ഞങ്ങൾ നാലുപേരും പരസ്പരം നോക്കി പുഞ്ചിരിച്ച ശേഷം കഴിക്കാൻ തുടങ്ങി.
“പിന്നേ, സാം മോനെ…?” ഇടക്ക് അമ്മായി വിളിച്ചത് കേട്ട് എന്റെ ഹൃദയം ഭയങ്കരമായി ഇടിച്ചു പിടച്ചു.
ആശങ്കയോടെ ഞാൻ തലയുയർത്തി അവരെ നോക്കി. ജൂലിയും സാന്ദ്രയും ചെറിയൊരു ടെൻഷനോടെ എന്നെയും അമ്മായിയുടെ മുഖത്തും മാറിമാറി നോക്കി.
അമ്മായിയുടെ ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞു നിന്നത് കണ്ടപ്പോ എനിക്ക് ആശ്വാസം തോന്നിയെങ്കിലും ഉള്ളില്‍ ഭയം ഉണ്ടായിരുന്നു.
“ഇന്നു സ്കൂൾ ടൂര്‍ പോകുന്നത് കൊണ്ട് ഉച്ചവരെ മാത്രമേ ക്ലാസുള്ളു. വൈകിട്ട് ഏഴു മണിക്കാണ് സ്കൂളിൽ നിന്നും ഞങ്ങളുടെ വണ്ടി തിരിക്കുന്നത്. കുട്ടികള്‍ 6:50ഇന് എത്തിയാല്‍ മതി പക്ഷേ എനിക്കും ടീച്ചേസിനും ആറ് മണിക്ക് മുന്നേ സ്കൂളിൽ എത്തി എല്ലാം അറേഞ്ച് ചെയ്യാനുണ്ട്. അതുകൊണ്ട് മോന് ബുദ്ധിമുട്ട് ഇല്ലെങ്കില്‍ എന്നെ സ്കൂളിൽ കൊണ്ട് വിടാമോ..?”
“അതിനെന്താ, അമ്മായി… ഞാൻ കൊണ്ട് വിടാം.” ആശ്വാസത്തോടെ ഞാൻ സമ്മതം പറഞ്ഞു. “പിന്നേ എത്ര മണിക്ക് ഇവിടെ നിന്ന് ഇറങ്ങണം…?” ഞാൻ ചോദിച്ചു.
“അഞ്ചുമണിക്ക് ഇവിടെ നിന്നും നമുക്ക് തിരിക്കാം.” അമ്മായി പറഞ്ഞിട്ട് അവരുടെ കഴിപ്പ് തുടർന്നു. ഉടനെ ഞങ്ങളും കഴിക്കുന്നതില്‍ ശ്രദ്ധ കൊടുത്തു.
എന്റെ കാറിൽ പോയാൽ അര മണിക്കൂര്‍ കൊണ്ട് സ്കൂളിൽ എത്താന്‍ കഴിയും. പക്ഷേ അമ്മായി ഒരു മണിക്കൂര്‍ മുമ്പ് ഇറങ്ങാന്‍ ആവശ്യപ്പെട്ടത് എന്തിനാണെന്ന് മനസ്സിലായില്ല.
അതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടാണ് കഴിച്ചു ഞാൻ എഴുന്നേറ്റത്. ഒടുവില്‍ ഞാൻ വേണ്ടതെല്ലാം എടുത്തുകൊണ്ട് പുറത്തേക്ക് നടന്നു. ജൂലി എന്റെ കൈയും പിടിച്ചുകൊണ്ട് പൂമുഖം വരെ വന്നു നിന്നു. ശേഷം ഞാനും സാന്ദ്രയും പോർച്ച് ലക്ഷ്യമാക്കി നടന്നു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും സാന്ദ്ര എന്നെ പിടിച്ചു കൊണ്ട് കേറി ഒരു വശം നോക്കി ഇരുന്നതും എന്റെ ബൈക്ക് പതിയെ നീങ്ങി.
ഗേറ്റ് കടന്ന് ബൈക്ക് അല്പ ദൂരം പോയതും സാന്ദ്ര എന്റെ അരയില്‍ ചുറ്റി പിടിച്ച് എന്നോട് ചേര്‍ന്നിരുന്നു.
അവളുടെ വലത് മുല എന്റെ ദേഹത്ത് അമർന്നു. ഞാൻ ശ്വാസം ആഞ്ഞെടുത്തു. എന്റെ ശ്രദ്ധപിടിച്ചുപറ്റി അവളുടെ മുലയിൽ പതിയാതിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല… ഞാൻ അതിനെ ആസ്വദിച്ചു കൊണ്ട് ഓടിച്ചു. പക്ഷേ ഞാൻ അവളോട് സംസാരിക്കാതെ ഓടിച്ചു. സാന്ദ്രയിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി നില്‍ക്കുന്നതാണ് അവള്‍ക്കു നല്ലത്.
“സാമേട്ട…?”
മൂഞ്ചി…!! അവളില്‍ നിന്നും ഒഴിവായി നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
അവള്‍ക്ക് മറുപടിയായി ഞാൻ ഒന്ന് മൂളി.
“എന്നോട് ദേഷ്യമാണോ..?!” അവള്‍ ചോദിച്ചു.
“ഇല്ല, ദേഷ്യമില്ല.”
“പിന്നേ എന്താ മിണ്ടാത്തത്…?”
“അതല്ലേ നല്ലത്..?” ഞാൻ ചോദിച്ചു. “ഇനി മുതൽ ആവശ്യത്തിന് മാത്രം നമുക്ക് സംസാരിക്കാം…. എന്റെ വിരൽ പോലും നിന്റെ ദേഹത്ത് കൊള്ളാതെ ഞാൻ കരുതിയിരിക്കാം… തെറ്റായ കാര്യങ്ങൾ ഞാൻ നിന്നോട് പറയില്ല… തെറ്റായ ഒന്നും നിന്നോട് ഞാൻ ചെയ്യില്ല. ഇതുവരെ നിന്നോട് ഞാൻ ചെയ്ത എല്ലാ തെറ്റിനും ഞാൻ ക്ഷമയും ചോദിക്കുന്നു.”
“ചേട്ടൻ എന്തിനാ ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കുന്നേ…?!” അവള്‍ വിഷമത്തോടെ ചോദിച്ചു.
“നിന്റെ ജീവിതം നശിക്കാൻ പാടില്ല… അതും ഞാൻ കാരണം. നിനക്ക് നല്ലോരു ജീവിതം ഉണ്ട്, സാന്ദ്ര. അതിനെയാണ് നി തിരയേണ്ടത്. നിന്റെ ജോലി, കല്യാണം, കുട്ടികൾ, കുടുംബം… അങ്ങനെ നി സന്തോഷമായി ജീവിക്കണം.”
“എനിക്ക് വിവാഹം വേണ്ടെന്ന് ഞാൻ എല്ലാവരോടും പറഞ്ഞതല്ലേ..?” അവള്‍ ദേഷ്യത്തില്‍ ചോദിച്ചു.
“വിവാഹം വേണ്ടെങ്കിൽ അതിന്റെ ശരിക്കുള്ള കാരണം എന്നോട് പറയ്..!”
പക്ഷേ സാന്ദ്ര മിണ്ടിയില്ല. അവള്‍ മുഖം വീർപ്പിചിരുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു.
“വിവാഹ ജീവിതം ഇഷ്ട്ടം അല്ലാത്തവരുടെ തീരുമാനം ഞാന്‍ മാനിക്കുന്നു. പക്ഷേ ശെരിക്കും കുടുംബ ജീവിതം ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടാണോ നി ഇങ്ങനത്തെ തീരുമാനം എടുത്തതെന്ന് എനിക്കറിയണം. അതുകൊണ്ട് ഇതിനെക്കുറിച്ച് എന്നോട് സംസാരിക്ക്, സാന്ദ്ര. വിവാഹം വേണ്ട എന്ന് പറയാൻ എന്താണ് കാരണം…?”
