമ്മൾ മനസിലാക്കേണ്ടത്.”

സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് കാവ്യ പറഞ്ഞു.

“മീര എന്തോ ഒന്നിന്റെ സാക്ഷി ആണ്. അതിന്റെ തെളിവുകൾ ആ മൊബൈലിൽ ഉണ്ടായിരുന്നു.”

മീരയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട്‌ നവീൻ ചോദിച്ചു.

“എന്തായിരിക്കും മീര കണ്ടിട്ടുണ്ടാകുക.”

അതിനുള്ള ഉത്തരം അവളുടെ കൈയിലും ഉണ്ടായിരുന്നില്ല.

നവീൻ തന്റെ ബെഡിൽ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു. അവന്റെ അരികിൽ തന്നെ കാവ്യ ഇരിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *