നിലാവള്ളി 1

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

മറ്റുള്ളവർക്കുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത്കൊണ്ടിരിക്കുമ്പോൾ ആണ് ഉണ്ണിയുടെ മൊബൈലിലേക്ക് ഒരു കാൾവന്നത്. സ്‌ക്രീനിൽ ലക്ഷ്മി എന്ന് കണ്ടതും അവൻ ഒന്ന് ഞെട്ടി

“ഹലോ“

“വിഷ്ണുവേട്ടാ നിങ്ങൾ എവിടെയാ“

“കല്യാൺ സിൽക്‌സ്, തേർഡ് ഫ്ലോർ“

“ഒക്കെ. ഞങ്ങൾ ഇപ്പോൾ എത്താട്ടോ“

അത് പറഞ്ഞു ഫോൺ കട്ട്‌ ആയി. അവന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നതായ് അവന് തോന്നി. എന്നാൽ ഒരുഇഷ്ട്ടകെട് അവന് എവിടെയാ ഉണ്ടായിരുന്നു.

“ആ മോളെ“

ലക്ഷ്മിയെ കണ്ടതും ശോഭ ചെന്നവളെ കെട്ടിപ്പിടിച്ചു

“സുഖല്ലേ എന്റെ കുട്ടിക്ക്. ഇങ്ങോട്ട് വരുന്നതിരക്ക് ആയിരുന്നു രാവിലെ അമ്മക്. അതാ അമ്മ രാവിലെവിളിക്കാതിരുന്നത്“

“എനിക്കറിയാം അമ്മേ. അതാ അമ്മയെ ബുദ്ധിമുട്ടിപ്പിക്കണ്ട എന്ന് കരുതി ഞാനും രാവിലെ വിളിക്കാതിരുന്നത്“

ലക്ഷ്മി അതുപറഞ്ഞു നിർത്തിയപ്പോഴേക്കും ശോഭ അവളുടെ നെറുകയിലൂടെ ഒന്ന് തഴുകി നെറ്റിയിലായ് ഒരുമുത്തവും നൽകി

ഇതെല്ലാം കണ്ടു ഉണ്ണി കിളിപോയിരുന്നു. തന്നോട് പോലും കാണിക്കാത്ത സ്നേഹം ആണ് അമ്മ അവളോട്‌കാണിക്കുന്നത്. അത് അവനിൽ ചെറുതായ് ഒരു കുശുമ്പ് സൃഷ്ടിച്ചു.

“ഇവർ തമ്മിൽ ഫോൺ വിളിക്കാറോക്കെ ഉണ്ടോ” അവന് മനസ്സിൽ പറഞ്ഞു

“കണ്ടോ നീ വിളിച്ചില്ലെങ്കിലും അവര് അമ്മയും മോളും സ്ഥിരവും വിളിക്കാറുണ്ട്“ കളിയാക്കുന്ന രീതിയിൽ ആണ്വരുൺ അത് ഉണ്ണിയോട് പറഞ്ഞത്

ഉണ്ണി വരുണിനെ ഒന്ന് കൂർപ്പിച്ചുനോക്കി.

ഡ്രസ്സ്‌ എല്ലാം എടുത്ത്കഴിഞ്ഞവർ ഇറങ്ങി. ഉണ്ണി നടന്നുവന്ന് കാർ പാർക്കിംഗ്ന്ന്റെ അവിടെ നിന്നു.

“വിഷ്ണുവേട്ടാ “

പുറകിൽ നിന്നുള്ള ശബ്ദം കേട്ടതും അവന് തിരിഞ്ഞുനോക്കി

അവന്റെ നോട്ടം നേരെ ചെന്നു പതിച്ചത് ലക്ഷ്മിയുടെ കണ്ണുകളിൽ ആയിരുന്നു. ആ കണ്ണുകൾ അവനിൽഒരുപിടുത്തമിട്ടു. ആ കണ്ണുകൾ എന്തൊക്കയോ അവനോടുപറയാനായി വെമ്പുന്നത് അവന് മനസ്സിലായി. കുറച്ചുനിമിഷം അവളെ നോക്കി അവൻ നിന്നുപോയി. കരിമഷി കൊണ്ട് അലങ്കാരം ഇല്ലായിരുന്നെങ്കിലും ആകണ്ണുകൾക്ക് ഒരു ആകർഷണ്ണീയതഉള്ളതായി അവന് തോന്നി.

“എന്താ വിഷ്ണുവേട്ടാ ഇത്ര നാളായിട്ടും ഒന്ന് വിളിക്കാതിരുന്നത്. അന്ന് ഞാൻ വിളിച്ചപ്പോൾ ഫോൺഎടുത്തില്ലല്ലോ. ഞാനോർത്തു തിരിച്ചുവിളിക്കുമെന്ന്”

“മക്കളെ നിങ്ങൾ വല്ലതും കഴിക്കുന്നുണ്ടോ“

പ്രഭാകരന്റെ ശബ്ദം കേട്ടപ്പോൾ ആണ് അവന് അവളിൽ നിന്നും കണ്ണേടുത്തത്.

“എന്താ അച്ഛാ“

“നിങ്ങൾക്ക് വല്ലതും കഴിക്കാൻ വേണോ എന്ന്“

“വേണ്ടച്ഛാ“

“ശെരി“

അത്പറഞ്ഞ് പ്രഭാകരൻ മറ്റെല്ലാവരെയും കൂട്ടി ഒരു കോഫിഷോപ്പിലേക്ക് കയറി.അവന് അവർ പോകുന്നതുംനോക്കി നിന്നു. അപ്പോഴാണ് വരുണിന്റെ മുഖത്തെ ഒരു വഷളൻ ചിരി അവന് ശ്രെദ്ധിച്ചത്.

“വിഷ്ണുവേട്ടാ ഇങ്ങു നീങ്ങി നിൽക്ക്“

അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു

അവളോട്‌ ചേർന്ന്നിന്നപ്പോൾ അവന്റെ ഉള്ളാകെ ഒരു തരിപ്പ് അനുഭവപ്പെട്ടു. മറ്റേതോരു പെൺകുട്ടിയുടെയുംഅടുത്ത്നിന്നപ്പോൾ അനുഭവപ്പെടാത്തത്തരാത്തിൽ ഉള്ള ഒരു തരാം അനുഭൂതി.

പുറകിലെ ഹോൺ കേട്ടാണ് അവൻ തിരിഞ്ഞുനോക്കുന്നത്. അവൻ അവിടെ നിന്നുമാറി കാർന്റെ ഫ്രോന്റിൽകയറി നിന്നു
“ഞാൻ ചോദിച്ചതിന്…”

അവൾ ചോദിച്ചു തീരുന്നതിന് മുൻപ് തന്നെ അവൻ പറഞ്ഞു തുടങ്ങി

“അത്.. ഞാൻ അന്ന് ഫ്രണ്ട്സിന്റെ കൂടെ ആയിരുന്നു“

“ആണോ. സുഖം അല്ലെ ഏട്ടന്“

ചിരിച്ചുകൊണ്ടാണ് അവൾ അത് ചോദിച്ചതെങ്കിലും അവളുടെ കണ്ണിലെ നനവ് അവൻ തിരിച്ചറിഞ്ഞു

“മ്മ്ഹ്ഹ്. തനിക്കോ“

“അതെ“

പിന്നീട് നിശബ്ദത മാത്രം ആയിരുന്നു

“ഏട്ടന് ഈ വിവാഹത്തിൽ എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടോ. എന്നേക്കാൾ നല്ല ഒരു പെൺകുട്ടിയെകിട്ടുമായിരുന്നു എന്നൊരു തോന്നൽ ഉണ്ടോ“

അവളുടെ ചോദ്യം കേട്ടതും ഉള്ളിൽ ഒരു ഇടിമിന്നിയത് പോലെ അവന് തോന്നി. അതിന് ഉത്തരം പറയുന്നതിന്മുൻപ് തന്നെ എല്ലാവരും അവിടെ തിരികെ എത്തിയിരുന്നു.

“ഉണ്ണി നീ ഇവരെ വീട്ടിൽ കൊണ്ടേ ആക്കിട്ടു വന്നാൽ മതി. ഞങ്ങൾ രാജശേഖരന്റെ കാറിൽ പൊയ്ക്കോളാം“

പ്രഭാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *