ക്ലാസിൽ ശ്രദ്ധിക്കണം. സംശയം ഉണ്ടെങ്കിൽ ചോദിക്കണം. എന്നോട് സ്കൂളിൽ വച്ച് സംസാരിക്കാൻ പേടിക്കരുത്. ” അവൾ അവനെ നോക്കി.
“അങ്ങനെ സംസാരിച്ചാൽ അവർ വീണ്ടും…” “അവർ എന്ത് പറയുമെന്ന് ചിന്തിച്ചാൽ നീ ഒന്നും ചെയ്യാൻ പറ്റില്ല,” മനു പറഞ്ഞു. “നീ പഠിക്കാൻ സ്കൂളിൽ വരുന്നതാണ്. നിനക്ക് സംശയം ചോദിക്കാനും, അധ്യാപകനോട് സംസാരിക്കാനും പൂർണ്ണ അവകാശമുണ്ട്. അതിനെ ഗോസിപ്പാക്കി മാറ്റുന്നവരാണ് തെറ്റുകാർ.
” ദേവശ്രീയുടെ മുഖത്ത് അല്പം ആശ്വാസം പടർന്നു. “ഹ്മ്മ്…” “ഇനി ക്ലാസ്സിൽ തല താഴ്ത്തി ഇരിക്കരുത്. നേരെ നോക്ക്. സംശയം ചോദിക്ക്.
തെറ്റിയാൽ തിരുത്തിക്കോ. മാർക്ക് കുറയാൻ പാടില്ല. ” “ശരി സാർ…” “നിനക്ക് പഠിക്കാൻ കഴിവുണ്ട്. എഴുത്തും വൃത്തിയാണ്.
പക്ഷേ ഇപ്പോൾ നിന്റെ മനസ്സ് തെറ്റായ കാര്യങ്ങളിലാണ് കുടുങ്ങിയിരിക്കുന്നത്. അത് വിടണം. ” അവൾ ശ്രദ്ധയോടെ കേട്ടു. ഇത്രയും നേരം പേടിയോടെ നിന്നിരുന്ന ദേവശ്രീ, ഇപ്പോൾ അല്പം സ്വസ്ഥയായി.
മനു അവളുടെ മുഖത്തേക്ക് നോക്കി. വട്ടമുള്ള മുഖം, നിറഞ്ഞ കവിൾ, നാണമുള്ള കണ്ണുകൾ — അവളുടെ ഭംഗി അവൾക്കുതന്നെ അറിയില്ലെന്നു തോന്നി. “ഇനി ഒരു കാര്യം കൂടി,” മനു പറഞ്ഞു. അവൾ കൗതുകത്തോടെ നോക്കി.
“നിന്നെ കുറിച്ച് ആരെങ്കിലും കളിയാക്കിയാൽ, അതിന് കാരണം നീ മോശമായതല്ല. ചിലപ്പോൾ ആളുകൾക്ക് ഒരാൾ ശ്രദ്ധിക്കപ്പെടുന്നത് കാണുമ്പോൾ തന്നെ പറയാൻ എന്തെങ്കിലും വേണം. ” ദേവശ്രീ ഒന്നും പറയാതെ അവനെ നോക്കി. “നിനക്ക് ഒരു സ്വാഭാവിക ഭംഗിയുണ്ട്.
അത് ആരെങ്കിലും ശ്രദ്ധിച്ചാലോ, അതിനെ കുറിച്ച് പറഞ്ഞാലോ, അതുകൊണ്ട് നീ പേടിക്കേണ്ട കാര്യമില്ല. അതിനെ നിന്റെ ആത്മവിശ്വാസം കുറയ്ക്കാൻ അനുവദിക്കരുത്. ” ആ വാക്കുകൾ കേട്ട് അവളുടെ മുഖത്ത് വീണ്ടും ആ നാണച്ചിരി
തെളിഞ്ഞു. “സാർ വെറുതെ പറയുന്നതല്ലേ…” “വെറുതെ പറയുന്നതല്ല. നീ നിന്റെ മുഖം ഒളിപ്പിച്ച് നടക്കേണ്ട പെൺകുട്ടിയല്ല. നിനക്ക് നന്നായി പഠിക്കാനും, ആത്മവിശ്വാസത്തോടെ നടക്കാനും പറ്റും.
