പ്രഹേളികഅടിപൊളി  

പക്ഷെ അപ്പോഴും അവളുടെ ബോധം പോയിട്ടുണ്ടായിരുന്നില്ല. കാർ റോഡിൽ നിരങ്ങി നിന്നപ്പോൾ അവൾ ആദ്യം ചിന്തിച്ചത് ഫോൺ എവിടെയെങ്കിലും ഒളിപ്പിക്കണം എന്നായിരുന്നു.

ഫോൺ സ്വിച്ച്ഓഫ് ചെയ്തുകൊണ്ട് പെട്ടെന്ന് തന്നെ അവൾ അത് സീറ്റിനു അടിയിൽ ഉണ്ടായിരുന്ന ഉറയിലേക്ക് ഇട്ടു.

ഈ സമയം ഇന്നോവയുടെ ഡോർ തുറന്ന് ജെറി പുറത്തേക്ക് ഇറങ്ങാൻ ഭാവിക്കുവായിരുന്നു. പക്ഷെ അപ്പോഴേക്കും ആളുകൾ ഓടി വരുന്നതിന്റെ ബഹളം അവർ കേട്ടു. കാറിൽ ഉണ്ടായിരുന്ന ഒരുത്തൻ പറഞ്ഞു.

“ജെറി, നമ്മൾ ഇപ്പോൾ ഇവിടന്നു പോകുന്നതാണ് ബുദ്ധി. നമ്മൾ അവളെ കൊല്ലാൻ നോക്കുവായിരുന്നെന്ന് നാട്ടുകാരോട് പറഞ്ഞാൽ പ്രശ്നം ആകും.”

“പക്ഷെ അവൾ ഫോണിൽ വീഡിയോ വല്ലോം എടുത്തിട്ടുണ്ടെങ്കിലോ?”

“അത് നമുക്ക് പൊക്കാം.. നീ ഇപ്പോൾ ഇവിടന്നു വിടാൻ നോക്ക്‌.”

ജെറി ഇന്നോവ പിന്നെലേക്ക് എടുത്ത് അതിവേഗം ദിവ്യയെ മറികടന്നു പോയി.

ഇന്നോവ പോയെന്ന് മനസിലായ ദിവ്യ ഡോർ തുറന്നു. പക്ഷെ അപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു.

. . . .

മീര പറഞ്ഞതെല്ലാം നവീൻ അതേപോലെ കാവ്യക്കും ആകാശിനും പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.

“ഇതിപ്പോൾ നമ്മുടെ കൈയിൽ നിൽക്കുന്ന കാര്യങ്ങളല്ലല്ലോ.”

കാവ്യയും ചിന്തിച്ചത് അത് തന്നെ ആയിരുന്നു. അവൾ പറഞ്ഞു.

“നമുക്കിത് പോലീസിൽ അറിയിച്ചാലോ?”

ഉടനെ ആകാശ് ചോദിച്ചു.

“നമ്മൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചാൽ എന്ത് പറയും.”

നിർവികാരയായി ഇരിക്കുന്ന മീരയെ നോക്കികൊണ്ട്‌ നവീൻ പറഞ്ഞു.

“മാത്രമല്ല പോലീസ് ഒക്കെ അവരുടെ ആൾക്കാരായിരിക്കും. മീര പറഞ്ഞത് കേട്ടില്ലേ.. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വരെ അവരുടെ ആളായിരുന്നു.”

അപ്പോഴാണ് മീര കുറച്ചകലെ ചുവന്ന ഇന്നോവയുടെ അടുത്തേക്ക് നടന്ന് വരുന്ന ജെറിയെയും കൂട്ടുകാരെയും കാണുന്നത്.

അവളുടെ മുഖം ഭയം കൊണ്ട് നിറഞ്ഞു.

“നവീൻ.. അവന്മാരാണ് എന്നെ കൊല്ലാൻ നോക്കിയത്. ഇവരെയാണ് ഞാൻ അന്ന് ഫുഡ് കോർട്ടിൽ വച്ച് കണ്ടതും.

അവൻ നോക്കുമ്പോൾ ചിരി കളിയുടെ നിൽക്കുന്ന ജെറിയെയും കൂട്ടുകാരെയും ആണ് കാണുന്നത്.

“ആകാശ്.. അവന്മാരാണ് ഇതെല്ലാം ചെയ്തത്.

അവരെ നോക്കിയ ആകാശ് അറിയാതെ മന്ത്രിച്ചു.

“ജെറി.. ജോസഫ് സാറിന്റെ മോൻ.”

നവീന്റെ മുഖം വലിഞ്ഞു മുറുകി. അവൻ പെട്ടെന്ന് കാറിന്റെ ഡോർ തുറന്ന് അവരുടെ അടുത്തേക്ക് വേഗതയിൽ നടന്നു.

നവീൻ പോകുന്നത് കണ്ട് കാവ്യ കാറിൽ നിന്നും ഇറങ്ങി അവന്റെ പിന്നെലെ ഓടി. കൂടെ മീരയും ആകാശും.

“ഡാ.. ഇപ്പോൾ പ്രശനം ഉണ്ടാക്കേണ്ട, നീ നിൽക്ക്.”

കാവ്യയുടെ വാക്കുകൾ പക്ഷെ നവീൻ കേൾക്കുന്നുണ്ടായിരുന്നില്ല.

കൂട്ടുകാരോട് എന്തോ പറഞ്ഞ് ചിരിക്കുന്നതിനിടയിൽ തന്റെ അരികിൽ വന്ന് നിൽക്കുന്ന നവീനെ കണ്ട് ജെറി ചോദിച്ചു.

“അഹ്.. നവീൻ നീയോ.. കോളജ് കഴിഞ്ഞ് നിന്നെ പിന്നെ കാണാൻ ഇല്ലല്ലോ.”

വലിഞ്ഞ് മുറുകിയ ശബ്ദത്തിൽ നവീൻ പറഞ്ഞു.

“ദീപയെയും വിവേകിനേയും കൊന്നു റെയിൽവേ ട്രാക്കിൽ ഇട്ട് അത് ആത്മഹത്യാ ആക്കുകയും ദിവ്യയെ അപകടത്തിൽ പെടുത്തി കോമ സ്റ്റേജിൽ ആക്കുകയും ചെയ്തപ്പോൾ നീ രക്ഷപെട്ടു എന്ന് കരുതി ഇരിക്കുകയാണല്ലേ…. എന്നാൽ തെളിവുകൾ ഇനിയും ബാക്കി ഉണ്ട്. നിന്നെ ഞാൻ അഴിക്കുള്ളിൽ ആക്കിയിരിക്കും.”

നവീന്റെ നാവിൽ നിന്നും വീണ വാക്കുകൾ കേട്ട ജെറിയുടെ മുഖത്ത് ചെറുതായി ഭയം നിറഞ്ഞിരുന്നു.

ജെറി എന്തെങ്കിലും പ്രതികരിക്കും മുൻപ് തന്നെ കാവ്യയും ആകാശും അവനെ അവിടെ നിന്നും പിടിച്ച് വലിച്ച് കൊണ്ട് പോയി.

അവരെ കുടഞ്ഞ് മാറ്റിയ നവീൻ തന്റെ കാറിലേക്ക് കേറി വേഗതയിൽ തന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു. അവനെ അപകടത്തിലേക്ക് തള്ളിയിട്ടല്ലോ എന്ന വേദനയിൽ മീരയും അവനോടൊപ്പം ഉണ്ടായിരുന്നു. ആകാശ് തന്റെ കാറിൽ കാവ്യയോടൊപ്പം അവനെ പിന്തുടർന്നു.

ഈ സമയം ജെറി കൂട്ടുകാരോട് ആക്രോശിക്കുകയായിരുന്നു.

“അവൻ എങ്ങനെ ആണ് ഇതെല്ലാം അറിഞ്ഞത്.. പപ്പാ വല്ലോം ഇതറിഞ്ഞാൽ തീരും എല്ലാം, എലെക്ഷൻ അടുത്ത് നിൽക്കെയാണ്.”

കൂട്ടത്തിലൊരുത്തൻ ചോദിച്ചു.

“ഇനി ആ പെണ്ണ് വല്ലോം കോമയിൽ നിന്നും ഉണർന്ന് കാണുമോ?”

“ഏയ്, ഇല്ല .. അവളുടെ കാര്യം ഞാൻ തിരക്കുന്നുണ്ട്. അന്ന് ഹോസ്പിറ്റലിൽ വച്ച് അവളെ കൊല്ലാൻ നോക്കി പണി പാളി അത് സ്റ്റേഷനിൽ പരാതി എത്തിയതിനാലാണ് പപ്പ തൽക്കാലത്തേക്ക് അവളുടെ കാര്യം എലെക്ഷൻ കഴിയുന്നവരെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞത്.”

“എങ്കിൽ പിന്നെ ഇവൻ ഇതെങ്ങനെ അറിഞ്ഞു.”

കാറിലേക്ക് തൊഴിച്ച് കൊണ്ട് ജെറി പറഞ്ഞു.

“എന്തോ തെളിവ് ബാക്കി ഉണ്ടെന്നല്ലേ അവൻ പറഞ്ഞത്. നമ്മുടെ ആൾക്കാരുടെ കണ്ണ് അവന്റെ നേരെ ഇപ്പോഴും വേണമെന്ന് പറഞ്ഞേക്ക്.”

. . . .

നവീന്റെ പിന്നാലെ കാവ്യയും ആകാശും അവന്റെ റൂമിലേക്ക് ചെന്ന് കയറി.

കാവ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

“നീ എന്താ ഇപ്പോൾ കാണിച്ചത്. ഇപ്പോൾ നമ്മൾ എല്ലാരും അപകടത്തിൽ ആയില്ലേ?”

ആകാശും പറഞ്ഞു.

“നീ ഇപ്പോൾ കാണിച്ചത് മണ്ടത്തരമാണ്. നമ്മൾ എല്ലാം അറിഞ്ഞെന്ന് മനസിലാക്കിയ സ്ഥിതിക്ക് അവൻ ഇനി ചുമ്മാതിരിക്കുമോ?”

റൂമിലുള്ള ഓരോരുത്തരുടെയും മുഖത്തെ ഭയം കണ്ട മീര പറഞ്ഞു.

“അവർ പറയുന്നത് ശരിയായാണ്. നീ ഇപ്പോൾ കാണിച്ചത് തെറ്റായിപ്പോയി.”

പതറിയ സ്വരത്തിൽ നവീൻ ചോദിച്ചു.

“നീയും എന്നെ കുറ്റപ്പെടുത്തുകയാണോ?.. നിന്നെ കൊല്ലാൻ നോക്കിയ അവർ എന്നെ മുന്നിൽ ചിരിച്ച് കളിച്ച് നിൽക്കുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു.”

ഇത് കേട്ട കാവ്യ പറഞ്ഞു.

“അവൾ പിന്നെ കുറ്റപ്പെടുത്താതെ എന്ത് ചെയ്യണം. ഇതിപ്പോൾ നമ്മുടെ എല്ലാം ജീവൻ അപകടത്തിൽ ആയില്ലേ?”

നവീൻ പെട്ടെന്ന് പറഞ്ഞു.

“നിങ്ങളുടെ ആരുടെയും ജീവന് ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഇവിടെ നിന്നും പോകാം. ഇത് എന്റെയും മീരയുടെയും പ്രശനമാണ്. അത് പരിഹരിക്കാൻ ഞാൻ ഒറ്റക്ക് മതി ഇനി.”

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോഴേക്കും.

അത് കണ്ടപ്പോൾ കാവ്യയ്ക്ക് സഹിക്കാനായില്ല. അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു.

“ഡാ.. ഞങ്ങൾ നിന്നെ ഒറ്റപ്പടുത്തിയതല്ല. ഇനി ചാകാനാണെലും ഞാൻ നിന്റെ കൂടെ ഉണ്ടാകും.”

നവീന്റെ കൈ പിടിച്ച് കൊണ്ട് ആകാശ് പറഞ്ഞു.

“അതേ.. മീര നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ദൈവ നിചയം ആണ്. ഇത് ഇത്രത്തോളം എത്തിച്ചത് നമ്മൾ ഒരുമിച്ചാണെങ്കിൽ ഇനി എന്ത് ഉണ്ടായാലും അത് നേരിടുന്നതും നമ്മൾ ഒരുമിച്ചായിരിക്കും.”

അവർക്കിടയിൽ പെട്ടെന്ന് ഉണ്ടായ വിയോചിപ്പ് വീണ്ടും ഇല്ലാതായപ്പോൾ മീരയുടെ മുഖത്തും സന്തോഷം നിറഞ്ഞു.

മൂന്നുപേരും ബെഡിലേക്ക് ഇരുന്നു.

കാവ്യ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു സംശയം അവരോടു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *