വഴി തെറ്റിയ കാമുകൻ – 10 15

മാല കടിച്ചെടുത്ത് തന്റെ മുട്ടകൾക്ക് മേലൂടെ കൊണ്ടുപോയി ചുരുണ്ടു കിടന്ന അവൾ നിവർന്നുകൊണ്ട് പുറത്തേക്ക് ഇഴഞ്ഞു വന്നു മാലയെ ഏന്റെ മുന്നിൽ വെച്ച് തല ഉയർത്തി പത്തി വിടർത്തി എന്നെ നോക്കി നിൽക്കുന്ന അവൾ നാക്ക് പുറത്തോട്ട് നീട്ടി കാണിച്ചു അവളുടെ പത്തിക്ക് മുകളിൽ ചുമ്പിച്ചു തല ഉയർത്തിയ എന്നെ നോക്കി മാലയെ കടിച്ചെടുത്ത് ഏന്റെ കൈയിലേക്ക് ഇഴഞ്ഞു കയറി തോളിലൂടെ കയറി കടിച്ചു പിടിച്ച മാലയെ മുന്നോട്ട് നീട്ടി ഉള്ളം കൈ നിവർത്തി കാട്ടിയതും അവൾ മാലയെന്റെ ഉള്ളം കയ്യിലേക്കിട്ടു താഴേക്ക് ഇഴഞ്ഞിറങ്ങിയ അവൾ ശാന്തമായി അവനെ ലക്ഷ്യമാക്കി പോവുമ്പോ അതുവരെ ചുറ്റും നിന്നവർ ഇരു വശത്തേക്കും മാറി കൊല്ലുന്നെങ്കിൽ കൊന്നോട്ടെ തടയാൻ ഞാനാളല്ല എന്ന ചിന്തയോടെ ഞാൻ അനങ്ങാതെ അവിടെ തന്നെ ഇരുന്നു കൂടെങ്ങനെ ശെരിയാക്കും എന്ന ആലോചനയോടെ അവിടെ ഇരിക്കെ അവളുടെ ചീറ്റൽ വിളിപോലെ തോന്നി അവനരികിലേക്ക് ചെല്ലുമ്പോ അവനെ നോക്കി ചീറ്റുന്ന അവൾ എന്റെ നേരെ തിരിഞെനെ നോക്കി തലകൊണ്ട് കൈയിൽ തോണ്ടി കൈ അവൾക്കു മുന്നിലേക്ക് നീട്ടിയതും അവൾ വാ തുറന്നു ചീറ്റി കണ്ണുകൊണ്ട് കണ്ടത് വിശ്വാസം വരാതെ കൈയിലേക്ക് തെറിച്ചുവീണ ചുവന്ന രത്നത്തെയും അവളെയും മാറിമാറി നോക്കി കൈയിലെ രത്നവും മാലയും മുറുകെ പിടിച്ചുകൊണ്ട് അവൾക്ക് കയറാനായി നീട്ടിയ കൈയിലേക്ക് ഇഴഞ്ഞു കയറി കണ്ണടച്ചു കൈയിലെ രത്നവും മാലയും ചേർത്ത് കഴുത്തിലെ മാലകളിൽ പിടിച്ചു കൈയിൽ ചുറ്റിനിൽക്കുന്ന അവളുടെ മുഖത്ത് നോക്കി

തല താഴ്ത്തി വണങ്ങിയ എനിക്ക് മുന്നിൽ പത്തി താഴ്ത്തി വണങ്ങി

തല ഉയർത്തി എന്നെ നോക്കി അവന് നേരെ നോക്കി ഒരിക്കൽ കൂടെ എന്നെ നോക്കി ഇഴഞ്ഞിറങ്ങി തന്റെ വീട്ടിലേക്ക് പോയി മാല കഴുത്തിലിട്ടുകൊണ്ട്

വല്ലിത്താനെ അടുത്ത് വിളിച്ചു നാഗം തന്ന മാണിക്യം അവളുടെ കൈയിലേക്ക് കൊടുത്തു

അയാൾക്കെന്ത് സംഭവിക്കും അയാളോടും ക്ഷമിച്ചോ ആകാംഷ അടക്കാൻ കഴിയാതെ അയാൾക്ക് മുന്നിൽ ചെന്ന് അയാളെ നോക്കി നിലത്ത് ചമ്രം പടിഞ്ഞിരുന്നവന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖം ഹൃദിസ്തമാക്കി കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ച് ശിവനെയും വിക്നേശ്വരനെയും മനസിൽ ധ്യാനിച്ച് അവന്റെ ജാതകം ഗണിച്ചു

