“ശെരി ചേട്ടാ, മോള് ഉണര്‍ന്ന് എന്റെ റൂമിലേക്ക് വന്നു കഴിഞ്ഞു. ഞാൻ വെക്കട്ടേ…?” അവൾ നെടുവീര്‍പ്പോടെ ചോദിച്ചു.
“എന്നാൽ ശെരി. ഞാനും ചെന്ന് ഇവിടത്തെ ജോലി എന്തായെന്ന് നോക്കട്ടെ..”
അങ്ങനെ പറഞ്ഞതും ദേവി കോൾ കട്ടാക്കി.
ഞാൻ നേരെ ജോലി നടക്കുന്ന സ്ഥലത്തേക്ക് ചെന്നു. പക്ഷേ ലക്ഷണം കണ്ടിട്ട് ഏഴു മണിക്ക് തീരും എന്ന് തോന്നിയില്ല. അതുകൊണ്ട് അവരോട് കാര്യം ഞാൻ തിരക്കി.
അപ്പോൾ ഏഴു മണിക്ക് തീരില്ല എന്ന് അവരും സമ്മതിച്ചു, പക്ഷേ ഒന്‍പത് മണിക്ക് തീർക്കാൻ കഴിയുമെന്ന് അവർ ഉറപ്പിച്ചു പറയുകയും ചെയ്തു.
ഒന്‍പത് മണിക്കെങ്കിലും തീര്‍ന്നാല്‍ മതിയായിരുന്നു. ഉറക്ക പിച്ചയിൽ തലയാട്ടി കൊണ്ട് ഞാൻ പിന്നെയും ഓഫീസിൽ വന്നു കേറിയ നിമിഷം യാമിറ ചേച്ചിയുടെ കോൾ വന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു.
അപ്പോ ചേച്ചി എന്നെ മറന്നിട്ടില്ല…!! എനിക്ക് സന്തോഷം തോന്നി. വെറുതെ തെറ്റിദ്ധരിച്ചു.
“എന്റെ ചേച്ചി… ഞാൻ എത്ര ദിവസം എത്രവട്ടം വിളിച്ചു എന്നറിയോ. എത്ര മെസേജും കുറെ ഞാൻ ചെയ്തു… ചേച്ചി എന്താ ഒഴിഞ്ഞു മാറി നില്‍ക്കുന്നേ…?” കോൾ എടുത്ത ഉടനെ എന്റെ പരിഭവം ഞാൻ അറിയിച്ചു.
“സാം…!” ചേച്ചി അല്‍പ്പം ഗൗരവത്തിൽ പറഞ്ഞത് കേട്ട് എന്തോ പന്തികേട് തോന്നി. ആ പഴയ സ്നേഹം ഒന്നും ചേച്ചിയുടെ സ്വരത്തില്‍ ഇല്ലായിരുന്നു.
“എന്താ ചേച്ചി പ്രശ്നം…?” ആശങ്കയോടെ ഞാൻ ചോദിച്ചു.
“നിന്നോട് ക്ഷമ ചോദിക്കാനാണ് ഇപ്പോൾ വിളിച്ചത്, എന്റെ കണ്ണാ.” പെട്ടന്ന് ചേച്ചിയുടെ സ്വരത്തില്‍ എന്നോടുള്ള സ്നേഹം കടന്നുകൂടി.
എനിക്ക് ആശ്വാസം തോന്നിയെങ്കിലും ചേച്ചി എന്തോ ഗൗരവമുള്ള കാര്യം പറയാൻ പോകുന്നു എന്ന് തോന്നിയത് കൊണ്ട് ഹൃദയം ദ്രുതഗതിയില്‍ ഇടിച്ചു. എന്റെ ടെൻഷനും വര്‍ധിച്ചു.
“എന്നോട് എന്തിന് ക്ഷമ ചോദിക്കണം..? ചേച്ചിക്ക് എന്താ പറ്റിയേ..? എനിക്കൊന്നും മനസ്സിലാകുന്നില്ല…!!”
“എന്റെ സാം മോനെ, എനിക്ക് ഇപ്പോഴും നിന്നോട് ഇഷ്ടവും സ്നേഹവുമെല്ലാം ഉണ്ട്. പക്ഷെ നമ്മൾ തമ്മില്‍ ഇനി തെറ്റായ ബന്ധം ഒന്നും വേണ്ട, മോനേ. അടുത്ത ആഴ്ച ഞാനും എന്റെ കൂട്ടുകാരിയും പിന്നേ അവളുടെ ഭർത്താവും കൂടി മക്കയിൽ ഹജ്ജിന് പോകുകയാണ്. അതുകൊണ്ട് എന്റെ പാപങ്ങൾ എല്ലാം അള്ളാഹുവിനോട് ഏറ്റുപറഞ്ഞ് എല്ലാ പാപത്തിൽ നിന്നും മോചനം നേടുകയാണ്.” ചേച്ചി വേദനയോടെ പറഞ്ഞു. “അതുകൊണ്ട് ഞാൻ നിന്നോട് ചെയ്ത തെറ്റിനെ നി പൊറുക്കണം, സാം. എന്നോട് വെറുപ്പ് തോന്നരുത്. നമുക്ക് നല്ല സുഹൃത്തുക്കളായി ജീവിക്കാം, പ്ലീസ്.” ചേച്ചി ദയനീയമായി കെഞ്ചി.
അതൊക്കെ കേട്ട് എനിക്ക് മനസ്സിൽ നല്ല വിഷമം തോന്നി. പക്ഷെ ചെയ്ത പാപത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന യാമിറ ചേച്ചിയോട് എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല. കിട്ടുന്ന സാഹചര്യം ഞാൻ മുതലാക്കുന്നു എന്നത് നേരാണ്.. പക്ഷേ ആരുടെയും ജീവിതം ഞാൻ തകര്‍ക്കില്ല. ഞാനുമായുള്ള ബന്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നവരെ ഞാൻ ഒരിക്കലും ദ്രോഹിക്കില്ല.
“എനിക്ക് ചേച്ചിയോട് വെറുപ്പും ദേഷ്യവും ഇല്ല, ചേച്ചി. ഞാൻ ചേച്ചിയെ തെറ്റായ തരത്തില്‍ കാണുകയുമില്ല. ചേച്ചി എന്നോട് തെറ്റൊന്നും ചെയ്തില്ല. പക്ഷേ ചേച്ചിയുടെ മനസ്സമാധാനത്തിനു വേണ്ടി മാത്രം ഞാൻ പറയുകയാണ് — ചേച്ചിയോട് ഞാൻ പൊറുത്തിരിക്കുന്നു. ചേച്ചി ഇനി സമാധാനമായി ഹജ്ജിന് പൊയ്ക്കോളൂ. നമുക്ക് നല്ല സുഹൃത്തുക്കളായി തന്നെ മാറാം.”
ഞാൻ പറഞ്ഞു കഴിഞ്ഞതും ചേച്ചി ആശ്വാസത്തോടെ ചിരിച്ചു.
“എന്നാൽ ശെരി, സാം. ഞാൻ വയ്ക്കുന്നു…” അത്രയും പറഞ്ഞിട്ട് ചേച്ചി വച്ചു.
ചേച്ചിയുടെ സംസാര രീതി കേട്ടിട്ട് ഇനി ഒരിക്കലും ചേച്ചി എന്നെ വിളിക്കില്ല എന്ന തോന്നലുണ്ടായി. ഉള്ളില്‍ തോന്നിയ വിഷമത്തെ ഞാൻ ഉള്ളില്‍ തന്നെ പൂഴ്ത്തി വച്ചു.
എന്നിട്ട് പുറത്തു പോയി സെക്യൂരിറ്റിയുടെ കൈയിൽ നിന്നും താക്കോലും വാങ്ങി സെക്യൂരിറ്റി റൂമിൽ ചെന്ന് പല്ല് തേച്ച്, പിന്നെ ഫ്രെഷായി തിരികെ ഓഫീസിൽ വന്നപ്പോ അവിടെ ചാർജിന് വച്ചിരുന്ന എന്റെ മൊബൈൽ ഒച്ച വച്ചു കൊണ്ടിരുന്നത് കേട്ടു.
