മൃഗം – 4 2

“എഴുന്നേല്‍ക്ക്…” അവന്‍ സൌമ്യമായി പറഞ്ഞു. ദിവ്യ എഴുന്നേറ്റ് അവന്റെ മുഖത്ത് നോക്കാനാകാതെ നിന്ന് ഏങ്ങലടിച്ചു കരഞ്ഞു.

“വീട്ടില്‍ പോ….പേടിക്കണ്ട..ഞാന്‍ അച്ഛനോടോ അമ്മയോടോ ഇത്തവണയും ഒന്നും പറയില്ല..പക്ഷെ ഇനി നീ ഇതുപോലെ വല്ലതും ആവര്‍ത്തിച്ചാല്‍….” അവന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

ദിവ്യ കരഞ്ഞുകൊണ്ട് ഇല്ലെന്നു തലയാട്ടി.

“ശരി പോ..ഇവിടെ കണ്ടതൊന്നും മനസ്സില്‍ വയ്ക്കണ്ട..പൊക്കോ..” അവന്‍ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.

ദിവ്യ വേഗം തന്നെ ഇറങ്ങി സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ചു. പോകുമ്പോള്‍ അവള്‍ തിരിഞ്ഞു വാസുവിനെ ഒന്ന് നോക്കി. അവളുടെ മനസ്സില്‍ നാളിതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു വികാരം അവന്റെ നേരെ ഉടലെടുക്കുകയായിരുന്നു; കൌമാരക്കാരിയായ മദം മുറ്റിയ ഒരു പെണ്ണിന് എല്ലാം തികഞ്ഞ ശക്തനായ പുരുഷനോട് തോന്നുന്ന എല്ലാ വികാരങ്ങളും കൂടിച്ചേര്‍ന്ന ഒരു സമ്മിശ്രവികാരം; അതില്‍ പ്രണയവും ആരാധനയും കാമവും ആദരവും എല്ലാം തുല്യ അളവില്‍ ഉണ്ടായിരുന്നു; പക്ഷെ ഒരുപടി മുകളില്‍ ഉണ്ടായിരുന്നത് കാമം തന്നെ ആയിരുന്നു.

വീട്ടിലെത്തിയ ദിവ്യ ആളാകെ മാറിക്കഴിഞ്ഞിരുന്നു. താന്‍ തീരെ കൃമിയായി കണ്ടിരുന്ന ആ മനുഷ്യന്‍ അസാധാരണ വ്യക്തിത്വത്തിനുടമയാണ് എന്ന തിരിച്ചറിവ് അവളില്‍ അവനോടുള്ള ആരാധന അതിശക്തമായി വര്‍ദ്ധിപ്പിച്ചു. ഒപ്പം തന്റെ തെറ്റുകള്‍ അവള്‍ വ്യക്തമായി തിരിച്ചറിയുകയും ചെയ്തു. ഇനി കണ്ടവന്മാരുടെ പിന്നാലെ താന്‍ പോകില്ല എന്നവള്‍ മനസ്സില്‍ പ്രതിജ്ഞ ചെയ്തു; തനിക്ക് ഇനി വേറാരെയും വേണ്ട..വാസുവേട്ടനെ മാത്രം മതി. അവന്റെ കാലില്‍ മുഖം അമര്‍ത്തിക്കിടന്ന ആ നിമിഷം മനസിലെത്തിയപ്പോള്‍ അവള്‍ തരളിതയായി. അന്നൊരിക്കല്‍ അതുപോലെ താന്‍ കിടന്നപ്പോള്‍ തന്നെ തോണ്ടി എറിഞ്ഞ മനുഷ്യനാണ് ഇന്ന് അനങ്ങാതെ നിന്നത്. ഓര്‍ത്തപ്പോള്‍ അവളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. മാത്രമോ..താന്‍ രതീഷിനെ അന്ന് വീട്ടിലേക്ക് വരുത്തിയതും ഇപ്പോള്‍ അവന്റെ വീട്ടില്‍ പോയതുമൊന്നും വാസുവേട്ടന്‍ അമ്മയോടോ അച്ഛനോടോ പറഞ്ഞിട്ടില്ല; അതിന്റെ അര്‍ഥം എന്താണ്? തന്നോട് വെറുപ്പാണ് എങ്കില്‍ എന്തിന് നേരില്‍ അറിഞ്ഞ കാര്യം അവരോട് പറയാതിരിക്കണം? അപ്പോള്‍ തന്നോട് വാസുവേട്ടന് വെറുപ്പില്ലെന്ന് മാത്രമല്ല, സ്നേഹം ഉണ്ടുതാനും! അതുകൊണ്ടാണല്ലോ രതീഷിനെ തൂക്കിയെടുത്ത് എറിഞ്ഞിട്ടും തന്നെ നുള്ളി നോവിക്കുക പോലും ചെയ്യാതിരുന്നത്. ഹോ..എന്നാലും ആ തടിമാടനെ എത്ര നിസ്സാരമായാണ് ചേട്ടന്‍ അടിച്ചു വീഴ്ത്തിയത്! ഓര്‍ത്തപ്പോള്‍ അവള്‍ക്ക് ചിരി വന്നു. വേഗം തന്നെ വേഷം മാറി അവള്‍ അടുക്കളയില്‍ ചെന്നു.

“അമ്മെ..എന്തെങ്കിലും ജോലി ഉണ്ടോ”

അവള്‍ ഉത്സാഹത്തോടെ അമ്മയോട് ചോദിച്ചു. രുക്മിണി ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല. സദാ മുഖം വീര്‍പ്പിച്ച് അലസയായി വേറേതോ ലോകത്തെന്ന പോലെ ജീവിക്കുന്ന തന്റെ മകള്‍, നാളിതുവരെ ചോദിക്കാത്ത ചോദ്യമാണ് ചോദിച്ചിരിക്കുന്നത്! കാക്ക മലര്‍ന്നു പറക്കുമോ എന്തോ..അവള്‍ മനസ്സില്‍ പറഞ്ഞു.

“ജോലി എല്ലാം തീര്‍ന്നു..നീ പോയി തുണി കഴുകി കുളിക്ക്..രാവിലെയും കുളിച്ചതല്ലല്ലോ..”

“ശരി അമ്മെ..”

ദിവ്യ കുളിക്കാനായി പോയി. രുക്മിണി താടിക്ക് കൈയും കൊടുത്ത് നിന്നുപോയി.

സന്ധ്യയ്ക്ക് ശങ്കരന്‍ വാസുവിന്റെ ഒപ്പം എത്തുമ്പോള്‍ ഞെട്ടുന്ന കാഴ്ചയാണ് വീട്ടില്‍ കണ്ടത്. ദിവ്യ പൂജാമുറിയില്‍ ഇരുന്നു നിലവിളക്ക് കൊളുത്തി സന്ധ്യാനാമം ചൊല്ലുന്നു. നിറഞ്ഞ മനസോടെ, അതിലേറെ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന രുക്മിണി! പണ്ട് ചെറുപ്പത്തില്‍ എന്നും ചെയ്തുകൊണ്ടിരുന്ന ഈ പതിവ് കൌമാരത്തിലേക്ക് കടന്നതോടെ അവള്‍ പാടെ ഉപേക്ഷിച്ചതാണ്. അതിമധുരമായ ശബ്ദത്തില്‍ അവള്‍ ആലപിച്ച ഗാനം ശങ്കരന്റെ മനസിനെ സ്പര്‍ശിച്ചു. വാസു അത് ശ്രദ്ധിക്കാതെ മുറിയിലേക്ക് പോയപ്പോള്‍ രുക്മിണിയോട് മിണ്ടല്ലെ എന്ന് ആംഗ്യം കാട്ടിയിട്ട് ശങ്കരന്‍ ദിവ്യ അറിയാതെ അവളുടെ പിന്നിലെത്തി ഇരുന്നു. രുക്മിണി കണ്ണുകള്‍ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.
നാമജപം കഴിഞ്ഞപ്പോള്‍ ദിവ്യ എഴുന്നേറ്റ് നിലവിളക്ക് കെടുത്തിയിട്ട്‌ തിരിഞ്ഞപ്പോള്‍ തന്റെ തൊട്ടു പിന്നില്‍ നിറഞ്ഞ കണ്ണുകളോടെയും മനസ്സോടെയും ഇരിക്കുന്ന അച്ഛനെയാണ് കണ്ടത്. അമ്പരന്നു പോയ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. എന്തോ പറയാന്‍ അവള്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങിപ്പോയി. മെല്ലെ എഴുന്നേറ്റ ശങ്കരന്‍ വികാരം നിയന്ത്രിച്ചുകൊണ്ട് മകളുടെ തോളുകളില്‍ കൈകള്‍ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *