2024,
Kambi Kathakal,
Kambi Rajan,
Kambi Stories,
Kambi Story,
Kambikadha,
Mallu Stories,
കമ്പി,
കമ്പികഥകള്,
കമ്പികഥകള്,
മലയാളം കമ്പികഥകള്,
മലയാളം കമ്പികഥകള്
Post Views: 2,071
“എന്താ കാവ്യ.. എന്താണെങ്കിലും പറ.”
“ഡാ.. വിവേക് ജീവിച്ചിരിപ്പില്ല. അവൻ ആത്മഹത്യാ ചെയ്തു.”
ആകാശ് ഒരു ന്യൂസ് പേപ്പർ അവന് നേരെ നീട്ടി.
അതിൽ എഴുതിയിരിക്കുന്ന ഹെഡിങ് നവീനും മീരയും വായിച്ചു.
‘ദീപയുടെയും വിവേകിന്റെയും മരണം ആത്മഹത്യയോ കൊലപാതകമോ? ദുരൂഹത തുടരുന്നു.’
പത്രത്തിലെ വിവേകിന്റെയും ദീപയുടെയും ഫോട്ടോ കുറച്ച് നേരം നോക്കിയിരുന്ന ശേഷം പതറിയ സ്വരത്തിൽ മീര പറഞ്ഞു.
“ഇതൊരു കൊലപാതകം ആയിരുന്നു. ഇവരെ കൊന്നവർ തന്നെയാണ് എന്നെയും കൊല്ലാൻ നോക്കിയത്.”
“എന്ത്.. ഇവരെ കൊന്നതാണോ? ആര്?”
അത് കേട്ട് കാവ്യയുടെയും ആകാശിന്റെയും മുഖത്ത് ആകാംഷ നിറഞ്ഞു.
ആകാശ് ചോദിച്ചു.
“എന്താടാ.. എന്താ അവൾ പറയുന്നത്?”
“നിങ്ങൾ മിണ്ടാതിരിക്ക്.. ഞാൻ ചോദിച്ച് മനസ്സിലാക്കട്ടെ.”
. . . .
ആരുമായും അധികം അടുക്കാത്ത ഒതുങ്ങിക്കൂടി സ്വഭാവം ആയിരുന്നു ദിവ്യയുടേത്. MBBS പഠിക്കുന്ന ടൈമിൽ ആണ് അവൾക്ക് ബെസ്ററ് ഫ്രണ്ട് എന്ന് പറയാവുന്ന ഒരാളെ കിട്ടുന്നത്. അത് വിവേക് ആയിരുന്നു.
പഠനമൊക്കെ കഴിഞ്ഞു വളരെ അപൂര്വമായിട്ടായിരുന്നു അവരുടെ കണ്ട് മുട്ടലുകൾ. മൂന്നു മാസങ്ങൾക്ക് മുൻപും അത് പോലൊരു ഒത്തു ചേരലിനായിരുന്നു ദിവ്യ വിവേകിന്റെ അടുത്തേക്ക് വന്നത്.
പകൽ മുഴുവൻ കറങ്ങി നടന്ന ശേഷം രാത്രി വിവേകിന്റെ നിർദ്ദേശമായിരുന്നു സെക്കന്റ് ഷോ സിനിമയ്ക്ക് പോകാമെന്നത്. തീയറ്ററിൽ പോയിട്ട് ഒരുപാട് നാളായതിനാൽ ദിവ്യയും വിവേകിന്റെ നിർദ്ദേശം സ്വീകരിച്ചു. രാത്രി ഒരുപാട് വൈകി എടുത്ത തീരുമാനം ആയതിനാൽ ദിവ്യയുടെ കാറിൽ നല്ല വേഗതയിൽ ആണ് അവർ തീയറ്ററിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ അവരുടെ പ്രതീക്ഷ നശിപ്പിച്ച് അടച്ചിട്ട റെയിൽവേ ഗേറ്റ് അവർക്ക് വഴി മുടക്കി ആയി നിന്നു.
തീയറ്ററിൽ എത്താൻ ലേറ്റ് ആകുമല്ലോ എന്ന് ആലോചിച്ചിരുന്നു ദിവ്യയെ നോക്കി വിവേക് പറഞ്ഞു.
“നീ കാർ സൈഡിലേക്ക് ഒതുക്കി ഇട്ടേ.. ഒരു വഴിയുണ്ട്.”
“എന്ത് വഴി?”
“റെയിൽവേ പാളത്തിൽ കൂടി അഞ്ചു മിനിറ്റ് നടന്നാൽ മതി നമ്മൾ തീയറ്ററിനു മുന്നിൽ എത്തും. അല്ലാതെ ഗേറ്റ് തുറന്നു പോകാൻ നിൽക്കുവാണേൽ ലേറ്റ് ആകും.”
വേറെ വഴി ഒന്നും ഇല്ലാത്തതിനാൽ ദിവ്യ കാർ സൈഡിലേക്ക് ഒതുക്കി ഇട്ടു.
പാളത്തിൽ കൂടി നടക്കുമ്പോൾ വിവേക് പറഞ്ഞു.
“ഡി.. മൊബൈലിലെ ഫ്ലാഷ് കത്തിച്ചു പിടിച്ചേ.. എന്റെ മൊബൈൽ കാറിൽ വച്ച് മറന്ന് ഞാൻ.”
“നിനക്കല്ലെങ്കിലും പണ്ടേ മറവി കൂടുതലാണ്.”
ദിവ്യ കത്തിച്ച ഫ്ലാഷിന്റെ വെളിച്ചത്തിൽ നടക്കുന്നതിനിടയിൽ ആണ് അവൾക്ക് ഒരു ഫോൺ കാൾ വന്നത്. ദിവ്യ ഫ്ലാഷ് ഓഫ് ചെയ്ത് ഫോണിൽ സംസാരിച്ച് തുടങ്ങി.
സമയം അധികം ഇല്ലാത്തതിനാൽ വിവേക് അവളുടെ ഇടത് കൈയിൽ പിടിച്ച് കല്ലിൽ തട്ടി മറിഞ്ഞ് വീഴാതെ സാവധാനം നടന്നു. അന്ന് പൗർണമി ആയതിനാൽ നല്ല നിലാവെളിച്ചവും ഉണ്ടായിരുന്നു.
ദിവ്യ ഫോൺ കട്ട് ചെയ്യുന്ന സമയത്താണ് വിവേകിന്റെ കണ്ണിൽ ആ കാഴ്ച പെട്ടത്.
മൂന്നു നാൾ ചേർന്ന് ഒരു പെണ്ണിന്റെ ശരീരം റെയിൽവേ സ്ട്രാക്കിലേക്ക് കിടത്തുന്നു. അപ്പോഴേക്കും ദിവ്യയും ആ കാഴ്ച കണ്ട് കഴിഞ്ഞിരുന്നു.
അവൾക്ക് എന്തെങ്കിലും ശബ്‌ദിക്കാൻ കഴിയുന്നതിനു മുൻപ് വിവേക് അവളുടെ വാ പൊത്തി പിടിച്ച് സ്ട്രാക്കിനടുത്തുണ്ടായിരുന്ന കുറ്റിക്കാട്ടിലേക്ക് മറന്നിരുന്നു.
പക്ഷെ അപ്പോഴേക്കും അവരിലൊരാൾ കുറ്റിക്കാട്ടിലേക്ക് ആരോ മറയുന്നത് കണ്ടിരുന്നു.
“ജെറി, അവിടെ ആരോ ഉണ്ട്. ഞാൻ ഇപ്പോൾ കണ്ടതാ.”
ജെറി പറയുന്നത് വിവേകും ദിവ്യയും വ്യക്തമായി കേട്ടു.
“പോയി പിടിച്ചു കൊണ്ട് വാടാ. ഒരു തെളിവും ബാക്കി ഉണ്ടാകാൻ പാടില്ലെന്നാണ് പപ്പാ പറഞ്ഞിരിക്കുന്നത്.”
അടക്കി പിടിച്ച ശബ്ദത്തിൽ വിവേക് ദിവ്യയോട് പറഞ്ഞു.
“എന്തുണ്ടായാലും നീ ഇവിടെ നിന്നും ഇപ്പോൾ അനങ്ങരുത്.. അവരോടു പിടിച്ച് നിൽക്കാനാകില്ല. ഞാൻ ഇവിടെ നിന്നും ഓടും. അവർ ഇവിടെ നിന്നും മാറി കഴിഞ്ഞ ശേഷമേ നീ ഇവിടെ നിന്നും എഴുന്നേൽക്കാവുന്നു.”
അപ്പോഴത്തെ സാഹചര്യത്തിൽ വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ അവൾ അത് തലയാട്ടി സമ്മതിച്ചു.
അവിടേക്ക് വന്നു കൊണ്ടിരുന്നവൻ മാറിൽ നിന്നും അവളിലേക്കുള്ള ശ്രദ്ധ മാറ്റാനായി വിവേക് ട്രാക്കിൽ ഇറങ്ങി വന്ന വഴി തിരിച്ചോടി.
ഈ സമയം തന്നെ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ദിവ്യ മൊബൈലിലെ ക്യാമറ ഓണാക്കി ഇത് വീഡിയോ പിടിച്ച് തുടങ്ങി.
ജെറിയുടെ ശബ്‌ദം മുഴങ്ങി കേട്ടു.
“അവനെ വിടരുത്.”
വിവേകിന് അധിക ദൂരം ഓടാൻ കഴിഞ്ഞില്ല. എന്തിലോ കാലു തട്ടി അവൻ തെറിച്ചു വീണു. വീഴ്ചയിൽ അവന്റെ തല ശക്തിയായി റെയിൽവേ പാളത്തിൽ ഇടിച്ചിരുന്നു.
അബോധാവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിവേകിനെ അവർ വലിച്ചിഴച്ച് ജെറിയുടെ അടുത്തേക്ക് കൊണ്ട് പോകുന്നത് കൈയിൽ ഇരുന്നു വിറയ്ക്കുന്ന ഫോണോടു കൂടി കണ്ട് കൊണ്ടിരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.
അകലെ നിന്നും ട്രെയിനിന്റെ ശൂളം വിളി കേട്ടതും ജെറി പറഞ്ഞു.
“അവനെയും ഇവളുടെ അടുത്തേക്ക് ഇട്ടേക്ക്. എന്തായാലും പോസ്റ്മോട്ടം ചെയ്യുന്ന ഡോക്ടർ പപ്പയുടെ ആള് തന്നെയാണ്.”
അവിടെ കിടന്നിരുന്ന ദീപയുടെ ശരീരത്തിൽ തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു.
“പീഡിപ്പിച്ചു എന്നും പറഞ്ഞ് കേസ് കൊടുത്തേക്കുന്നു അവൾ.. അന്നേ കൊടുത്ത പൈസയും വാങ്ങി പോയിരുന്നെങ്കിൽ ഇതിന്റെ വല്ല ആവിശ്യവും വരുമായിരുന്നോ?”
ട്രെയിൻ അടുത്തെത്താറായത് അറിഞ്ഞ് അവർ പാലത്തിന്റെ മറു സൈഡിലേക്ക് മാറി നിന്നു. ഈ സമയം തന്നെ കുറ്റിക്കാട്ടിൽ നിന്നും ഇറങ്ങിയ ദിവ്യ സർവ ശക്തിയുമെടുത്ത് കാറിനരികിലേക്ക് ഓടി.
എന്നാൽ ട്രെയിൻ അവർക്കിടയിലുള്ള കാഴ്ച മറക്കുന്നതിനു മുൻപ് തന്നെ ജെറി അവൾ അവിടെ നിന്നും ഓടുന്നത് കണ്ടിരുന്നു.
ഓടി കാറിലേക്ക് കയറിയ ദിവ്യയുടെ കൈയും കാലും ഒരേപോലെ വിറക്കുന്നുണ്ടായിരുന്നെങ്കിലും അവൾ കാർ സ്റ്റാർട്ട് ചെയ്ത് വേഗതയിൽ തിരിച്ച് അവിടെ നിന്നും ഓടിച്ചു.
അപ്പോഴത്തെ ഒരു അവസ്ഥയിൽ എവിടേക്കാണ് പോകേണ്ടതെന്ന് അവൾക്ക് അറിയില്ലായിരുന്നു. പെട്ടെന്നാണ് ഒരു ചുവന്ന ഇന്നോവ വേഗതയിൽ കുറച്ച് നേരമായി തന്നെ ഫോളോ ചെയ്യന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്. അത് അവരാണെന്ന് മനസിലാക്കുവാൻ അവൾക്ക് അധികം ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു.
ദിവ്യ കാറിന്റെ വേഗത വർധിപ്പിച്ചു. അതനുസരിച്ചു ഇന്നോവയുടെ വേഗതയും വർധിച്ചു. മാന്ധ്രാ ജംഗ്ഷൻ എത്തിയപ്പോഴേക്കും ഇന്നോവ അവളുടെ തൊട്ടു പിന്നാലെ എത്തിയിരുന്നു.
തൊട്ടപ്പുറത്തെ വളവു എത്തിയതും ഇന്നോവ ശക്തിയായി അവളുടെ കാറിന്റെ പിന്നിൽ ഇടിച്ചു. അതോടു കൂടി കാറിന്റെ നിയന്ത്രണം അവളിൽ നിന്നും പോയി തല സ്റ്റിയറിങ്ങിൽ ശക്തിയായി ഇടിച്ചു.