.
രാജീവൻ ശ്രീലേഖ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും അതറിഞ്ഞ കൃഷ്ണകുമാറും ഭാര്യ ഇന്ദിരയും രാജീവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്കതിന്നു കഴിയാതെ പോയി.
അവസാനം മകന്റെ ഇഷ്ടത്തിന് കൂടെ നിൽക്കാം എന്ന തീരുമാനത്തിൽ അവർ രണ്ടുപേരും എത്തിച്ചേരുകയും ചെയ്തു.
മകൻ കണ്ടെത്തിയ ഭാവി മരുമകളെ കുറിച്ച് അന്വേഷിച്ചു പോയ കൃഷ്ണകുമാർ ഇന്ദിരയുടെ അരികിലേക്ക് പുഞ്ചിരിയോടെ കടന്നു വന്നതും.
എന്താ ഇന്ന് വലിയ സന്തോഷമാണല്ലോ
അതെ അതുപിന്നെ ഇല്ലാതിരിക്കുമോ
എന്താണെന്ന് ഒന്നുപറഞ്ഞിരുന്നേൽ എനിക്കും സന്തോഷിക്കാമായിരുന്നു.
ഹ്മ്മ് സന്തോഷിക്കാം നല്ലോണം സന്തോഷിക്കാം അതിനുള്ളതൊക്കെ നമ്മുടെ മോൻ ചെയ്തു വെച്ചിട്ടുണ്ട്.
എന്തോന്നാ നിങ്ങളി പറയുന്നേ.
നമ്മുടെ മോൻ എന്തു ചെയ്തുന്നാ.
ഹ്മ്മ് നീ അവനെ ഒന്നിങ്ങോട്ട് വിളിച്ചേ.
അമ്മയുടെ വിളികേട്ട് അവരുടെ ഇടയിലേക്ക് വന്ന രാജീവൻ കൃഷ്ണകുമാറിന്റെ മുഖത്തെ സന്തോഷം കണ്ട് ഒന്ന് നിന്നു.
എന്താ അച്ഛാ എന്തിനാ വിളിച്ചേ.
നമുക്കു ഒരിടം വരെ പോകണം നീ വാ എന്ന് പറഞ്ഞോണ്ട് രാജീവനെയും കൂട്ടി പുറത്തേക്കു നടന്നു.
എന്താ അച്ഛനും മോനും കൂടെ ഒപ്പിക്കാൻ പോകുന്നെ.
അതൊക്കെ യുണ്ടെടി. നീ നോക്കിക്കോ ഇതറിയുമ്പോൾ എന്നെക്കാളും കൂടുതൽ സന്തോഷം നിനക്കായിരിക്കും കേട്ടോ.
അതെന്താണാവോ അങ്ങിനെ ഒരു കാര്യം.
അതെ ഇവനെന്റെ മോൻ തന്നെയാ.
അതിന്നാണോ മനസ്സിലായെ.
ഹ്മ്മ്.
അതെ ഇവൻ സ്നേഹിക്കുന്ന പെൺകുട്ടി അതായതു നമ്മുടെമരുമകൾ ആരാണെന്നറിയുമോ ഇന്ദിരെ നിനക്ക്.
ആരാ നിങ്ങൾ അച്ഛനും മോനും പറഞ്ഞാലല്ലേ ഞാനറിയു.
എന്നാൽ കേട്ടോ.
നമ്മുടെ ശ്രീവത്സൻ ഇല്ലെയെടി.
ആര് നിങ്ങടെ കൂടെ ജോലിചെയ്തിരുന്ന അയാളോ.
ഹ്മ്മ് അവൻ തന്നെ.
അവന്റെ മോളാടി.
എന്താ.
അതേടി.
അവളുടെ പേര് ലേഖ എന്നോ രേഖാന്നോ അങ്ങിനെ എന്താണ്ടോ ആണ്.
ശ്രീലേഖ എന്നാണ് അമ്മേ.
ഹ്മ്മ് നമ്മുടെലേഖയൊ.
ഹ്മ്മ് അവൾത്തന്നെയാ.
ഞാനിന്നലെ ഒന്നന്വേഷിച്ചു ഉറപ്പുവരുത്താൻ ആയിട്ടു ഇന്ന് അവരുടെ വീട്ടിൽ
ആണോ മോനെ.
ഹ്മ്മ് അവളുടെ അച്ഛൻ നിങ്ങടെ ഓഫീസിൽ തന്നെയാ വർക്ക് ചെയ്യുന്നത്.
രാജീവിന്റെ പഠനം കഴിഞ്ഞു ഇനിയെന്താ എന്ന് ചിന്തിക്കാൻ സമയം കിട്ടിയില്ല അതിനു മുന്പേ രാജീവൻ വിദേശ കമ്പനിയുടെ ബോംബെ ഓഫീസിലേക്ക് ജോലിക്കു കയറിയിരുന്നു
രാജീവിന്റെ അച്ഛനും അമ്മയ്ക്കും താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും രാജീവൻ കഷ്ടപ്പെട്ട് പഠിച്ചു നേടിയെടുത്തതല്ലേ അവന്റെ പ്രയത്നം വെറുതെ കളയേണ്ട എന്ന് കരുതി രണ്ടുപേരും അവനെ ജോലിക്കു പോകാൻ സമ്മതിച്ചു.
അപ്പോയെക്കും ശ്രീലേഖയുടെ അച്ഛനാമമാരുമായി സംസാരിച്ചു അവരുടെ വിവാഹത്തിന് വേണ്ടതൊക്കെ ചെയ്തു
ആദ്യമാത്രയിൽ കണ്ടതും ലേഖയുടെ അച്ഛൻ രാജീവിന്റെ പെരുമാറ്റത്തിൽ സംതൃപ്തനായി കഴിഞ്ഞിരുന്നു.
കൃഷ്ണകുമാറിന്റെ മകൻ എന്ന പെരുമ കൂടി ആയപ്പോൾ ശ്രീവത്സന് സ്വന്തം മകളെ രാജീവിന് കൈപിടിച്ച് നൽകാൻ മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല
വിവാഹ ശേഷവും ലേഖയുടെയും രാജീവിന്റെയും ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു.
രാജീവിന്റെ രതി മോഹങ്ങളും ആഗ്രഹങ്ങളെയും അറിഞ്ഞു നിറവേറ്റുന്നതിലൂടെ ലേഖയുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂവണിഞ്ഞു കൊണ്ടിരുന്നു.
വീട്ടിൽ അവളൊരു നല്ല മരുമകളും അച്ഛനമ്മമാർക്കു പ്രിയപെട്ടവളും ആയിരുന്നു.
ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരുന്ന രാജീവിനും ലേഖക്കും ഇടയിലേക്ക് ആദ്യ കണ്മണിയായിട്ടായിരുന്നു രാഹുൽ പിറന്നു വീണത്.
കുഞ്ഞിലേ തുടങ്ങിയ ശീലം രാഹുലിലിൽ അതിന്നും അങ്ങിനെ തന്നെ നിലനിൽക്കുന്നു.
അമ്മയായിരുന്നു അവന്റെ ലോകം
ലേഖയും തന്റെ പോന്നോമനയെ അതുപോലെ ആയിരുന്നു വളർത്തിയതും.
എന്തിനും ഏതിനും അമ്മയല്ലാതെ വേറെയാരെയും രാഹുലിന് പറ്റില്ലായിരുന്നു.
