”നീ ഓരോന്ന് പറഞ്ഞു എന്നെ കുഴപ്പിക്കല്ലേടാ,”
അച്ചായൻ പുക പുറത്തേക്ക് വിട്ടുകൊണ്ട് പറഞ്ഞു. പക്ഷേ അച്ചായന്റെ മനസ്സിൽ മേഘാലയയിലേക്കുള്ള ആ യാത്രയുടെ ആവേശം ഒന്നുകൂടി വർദ്ധിച്ചിരുന്നു
ഒന്നര മാസത്തിന് ശേഷം,
മേഘാലയ യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു രാത്രി. സമയം 11 മണി കഴിഞ്ഞിരിക്കുന്നു. സ്റ്റുഡിയോയിലെ തിരക്കുകൾ കഴിഞ്ഞ് അച്ചായൻ തന്റെ മുറിയിൽ വിശ്രമിക്കുമ്പോഴാണ് ഫോണിൽ ഒരു വാട്സാപ്പ് സന്ദേശം വരുന്നത്.
അത് ഗൗരിയായിരുന്നു.
ഗൗരി: “ഉറങ്ങിയോ അച്ചായാ? ശല്യം ചെയ്തോ?”
അച്ചായൻ ഫോണെടുത്ത് പതുക്കെ ടൈപ്പ് ചെയ്തു.
അച്ചായൻ: “ഇല്ല കൊച്ചേ… ഉറങ്ങിയിട്ടില്ല. എന്താ ഈ സമയത്ത് ഒരു മെസ്സേജ്? എന്തെങ്കിലും പ്രശ്നമുണ്ടോ?”
ഗൗരി: “പ്രശ്നമൊന്നുമില്ല. വെറുതെ ഒന്ന് വിളിച്ചതാ. യാത്രയുടെ കാര്യം ആലോചിക്കുമ്പോൾ ഒരു വല്ലാത്ത എക്സൈറ്റ്മെന്റ്… കൂടെ ഒരു പേടിയും. അതാ ഉറക്കം വരാത്തത്.”
അച്ചായൻ ഒന്ന് പുഞ്ചിരിച്ചു. മണി പറഞ്ഞ കാര്യങ്ങൾ അച്ചായന്റെ മനസ്സിലൂടെ ഒന്ന് മിന്നിമറഞ്ഞു. അവളുടെ ആ നിഷ്കളങ്കമായ സംസാരവും മണി പറഞ്ഞ ‘കളികളും’ തമ്മിൽ എവിടെയോ ഒരു പൊരുത്തക്കേട് അച്ചായന് തോന്നി.
അച്ചായൻ: “പേടിക്കണ്ട ഗൗരി… ഈ അച്ചായൻ കൂടെയില്ലേ. പിന്നെ, പാക്കിംഗ് ഒക്കെ കഴിഞ്ഞോ? നിവേദ്യ എന്ത് പറയുന്നു?”
ഗൗരി: “അവൾ എപ്പോഴേ ഉറങ്ങി. അവൾക്ക് ഒന്നിനെക്കുറിച്ചും ഒരു ടെൻഷനുമില്ല. എല്ലാം പക്ഷേ എനിക്ക്… എനിക്ക് അങ്ങനെയല്ല.”
അച്ചായൻ: “പിന്നെ നിനക്ക് എങ്ങനെയാ? നിനക്ക് എന്നെ വിശ്വാസമില്ലേ?”
കുറച്ചു നേരം മറുപടിയൊന്നും വന്നില്ല. ഗൗരി ടൈപ്പ് ചെയ്തുകൊണ്ടിരുന്നു.
ഗൗരി: “വിശ്വാസമില്ലാഞ്ഞിട്ടല്ല അച്ചായാ… അച്ചായനെ എനിക്ക് വല്ലാതെ വിശ്വാസമാണ്. അതുകൊണ്ടാണല്ലോ കൂടെ വരുന്നത്. പക്ഷേ അച്ചായൻ ഇത്രയും ഗൗരവക്കാരനാണെന്ന് കരുതിയില്ല. ഇടയ്ക്കൊക്കെ ഒന്ന് ചിരിച്ചൂടെ?”
അച്ചായൻ ഒരു സിഗരറ്റിന് തീ കൊടുത്തു. പുക പുറത്തേക്ക് വിട്ടുകൊണ്ട് അച്ചായൻ എഴുതി.
അച്ചായൻ: “ചിരിക്കാനൊക്കെ എനിക്കറിയാം കൊച്ചേ… പക്ഷേ അത് എല്ലാവരോടും പറ്റില്ലല്ലോ. പിന്നെ, മേഘാലയയിൽ വെച്ച് നമുക്ക് കാണാം. അവിടെ മഞ്ഞും മഴയും ഒക്കെ ഉണ്ടാകുമ്പോൾ നിന്റെ ഈ പേടിയും ടെൻഷനും പതുക്കെ മാറിക്കോളും…ഇല്ലെങ്കിൽ മാറ്റാൻ ഉള്ള വഴിയൊക്കെ എനിക്കറിയാം….”
ഗൗരി: “നോക്കാം… അച്ചായൻ തന്നെയാണല്ലോ അത് മാറ്റേണ്ടത്. അപ്പൊ ശരി, ഞാൻ ഉറങ്ങാൻ നോക്കട്ടെ. ഗുഡ് നൈറ്റ് അച്ചായാ.”
അച്ചായൻ: “ഗുഡ് നൈറ്റ് ഗൗരി… നല്ല സ്വപ്നം ഒക്കെ കണ്ട് കിടന്നുറങ്ങിക്കോ.”
ഫോൺ താഴെ വെക്കുമ്പോൾ അച്ചായന്റെ മനസ്സിൽ ഗൗരിയുടെ ആ മുഖം വല്ലാതെ തെളിഞ്ഞു വന്നു. മണി പറഞ്ഞത് പോലെ അവൾ അത്ര നിസ്സാരക്കാരിയല്ലെന്നും, താൻ വിചാരിക്കുന്നതിനേക്കാൾ വലിയൊരു ‘രസതന്ത്രം’ ഈ യാത്രയിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും അച്ചായന് തോന്നിത്തുടങ്ങി. ഒന്നര മാസം മുമ്പ് കണ്ട ആ ഗൗരിയല്ല ഇപ്പോൾ സംസാരിക്കുന്നത് എന്ന് അച്ചായൻ ഉറപ്പിച്ചു.
യാത്രയ്ക്ക് ഇനി നാല് ദിവസമേ ബാക്കിയുള്ളൂ. അച്ചായനും ഗൗരിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ ഇപ്പോൾ കൂടുതൽ സജീവമാണ്. ഒരു വശത്ത് യാത്രയുടെ ആകാംക്ഷയും മറുവശത്ത് നിവേദ്യയുടെ സർപ്രൈസ് ബർത്ത്ഡേ പ്ലാനിംഗും.
രാത്രി ഏറെ വൈകി ഗൗരിയുടെ മെസ്സേജ് എത്തി:
ഗൗരി: “അച്ചായാ, ഞാൻ ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്. നമുക്ക് ഫ്ലൈറ്റ് ഇറങ്ങി നേരെ നമ്മൾ ബുക്ക് ചെയ്ത ആ റിസോർട്ടിലേക്ക് പോകാം. അവിടുത്തെ ആ തണുപ്പും ആംബിയൻസും നിവിക്ക് വല്ലാതെ ഇഷ്ടപ്പെടും.”
