നിലാവള്ളി 1

അന്നവൻ കണ്ടത് ഒരു കൊച്ചുപെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു.

“താഴെ ഉള്ളതും തന്റെ ഫോട്ടോ ആണോ“

കട്ടിലിലൂടെ കയ്യോടിച്ചു കൊണ്ടിരുന്ന ലക്ഷ്മി ഉണ്ണിയെ ഒന്നും നോക്കി. അവന്റെ അടുത്തേക്ക് വന്ന്കൊണ്ടവൾപറഞ്ഞു

“അതെ, അതു ഞാൻ 7-ആം ക്ലാസ്സിൽ പഠിച്ചപ്പോൾ സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടത്തിന് ഒന്നാംസമ്മാനം കിട്ടിയപ്പോൾ എടുത്തതാ“

“താൻ നൃത്തം ഒക്കെ ചെയ്യുവോ” അവൻ അമ്പരപ്പോടെ ചോദിച്ചു

“കുച്ചിപ്പുടി, മോഹിനിയാട്ടം, ഭാരതനാട്ടിയം പിന്നെ കഥകളിയും. കഥകളി അധികം പഠിക്കാൻ സാധിച്ചില്ലഅപ്പോഴാണ്.. അവളുടെ ശബ്ദം ഇടാറി.

കണ്ണിൽ വന്നകണ്ണ്നീർ ഒളിപ്പിച്ചുകൊണ്ട് അവൾ വേറെ ഒരു ഫോട്ടോയിലേക്ക് വിരൽചൂൻണ്ടി

“ദേ ഇതുകണ്ടോ. ഇതാ ആദ്യം ആയി എനിക്ക് പ്രൈസ് കിട്ടിയത്. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ“

അങ്ങനെ ഓരോ ഫോട്ടോയും അവൾ വിവരിച്ചു കൊടുത്തു.

ഫ്രെയിം ചെയ്ത ഒരു വലിയ ഫോട്ടോയിലേക്ക് അവളുടെ ചൂണ്ടുവിരൽ ചെന്ന്നിന്നു. മനസ്സിൽ നിറഞ്ഞുവന്നസങ്കടം അടക്കിപിടിച്ചു കൊണ്ടവൾ പറഞ്ഞു.

“ഇതാ അച്ഛൻ. ഒത്തിരി ഇഷ്ടം ആയിരുന്നു എന്നെ. ഞാൻ ഇല്ലാണ്ട് ഒരുദിവസം പോലും കഴിയില്ലായിരുന്നു. എപ്പോഴും ഞാൻ അടുത്ത് തന്നെ വേണം. ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ആദ്യം തിരക്കുന്നത് എന്നെആയിരുന്നു. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഈ വീട്ടിലാ“
വേറെയൊരു ഫോട്ടോ കാണിച്ചുകൊണ്ടവൾ പറഞ്ഞു. മാളികപോലത്തെ ഒരു വീട്.

“ഫോട്ടോയിൽ അച്ഛന്റെയും അമ്മയുടെയും അച്ഛാച്ചന്റെയും കൂടെ അച്ഛമ്മയുടെ മടിയിൽ ഇരിക്കുന്നത് ഞാനാ. രണ്ട് വയസേ ഉള്ളു എനിക്കന്ന്. കളരിക്കൽ തറവാട്ടിലെ സരസ്വതിയുടെയും അച്ചുതന്റെയും ഒരേയോരു മകൻആയിരുന്നു കൃഷ്ണശങ്കരൻ, എന്റെ അച്ഛൻ. കൃഷ്ണശങ്കരൻ ലത ദമ്പതികളുടെ ഒരേയോരു മകൾ ഈനിൽക്കുന്ന ലക്ഷ്മി. ലക്ഷ്മികൃഷ്ണ. ഉണ്ണിയേട്ടന് എന്റെ മുഴുവൻ പേര് അറിയില്ലയിരുന്നല്ലോ“

ഇല്ലയെന്നവൻ തലയാട്ടി

“കിച്ചു, കിചൂട്ടാ എന്നോക്കെയാ അച്ഛൻ വിളിച്ചുകൊണ്ടിരുന്നത്. ചെറുപ്പം മുതലേ ആഡംബരത്തിന്റെ നടുവിലാജീവിച്ചു വളർന്നത്. പക്ഷെ അച്ഛൻ എന്നും പറയുമായിരുന്നു കാശിന്റെയോ സ്വത്തിന്റെയോ പേരിൽ ഒരിക്കലുംഅഹങ്കരിക്കരുതെന്ന്. ഒരിക്കലും അഹങ്കരിച്ചിട്ടുമില്ല. ബിസ്സിനെസ്സ് ആയിരുന്നു അച്ഛന്. എന്നെ നൃത്തംപഠിപ്പിക്കാൻ അമ്മയെക്കളും ആഗ്രഹവും ഉത്സാഹവും എല്ലാം അച്ഛന് ആയിരുന്നു . ഓരോ മത്സരങ്ങൾക്ക്പോകുമ്പോഴും ജോലിയും തിരക്കും ഒക്കെ മാറ്റിവെച്ചു എന്റെ കൂടെ വരുമായിരുന്നു. ബിസ്സിനെസ്സ്ആവശ്യങ്ങൾക്കായി ദൂരെയാത്ര പോകേണ്ടി വരുമ്പോളെല്ലാം ഭയങ്കര സങ്കടം ആയിരുന്നു. ഓരോ പ്രാവിശ്യംപോകുമ്പോഴും എന്നെ കെട്ടിപിടിച്ചു ഉമ്മ താന്നിട്ടെ പോകുള്ളൂ. ഓരോ ചുമ്പനത്തിലും ആ മനസ്സിലെദുഃഖത്തിന്റെ ആഴം എനിക്ക് അറിയാൻ പറ്റുമായിരുന്നു. അപ്പോഴൊക്കെ അമ്മ പറയും കുറച്ഛ് കൂടെ കഴിഞ്ഞാൽകെട്ടിച്ചു വിടണ്ട കൊച്ചാ അപ്പോൾ എന്നാ ചെയ്യും എന്ന്. ആ ചോദ്യത്തിന് ഒരിക്കലും അച്ഛൻ മറുപടിപറഞ്ഞിരുന്നില്ല. ഞാൻ പി ജിക്ക് പഠിക്കുമ്പോൾ ആ ഞങ്ങൾക്ക് എല്ലാം നഷ്ട്ടമാകുന്നത്. അങ്ങനെയാ ഞങ്ങൾഈ വീട്ടിലേക്ക് വരുന്നത്. എല്ലാം നഷ്ട്ടമായതിന് ശേഷം സന്തോഷം എന്തെന്ന് അച്ഛൻ അറിഞ്ഞിരുന്നില്ല. പലപ്പോഴും ഞാൻ ഉറങ്ങിക്കഴിയുമ്പോൾ എന്റെ അടുത്ത് വന്നിരുന്ന് മുടിയിൽ തഴുകി നെറ്റിയിൽചുംബിക്കുമായിരുന്നു. ഈ വീട് അമ്മാവന്റെ പേരിൽ ഉള്ളതാ. അമ്മയുടെ പേരിൽ ഉള്ളതാ അപ്പുറത്ത്‌ കാണുന്നപറമ്പും പാടവും“

ലക്ഷ്മി അവനെ അവളുടെ കട്ടിലിന്റെ അരികിലുളള ജനലിന്റെ അടുക്കലെക്ക് കൊണ്ട് പോയി

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

അവളുടെ കട്ടിലിന്റെ അരികിലുള്ള ജനലിന്റെ അടുത്തേക്ക് കൊണ്ടുപോയി.

തടികൊണ്ടുള്ള വലിയകട്ടിലായിരുന്നു

“അല്ല ലച്ചുവെ എന്താ കൊതുകു വല. കൊതുക് ശല്യം ഉണ്ടെങ്കിൽ ഫാൻ ഇല്ലേ. പിന്നെഎന്തിനാ ഇതു“

കൊതുക് വലയിൽ തൊട്ടുകൊണ്ടവൻ

“അല്ല ഉണ്ണിയേട്ടാ എപ്പോഴും കറന്റ്‌ ഉണ്ടാകണം എന്ന് ഉറപ്പില്ലല്ലോ.
പിന്നെ കറന്റ്‌ പോകുമ്പോൾ ഓൺ ആകാൻജനറെറ്ററോ ഇല്ല. ആ സമയത്ത് കൊതുക് തിരി കത്തിച്ചു വെക്കുന്നതിനേക്കാൾ നല്ലത് കിടന്നുറങ്ങുമ്പോൾ ഈകൊതുക് വലയാ“

Leave a Reply

Your email address will not be published. Required fields are marked *