നിലാവള്ളി

“നീ എന്നെ ഇങ്ങനെ ബ്ലയിo ചെയ്യാതെ. എനിക്ക് പറയാൻ ഉള്ളത് കൂടി നീ ഒന്ന് കേൾക്ക് “

“ശെരി, നീ പറ ഞാൻ കേൾക്കാം”

ഇന്നലെ രാത്രി അച്ഛന്റെയും അമ്മയുടെയും റൂമിലേക്ക് ചെന്നപ്പോൾ അവിടെ നടന്ന എല്ലാക്കാര്യവും അവൻവരുണിനോട് പറഞ്ഞു.

“ഞാൻ കാരണം അവർക്കൊരു സങ്കടം, അതൊരിക്കലും ഉണ്ടാവരുത്, എനിക്കത് സഹിക്കില്ല”

“എനിക്ക് മനസിലാകുന്നുണ്ടടാ, പക്ഷെ അതിന്റെ കാര്യമോ. നിന്നെ ഒരാളെ വിശ്വസിച്ചല്ലെടാ അത് നിന്റെജീവിതത്തിലേക്ക് വരുന്നത്, നിന്റെ സ്നേഹം പ്രതീക്ഷിച്ചു, നിന്റെ കരുതൽ പ്രതീക്ഷിച്ചു, ജീവിതത്തിലെനല്ലയൊരു തുടക്കം പ്രതീക്ഷിച്ചു.

“അതൊക്കെ എനിക്ക് അറിയാം“

“പിന്നെ എന്താ നിന്റെ പ്രശ്നം. അതിന് നിന്റെയത്ര സൗന്ദര്യം ഇല്ലന്നും നിറമില്ലെന്നും ഉള്ള ഒരുതരം ചീപ്കോംപ്ലക്സോ“

“അതെ, അതുതന്നെ“

ഉണ്ണിയുടെ എടുത്തടിചുള്ള മറുപടിയിൽ വരുൺ ഒരു നിമിഷത്തെക്ക് നിശ്ചലം ആയി നിന്നു

“എ.. എന്താടാ നീ പറഞ്ഞത്“

“അതേടാ. എന്റെ ജീവിതത്തിലേക്ക് വരണം എന്ന് ഞാൻ ആഗ്രഹിച്ച രീതിയിൽ ഉള്ള ഒരു കുട്ടിയല്ല അവൾ. അതുകൊണ്ട് തന്നെ അവളെ അംഗീകരിക്കാനും എനിക്ക് സാധിക്കുന്നില്ല“

“എടാ നീ.. “

“നിന്നെ എങ്ങനെയാ പറഞ്ഞു മനസ്സിലാക്കണ്ടത് എന്ന് എനിക്ക് അറിയില്ല. എന്റെ ആഗ്രഹം കുറച്ചു കൂടിമോഡേൺ ആയ ഒരു കുട്ടിയാണ്. നീ കണ്ടതല്ലെ അവളെ. അവളും ഞാനും ഒന്നിച്ചുനിന്ന് കഴിഞ്ഞാൽഎങ്ങനെയാട എന്റെ വൈഫ്‌ ആണെന്ന് ഞാൻ എല്ലാവരോടും പറയുക. എല്ലാവരും കളിയാക്കില്ലെ എന്നെ. ആസ്ഥലം കണ്ടോ പട്ടിക്കാട്കണക്കെ. ഇന്നത്തെ കാലഘട്ടത്തെക്കുറിച്ച് ഒരറിവും അതിനുണ്ടാവില്ല. പിന്നെ പിജിഒക്കെ കഴിഞ്ഞെന്നു പറഞ്ഞത്, അതും ആ പട്ടിക്കാട്ടിലെ വല്ല ലോക്കൽ കോളേജിലും ആയിരിക്കും. അതിനെഎനിക്ക് എന്റെ…… പറ്റില്ലടാ. എന്നാൽ എന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാനും കഴിയില്ല”

ഇതെല്ലാം കേട്ട് തറഞ്ഞു നിന്ന വരുൺ എന്തു മറുപടി പറയണം എന്നറിയാതെ വാക്കുകൾക്കായി പരതി.

“എന്നാടാ നിനക്കിചിന്ത ഒക്കെ വന്നത്. ഗ്ലാമർ, നിറം, നാട്ടിൻപ്പുറത്ത്‌ക്കാരി. പണ്ട് നിന്റെആഗ്രഹങ്ങളെക്കുറിച്ചെല്ലാം എന്നോട് പറഞ്ഞിരുന്നത് നീ ഓർക്കുന്നുണ്ടോ. നമ്മൾ ഇവിടെ നിന്നു ബാംഗ്ലൂർപോകുന്നതിനു മുൻപ്.

എത്ര വല്യ ഉയരങ്ങളിൽ എത്തിയാലും എന്നും നിനക്ക് നാട്തന്നെ ആയിരിക്കും വലുത്. എവിടെ ഒക്കെപോയാലും അവസാനം ഇങ്ങോട്ട് തന്നെ തിരിച്ചുവരണം.

പിന്നെ നീ പറഞ്ഞ വേറെ ഒരു കാര്യം ഓർമയുണ്ടോ ”

അത്കേട്ടപ്പോൾ ഒരു സംശയത്തോടെ ഉണ്ണി വരുണിനെ ഒന്ന് നോക്കി.

“കല്യാണം കഴിക്കുവാന്നേൽ ഒരു സാധാരണക്കാരി കൊച്ചിനെ കെട്ടണം. അവളെ ഒരുപാട് സ്നേഹിക്കണംഅവളുടെ ആഗ്രഹങ്ങൾ ഒക്കെ എല്ലാം സാധിച്ചുകൊടുക്കണം. എന്തൊക്കെയായിരുന്നു”

ഒരു അവഞ്യയോടെയാണ് വരുൺ അത് പറഞ്ഞത്

“എന്നിട്ട് ബാംഗ്ലൂർ പോയി തിരിച്ചു വന്നപ്പോൾ അവൻ ആകെമാറി. നാടൻപെങ്കൊച്ചാണ്ണത്രെ.

“അതൊക്കെ ഒരുവിവരവും ഇല്ലാതെ നടന്ന പ്രായത്തിൽ പറഞ്ഞതല്ലെ“

“ഇപ്പോൾ നിനക്ക് എന്താ ഇത്രവല്യ വിവരം വെച്ചത്. അല്ല ഇപ്പോൾ നിനക്ക് എങ്ങനത്തെതിനെയാ വേണ്ടേത്, ബാംഗ്ലൂർ സിറ്റിയിലെ പോലെ ഇറക്കം കുറഞ്ഞ കയ്യില്ലാത്ത ഡ്രസോക്കെയിട്ട് പബ്ബ്ഉം പാർട്ടിയുംഓരോരുത്തന്മാരുടെ കൂടെ ഡേറ്റിങ്ങോക്കെയായി നടക്കുന്നവൾമാരെയോ. ആ… നിന്നെ അതിനോരിക്കലും തെറ്റ്പറയാൻ പറ്റില്ല. നീയും ഇപ്പോൾ ആരൊക്കയോ ചവച്ചുത്തുപ്പിയ വിഴുപ്പല്ലെ “

അത്കേട്ടതും ഉണ്ണി അലറി

“വരുൺ…..”

“അലറണ്ട ഉണ്ണി. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് നിനക്ക് പറയാൻ പറ്റുമോ. ഒരു സുഹൃത്തെന്നരീതിയിൽ നിന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും ഞാൻ കൂട്ട്നിന്നിട്ടെയുള്ളൂ. പക്ഷെ…. “

“ഇത്രയും പറഞ്ഞു തിരിഞ്ഞു നോക്കുന്ന വരുൺ കാണുന്നത് മണലിൽ മുട്ട്ക്കുത്തിയിരുന്ന് കരയുന്ന ഉണ്ണിയെആണ്.

“എനിക്കറിയാം. ഈ വിവാഹത്തിന് ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞാൽ അച്ഛനും അമ്മയും കൊടുത്തവാക്ക്അവർക്ക് തെറ്റിക്കേണ്ടിവരും അങ്ങനെ വന്നാൽ കൊടുത്തവാക്ക് പാലിക്കാനാവാതെ തലകുനിച്ചുനിൽക്കേണ്ടിവരും അവര്. അത് കൊണ്ട് ഈ വിവാഹത്തിൽ നിന്നോരിക്കലും ഞാൻ പിന്മാറില്ല“

“എടാ..”

“ബാക്കിയെല്ലാം വരുന്നിടത്തുവെച്ച് കാണാം“

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

താൻ കാലെടുത്തുവെക്കാൻ പോകുന്ന പുതുയ ജീവിതം സ്വപ്നം കണ്ടു കിടക്കുകയാണ് ലക്ഷ്മി.

“ഞാൻ ഇതുവരെ സ്വപ്നം പോലും കാണാത്തത്തരത്തിലുള്ള ജീവിതം സ്വന്തമാകാൻ പോകുവാണെന്നു എനിക്ക്വിശ്വസിക്കാൻ സാധിക്കണ്ണില്ല കല്ലു“

“എടി ചേച്ചി ഇതൊക്കെ സത്യം തന്നെയാ. ഇത്രയും കാലത്തെ ചേച്ചിടെ സങ്കടങ്ങൾകണ്ടിട്ട് ദൈവത്തിന്അലിവ്തോന്നിക്കാണും. അതാ ഇങ്ങനെ ഒരു നല്ല ബന്ധം കൊണ്ടത്തന്നത്. നല്ല സുന്ദരനാ ആ ചേട്ടനെകാണാൻ. കൂട്ട്ക്കാരനും കൊള്ളാം“

“എന്തോ എങ്ങനെ, എടി എടി മോട്ടേന്നു വിരിഞ്ഞിട്ടില്ല അപ്പോഴാ അവളുടെ ഒരു. മ്മ്ഹ്ഹ് “

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ ചേച്ചി…”

കല്ലു ലക്ഷ്മിയുടെ ഇരുകവിളുകളിലും പിടിച്ചു വലിച്ചു.
“ഓ നോക്കുന്നെടി, പക്ഷെ എനിക്ക് ഒരു സംശയം“

“എന്ത് സംശയം” കല്ലു ഒന്ന് പുരികമുയർത്തികൊണ്ട് ചോദിച്ചു.

“വിഷ്ണുവേട്ടന് ഈ വിവാഹത്തിനോട് പൂർണ താല്പര്യം ഉണ്ടോയെന്ന്“

“അതെന്തേ ഇപ്പൊ അങ്ങനെ തോന്നാൻ“

“ഞങ്ങൾ സംസാരിക്കാനായി പുറത്തേക്ക് പോയസമയത്ത്‌ എന്നെ ഒന്ന് നോക്കുകകൂടി ചെയ്തില്ല. ഞാൻപറയുന്നതിന് മൂളുകമാത്രമല്ലാതെ എന്തെങ്കിലും സംസാരിക്കുകയോ ചോദിക്കുകയോ ചെയ്തില്ല“

“ഓ എന്റെ പൊട്ടി ചേച്ചി, അത് ആദ്യമായി കാണുന്നത്കൊണ്ടുള്ള മടിയാകും. നിന്നെപോലെ ഇരുപ്പത്തിനാല്മണിക്കൂറും ബ്ലാ ബ്ലാ ബ്ലാ എന്നുപറഞ്ഞിരിക്കുന്നവരാകണമെന്നുണ്ടോ“

“ഓ, മതി മതി മോൾ പോയ്‌ കിടന്നുഉറങ്ങാൻ നോക്ക്. സമയം ഒത്തിരി വൈകി. ഉം ചെല്ല് ചെല്ല്“

“ഓ ഞാൻ പോകുവാ“

കല്ലു അവളുടെ മുറിയിലേക്ക്പോയ്‌…….

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

“ടാ, ശോഭാന്റി പറഞ്ഞു നമ്മുടെ ഓഫീസിൽ നിന്നും എത്രപേർ വരുമെന്ന് നിന്നോട് ചോദിച്ചു പറയാൻ“

“ഓഫീസിൽ നിന്നും ആരെയും വിളിക്കണ്ട“

“അതെങ്ങനെയാ ശെരിയാവുക. തിരിച്ചുചെന്ന് കഴിയുമ്പോൾ എന്താടാ വിവാഹത്തിന് വിളിക്കാതെ ഇരുന്നത്എന്ന് എല്ലവരും ചോദിച്ചാൽ എന്തുപറയും“

“അതിന് അവര് എന്തെങ്കിലും അറിഞ്ഞാൽ അല്ലെ ഉള്ളു”

“നീ എന്തൊക്കെയാ ഈ പറയുന്നത്. അവരോന്നും അറിയാൻ പോകുന്നില്ലന്നോ“

“ആ അതുതന്നെ. ആരെയും ഒരുകാര്യവും അറിയിക്കേണ്ട. നീ ഫോട്ടോയോ അങ്ങനെ എന്തെങ്കിലും സ്റ്റാറ്റസ് മറ്റോഇടുവാനെങ്കിൽ അവരെ എല്ലാം ഹൈഡ് ചെയ്തു വേണം ഇടാൻ. തല്ക്കാലം ആരും ഒന്നും അറിയണ്ടഅതാനല്ലത്“

“ഒക്കെ. ബട്ട്‌ ഓഫീസിൽ നിന്ന് ആരും എന്താ വരാത്തെ എന്ന് ചോദിച്ചാൽ എന്തു പറയും. അത് മാത്രം അല്ല. ഓഫീസിൽ നിന്ന് അവര് വിളിക്കുന്നുണ്ട്. എന്താ രണ്ടാഴ്ച ആയിട്ടു ഒരു വിവരവും ഇല്ലല്ലോ എന്താ തിരിച്ചുചെല്ലുന്നില്ലെ എന്ന് പറഞ്ഞു”

Leave a Reply

Your email address will not be published. Required fields are marked *