” ദേവശ്രീയുടെ കണ്ണുകളിൽ ചെറിയൊരു തെളിച്ചം വന്നു. “എനിക്ക് പേടി കുറയുന്ന പോലെ തോന്നുന്നു സാർ…” “അതാണ് വേണ്ടത്. ” “ഞാൻ വിചാരിച്ചത്… സാർ എന്നെ ശാസിക്കാനാണ് വിളിച്ചത് എന്ന്. ” മനു ചിരിച്ചു.
“ശാസിക്കാൻ ആയിരുന്നെങ്കിൽ റോഡിൽ തന്നെ ശാസിക്കാമായിരുന്നു. ” അത് കേട്ട് അവൾ ഒന്ന് ചിരിച്ചു. ഈ പ്രാവശ്യം ആ ചിരി അല്പം തുറന്നതായിരുന്നു. അവളുടെ കണ്ണുകളിലും ചെറിയൊരു സന്തോഷം തെളിഞ്ഞു.
“ഇങ്ങനെ ചിരിക്കണം,” മനു പറഞ്ഞു. “ക്ലാസ്സിലും. ” “ശ്രമിക്കാം സാർ…” “ശ്രമിക്കാം അല്ല. ചെയ്യണം.
” “ശരി സാർ. ” അവൾ മറുപടി പറയുമ്പോൾ ശബ്ദത്തിൽ ആദ്യത്തെ പേടി കുറവായിരുന്നു. മനുവിനോട് നേരെ നോക്കാൻ അവൾക്ക് ഇപ്പോൾ അല്പം ധൈര്യം വന്നിരുന്നു. “മറ്റൊരു കാര്യം,” മനു പറഞ്ഞു.
“ഇന്ന് ഇവിടെ വന്ന കാര്യം ആരോടും പറയേണ്ട. ആളുകൾക്ക് കഥ ഉണ്ടാക്കാൻ കാരണങ്ങൾ വേണ്ട. ” ദേവശ്രീ ഉടനെ തലകുനിച്ചു. “പറയില്ല സാർ.
” “നല്ലത്. ” അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു. പിന്നെ പതുക്കെ പറഞ്ഞു. “താങ്ക്യൂ സാർ…” “എന്തിന്?
” “എന്നോട് ഇങ്ങനെ സംസാരിച്ചതിന്. ” മനു മൃദുവായി ചിരിച്ചു. ദേവശ്രീ ഒരു നിമിഷം അവനെ നോക്കി നിന്നു. ആ നോട്ടത്തിൽ നന്ദിയുണ്ടായിരുന്നു.
പേടിക്ക് പകരം ഇപ്പോൾ ഒരു വിശ്വാസം വളരാൻ തുടങ്ങിയിരുന്നു. മനുവിനോട് അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ആ ചെറിയ ആകർഷണം, ആ നിമിഷത്തിൽ കൂടുതൽ മൃദുവായ ഒരു ആരാധനയായി മാറി. അവൾ സൈക്കിളിനരികിലേക്ക് നടന്നു. പിന്നെ വീണ്ടും തിരിഞ്ഞു നോക്കി.
“സാർ…” “എന്താ? ” “നാളെ ക്ലാസ്സിൽ സംശയം ചോദിച്ചാൽ… സാർ സാധാരണ പോലെ തന്നെ മറുപടി പറയുമല്ലോ? ” മനു ചിരിച്ചു. ചോദിച്ചാൽ മറുപടി പറയും.
അതാണ് എന്റെ ജോലി. ” ദേവശ്രീയുടെ മുഖത്ത് സന്തോഷം തെളിഞ്ഞു. “ശരി സാർ…” അവൾ സൈക്കിൾ എടുത്തു. സാർ, അവൾ അവിടെ നിന്ന് കൊണ്ട് വീണ്ടും വിളിച്ചു ദേ ആ കാണുന്നതാണ് എന്റെ വീട്….
