മൃഗം – 4 2

അവളുടെ മുഖത്ത് ഒരു കള്ളച്ചിരി വിടര്‍ന്നിരുന്നു. ഉള്ളിലേക്ക് പോകാന്‍ തുടങ്ങിയ രതീഷിനെ രവീന്ദ്രന്‍ ആംഗ്യം കാട്ടി വിളിച്ചു. അവന്‍ അയാളുടെ അരികില്‍ എത്തി.

“എന്താ അച്ഛാ”

“എടാ..ഒരുത്തന്‍ എന്നെ കാണാന്‍ വരുന്നുണ്ട്. വാസുവിനെ കൈകാര്യം ചെയ്യാന്‍ ഞാന്‍ ഏര്‍പ്പാടാക്കിയ കൊട്ടേഷന്‍ ടീമിന്റെ ആളാ..അവന്‍ വന്നിട്ട് പോകുന്നത് വരെ നീ കുസൃതി ഒന്നും കാണിക്കരുത്…മനസിലായോ?”

“ഇല്ല..ഞങ്ങള്‍ അവിടെ ഇരുന്നോളാം..”

“ഉം ശരി..”

അവന്‍ പോയപ്പോള്‍ മുസ്തഫ ദിവ്യയെ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ ലിംഗം അമര്‍ത്തി തടവി. ചെറുക്കനോട് അയാള്‍ക്ക് ഒരേ സമയം അസൂയയും ഒപ്പം ഇഷ്ടവും തോന്നി. അവന്റെ കഴിവാണല്ലോ അവളിവിടെ എത്താന്‍ കാരണം.

മാര്‍ക്കറ്റില്‍ ഇറച്ചിക്കടയില്‍ വാസു മൊയ്തീനെയും ഒപ്പം കൂടി നിന്നു ചിരിക്കുന്നവരെയും ഒന്ന് നോക്കി.

“എന്റെ അമ്മ ഒരിക്കല്‍ കെട്ടിയതാണ്..ദാ ആ ഇരിക്കുന്ന ആളിനെ..രണ്ടാമതും കെട്ടിക്കാന്‍ നിന്റെ ഇക്ക ആരാടാ..ബ്രോക്കറോ?”

ചോദിച്ചതും അവന്റെ കാല്‍ മൊയ്തീന്റെ കത്തി പിടിച്ചിരുന്ന കൈയില്‍ ഊക്കോടെ പതിഞ്ഞതും ഒരുമിച്ചായിരുന്നു. കത്തി ദൂരേക്ക് തെറിച്ചു വീണു. തന്റെ കൈ ഒടിഞ്ഞത് പോലെ മൊയ്തീന് തോന്നി. പക്ഷെ വേഗം തന്നെ പ്രത്യാക്രമണത്തിനു തയാറായ മൊയ്തീന്‍ കൈ ഉയര്‍ത്തുന്നതിന് മുന്‍പ് വാസു അവന്റെ കഴുത്തിലേക്ക്‌ ശക്തമായി ഇടിച്ചു കഴിഞ്ഞിരുന്നു. ശ്വാസം കിട്ടാതെ വിഷമിച്ച അവനെ വാസു പിടിച്ച് ഇറച്ചി അറിയുന്ന തടിയുടെ മേല്‍ കുനിച്ചു നിര്‍ത്തി അടുത്തുകിടന്ന കത്തിയെടുത്ത് അവന്റെ കഴുത്തില്‍ അമര്‍ത്തി.

“നായിന്റെ മോനെ..അരിഞ്ഞു തൂക്കിക്കളയും..പറയടാ നിന്റെ കോണോത്തിലെ ചേട്ടന്‍ എവിടെ പോയെന്ന്?” അവന്റെ കൈ പിടിച്ചു തിരിച്ച് കാല്‍മുട്ട് അവന്റെ നടുവിനമര്‍ത്തി വാസു ചോദിച്ചു.

“വിട്..ആഹ്ഹ്..വിട്..ഞാന്‍ പറയാം..” വേദന സഹിക്കാനാകാതെ മൊയ്തീന്‍ പുളഞ്ഞു.

വാസു പിടി അയച്ചപ്പോള്‍ ആശ്വാസത്തോടെ അവന്‍ നിവര്‍ന്നു.

“രവീന്ദ്രനെന്ന പൊലീസുകാരന്റെ വീട്ടിലേക്ക് പോയിരിക്കുവാ…” കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“സത്യമാണോടാ” വാസു കത്തി അവന്റെ നെഞ്ചില്‍ കുത്തി നിര്‍ത്തി ചോദിച്ചു.

“ആണ്..ഉമ്മച്ചിയാണേ സത്യം..” അവന്‍ ആണയിട്ടു.

“നിന്റെ പെട്ടീല്‍ എത്ര പണം ഉണ്ടെടാ?” വാസു ചോദിച്ചു.

“അറിയത്തില്ല..എണ്ണി നോക്കണം”

“ഉം നോക്ക്..വേഗം..”

മൊയ്തീന്‍ പണപ്പെട്ടി എടുത്ത് തകൃതിയായി എണ്ണി.

“ഇരുപതിനായിരം ഉണ്ട്…” അവന്‍ പറഞ്ഞു.

“ഉം..എടുക്ക്..ബാക്കി ഒരു ലക്ഷത്തി എണ്‍പതിനായിരം..അത് നിന്റെ ചേട്ടന്‍റെ കൈയീന്നു ഞാന്‍ മേടിച്ചോളാം” വാസു പണം വാങ്ങിയിട്ട് മുരണ്ടു. കത്തി അവിടെ ഇട്ട ശേഷം അവന്‍ പുറത്തിറങ്ങി. ജനം ഞെട്ടലോടെ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു.

“അച്ഛാ..അച്ഛനറിയാമോ ഈ രവീന്ദ്രന്‍ പൊലീസുകാരന്റെ വീട്?” വാസു ചോദിച്ചു.

ശങ്കരന്‍ ഞെട്ടിത്തരിച്ച് അന്തം വിട്ടിരിക്കുകയായിരുന്നു. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഒപ്പം അയാളുടെ മനസില്‍ അവനോടുള്ള സ്നേഹത്തിന്റെ ആഴം വര്‍ദ്ധിക്കുകയും ചെയ്തു. ഇത്ര ധൈര്യവും ചങ്കൂറ്റവും ഉള്ള ഇവനാണ് താന്‍ വളരെയേറെ അധിക്ഷേപിച്ചിട്ടും മറുത്തൊരു അക്ഷരം പോലും പറയാതെ ഒരു വളര്‍ത്തു നായയെപ്പോലെ അവിടെ ജീവിച്ചിരുന്നത് എന്നോര്‍ത്തപ്പോള്‍ ശങ്കരന്റെ മനസ് വിങ്ങിപ്പൊട്ടി. പണിപ്പെട്ടു കരച്ചില്‍ നിയന്ത്രിച്ച് അയാള്‍ അവനെ നോക്കി.

“അറിയാം..മോനെ അവനാണ് അന്ന് നിന്നെ അടിക്കാന്‍ ഇറങ്ങിയ പോലീസുകാരന്‍”

അയാള്‍ അന്ന് അവനെ പിടികൂടാന്‍ പോലീസ് എത്തിയപ്പോള്‍ താന്‍ അതിനെ പിന്തുണച്ചത് പശ്ചാത്താപത്തോടെ ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു. വാസുവിന് ആളെ മനസിലായി. അന്ന് ദിവ്യയുടെ കൂടെ കണ്ട ചെറുക്കന്റെ തന്തപ്പടി. നെറ്റ്അവനെ കാണാനാണ് ഇവന്റെ ചേട്ടന്‍ പോയിരിക്കുന്നത്. നല്ലത്! ഒരു വെടിക്ക് രണ്ടു പക്ഷി!

“അച്ഛാ..അവന്റെ വീട് എവിടാ..ഞാന്‍ ഒന്ന് പോയിട്ട് വരാം..”

Leave a Reply

Your email address will not be published. Required fields are marked *