ഒരു ഫോൺ കോളിലൂടെയാണ് അവളത് അവനെ അറിയിച്ചത്
” ഈ ഫോട്ടോയുടെ പേരിൽ നിന്നെ ഭീഷണിപ്പെടുത്തി കുറച് കാശ് എനിക്ക് മേടിച്ചെടുക്കണമായിരുന്നു അതിനാനിയെന്നെ വിവാഹം കഴിക്കണമെന്ന് ഞാൻ പറഞ്ഞത്. നീയെന്ന വിവാഹം കഴിക്കണമെന്നു ഞാൻ പറയുമ്പോൾ, അത് നീ സമ്മധിക്കാതെ വരുമ്പോൾ നിന്നെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാം എന്നായിരുന്നു പ്ലാൻഎന്നാൽ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നീ വിവാഹത്തിന് സമ്മധിച്ചു. പക്ഷെ നിന്നെ വെറുതെവിട്ടന്നൊന്നും നീ കരുതണ്ട. അൻമ്പത് ലക്ഷം രൂപയാണ് എനിക്ക് വേണ്ടത്. നാളെ രാവിലെ ഞാൻ വിളിക്കുംഅപ്പോൾ ഞാൻ പറയുന്ന സ്ഥലത്ത് നീ കാശുമായി വരണം. അതല്ലാതെ പോലിസ്സിനെ അറിയിക്കാനോ വേറെവല്ലതിനോ മുതിർന്നാൽ പിന്നെ ഈ ഫോട്ടോകൾ എല്ലാം കാണുന്നത് നിന്റെ ഭാര്യ ആയിരിക്കും“
അത് പറഞ്ഞവൾ ഫോൺ കട്ടാക്കി.
എന്നാൽ ഇതൊല്ലാം ഒരിക്കൽ പ്രതിക്ഷിച്ചിരിക്കുകയായിരുന്നു ഉണ്ണി.
ആ ഫോൺ കോൾ ഉണ്ണിയുടെ ചുറ്റുമിരുന്ന് വരുണും കൂട്ടുകാരും കേൾക്കുന്നുണ്ടായിരുന്നു.
പിറ്റേ ദിവസം അവൾ വിളിച്ചു പറഞ്ഞതനുസരിച്ച് ഉണ്ണി കാശുമായി ചെന്നു.
അവിടെ അവനെ സ്വീകരിക്കാൻ അവൾക്കൊപ്പം അവളുടെ എല്ലാ കൂടുകാരും ഉണ്ടായിരുന്നു.
“എനിക്കാവിശ്യം കുറച്ചു ക്യാഷ് ആയിരുന്നു. അതെനിക്ക് കിട്ടി ഇനി നിന്റെ ഫോട്ടോകൾ എല്ലാം ഞാൻ ഡിലീറ്റ്ആക്കിയേക്കാം. നീ എന്റെ വള്ളിയിൽ കുടുങ്ങുന്ന ആദ്യത്തെ മീനൊന്നുമല്ല ഇതിനു മുൻപും എത്രയോ പേർ“
അത് പറഞ്ഞവൾ അവളുടെ മൊബൈലിലെ ഫോട്ടോകൾ എല്ലാം ഡിലീറ്റാക്കി. അതിനു ശേഷം തിരിഞ്ഞുനടക്കാനൊരുങ്ങിയ അവൾ കാണുന്നത് തങ്ങളെ വളഞ്ഞു നിൽക്കുന്ന പോലിസ്സിനെ ആണ്. അത് കണ്ട് പതറിനിന്ന അവളുടെ പുറകിൽ നിന്ന് ആരോ തോണ്ടി വിളിച്ചു
തിരഞ്ഞു നോക്കിയപ്പോൾ ഉണ്ണിയായിരുന്നു
ഉണ്ണി അവളുടെ കൈയ്യിലിരുന്ന ബാഗ് മേടിച്ചെടുത്തു
” ഈ കാശ് അത് ഇനി നിനക്ക് വേണ്ട. നിനക്കും നിന്റെ കൂട്ടുകാർക്കും തിന്നാൻ ഉള്ളത് ഇനി ജെയിലിൽ നിന്ന്കിട്ടിക്കോളും. ഞാൻ നിന്നോട് ചെയ്തത് ഒരുപക്ഷെ തെറ്റായിരുന്നിരിക്കാം പക്ഷെ ….അത് തെറ്റല്ല. കാരണം നീഎന്നെക്കാൾ വല്യ വിളഞ്ഞ വിത്താ. നീ എന്നെ യഥാർത്തത്തിൽ പ്രണയിച്ചിരുന്നെങ്കിൽ നിന്നോട് ഞാൻകാണിച്ചത് ഈ ലോകത്തിലെ ഏറ്റവും വലിയ തെറ്റായി പോയെനെ. പിന്നെ നീ പറഞ്ഞില്ലെ ഇതിനു മുൻപ് ഒത്തിരിചെക്കൻമാരെ നീ ഇതുപോലെ പറ്റിച്ചിട്ടുണ്ടെന്ന്. അത് നീ എന്നോട് പറയുന്നതിന് മുൻപ് ഞാൻ അറിഞ്ഞതാ. അന്ന് നാട്ടിൽ പോയ്ക്കഴിഞ്ഞ് വന്ന് നിന്നെ ഞാൻ കണ്ടില്ലെ അന്ന് തൊട്ട് ഒരോ നിമിഷവും നിന്റെ പുറകെയുണ്ട്ഞാനും ദേ ഇവരും“
വരുണിന്റെയും കൂട്ടുകാരന്മാരുടെയുടെയും നേരെ കൈ ചൂണ്ടി ഉണ്ണി പറഞ്ഞു
” പിന്നെ നിയന്നല്ല ഈ ലോകത്തിലെ ഏതൊരു ശക്തി വിചാരിച്ചാലും എന്നെയും എന്റെ ലച്ചുവിനെയുംപിരിക്കാൻ കഴിയില്ല. കാരണമവൾ എന്റെ പെണ്ണാ. വേറെ ഒരു കാര്യം. നിന്നെകുടുക്കാൻ എന്നെ സഹായിച്ചത് ദേഇവനാ എന്റെ കൂട്ടുക്കാരൻ. വരുൺ. ഇവനെ പോലത്തെ ഒരുത്തൻ എന്റെ കൂടെയുള്ളടുത്തോളം കാലം ഒന്നിനുംഎന്നെ തോൽപ്പിക്കാൻ ആവില്ല“
ഉണ്ണി വരുണിന്റെ തോളിലുടെ കൈയ്യിട്ടു
” പിന്നെയെടി മോളെ നീ അന്ന് ഒരു ദിവസം ഇവനെ വിളിച്ചപ്പോൾ ഇവന്റെ അനിയൻ അല്ലെ ഫോൺ എടുത്തത്ആ അനിയൻ ആരാ എന്ന് നിനക്ക് മനസ്സിലായോ.. ദെ ഈ ഞാനാ. വരുണെന്ന ഈ ഞാൻ. അന്ന് നിന്റെസംസാരത്തിൽനിന്ന് മനസ്സിലാക്കിയതാ നിനക്ക് ഉണ്ണിയെ അല്ല അവന്റെ പണമാ വേണ്ടതെന്ന്. അന്നിറങ്ങിതിരിച്ചതാ ഞാനും ഇവനും നിന്നെ പൂട്ടാൻ. ഞങ്ങളുടെ കൂടെ ദെ ഇവരും കൂടെ കൂടിയപ്പോൾ ഞങ്ങളുടെ പണിഎളുപ്പമായ്“
വരുൺ അവന്റെ കൂട്ടുകാരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു
ആ കൂട്ടത്തിൽ നിന്ന് ഒരുവൻ നടന്ന് അവരുടെ അടുത്തേക്ക് വന്നു. അവനെ കണ്ടതും അവൾ അമ്പരന്നു നിന്നു.
ആ ചെക്കനെ തന്നെ നോക്കി നിൽക്കുന്ന അവളുടെ നേരെ ഉണ്ണിയൊന്ന് വിരൽ ഞൊടിച്ചു. അവളൊന്ന് ഞെട്ടിഉണ്ണിയെ നോക്കി.
“എടാ വരുണെ ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഏത് ഡൈയലോഗ് ആണെന്നറിയുമോ…… ഓർമയുണ്ടോ ഈമുഖം“
ഉണ്ണിയത് പറഞ്ഞതും വരുണും കൂട്ടുക്കാരും പൊട്ടി ചിരിച്ചു
“നിനക്കിവനെ ഓർമയുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ല ഓർമ്മയുണ്ട് അല്ലാതെ അവനെ കണ്ടപ്പോൾഇങ്ങനെ ഞെട്ടിത്തറച്ച് നിൽക്കില്ലല്ലോ“
“അല്ലാട വരുണെ അവനെ ഓർമ്മക്കാണും പക്ഷെ അവന്റെ പേര് ഓർമ്മയിൽ കാണാൻ ചാൻസില്ല. കാരണം കുറെചെക്കൻമാരെ കണ്ടിട്ടുള്ള കൊച്ചല്ലെ …”
ഉണ്ണി ഒരു അവജ്ഞയോടെ അവളെ നോക്കി പറഞ്ഞു
” ഓർമയില്ലെങ്കിൽ ഓർമിപ്പിച്ചു തരാം. പേര് ആകാശ്. വല്യ സാമ്പത്തികമുള്ള വീട്ടിൽ നിന്നുള്ള കൊച്ചൊന്നുമല്ല. തന്റെ കടുബത്തിന്റെ പട്ടിണി മാറ്റാൻ ഒരു ജോലിക്കായി ബാഗ്ലൂർ വന്നവൻ. അപ്പോഴാണ്… കൃത്യമായ് പറഞ്ഞാൽഏതാണ്ട് ഒരു ഒന്നൊര വർഷം മുൻപ്. ആ സമയത്ത് ഇവൻ ഒരു പെൺകൊച്ചിനെ വല്ലാണ്ട് അങ്ങ് പ്രമിച്ചു. വല്ലാണ്ടെന്ന് പറഞ്ഞാൽ ഇവന്റെ ജീവനെക്കാളെറെ. പക്ഷെ എന്നാ പറയാനാ ആ കൊച്ചൊരു പോക്ക്കേസായിരുന്നു. പക്ഷെ അവളെ പ്രമിച്ച് കുറെ നാൾ കഴിഞ്ഞ ഇവനത് അറിഞ്ഞത്. പക്ഷെ ഇവനത് വിശ്വസിച്ചില്ല. കാരണം ഒത്തിരി സ്നേഹിച്ചു പോയിരുന്നെ അതിനെ ഇവൻ. അവന്റെ മനസ്സിൽ കള്ളമില്ലാതിരുന്നത് കൊണ്ട്അതവളോട് തന്നെ നേരിട്ട് ചോദിക്കാൻ അവൻ തീരുമാനിച്ചു. അങ്ങനെ അവനവളുടെ ഫ്ലാറ്റിലെത്തി. കതക്തുന്ന് അകത്തു കയറിയ ഇവൻ കാണുന്നത് തന്റെ ജീവനെക്കാളെറെ സ്നേഹിച്ചവൾ വേറെ ഒരുത്തന് ശരീരംപങ്കിടുന്നതാ. അത് കണ്ട് ഞെട്ടിത്തറഞ്ഞ് നിന്ന ഇവന് കിട്ടിയത് എന്താണെന്നറിയുമോ. ആ പെങ്കൊച്ചിന്റെകൈയ്യിൽ നിന്ന് കരണം പൊകച്ചൊരെണം. പക്ഷെ അവൻ തിരിച്ച് അവളെയൊന്നും ചെയ്തില്ല മറിച്ച് കട്ടിലിൽകിടന്ന ഒരു പൊതപ്പെടുത്തു അവളെ പുതപ്പിച്ചവൻ ഇറങ്ങി. കാരണം ഹൃദയം നുറുങ്ങുന്ന വേദനിയിൽ ഒന്നുംചെയ്യാൻ അവന് കഴിയുമായിരുന്നില്ല. എന്നാൽ……”
വരുണത് പറഞ്ഞതും അവളുടെ കവിളത്ത് ആഞ്ഞൊരടി വന്നു പതിച്ചു. അടിയുടെ ആഘാതത്തിൽ അവൾ താഴെവീണു.
വീണു കിടക്കുന്ന അവളുടെ അടുത്ത് ആകാശ് വന്നിരുന്നു.
“എന്താടി വേദനിച്ചോ. വേദനിക്കണം. പക്ഷെ ഈ വേദനയൊന്നും ഞാൻ അനുഭവിച്ചതിന്റെ പകുതി പോലുംആകില്ല. അന്നൊക്കെ ഞാനനുഭവിച്ച ഹൃദയ വേദന, ഞാൻ കരഞ്ഞു തീർത്ത കണ്ണുനീർ. നിനക്കറിയില്ലഅതൊന്നും“
അത് പറഞ്ഞ് ആകാശ് എഴുന്നേൽക്കുമ്പോൾ അവളുടെ കൈയ്യിൽ വിലങ്ങു വീണിരുന്നു.
” ഒന്നുകൂടി നന്ദി പറയട്ടെ പിള്ളേരെ നിങ്ങളോട് ഞാൻ. ഇതു പോലൊരു കൃമിനലിനെ പിടികൂടാൻ ഞങ്ങളെസഹായിച്ചതിന്“
അവിടത്തെ എസ്. ഐ തോബി തോംസൺ ആയിരുന്നു അത്.
“അയ്യോ സർ നന്ദി ഒന്നും വേണ്ട. ഇതവൾ ആഗ്രഹിക്കുന്നതാ. സർ പറ്റുവാണെങ്കിൽ ഞങ്ങൾക്കൊരുപകാരംചെയ്യണം. അവളിനി ഒരിക്കലും പുറം ലോകം കാണരുത്“