“അറിയില്ലെടാ, ഒന്നും പുറത്തു കാണിക്കുന്നില്ല ആരും. ദിവ്യേച്ചിയെ നിനക്കറിയാമല്ലോ, ആരും വീണു പോകും.”
അവള് പറഞ്ഞതും സത്യമാ. ആരെയും വീഴ്ത്താനുള്ള സൗന്ദര്യമുണ്ട് അവർക്ക്. ചെറിയച്ഛനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ചിരിയിൽ മയങ്ങാത്തവരായിട്ട് ആരും കാണില്ല. തുടുതുടുത്ത അവരുടെ ശരീരം കണ്ടാൽ ആർക്കാ കെട്ടു പൊട്ടാത്തത്.
“ടാ നന്ദൂ നീയെന്താ ആലോചിക്കുന്നത്.. അവളവനെ ആലോചനയിൽ നിന്നും ഉണർത്തി.
“ഒന്നുമില്ലെടി, എനിക്കും എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു. ഇത്രയ്ക്കു വലിതാണെന്നു ഞാൻ കരുതിയില്ല “.
“ഡാ, നിന്റെ വീട്ടിൽ ആരും ഇതറിയരുതേ, ആകെ നാണക്കേടാവും.”
“അതുപിന്നെ പറയണോ എന്റെ മുത്തേ. അല്ലെങ്കിലും എനിക്കിതു അവിടെ പറയാൻ പറ്റുമോ?”
“ഹമ്മ്, ചേട്ടന്റെ അടുത്തൂന്ന് ഇതാരും പ്രതീക്ഷിച്ചില്ല, അതാണ് സത്യം. അവളുടെ മായികവാലയത്തിൽ പെട്ടു പോയി പാവം.”
“അല്ലെങ്കിൽ തന്നെ അവളെ കണ്ടാൽ ആരാ പെട്ടു പോകാത്തത്, ഈ ഞാൻ വരെ പെട്ടു പോകും, പിന്നാ ”
“ഓഹോ എന്നാ മോൻ നാളെ അങ്ങോട്ട് ചെല്ല്, എന്നെ കാണാൻ വരണ്ടാ.”
അവൾ പിണങ്ങി അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. അവൻ ഒരു കൈകൊണ്ടു അവളെ അവനോട് മുറുക്കി പിടിച്ചു.
“ഞാൻ നിന്നെ കാണാനല്ലേ എന്റെ പൊന്നേ ഇത്രേം ദൂരം വന്നേ. അല്ലാതെ അവരെ കാണാനാണോ?”
“ആണോ?” അവൾ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു. നന്ദു കാർ റോഡിന്റെ സൈഡിലേക്ക് ചേർത്തു നിർത്തി.
അവൻ അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു, അവളുടെ അധരത്തിൽ അമർത്തി ചുംബിച്ചു. അവൾ തന്റെ രണ്ടു കൈകളും അവന്റെ കഴുത്തിൽ ചുറ്റി അവനെ തന്നിലേക്ക് അടുപ്പിച്ചു. അവനാ ചുണ്ടിനെ ആർത്തിയോടെ നുണഞ്ഞിറക്കി.
ആ സുഖ ലാസ്യത്തിൽ അവളും അവനോട് ഒട്ടിച്ചേർന്നിരുന്നിരുന്നു.
“മതി നന്ദൂ, വഴിയിലാ നിൽക്കുന്നത്. എപ്പോളാ സദാചാര പോലീസ് വരുന്നതെന്ന് പറയാൻ പറ്റില്ല, നമുക്ക് പോകാം. നാളെ ഒരു ദിവസം ഉണ്ടല്ലോ ”
അവൾ അവന്റെ പിടിയിൽ നിന്നും മുക്തയായി.
പോകുന്ന വഴിയൊക്കെയും നന്ദുവിന്റെ മനസ്സിൽ ചെറിയച്ഛനും ദിവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചിന്ത. ചെറിയമ്മയിൽ വന്നിരിക്കുന്ന മാറ്റം അത് കാരണം ആണ് എന്നവൻ മനസ്സിലാക്കി. ചെറിയച്ഛൻ ഇങ്ങനെ പെടും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.
വീട്ടിലെത്തിയപ്പോൾ നന്ദുവിന് ചെറിയമ്മയെ അഭിമുഖീകരിക്കാൻ എന്തോ ഒരു വിഷമം. സജിത പറഞ്ഞത് പോലെ ഈ ഒരു കാര്യം അറിയണ്ടായിരുന്നു എന്ന് അവന് തോന്നി. ചെറിയമ്മയും ഒരുപാടു മാറിയിരിക്കുന്നു. പണ്ടത്തെ ആ സന്തോഷവും പ്രസരിപ്പും ഇപ്പോളാ മുഖത്ത് കാണാനില്ല. ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്ന പോലെയുള്ള പെരുമാറ്റം. വിരക്തിയും ദേഷ്യവും ആ മുഖത്ത് വായിച്ചെടുക്കാം.
രാത്രിയിൽ എപ്പോളോ ചെറിയച്ഛൻ വന്നത് അവനറിഞ്ഞു. എന്തോ ചെറിയമ്മയോട് പറഞ്ഞിട്ട് ചെറിയച്ഛൻ പോയി കിടന്നു.
നാളെയെ കുറിച്ച് സ്വപ്നവും കണ്ട് ചിന്തിച്ചു, നന്ദുവും കിടന്നുറങ്ങി.
രാവിലെ പാലുമായി വന്ന രജിതയാണ് നന്ദുവിനെ ഉണർത്തിയത്. പെണ്ണിപ്പോൾ ഒരു കാമുകന്റെ കണ്ണോടെ ആണ് തന്നെ കാണുന്നത് എന്ന് നന്ദുവിന് തോന്നി. അവൾ സമയം കിട്ടുമ്പോളൊക്കെ നന്ദുവിന്റെ അടുത്തേക്ക് ഓടി വരുന്നുണ്ട്. സജിതയുമായി എന്തെങ്കിലും അടുപ്പമുണ്ടെന്നു അവളറിഞ്ഞാൽ പ്രശ്നമാകും എന്ന് അവൻ മനസ്സിലോർത്തു. അവൻ കുളിയെല്ലാം കഴിഞ്ഞ് വന്നപ്പോളേക്കും ചെറിയമ്മ ബ്രേക്ക്ഫാസ്റ്റ് റെഡി ആക്കിയിട്ടു നന്ദുവിനെ വിളിച്ചു. അവനുള്ള പാത്രത്തിലേക്കു ബ്രേക്ഫാസ്റ് വിളമ്പുമ്പോൾ ഒക്കെ അവന്റെ ശ്രദ്ധ ചെറിയമ്മയിലേക്ക് പോയി.
ആകെ കോലം കേട്ടൊരു രൂപമായിരിക്കുന്നു ഇപ്പൊ ചെറിയമ്മ. വാരിവലിച്ചു കെട്ടിയിരിക്കുന്ന മുടി. നീര് വന്നു തടിച്ചപോലെ മുഖം. കണ്ണിനു താഴെ കറുത്ത പാടുകൾ വീണിരിക്കുന്നു. ആകെ മുഷിഞ്ഞ ഒരു മാക്സി ആണ് ഇട്ടിരിക്കുന്നത്. ഏകദേശം മുപ്പത്തഞ്ചിന് അടുത്താണ് പ്രയാമെങ്കിലും ഇപ്പൊ കണ്ടാൽ ഒരു അറുപതു വയസ്സ് തോന്നിക്കും. അങ്ങനെ ഒന്നും ആയിരുന്നില്ല ചെറിയമ്മ എന്ന് അവനോർത്തു. എപ്പോളും ചിരിച്ചു പ്രസന്നവദയായ മുഖമായിരുന്നു അവരുടേത്. കാലത്തെ കുളിച്ചു കണ്ണെഴുതി കുറിയും വരച്ചു, എപ്പോളും അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചെറിയമ്മയെ അവൻ കണ്ടിട്ടുള്ളു. തിളങ്ങി നിൽക്കുന്ന കണ്ണുകളുടെ പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ജീവശ്ചവം പോലെ അവര് ജീവിച്ചു തീർക്കുന്ന പോലെ അവന് തോന്നി. “നീയെന്താ ആലോചിച്ചിരിക്കുന്നതു കഴിക്കുന്നില്ലേ നന്ദൂ?”
