ഓടുന്നതിനിടയിൽ മീര കുന്നിനു മുകളിൽ ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു നവീന് ഉണ്ടായിരുന്നത്.
കുന്നിനു മുകളിൽ എത്തിയതും നവീൻ പെട്ടെന്ന് നിന്നു. അവന്റെ പിന്നാലെ ഓടി എത്തിയ കാവ്യ ശ്വാസം വലിച്ചെടുക്കുന്നതിനിടയിൽ ചോദിച്ചു.
ഓടുന്നതിനിടയിൽ മീര കുന്നിനു മുകളിൽ ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു നവീന് ഉണ്ടായിരുന്നത്.
കുന്നിനു മുകളിൽ എത്തിയതും നവീൻ പെട്ടെന്ന് നിന്നു. അവന്റെ പിന്നാലെ ഓടി എത്തിയ കാവ്യ ശ്വാസം വലിച്ചെടുക്കുന്നതിനിടയിൽ ചോദിച്ചു.
“അവളിവിടെ ഉണ്ടോ?”
അവിടുണ്ടായിരുന്ന മാവിൻ ചുവട്ടിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു.
“ഉണ്ട്.”
കാവ്യ ആശ്വാസത്തോടുകൂടി ഒരു ദീർഘ നിശ്വാസം വിട്ടു.
വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്ന മീര അവരുടെ ശാബതം കേട്ട് അവിടേക്ക് തിരിഞ്ഞ് നോക്കി. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.
നവീൻ അവളുടെ അടുത്തേക്ക് നടന്നു.
അവൻ അടുത്തെത്തിയപ്പോൾ മീര പറഞ്ഞു.
“എനിക്കറിയാമായിരുന്നു നീ എന്നെ തിരക്കി ഇവിടെ വരുമെന്ന്.”
നവീന് അവളെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ അതിനു കഴിയില്ലല്ലോ എന്നത് അവന്റെ മനസിനെ വിഷമിപ്പിച്ചു.
അത് മനസിലാക്കിയിട്ടെന്നവണ്ണം മീര അവന്റെ കൈയിൽ പിടിച്ചിരിക്കുന്നപോലെ നിന്നു.
“നിനക്കെന്താ പറ്റിയയത്?”
“അറിയില്ല.. ഫുഡ് കോർട്ടിൽ ഇരുന്നപ്പോൾ വെളിയിലൂടെ നടന്നു പോയ ഒരാളെ കണ്ടു മനസ്സിൽ ഭയം നിറഞ്ഞു. പിന്നെ കണ്ണടച്ച് തുടക്കുമ്പോൾ ഒരു മുറിക്കുള്ളിൽ ആയിരുന്നു. ചുറ്റും മെഡിക്കൽ എക്വിപ്മെന്റ്സ്, അടുത്ത് ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് എന്റെ ബോധം മറഞ്ഞു. പിന്നെ ഉണരുമ്പോൾ താഴെ റോഡരികിൽ ആയിരുന്നു.”
നവീന്റെ അടുത്തേക്ക് വന്ന കാവ്യ അവന്റെ തോളിൽ കൈ ഇട്ടു താങ്ങി നിന്നുകൊണ്ട് പറഞ്ഞു.
“എന്ത് ഓട്ടം ആണെടാ ഓടിയത്. മനുഷ്യന് ഇവിടെ ശ്വാസം എടുക്കാൻ വയ്യ.”
അപ്പോഴേക്കും ആകാശും അവിടേക്ക് എത്തി.
അവനെ നോക്കികൊണ്ട് കാവ്യ പറഞ്ഞു.
“അവളിവിടെ ഉണ്ട്.”
ആശ്വാസത്തോടെ ആകാശ് ചോദിച്ചു.
“അവൾക്കെന്താടാ പറ്റിയത്. എന്താ അവൾ പറയുന്നത്.”
നവീൻ മീര പറഞ്ഞതൊക്കെ അവരോടു പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.
“അപ്പോൾ നമുക്ക് മുന്നോട്ടുള്ള അന്വേഷണത്തിന് ഒരു വഴി തെളിഞ്ഞിരിക്കുന്നു.”
കാവ്യ ആകാംഷയോടെ ചോദിച്ചു.
“എന്ത് വഴി?”
“മീര ഓർമ്മ നഷ്ട്ടപ്പെട്ട് ആദ്യമായി ഉണരുമ്പോഴും ഇവിടെ ആയിരുന്നു. പിന്നെ ഇപ്പോൾ ഉണരുമ്പോഴും ഇവിടെ ആയിരുന്നു.”
നവീൻ മീരയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“നിനക്ക് അപ്പോൾ ഈ സ്ഥലവുമായി എന്തോ ബന്ധം ഉണ്ട്.”
“മിക്കവാറും ഇവിടെ വച്ചായിരിക്കണം മീരയ്ക്ക് അവളുടെ ശരീരം നഷ്ടപെട്ടത്.”
കാവ്യ പറഞ്ഞത് ശരിയാണെന്ന അർഥത്തിൽ ആകാശ് തല കുലുക്കി. എന്നിട്ട് പറഞ്ഞു.
“അത് മാത്രമല്ല. മീര ഭയക്കുന്ന ആരോ ഫുഡ് കോർട്ടിൽ ഉണ്ടായിരുന്നു.”
കുറച്ച് നേരത്തെ ആലോചനക്കൊടുവിൽ ആകാശ് പറഞ്ഞു.
“ഫുഡ് കോർട്ടിലുണ്ടായിരുന്ന ആളെ കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടാണ്. അത് കൊണ്ട് നമുക്ക് അന്വേഷണം ഇവിടെ നിന്നും തുടങ്ങാം.”
“എങ്ങനെ?”
“മീര അപ്രത്യക്ഷമായ ശേഷം കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു ഹോസ്പിറ്റൽ റൂം ആയിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.”
അത് കേട്ടതും കാവ്യ പെട്ടെന്ന് പറഞ്ഞു.
“എവിടെ വച്ച് മീരയ്ക്ക് എന്തെങ്കിലും ആക്സിഡന്റ് നടന്നിട്ടുണ്ടോ എന്ന് നമ്മളറിയണം.”
വഴികൾ ഓരോന്നായി അവർക്ക് മുന്നിൽ തുറക്കുന്നത് കണ്ടപ്പോൾ മീരയുടെ മുഖത്ത് പ്രത്യക്ഷയുടെ കിരണങ്ങൾ തെളിഞ്ഞു.
അവർ സാവധാനം കുന്നിറങ്ങി താഴേക്ക് നടന്നു.
നവീൻ കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചപ്പോൾ രമേശൻ പരിചയത്തിന്റെ പുറത്ത് കാവ്യയെ നോക്കി ചിരിച്ചു.
കാവ്യയും ഒരു ചിരി മറുപടിയായി നൽകികൊണ്ട് നവീന്റെ കൈയിൽ നിന്നും കുപ്പി പിടിച്ച് വാങ്ങി വായിലേക്ക് കമിഴ്ത്തി.
“ചേട്ടാ ഇവിടെ ഈ ഇടയ്ക്ക് എന്തെങ്കിലും ആക്സിഡന്റ് നടന്നായിരുന്നോ?”
ഒരു ചിരിയോടെ രമേശൻ നവീന്റെ ചോദ്യത്തിന് മറുപടി നൽകി.
“ഇവിടെ ആഴ്ചയിൽ ഒരു ആക്സിഡന്റ് ഉറപ്പാണ്.”
ഒന്ന് ആലോചിച്ച ശേഷം അവൻ ചോദിച്ചു.
“ഒരു 25 , 26 വരത്തക്ക പെൺകുട്ടിക്ക് കഴിഞ്ഞ മൂന്നു നാല് മാസത്തിനിടയ്ക്ക് ആക്സിഡന്റ് പറ്റിയായിരുന്നോ?”