ഇതെല്ലാം കേട്ടുനിന്ന ഉണ്ണി എന്തുചെയ്യണമെന്നറിയാതെ തിരിഞ്ഞു മുറിയിലെക്ക് നടന്നു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാവർക്കും നല്ല സന്തോഷം ആയിരുന്നു. പക്ഷെ അച്ഛന്റെയുംഅമ്മയുടെയും മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ ഒരു വിഷമം ഇരുവരുടെയും ഉള്ളിൽ ഉണ്ടെന്നവന്മനസിലായി.
കാർ ഒരു പഴയ തറവാട്മുറ്റത് ചെന്നുനിന്നു. ഉണ്ണി ഡോർ തുറന്നു ഇറങ്ങിയതും ഒരു മധ്യവയസ്ക്കൻ അവരെഅകത്തേക്ക് ക്ഷണിച്ചു. ആ തറവാട് വീടിന്റെ ഉള്ളിലേക്ക് കയറിയതും. കാൽപാദങ്ങളിലും ശരീരത്തിലും ഒരുതണുപ്പ് അനുഭവപ്പെട്ടതായി അവന് തോന്നി.
പഴയവീടായത്കൊണ്ട് തന്നെ തടികളിലാണ് ആ വീട് നിർമിച്ചിരുന്നത്. റെഡ്ഓക്ക്സൈഡ് കൊണ്ടുള്ള തറ. എന്നാൽ ടൈൽസ് പാകിയ ഇരുനില വീട്ടിലും ഫ്ലാറ്റിലും ജീവിച്ചു വളർന്ന ഉണ്ണിക്ക് ആ വീടിന്റെ ശൈലിഅസഹനീയം ആയി തോന്നി. നാലുകെട്ടിന്റെ രീതിയിൽ ഉള്ള ആ വീടിന്റെ നാടുതളത്തിൽ പ്രകാശംനിറഞ്ഞുനിന്നിരുന്നു. ഭിത്തികളിൽ ഫ്രയിo ചെയ്ത കുറെ ഫോട്ടോകളും ഉണ്ടായിരുന്നു. അങ്ങനെ ഓരോന്നായിനോക്കിക്കോണ്ടിരുന്നപ്പോൾ ആണ് ഒരു ശബ്ദം.
“ലതേ മോളെ വിളിച്ചോളൂ”
പെട്ടന്ന് എവിടെനിന്നോ ഒരു കൊലുസിന്റെ ശബ്ദം അവന്റ ശ്രെദ്ധയിൽപ്പെട്ടു. അതിന്റെ ഉറവിടസ്ഥാനത്തെക്ക്നോക്കിയതും അവൻ കണ്ടു.
വെള്ളയും പച്ചയും നിറത്തിലുള്ള ധാവണി ആയിരുന്നു അവളുടെ വേഷം. കരിമഷികൊണ്ട് ചായം തെച്ചിരിക്കുന്നഉണ്ടക്കണുകൾ. കണ്ണുകൾക്ക് കൂടുതൽ ഭംഗിനൽകുന്ന രീതിയിലുള്ള കറുത്ത് കട്ടിയുള്ള പുരികക്കോടികൾ. ആരെയും വശീകരിക്കുന്ന രീതിയിലുള്ള അധരങ്ങൾ. അവളുടെ മുഖം ഒന്നുകൂടി സുന്ദരമാക്കുന്ന രീതിയിൽഇരുകവിളിലും ഉള്ള നുണക്കുഴികൾ. കരിമുകിൽ പോലെ അഴിഞ്ഞുകിടക്കുന്ന നീളമെറിയ ചുരുണ്ട മുടിയിഴകൾ. ആരെയും ഭ്രമിപ്പിക്കുന്നരീതിയിലുള്ള വടിവോത്ത ശരീരം. ഇരുനിറം ആയിരുന്നു എങ്കിലും അതിസുന്ദരിആയിരുന്നു അവൾ. ശെരിക്കും ഒരു നാടൻപെൺകുട്ടി.
ഇതെല്ലാം നോക്കി അവൻ തറഞ്ഞിരുന്നുപോയ്. ഉണ്ണി എന്ന അമ്മയുടെ വിളികെട്ടാണ് അവൻ ഞെട്ടി ഉണർന്നത്. അമ്മയുടെ നേരെയുള്ള കിളിപോയ അവന്റെ നോട്ടം കണ്ടു അവൾക്കു ചിരിപൊട്ടി. എങ്കിലും അവൾ അത്പിടിച്ചുനിർത്തി.
“മോനെ”
ആ വിളി കേട്ടതും മധ്യവയസ്ക്കനിലേക്ക് നോട്ടം മാറ്റി.
“ഞാൻ കുട്ടിയുടെ അമ്മാവൻ ശേഖരൻ. ഇത് കുട്ടിയുടെ അമ്മ ലത. ഇത് അച്ഛമ്മ സരസ്വതി. അത് എന്റെ ഭാര്യരമ. അത് എന്റെ മകൾ കല്യാണി. മോൾക്ക് സ്വന്തം എന്ന് പറയാൻ ഞങ്ങൾ ഒക്കെ തന്നെയുള്ളൂ.
“അപ്പോൾ അച്ഛൻ”
ഉണ്ണിയുടെ ചോദ്യം കേട്ടതും എല്ലാവരും ഒരു നിമിഷത്തെക്ക് സ്തംബിച്ചു നിന്നു. പ്രഭാകരൻ വിഷയം മാറ്റത്തക്കവിധം പറഞ്ഞു.
“കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ.. “
രാജശേഖരനും അത് ഏറ്റുപിടിച്ചു
“അതെ, ഇപ്പോഴത്തെ കുട്ടികൾ അല്ലെ അവർക്ക് പരസ്പരം പറയാൻ എന്തെങ്കിലും ഉണ്ടാകും”
“അതെ ചെല്ല് മോനെ” ശോഭ പറഞ്ഞു
അവിടെ നിന്ന് എഴുന്നേൽക്കുമ്പോഴും ഉണ്ണിയുടെ മുഖത്തെ സന്തോഷമില്ലായ്മ വാരുൺ ശ്രദ്ധിച്ചു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അവൾ അവനെ കൂട്ടികൊണ്ട്പോയത് മുറ്റത്തെ ഒരു മാവിൻ ചുവട്ടിലേക്ക് ആയിരുന്നു. ഒരിളം കാറ്റ് അവരെ തഴുകികടന്നുപോയി. എന്തുപറഞ്ഞു തുടങ്ങണം എന്നറിയാതെ ഇരുവരും വാക്കുകൾക്കായി പരതി.
“അച്ഛനെക്കുറിച്ച് ചോദിച്ചില്ലെ“
അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി
“എന്താ ”
“അല്ല ചേട്ടൻ നേരത്തെ അച്ഛനെക്കുറിച്ച് ചോദിച്ചില്ലെ“
“ഓഹ്“
“അച്ഛൻ ഞങ്ങളെവിട്ട് പോയിട്ട് ഒരു വർഷം തികയുന്നു“
താൻ ചോദിച്ചത് തെറ്റായി പോയോ എന്നൊരു തോന്നൽ ഒരു നിമിഷം അവനുണ്ടായി
“അച്ഛനെ കുറിച്ച് അവരാരും ഒന്നും പറഞ്ഞില്ലല്ലെ“
“മ്മ്ഹ്ഹ്“
അതിനുത്തരമായി അവൻ ഒന്ന് മൂളുക മാത്രം ചെയ്തു. അവളുടെ അടുത്ത് നിൽക്കുമ്പോഴും അവൻ അവളെഒന്ന് നോക്കുകകൂടി ചെയ്തില്ല.
“പണമില്ല സ്വർണമില്ലാ എന്നൊക്കെ പറഞ്ഞു ഒത്തിരി വിവാഹആലോചനകൾ മുടങ്ങി പോയിട്ടുണ്ട്. ഈ വീടുംപരിസരവും ഒക്കെ കണ്ടു വരുന്നവർ കരുതുന്നത് അളവറ്റ കാശും സ്വത്തും ഉള്ള കുടുംബം ആണെന്ന. അതിനൊത്ത സ്ത്രീധനവും അവർ ആവിശ്യപെടും. എന്നാൽ ദാരിദ്രത്തിൽ ആണു എന്ന് അറിയുമ്പോൾഎല്ലാവരും വന്നതുപോലെ തിരിച്ചുപോകും. തന്റെ മകൾക്ക് ഒരു വിവാഹവും ഉറയ്ക്കുന്നില്ലല്ലോ എന്നോർത്ത്അച്ഛന് എന്നും സങ്കടം ആയിരുന്നു. അങ്ങനെ അവസാനം ഒരു വിവാഹം ഉറച്ചു. എന്നാൽ കല്യാണത്തിന്റെ തലേദിവസം…. “
