പ്രഹേളികഅടിപൊളി  

“മീര മൊബൈൽ കാറിൽ ഒളിപ്പിച്ചെങ്കിൽ ഹോസ്പിറ്റലിൽ നിന്നും ദിവ്യയുടേതെന്നും പറഞ്ഞു മോഷണം പോയ ഫോൺ ആരുടേതായിരിക്കും.”

അതിനുള്ള മറുപടി മീര നവീനോട് പറഞ്ഞു. അവൻ അത്പോലെ അവരോടും പറഞ്ഞു.

“അത് വിവേകിന്റേതാകാനാണ് സാധ്യത എന്നാണ് മീര പറയുന്നത്. വിവേക് അവന്റെ മൊബൈൽ കാറിൽ മറന്ന് വച്ചിരുന്നല്ലോ.”

അത് കേട്ടപ്പോൾ ആകാശിന്‌ അത് ശരിയായിരിക്കുമെന്ന് തോന്നി.

“അതാകാനേ സാധ്യത ഞാനും കാണുന്നുള്ളൂ. മീരയെ ഹോസ്പിറ്റലിൽ എത്തിച്ചവരെ കാറിൽ നിന്നും അവളുടെ ഫോണെന്നും പറഞ്ഞ് വിവേകിന്റെ ഫോൺ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ ഏൽപ്പിച്ച് കാണും.”

നവീൻ പറഞ്ഞു.

“അപ്പോൾ നമുക്ക് കാറിൽ നിന്നും മീരയുടെ ഒർജിനൽ ഫോൺ എടുക്കണം.”

“അതിനു കാറിപ്പോൾ എവിടെ ആണെന്ന് അറിയണ്ടേ?”

ആകാശിന്റെ സംശയത്തിനുള്ള മറുപടി കാവ്യ ആണ് നൽകിയത്.

“അതിനുള്ള വഴി എന്റെയിലുണ്ട്. മീരയുടെ വീട്ടിൽ ആരോടെങ്കിലും തിരക്കിയാൽ പോരെ. അന്ന് വീട്ടിൽ പോയപ്പോൾ അവളുടെ അമ്മയുടെ നമ്പർ ഞാൻ വാങ്ങിയിരുന്നു.”

കാവ്യ തന്റെ ഫോണും എടുത്ത് റൂമിനു പുറത്തേക്ക് നടന്നു. മീരയും അവളുടെ പിന്നാലെ പോയി.

ആകാശ് നവീനോട് ചോദിച്ചു.

“ഫോൺ എടുത്തു കഴിഞ്ഞാലും പിന്നെ എന്ത് ചെയ്യാനാണ് പരിപാടി.”

“പോലീസിൽ ഏൽപ്പിക്കാൻ എനിക്കൊരു വിശ്വാസം പോരാ.”

ആലോചിച്ച് കൊണ്ട് ആകാശ് പറഞ്ഞു.

“എനിക്കും.. അവന്റെ അച്ഛൻ ജോസഫിന് പോലീസിലോക്കെ നല്ല പിടിപാടാണ്.”

“പിന്നെന്ത് ചെയ്യും?”

“ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉള്ളു.”

നവീൻ ആകാംഷയോടെ ആകാശിന്റെ മുഖത്തേക്ക് നോക്കി.

“ന്യൂസ് ചാനലിൽ ഏൽപ്പിക്കണം. നവഭാരത് ന്യൂസ് ചാനലിലെ ഒരു റിപ്പോർട്ടർ എന്റെ കൂട്ടുകാരനാണ്, മാത്രമല്ല ആ ചാനൽ ജോസെഫിന്റെ പാർട്ടിക്ക് എതിരുമാണ്.”

“ഓക്കേ.. എങ്കിൽ പിന്നെ നമുക്ക് അത് തന്നെ ചെയ്യാം.”

അപ്പോഴേക്കും കാവ്യ റൂമിലേക്ക് കയറി വന്നു.

“കാർ തിരക്കി നമ്മൾ ദൂരെ എവിടേക്കും പോകണ്ട. കാർ ഇവിടത്തെ പോലീസ് സ്റ്റേഷനിൽ തന്നെ കിടപ്പുണ്ട്. അവർ ഇവിടെ നിന്നും മീരയെയും കൊണ്ട് പോയ ശേഷം കാറിന്റെ കാര്യം പിന്നെ തിരക്കിയില്ലെന്ന്.”

ആകാശ് നിരാശ നിറഞ്ഞ മുഖത്തോടെ പറഞ്ഞു.

“പോലീസ് കാരുടെ സമ്മതത്തോടെ കാർ പരിശോധിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”

ഒരു ചിരിയോടെ കാവ്യ പറഞ്ഞു.

“അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു. രാത്രിയുള്ള മതിൽ ചാട്ടം”

കാവ്യയുടെ ചുണ്ടിൽ വിരിഞ്ഞ അതേ ചിരി നവീന്റെ മുഖത്തും ഉണ്ടായിരുന്നു അപ്പോൾ.

. . . .

സമയം രാത്രി പത്ത് മണി കഴിഞ്ഞിരുന്നു.

നവീൻ കാർ പോലീസ് സ്റ്റേഷന് മുന്നിലുള്ള തട്ടുകടയുടെ അരികിലായി നിർത്തിയിട്ടു.

സ്റ്റേറ്റിനിലേക്ക് നോക്കി കൊണ്ട് ആകാശ് പറഞ്ഞു.

“പോലീസ് സ്റ്റേഷന് പിറകിലാണ് പിടിച്ചെടുത്ത വണ്ടികൾ ഇട്ടിരിക്കുന്നത്. അവടെ ഈ സമയത്ത് ആരും ഉണ്ടാകാൻ വഴി ഇല്ല.

നവീൻ പറഞ്ഞു.

“നിങ്ങൾ കാറിൽ തന്നെ ഇരുന്നാൽ മതി. ഞാനും മീരയും മാത്രം പോകുന്നതാണ് നല്ലത്.”

കാവ്യയ്ക്കും ആകാശിനും അത് തന്നെയാണ് നല്ലതെന്ന് തോന്നി.

കാറിൽ നിന്നും ഇറങ്ങിയ നവീൻ സ്റ്റേഷന് അരികിലുള്ള റോഡിലൂടെ പോലീസ് സ്റ്റേഷന് പിന്നിലുള്ള മതിലിനടുത്തേക്ക് നടന്നു.

പിന്നിലെ മതിൽ കെട്ടിനരികിൽ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അടുത്തെങ്ങും ലൈറ്റ് ഇല്ലാത്തതിനാൽ നല്ല ഇരുട്ടും.

“നീ പോയി കാർ കണ്ട് പിടിച്ചിട്ട് വാ.. എന്നിട്ട് ഞാൻ മതിൽ ചാടുന്നതാണ് നല്ലത്.”

മീരയ്ക്കും അതാണ് നല്ലതെന്ന് തോന്നി. അവളെ ആകുമ്പോൾ ആരും കാണില്ലല്ലോ. കാർ കണ്ട് പിടിച്ച് കഴിഞ്ഞാൽ നവീന് നേരെ അവളോടൊപ്പം കാറിനടുത്തേക്ക് പോയാൽ മതിയല്ലോ.

മീര മതിലിനുള്ളിലൂടെ അകത്തേക്ക് നടന്ന് പോയി.

ഈ സമയം കാറിനുള്ളിൽ ഇരിക്കുകയായിരുന്ന കാവ്യയുടെ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.

അവളുടെ മുഖത്തെ ടെൻഷൻ കണ്ട് ആകാശ് പറഞ്ഞു.

“നീ പുറത്തിറങ്ങ്. നമുക്ക് ഓരോ ചായ കുടിക്കാം.”

കാവ്യ അവന്റെ മുഖത്തേക്ക് തുറിച്ച് നോക്കി.

“ഈ സമയത്ത് തന്നെ ചായ കുടിക്കണോ ചേട്ടന്.”

“നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. അവൻ ഇപ്പോൾ ഇങ്ങു വരില്ലേ.”

“എങ്കിലും അവൻ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാനല്ലേ പോയിരിക്കുന്നത്.”

ഒരു ചിരിയോടെ അവൻ ചോദിച്ചു.

“നീ അല്ലെ ഇന്ന് വീട്ടിൽ വച്ച് ഭയങ്കര ആവേശത്തോടെ പോലീസ് സ്റ്റേഷന്റെ മതിൽ ചാടാം എന്നൊക്കെ പറഞ്ഞത്.”

അവൾ ഒരു ജാള്യതയോടെ ചിരിച്ചു.

“നീ ഇറങ്ങി വാ..”

അവൻ അതും പറഞ്ഞ് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവന്റെ പിന്നാലെ അവളും ഇറങ്ങി.

കടയിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. അവർ ഒരു ടേബിളിനു ഇരു വശത്തും ആയി ഇരുന്നു.

ആകാശ് വിളിച്ച് പറഞ്ഞു.

“ചേട്ടാ രണ്ടു ചായ..”

കുറച്ച് സമയത്തിനകം തന്നെ ചായ അവരുടെ മുന്നിൽ എത്തി. തണുത്ത അന്തരീക്ഷത്തിൽ ചൂട് ചായ കുറേശ്ശെയായി ഊതി കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് നവീൻ കാറിനടുത്തു തങ്ങളെ തിരയുന്നത് അവർ കണ്ടത്.

ആകാശ് ഉറക്കെ വിളിച്ച് പറഞ്ഞു.

“നവീൻ… ഞങ്ങളിവിടുണ്ട്.”

ആകാശിന്റെ വിളികേട്ട നവീൻ അവർക്കരികിലായി ചെന്നിരുന്നു.

കാവ്യ ആകാംഷയോടെ ചോദിച്ചു.

“ഫോൺ കിട്ടിയോ?”

അവൻ ഒരു ചിരിയോടെ ഫോൺ മേശപ്പുറത്തേക്ക് എടുത്ത് വെച്ചു.

ആകാശിന്റെയും കാവ്യയുടെയും മുഖത്ത് സന്തോഷം തെളിഞ്ഞു.

അത് കണ്ട നവീൻ പറഞ്ഞു.

“കൂടുതൽ സന്തോഷിക്കണ്ട. ഒരു പ്രശ്നം ഉണ്ട്.”

കാവ്യ ചോദിച്ചു.

“എന്താ അതിൽ ചാർജ് ഇല്ലേ?”

“അന്ന് ഇവൾ സ്വിച്ച്ഓഫ് ചെയ്തു വച്ചോണ്ട് ചാർജ് ഒക്കെ ഉണ്ട്. പക്ഷെ മീരക്ക് ഇതിന്റെ ലോക്ക് നമ്പർ ഓർമയില്ല.”

കാവ്യ ഫോൺ എടുത്ത് നോക്കി കൊണ്ട് പറഞ്ഞു.

“അതിനെന്താ.. ഇതിൽ ഫിംഗർപ്രിന്റ് ലോക്ക് ഉണ്ടല്ലോ.”

നവീൻ അവളുടെ തലക്ക് തട്ടിക്കൊണ്ടു പറഞ്ഞു.

“ഡി പൊട്ടി.. അതിനു ഇവൾക്കിതിൽ തൊടാൻ പറ്റില്ലല്ലോ. കോട്ടയത്ത് പോയി ദിവ്യയുടെ വിരൽ ഇതിൽ തൊട്ടാലേ നമുക്കിനി ഇത് ഓപ്പൺ ചെയ്യാൻ പറ്റുള്ളൂ.”

ആകാശ് പറഞ്ഞു.

“മീര.. ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചൂടെ.. ഇത്രൊയൊക്കെ ഓർത്തെടുക്കാൻ കഴിഞ്ഞതല്ലേ.”

നവീൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ നിസ്സഹായത്തോടെ പറ്റുന്നില്ലെന്ന് തലയാട്ടി.

“അവൾക്ക് പറ്റുന്നില്ലടാ.. അവൾ കുറെ ശ്രമിച്ചതാണ്.”

കാവ്യ നിരാശയോടെ ചോദിച്ചു.

“അപ്പോൾ നാളെ നമ്മൾ കോട്ടയത്തേക്ക് പോകേണ്ടി വരുമോ?”

നവീൻ അതേ എന്ന അർഥത്തിൽ മൂളി.

അവൾ നിരാശയോടെ പറഞ്ഞു.

“നാളെ ഇവന്റെ ബർത്ത്ഡേ അടിച്ച്‌ പൊളിക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ.”

അപ്പോഴാണ് നവീൻ ഓർക്കുന്നത് തന്നെ നാളെയാണ് തന്റെ ബർത്ത്ഡേ എന്ന്.

അവൻ അതിശയോടെ ചോദിച്ചു.

“നാളെ ജൂൺ 25 ആണോ. ഇന്ന് ഏതാ ദിവസമെന്ന തന്നെ ഓർക്കുന്നിലായിരുന്നു.”

പെട്ടെന്ന് അതിശയത്തോടെ മീര ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *