മൃഗം – 4

“കടേല്‍ വന്നാല്‍ മതി..ഇന്നുതന്നെ തരും..”

“ശരി..ഉച്ചയ്ക്ക് ഒരുമണിക്ക് ഞാന്‍ എത്തും..”

“ഉവ്വ്..”

“എന്നാല്‍ നീ പോ..”

മുസ്തഫ വേഗം തന്നെ ബൈക്ക് നിവര്‍ത്താന്‍ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോള്‍ വാസു അവനെ സഹായിച്ചു. ബൈക്ക് നേരെയാക്കി സ്റ്റാര്‍ട്ട്‌ ചെയ്ത് അവന്‍ പറപറന്നു. നിലത്ത് മലര്‍ന്നു വീണ രവീന്ദ്രന്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു. അയാളുടെ മുഖം കോപം കൊണ്ട് കത്തി.

“എടാ നായെ..നീയെന്നെ തല്ലി അല്ലെ..ഞാനൊരു സര്‍വീസില്‍ ഇരിക്കുന്ന പോലീസുകാരന്‍ ആണെങ്കില്‍..നിന്റെ ഓരോ എല്ലും ഞാന്‍ ഒടിച്ചിരിക്കും..നീ ചെവിയേല്‍ നുള്ളിക്കോടാ തന്തയ്ക്ക് പിറക്കാത്തവനെ….” അയാള്‍ പണിപ്പെട്ട് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.

വാസു അയാളുടെ അടുത്തു ചെന്നു കരണം തീര്‍ത്ത് ഒന്ന് കൊടുത്തു. അയാള്‍ വീണ്ടും തലകറങ്ങി നിലത്ത് വീണു.

“ചുമ്മാ കേറി തന്തയ്ക്ക് വിളിക്കരുത്..വല്ലോം ചെയ്യാനുണ്ടെങ്കില്‍ ചെയ്ത് കാണിച്ചാല്‍ മതി” അവന്‍ പറഞ്ഞു.

ഉള്ളില്‍ ഇതുകണ്ട് ഭയന്നു പോയ ദിവ്യ അറിയാതെ മൂത്രം ഒഴിച്ചു പോയിരുന്നു. തന്റെ പാന്റീസ് നനഞ്ഞ് തുടയിലൂടെ മൂത്രം പോയത് വിറയലോടെ അവള്‍ കണ്ടു. അവളുടെ പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മുസ്തഫയുടെ രക്തം പുരണ്ട മുഖവും അയാള്‍ പല്ലുകള്‍ തുപ്പി കളഞ്ഞതും ഓര്‍ക്കുന്തോറും അവളുടെ ഭീതി അനിയന്ത്രിതമായി വര്‍ദ്ധിച്ചു.

“തന്തേം മോനും ഉടായിപ്പും കൊണ്ട് ഇനി ഇറങ്ങല്ലേ…ഇറങ്ങിയാല്‍ അവസാനം ചിതയില്‍ വയ്ക്കാന്‍ ബാക്കി ഒന്നും കാണത്തില്ല..പറഞ്ഞേക്കാം…”
പോകാനായി സ്കൂട്ടറിന്റെ സമീപമെത്തിയ വാസു അപ്പോഴാണ്‌ ദിവ്യയുടെ സൈക്കിള്‍ കാണുന്നത്. അവന്‍ ഒന്നുകൂടി നോക്കി; അതെ അവളുടെ സൈക്കിള്‍ തന്നെ. ഇതെങ്ങനെ ഇവിടെത്തി എന്നാലോചിച്ചുകൊണ്ട് അവന്‍ തിരികെയിറങ്ങി വന്നു. അവന്‍ തന്റെ സൈക്കിള്‍ തിരിച്ചറിഞ്ഞു എന്ന് മനസിലായപ്പോള്‍ ദിവ്യയുടെ ഭയം പത്തിരട്ടിയായി. തന്നെ ഇവിടെ കണ്ടാല്‍ എന്താകും ഈ അവസ്ഥയില്‍ അവന്റെ പ്രതികരണം എന്നവള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. നിലത്ത് കിടന്നു ഞരങ്ങുന്ന രവീന്ദ്രനെ മറികടന്നു വാസു വീടിന്റെ ഉള്ളില്‍ കയറി. അവിടെ അതിശൈത്യത്തില്‍ എന്നപോലെ നിന്നു വിറയ്ക്കുന്ന രതീഷിനെ അവന്‍ കണ്ടു.

“ഇവിടെ വാടാ…” വാസു അവനെ വിളിച്ചു.

രതീഷ്‌ കൈകള്‍ കൂപ്പി കരഞ്ഞുകൊണ്ട് അവന്റെ അരികിലെത്തി.

“എന്നെ ഒന്നും ചെയ്യല്ലേ..പ്ലീസ്..” നെറ്റ്അവന്‍ നിലവിളിച്ചു കരഞ്ഞു.

“വായടയ്ക്കടാ നായെ..പുറത്തിരിക്കുന്ന സൈക്കിള്‍ ദിവ്യയുടെ അല്ലേടാ?”

“ആണേ..”

“അവള്‍ എവിടെ?”

“ദാ ആ മുറിയില്‍ ഉണ്ട്..”

അവന്‍ പറഞ്ഞത് കേട്ടു ദിവ്യ പൂക്കുല പോലെ വിറച്ചു.

“അവള്‍ എന്തിനാണ് ഇവിടെ വന്നത്?”

“അത്..അത്..” രതീഷ്‌ നിന്നു പരുങ്ങി.

വാസു നേരെ ഫോണ്‍ ഇരിക്കുന്നിടത്ത് ചെന്നു വീട്ടിലേക്ക് വിളിച്ചു. രുക്മിണി ഫോണ്‍ എടുത്തു.

“അമ്മെ ഞാനാ വാസു..ദിവ്യ എവിടെപ്പോയി?”

“മോനെ അവളുടെ സ്കൂളില്‍ നിന്നും ഫോണ്‍ വന്നു ഡയറിയുമായി ചെല്ലണം എന്നും പറഞ്ഞ്..എന്താ കാര്യം? നീ എങ്ങനെ അറിഞ്ഞു അവള്‍ പോയ വിവരം?”

“ഏയ്‌..ഞാന്‍ അവളെ റോഡില്‍ വച്ചു കണ്ടു…അതുകൊണ്ട് ചോദിച്ചതാ..ശരി അമ്മെ”

വാസു ഫോണ്‍ വച്ചു. അവന്റെ ഫോണ്‍ സംസാരം കേട്ട ദിവ്യയ്ക്ക് ചെറിയ ആശ്വാസം തോന്നി; അവന്‍ അമ്മയോട് പറഞ്ഞില്ല താനിവിടെ ഉണ്ടെന്ന്.

“ഇത് ആരുടെ ഐഡിയ ആയിരുന്നെടാ?”

വാസു രതീഷിന്റെ മുന്‍പിലെത്തി ചോദിച്ചു.

“പൊ..പൊറുക്കണം…ഞ….ഞാന്‍…” രതീഷ്‌ ഭയം കൊണ്ട് സംസാരിക്കാനാകാതെ വിറച്ചു. വാസു അവനെ തൂക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു. എവിടെയോ പോയി അവന്‍ വീണു. ഇത്രയും കണ്ടതോടെ ദിവ്യ പുറത്തേക്ക് ഓടിവന്നു വാസുവിന്റെ കാലില്‍ വീണു കെട്ടിപ്പിടിച്ചു കരഞ്ഞു.

“വാസുവേട്ടാ.എന്നോട് ക്ഷമിക്കണം..എന്നോട് ക്ഷമിക്കണം…ഞാനിനി ഒരു തെറ്റും ചെയ്യില്ല..എന്നെ ഒന്നും ചെയ്യല്ലേ..പ്ലീസ്..”

അവളുടെ മുഖം അവന്റെ കാല്‍പ്പാദത്തില്‍ ആയിരുന്നു. ഏതു സമയത്തും അവന്റെ കാല്‍ തന്റെ പുറത്ത് പതിഞ്ഞേക്കാം എന്നൊരു ഭയം അവള്‍ക്കുണ്ടായിരുന്നു. പക്ഷെ വേറെ വഴിയൊന്നും തല്‍ക്കാലം അവള്‍ കണ്ടില്ല. അവളുടെ ചുണ്ടുകളുടെ നനവും കണ്ണീരിന്റെ ചൂടും വാസു തന്റെ കാലില്‍ അറിഞ്ഞു; ഒപ്പം തന്നെ ജീവിതത്തില്‍ ആദ്യമായി അവള്‍ വാസുവേട്ടാ എന്ന് വിളിച്ചത് അവന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചു. അല്‍പനേരം അവന്‍ അങ്ങനെ തന്നെ നിന്നു. പിന്നെ കാലു മാറ്റി.

“എഴുന്നേല്‍ക്ക്…” അവന്‍ സൌമ്യമായി പറഞ്ഞു. ദിവ്യ എഴുന്നേറ്റ് അവന്റെ മുഖത്ത് നോക്കാനാകാതെ നിന്ന് ഏങ്ങലടിച്ചു കരഞ്ഞു.

“വീട്ടില്‍ പോ….പേടിക്കണ്ട..ഞാന്‍ അച്ഛനോടോ അമ്മയോടോ ഇത്തവണയും ഒന്നും പറയില്ല..പക്ഷെ ഇനി നീ ഇതുപോലെ വല്ലതും ആവര്‍ത്തിച്ചാല്‍….” അവന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

ദിവ്യ കരഞ്ഞുകൊണ്ട് ഇല്ലെന്നു തലയാട്ടി.

“ശരി പോ..ഇവിടെ കണ്ടതൊന്നും മനസ്സില്‍ വയ്ക്കണ്ട..പൊക്കോ..” അവന്‍ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.

ദിവ്യ വേഗം തന്നെ ഇറങ്ങി സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ചു. പോകുമ്പോള്‍ അവള്‍ തിരിഞ്ഞു വാസുവിനെ ഒന്ന് നോക്കി. അവളുടെ മനസ്സില്‍ നാളിതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു വികാരം അവന്റെ നേരെ ഉടലെടുക്കുകയായിരുന്നു; കൌമാരക്കാരിയായ മദം മുറ്റിയ ഒരു പെണ്ണിന് എല്ലാം തികഞ്ഞ ശക്തനായ പുരുഷനോട് തോന്നുന്ന എല്ലാ വികാരങ്ങളും കൂടിച്ചേര്‍ന്ന ഒരു സമ്മിശ്രവികാരം; അതില്‍ പ്രണയവും ആരാധനയും കാമവും ആദരവും എല്ലാം തുല്യ അളവില്‍ ഉണ്ടായിരുന്നു; പക്ഷെ ഒരുപടി മുകളില്‍ ഉണ്ടായിരുന്നത് കാമം തന്നെ ആയിരുന്നു.

വീട്ടിലെത്തിയ ദിവ്യ ആളാകെ മാറിക്കഴിഞ്ഞിരുന്നു. താന്‍ തീരെ കൃമിയായി കണ്ടിരുന്ന ആ മനുഷ്യന്‍ അസാധാരണ വ്യക്തിത്വത്തിനുടമയാണ് എന്ന തിരിച്ചറിവ് അവളില്‍ അവനോടുള്ള ആരാധന അതിശക്തമായി വര്‍ദ്ധിപ്പിച്ചു. ഒപ്പം തന്റെ തെറ്റുകള്‍ അവള്‍ വ്യക്തമായി തിരിച്ചറിയുകയും ചെയ്തു. ഇനി കണ്ടവന്മാരുടെ പിന്നാലെ താന്‍ പോകില്ല എന്നവള്‍ മനസ്സില്‍ പ്രതിജ്ഞ ചെയ്തു; തനിക്ക് ഇനി വേറാരെയും വേണ്ട..വാസുവേട്ടനെ മാത്രം മതി. അവന്റെ കാലില്‍ മുഖം അമര്‍ത്തിക്കിടന്ന ആ നിമിഷം മനസിലെത്തിയപ്പോള്‍ അവള്‍ തരളിതയായി. അന്നൊരിക്കല്‍ അതുപോലെ താന്‍ കിടന്നപ്പോള്‍ തന്നെ തോണ്ടി എറിഞ്ഞ മനുഷ്യനാണ് ഇന്ന് അനങ്ങാതെ നിന്നത്. ഓര്‍ത്തപ്പോള്‍ അവളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. മാത്രമോ..താന്‍ രതീഷിനെ അന്ന് വീട്ടിലേക്ക് വരുത്തിയതും ഇപ്പോള്‍ അവന്റെ വീട്ടില്‍ പോയതുമൊന്നും വാസുവേട്ടന്‍ അമ്മയോടോ അച്ഛനോടോ പറഞ്ഞിട്ടില്ല; അതിന്റെ അര്‍ഥം എന്താണ്? തന്നോട് വെറുപ്പാണ് എങ്കില്‍ എന്തിന് നേരില്‍ അറിഞ്ഞ കാര്യം അവരോട് പറയാതിരിക്കണം? അപ്പോള്‍ തന്നോട് വാസുവേട്ടന് വെറുപ്പില്ലെന്ന് മാത്രമല്ല, സ്നേഹം ഉണ്ടുതാനും! അതുകൊണ്ടാണല്ലോ രതീഷിനെ തൂക്കിയെടുത്ത് എറിഞ്ഞിട്ടും തന്നെ നുള്ളി നോവിക്കുക പോലും ചെയ്യാതിരുന്നത്. ഹോ..എന്നാലും ആ തടിമാടനെ എത്ര നിസ്സാരമായാണ് ചേട്ടന്‍ അടിച്ചു വീഴ്ത്തിയത്! ഓര്‍ത്തപ്പോള്‍ അവള്‍ക്ക് ചിരി വന്നു. വേഗം തന്നെ വേഷം മാറി അവള്‍ അടുക്കളയില്‍ ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *