“എന്താ മോളെ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്..?” അമ്മായി സാന്ദ്രയോട് ചോദിച്ചു.
“നല്ല തലവേദന എടുക്കുന്നു മമ്മി.” അവള്‍ മറുപടി കൊടുത്തു. എന്നിട്ട് വേഗം എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയിട്ട് അവള്‍ വേഗം എഴുനേറ്റ് പോയി.
ഞങ്ങൾ മൂന്നുപേരും മിണ്ടാതെയാണ് കഴിച്ചിട്ടെന്നീറ്റത്. റൂമിൽ പോയ ശേഷം ജൂലിയും ഒന്നും സംസാരിച്ചില്ല. എന്നെ കെട്ടിപിടിച്ചു കൊണ്ട് അവൾ വേഗം ഉറങ്ങി.
അടുത്ത ദിവസം സാന്ദ്ര ഉത്സാഹം ഇല്ലാതെ എന്റെ കൂടെ ബൈക്കില്‍ കേറി ഇരുന്നു, എന്റെ ദേഹത്ത് തൊടുക പോലും ചെയ്യാതെ.
അവസാനം വരെ അവൾ അങ്ങനെ തന്നെയാണ് ഇരുന്നു വന്നത്. ക്യാമ്പസില്‍ നിർത്തിയിട്ടും അവൾ സ്വബോധം ഇല്ലാത്ത പോലെയാണ് ഇരുന്നത്.
എനിക്ക് നല്ല വിഷമം തോന്നി. അവള്‍ക്ക് എന്താണ് പറ്റിയത്. എന്റെ മനസ്സിൽ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.
“എടി മോളെ, നി ഉറങ്ങുവാന്നോ…? ഇറങ്ങുന്നില്ലേ…?” സംശയത്തോടെ ഞാൻ ചോദിച്ചു.
എന്നിട്ട് മിററിലൂടെ നോക്കിയപ്പോ, എന്നെ നോക്കി പുഞ്ചിരിക്കുന്ന പെണ്‍കുട്ടികളേയും.. എനിക്ക് കൈ പൊക്കി കാണിക്കുന്ന പെണ്‍കുട്ടികളേയും ദേഷ്യത്തില്‍ നോക്കി ഇരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്.
“സാന്ദ്ര..?” ഞാൻ അവളെ വിളിച്ചതും അവളെന്നെ ദേഷ്യത്തില്‍ നോക്കി.
“സത്യത്തിൽ എന്താ നിന്റെ പ്രശ്നം..? നിനക്ക് എന്നോട് പ്രേമം വല്ലതുമാണോ…?” എന്റെ സംശയം ഞാൻ ചോദിച്ചു.
ഉടനെ അവളുടെ മുഖം ദേഷ്യത്തില്‍ മുറുകി. “ചേട്ടൻ അനാവശ്യം പറയരുത്..!!” ദേഷ്യത്തില്‍ തന്നെ അവള്‍ ചീറി. “കണ്ട പെണ്ണുങ്ങളെ എല്ലാം നോക്കി പിഴപ്പിക്കുന്ന ഇയാളൊട് പ്രേമവും മാങ്ങ തൊലിയും തന്നെ തോന്നും.” അവള്‍ പുച്ഛിച്ചു.
എന്നിട്ട് അവള്‍ ബൈക്കില്‍ നിന്നും ദേഷ്യത്തില്‍ ഇറങ്ങിയ അതേ സമയം തന്നെ ഐഷയും ദീപ്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നു കഴിഞ്ഞിരുന്നു.
പക്ഷേ അവർ എന്നോട് എന്തെങ്കിലും സംസാരിക്കും മുന്നേ സാന്ദ്ര അവർ രണ്ടു പേരെയും വലിച്ചു കൊണ്ടു പോയി.