കണ്ണ് തുറന്ന് അവനെ നോക്കുമ്പോ അവന്റെ വിധിയോർത്ത് സഹതാപം മാത്രമായിരുന്നു ഏന്റെ മനസിൽ

ഇന്ന് ധൈര്യലക്ഷ്മിയാമം തീരും മുൻപ് നിനക്ക് ദൈവത്തിൽ വിശ്വാസം ജനിക്കും, നിന്റെ ജീവൻ നഷ്ടപ്പെടാതെ ജീവന്റെ വില നീ അറിയും, നീ വരിച്ച ശാപം കാരണം നീ മരണത്തെ കൊതിക്കും മരണത്തെ തേടും എല്ലാ ഈശ്വരന്മാരും നിനക്കുനേരെ കണ്ണടക്കും, നിന്റെ കണ്മുന്നിൽ പ്രിയപ്പെട്ടവർ ഓരോരുത്തരുടെയും ജീവൻ പൊലിയുന്നത് നീ തിരിച്ചറിയും ജീവനോടെ നിന്റെ ശരീരം നികൃഷ്ട ജീവികൾ ഭക്ഷിക്കും മരണം നിന്നെ തേടിയെത്തുമ്പോ തൊണ്ടനനക്കാൻ ഒരുതുള്ളി വെള്ളം തരാൻ പോലും നിനക്കരികിൽ ഒരു ജീവിയും കാണില്ല ദാഹത്തോടെ നീ മരിക്കും ഇത് നിന്റെ നാലാം ജന്മം ഇനി വരാൻ പോവുന്ന മൂന്ന് ജന്മങ്ങളിലും നീ നാഗമാതാവിന്റെ ശാപം പേറും വാച്ചിലേക്ക് നോക്കി ഇപ്പോൾ സമയം അഞ്ചേ പതിനഞ്ച് അഞ്ചാംയാമം തീരാൻ നൂറ്റി പന്ത്രണ്ടര വിനാഴിക കൂടെ ബാക്കിനിൽപ്പുണ്ട് അതിനുള്ളിൽ നീ കാരണം നിനക്ക് പ്രിയപ്പെട്ടൊരാൾ വിഷം തീണ്ടി മരണമടയും…

ഉപ്പ : നൂറ്റി പന്ത്രണ്ടര വിനാഴികയെന്നാൽ

നാല്പത്തി അഞ്ച് നിമിഷം…

എല്ലാരും ഭയത്തോടെ എന്നെ നോക്കെ ഞാൻഅയാളെ നോക്കി

നീ ഇപ്പൊ ഇവിടുന്നിറങ്ങണം ഇനി ഈ മണ്ണിൽ ചവിട്ടരുത് നീ ചവിട്ടുന്ന മണ്ണ് പോലും മലിനമാവും

എഴുന്നേറ്റു നടക്കാൻ തുടങ്ങിയതും

ചന്ദ്രേട്ടൻ : എന്താ പ്രതിവിധി… എല്ലാത്തിനും പ്രതിവിധി കാണുമല്ലോ…

ചന്ദ്രേട്ടാ ശപിച്ചത് ഞാനല്ല… ഏറ്റിരിക്കുന്നത് നാഗ മാതാവിന്റെ ശാപമാണ് അതിന് പ്രതിവിധി എന്നൊന്നില്ല…. ശാപങ്ങളിൽ ഏറ്റവും ഫലിക്കുന്ന ശാപം മാതാ പിതാ ഗുരു ദൈവം വേദനിക്കപ്പെട്ടവന്റെ വേദനിച്ചവനോടുള്ള ശാപം… സന്താന വിയോഗത്തിൽ വേദനിച്ച നാഗ മാതാവ് നൽകിയ ശാപമാണ് ഒരു ഗുർവക്ഷരം കൊണ്ട് ഏഴു കടലും ഏഴ് ആകാശവും താണ്ടി നിങ്ങൾ കൊണ്ടുപോയൊളിപ്പിച്ചലും ഈ യാമം തീരും മുൻപ് ഇയാൾ ജീവന്റെ വിലയറിയും

Leave a Reply

Your email address will not be published. Required fields are marked *