ദീപൻ അവളെ തനിച്ചാക്കി വീട് വിട്ടു ഇറങ്ങിയപ്പോൾ,
കുസൃതി പെണ്ണ് ഏട്ടന് ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയും കൂട്ടുകറിയും ഉണ്ടാക്കി.
അതുകഴിഞ്ഞു കുറെ നേരം പത്മരാജന്റെ കഥാ പുസ്തകമൊക്കെ നോക്കി സമയം കളഞ്ഞു. പുസ്തകത്തിൽ ഒരു അമ്മയുടെയും മകളുടെയും കഥ വായിച്ചപ്പോൾ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസിലേക്ക് വന്നു.
ദീപൻ അപ്പോഴേക്കും അവളുടെ ഫോണിലേക്ക് വിളിച്ചു .
“മോളെ, ഏട്ടൻ ഇച്ചിരി വൈകും, മോൾക്ക് വിശക്കുന്നുണ്ടെങ്കിൽ കഴിച്ചോളൂട്ടോ ..”
“ഉഹും… വന്നിട്ട് ഒന്നിച്ചു കഴിക്കാം ഏട്ടാ.”
തിരിച്ചു വീട്ടിലെത്തിയപ്പോൾ, ഭദ്ര അവളുടെ മെത്തയിൽ കിടന്നു ഉറങ്ങുകയിരുന്നു.
ദീപൻ വന്നു കാളിങ് ബെൽ അടിച്ചപ്പോൾ ഹാളിലെ തറയിൽ പുല്ലുപായിൽ കിടന്ന അവൾ പതിയെ മിഴകൾ തുറന്നു. മുടി വാരിക്കെട്ടി വാതിൽ തുറന്നു.
നേരിയതായി വിയർത്ത്, മയക്കം വിടാത്ത കണ്ണുകളുമായി നില്ക്കുന്ന അനിയത്തിയുടെ മുഖത്തുനോക്കി ദീപൻ അല്പനേരം നിന്നു.
“എന്താ ഏട്ടാ?”
“മോളെ ഉച്ചയൂണ് കഴിച്ചോ?”
“ഇല്ല ഏട്ടാ, വായോ. ഞാൻ ചോറ് വിളമ്പാം …”
“ഉം..”
“എന്ത് പറഞ്ഞു ഏട്ടാ എന്റെ ജോലിക്കാര്യത്തെ പറ്റി?” ഇലയിൽ ചോറ് വിളമ്പുമ്പോൾ ഭദ്ര ഏട്ടനോട് ആരാഞ്ഞു.
“അടുത്തയാഴ്ച മുതൽ മോൾക്ക് അനന്തൻ ഡോക്ടറുടെ ക്ലിനിക്കിൽ ജോലിക്കു പോകാം” പഴുത്ത മാമ്പഴം അമർത്തി ദീപൻ പറഞ്ഞു,
“പഴുത്തു നിൽക്കുവാണ് അല്ലെ? എവിടെന്നു പറിച്ചു മോള്?”
“തെക്കേ തൊടിയിൽ മൂവാണ്ടൻ മാവിൽ നിന്നും.”
“മോളെ.. ചെരിപ്പിടാതെ അങ്ങോട്ട് പോകല്ലേ കേട്ടോ ..”
“ഉവ്വ് ഏട്ടാ ..”
“മോളിരിക്ക് ….”
“ഉം …ഇരിക്കാം ഏട്ടാ …” ദീപൻ കഴിക്കുന്നത് നോക്കി ഭദ്ര മേശയുടെ അരികിൽ ഇരുന്നു.
ദീപൻ കഴിച്ചു കൈ കഴുകാൻ മോന്തയിലെ വെള്ളം എടുത്തു പാത്രത്തിലേക്ക് ഒഴിക്കും മുൻപ് ഭദ്ര പറഞ്ഞു,
“കോലായിൽ നിന്ന് കഴുകിക്കോ ഏട്ടാ…”
താൻ കഴിച്ച പാത്രത്തിൽ ചോറ് വിളമ്പികൊണ്ട് ഭദ്ര കഴിക്കുന്നത് കണ്ടപ്പോൾ ദീപൻ മനസ്സിൽ പറഞ്ഞു. – ‘പൊട്ടിക്കാളി’.
ദീപൻ ഉമ്മറത്തെ സോഫയിൽ ഇരുന്നുകൊണ്ട് ഓല വിശറികൊണ്ട് വീശി മേടച്ചൂടിന് ആശ്വാസമേകി.
ഭദ്ര കഴിച്ചു കഴിഞ്ഞു പാത്രമൊക്കെ മോറി വെച്ചുകൊണ്ട് ഏട്ടന്റെ അടുത്ത് വന്നു പറഞ്ഞു,
“ഏട്ടാ…ഒന്നെണീക്കാൻ…”
ദീപൻ എണീറ്റപ്പോൾ ഭദ്ര ഏട്ടനെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ഉപ്പൂറ്റി പൊക്കി നിന്നു. എന്നിട്ട് ഏട്ടന്റെ കവിളത്തൊരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു,
“എന്റെ പുന്നാര ഏട്ടൻ. ഇത്രവേഗം ജോലിയും കിട്ടുമെന്നു ഞാൻ വിചാരിച്ചതല്ല…”
എന്തുകൊണ്ടോ അപ്പോൾ തന്റെ കവിൾത്തടങ്ങൾക്ക് ചൂടേറിയതുപോലെ അവൾക്ക് തോന്നി. അവളുടെ മുഖം ആകെ ചുവന്നതുപോലെ ദീപനും തോന്നി.
അനിയത്തിയുടെ കണ്ണുകളിലേക്ക് നോക്കി, വാൽസല്യപൂർവം അവളെ പുണർന്നു നില്ക്കവേ, മനസ്സിൽ ഒരു മിന്നൽ ഉണ്ടായതുപോലെ ഇരുവർക്കും തോന്നി.
അന്ന് ഉച്ച കഴിഞ്ഞപ്പോൾ ഇരുവരും ചെസ്സ് കളിച്ചുകൊണ്ട് സമയം ചിലവഴിച്ചു.
വൈകീട്ട് ഏട്ടന്റെയൊപ്പം തെക്കേ തൊടിയിലും അധികം ആരും പോകാത്ത പടവുള്ള കുളത്തിലുമൊക്കെ ഭദ്രയും കൂടെ ചെന്നു.
അമ്മയുണ്ടായിരുന്നപ്പോൾ കുളത്തിൽ കുളിച്ചതൊക്കെ ഇരുവർക്കും ഓർമവന്നു.
ഭദ്ര കാലുനീട്ടികൊണ്ട് കുളത്തിലെ വെള്ളത്തിൽ മീൻ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്തു.
ദീപൻ മാമ്പഴം പറിച്ചു വരുമ്പോൾ കൽപ്പടവിൽ ചാരി ഇരുന്നുകൊണ്ട് കണ്ണടച്ചുകൊണ്ട് മീനിന്റെ വിശപ്പിന് ആശ്വാസം നല്കുന്ന അവളുടെ, മനസിലെ കുസൃതി എല്ലാം മുഖത്തേക്ക് വരുന്നത് ദീപൻ നോക്കി നിന്നു.
വീട്ടിലെത്തി മുഖമൊക്കെ കഴുകി നാമം ജപിച്ചു ഇരുവരും കഥയൊക്കെ പറഞ്ഞു ആ ദിവസം അവസാനിപ്പിച്ചു.
അങ്ങനെ നഴ്സിംഗ് ഹോമിലേക്ക് പോകേണ്ട ദിവസമെത്തി. ഭദ്ര അവളുടെ സർട്ടിഫിക്കറ്റ് എല്ലാം തയാറാക്കി വെച്ചു. അന്നും പതിവുപോലെ കുളി കഴിഞ്ഞു ദീപൻ തല തോർത്തുകയും രാസനാദി പൊടി ഇട്ടുകൊടുക്കയും ചെയ്തു.
ദീപൻ അവളുടെ മുറിയിൽ നിന്നും പുറത്തേക്ക് കടന്നപ്പോൾ, അലമാരയിൽ നിന്ന് ഒരു സാരി ഉടുക്കാമെന്നു വെച്ചു. അവൾ ഓരോന്നായി നോക്കുന്നതിനിടയിൽ അമ്മയുടെ ചുവന്ന പട്ടു സാരി ഭദ്രയുടെ കണ്ണിലുടക്കി. അവൾ എടുത്തു ധരിച്ചു. നാട്ടിൽ ആദ്യമായിട്ടാണ് സാരി ഉടുക്കുന്നത് എങ്കിലും ബാംഗ്ലൂരിൽ ഓണത്തിനൊക്കെ അവൾ സാരി ഉടുത്ത ചെറിയ പരിചയം കൊണ്ട് ഇന്ന് ഉടുക്കാം എന്ന് തന്നെ വെച്ചു.