ശെരിക്കും ഇടിവെട്ടേറ്റത് പോലെ ഞാൻ ഇരുന്നു പോയി. എനിക്ക് സാന്ദ്രയോട് ദേഷ്യം തോന്നിയില്ല.. കാരണം അവള്‍ പറഞ്ഞത് സത്യം തന്നെയല്ലേ. തരം കിട്ടിയാല്‍ എല്ലാ പെണ്ണുങ്ങളേയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എനിക്ക് ദേഷ്യപ്പെടാൻ എന്ത് അര്‍ഹതയാണുള്ളത്.
പക്ഷേ എന്റെ മനസ്സ് അങ്ങനെ ആയിപ്പോയി. എത്ര പെണ്ണുങ്ങളെ കിട്ടിയാലും അവരെ ഞാൻ ഇഷ്ട്ടപ്പെട്ടു പോകുന്നു, അവരെ കളിക്കാന്‍ തോന്നുന്നു… ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവത്തെ എനിക്ക് മാറ്റാൻ കഴിയുന്നില്ല… പെണ്ണിന്റെ കാര്യം വരുമ്പോൾ, കിട്ടുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനും എനിക്ക് കഴിയുന്നില്ല.
അവസാനം ഭാരിച്ച മനസ്സോടെ ഞാൻ മാളിലേക്ക് വിട്ടു.
മാളിൽ കേറിയ ഉടനെ വിനിലയുടെ കോൾ വന്നു. അതോടെ മനസ്സിന് ചെറിയ ആശ്വാസം തോന്നി.
“എടാ.., ഇന്ന് വെള്ളിയാഴ്ചയല്ലെ, ഇനി രണ്ടു ദിവസം മോൾക്ക് ലീവാണ്. പിന്നെ ഒറ്റക്ക് എനിക്ക് വെറുത്തു പോയി. അതുകൊണ്ട് സാന്ദ്രയെ വൈകിട്ട് വീട്ടില്‍ കൊണ്ടു വിട്ട ശേഷം ഞങ്ങളെ എടുക്കാന്‍ നി വാ.” വിനില പറഞ്ഞു.
മനസ്സിന് ആശ്വാസം കിട്ടാന്‍ അവളുടെ അടുത്തേക്ക് ഉടനെ പോയാലോ എന്ന് ചിന്തിച്ചു.
“എടി വിനി, ഇപ്പോൾ ഞാൻ വരട്ടെ..?” എന്റെ ചോദ്യം കേട്ട് അവള്‍ കുണുങ്ങി ചിരിച്ചു.
“വേണ്ട.. വേണ്ട. നിന്റെ ഉദ്ദേശം എനിക്കറിയാം. ഇപ്പൊ നീ വരണ്ട..” അത് കേട്ടതും എനിക്ക് സങ്കടമായി.
“എന്നെ വേണ്ടെങ്കിൽ പൊടി, എനിക്കും നിന്നെ വേണ്ട.” ഞാൻ കുഞ്ഞുങ്ങളെ പോലെ പിണക്കം പറഞ്ഞു.
“അയ്യട.., അങ്ങനെ രക്ഷപ്പെടാനൊന്നും നി നോക്കണ്ട. ഞാൻ സമ്മതിക്കില്ല.” അവൾ കൊഞ്ചി ചിരിച്ചു. “ഇന്ന് പള്ളീലച്ചനും കുറെ സിസ്റ്റേസും ഉച്ചയ്ക്ക് വീട് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാന്‍ വരുന്നുണ്ട്. അവര്‍ക്കുള്ള ഫുഡ് ഒക്കെ റെഡിയാക്കി കൊണ്ടിരിക്കുവ. അതുകൊണ്ട് നി വന്നാലും ഒന്നും നടക്കില്ല. ഇനിയും എത്രയോ സമയം നമുക്ക് കിടക്കുന്നു, സാഹചര്യം കണ്ടത് പോലെ ഞാൻ എന്റെ പൊന്നോമന കുട്ടനെ വിളിക്കാം.”
