കണ്ടാൽ ഒരു തനി നാടൻ ഐശ്വര്യം തുളുമ്പുന്ന മുഖശ്രീ. ഇരുനിറമാണെങ്കിലും ചർമ്മത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്. വിടർന്ന കണ്ണുകളിൽ വല്ലാത്തൊരു ഗൗരവം തങ്ങിനിൽക്കുന്നുണ്ടെങ്കിലും അതിനുള്ളിൽ എവിടെയോ ഒരു കുസൃതി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
നീളമുള്ള കറുത്ത മുടി ഒരു വശത്തേക്ക് മെടഞ്ഞിട്ടിരിക്കുന്നു. മുടിയിലെ ഓരോ ഇഴകളും ആ മുഖത്തിന് കൂടുതൽ തെളിച്ചം നൽകുന്നു.
ഒരു മെറൂൺ നിറത്തിലുള്ള ടോപ്പും നീല ജീൻസുമാണ് വേഷം.
അവളുടെ ചുണ്ടുകളിലെ നേരിയ പുഞ്ചിരിയും, നെറ്റിയിലെ ആ ചെറിയ കറുത്ത പൊട്ടും അച്ചായന്റെ കണ്ണുകളെ അവളിൽ തളച്ചിട്ടു. കണ്ടാൽ തോന്നും ഒരു പഴയ തറവാട്ടിലെ കുലീനയായ പെൺകുട്ടിയാണെന്ന്, പക്ഷേ അവളുടെ നോട്ടത്തിൽ genz ന്റെ ഒരു ആത്മവിശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു. വശ്യമായ ഉടൽവടിവും ആകാരഭംഗിയും ഒന്നും അത്രക്ക് ഇല്ലെങ്കിലും അവളെ കാണാൻ വളരെ ഭംഗി ഉണ്ടായിരുന്നു…
അച്ചായൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
”നിവേദ്യ എവിടെ? അവൾ വന്നില്ലേ?” അച്ചായൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
”അവൾ താഴെ കടയിൽ ഒന്ന് കയറിയതാ അച്ചായാ… എന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞു. ദാ, ഇപ്പോൾ വരും,” ഗൗരി തന്റെ ബാഗ് കസേരയിൽ വെച്ചുകൊണ്ട് പറഞ്ഞു.
അവൾ സംസാരിക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം അച്ചായൻ ശ്രദ്ധിച്ചു. നിവേദ്യയെ കാണുന്നതിനേക്കാൾ മുമ്പ് ഗൗരിയെ കണ്ടത് നന്നായി എന്ന് അച്ചായന് ഉള്ളാലെ തോന്നി. ആ സ്റ്റുഡിയോയിലെ വെളിച്ചത്തിൽ ഗൗരിയുടെ രൂപം ഒരു പെയിന്റിംഗ് പോലെ അച്ചായന്റെ മനസ്സിൽ പതിഞ്ഞു.
അച്ചായനും ഗൗരിയും തമ്മിലുള്ള സംസാരം പുരോഗമിക്കവേ, വരാനിരിക്കുന്ന ഷൂട്ടിനെക്കുറിച്ചുള്ള ഏകദേശ രൂപം തെളിഞ്ഞുവന്നു.
”ഞങ്ങൾ വിചാരിക്കുന്നത് ആ ഷൂട്ടിംഗ് മേഘാലയയിൽ വെച്ച് മതിയെന്നാണ്,”
ഗൗരി തന്റെ പ്ലാൻ അവതരിപ്പിച്ചു.
“നവംബർ മാസത്തിൽ. അതായത് അടുത്ത രണ്ട് മാസം കഴിഞ്ഞാൽ ഞങ്ങൾക്ക് അങ്ങോട്ട് പോകണം. ആ സമയത്ത് അവിടെ ഒത്തിരി നല്ല കാഴ്ചകളുണ്ടാകും. ഞങ്ങൾക്ക് അവിടെ വെച്ച് കുറെ റീൽസും ഫോട്ടോസും ഒക്കെ എടുക്കണം..”
അച്ചായൻ ഒന്ന് ആലോചിച്ചു.
“മേഘാലയയോ? അത് അത്ര ദൂരെയല്ലേ കൊച്ചേ… തൃശൂർ സൈഡിൽ തന്നെ വല്ല തറവാടോ കാടോ നോക്കിയാൽ പോരെ?”
”പോരാ അച്ചായാ,”
ഗൗരി ഉറച്ച സ്വരത്തിൽ പറഞ്ഞു.
“അത് മാത്രമല്ല ഒരു കാര്യം കൂടിയുണ്ട്.
നിവിയുടെ പതിനെട്ടാം പിറന്നാൾ ആണ് അന്ന്… ആ യാത്രയിൽ വെച്ച് ഒരു സർപ്രൈസ് ആയി ആഘോഷിക്കണം എന്നാണ് എന്റെ ആഗ്രഹം. അച്ചായനും കൂടെ ഉണ്ടെങ്കിൽ അതൊരു വലിയ സംഭവമാക്കാം.”
ഗൗരി അത് പറഞ്ഞു തീർന്നതും സ്റ്റുഡിയോയുടെ വാതിൽക്കൽ ഒരു നിഴൽ തെളിഞ്ഞു. കയ്യിൽ കുറച്ച് കവറുകളുമായി ആവേശത്തോടെ നിവേദ്യ അകത്തേക്ക് കയറി വന്നു.
അച്ചായൻ നിവേദ്യയെ സൂക്ഷിച്ചു നോക്കി. ഗൗരി പറഞ്ഞില്ലായിരുന്നെങ്കിൽ ഇവൾ അനിയത്തി ആണെന്ന് ആരും പറയില്ല. കണ്ടാൽ ഗൗരിയേക്കാൾ ലുക്കും ഒരു എടുപ്പും നിവേദ്യയിൽ തോന്നും. അഴിച്ചിട്ട ചുരുണ്ട മുടിയിഴകൾ അവളുടെ മുഖത്തെ വശ്യത വർദ്ധിപ്പിക്കുന്നു….
ആ മൂക്കുത്തിയും ചിരിക്കുമ്പോൾ വിടരുന്ന മുഖവും അവളെ ഒരു തനി നാടൻ സുന്ദരിയാക്കുന്നുണ്ടെങ്കിലും, അവളുടെ വേഷവിധാനവും ആറ്റിറ്റ്യൂഡും ഒരു മോഡലിന് ചേർന്നതാണ്. ഒരു പിങ്ക് ഷർട്ടും പാന്റും ധരിച്ച് ആത്മവിശ്വാസത്തോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ, ഇവൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിൽ അത്ഭുതമില്ലെന്ന് അച്ചായന് തോന്നി…
”ഇതാണോ അച്ചായൻ?”
നിവേദ്യ ചിരിച്ചുകൊണ്ട് ചോദിച്ചു.
”അതെ നിവി, ഇതാണ് അച്ചായൻ. നമ്മൾ പറഞ്ഞ മേഘാലയ ട്രിപ്പിന്റെ കാര്യം അച്ചായനോട് സംസാരിക്കുകയായിരുന്നു,” ഗൗരി അവളെ പരിചയപ്പെടുത്തി.
