ഉടനെ സാന്ദ്ര ദേഷ്യത്തില്‍ എന്നെ വിട്ടിട്ട് പിന്നോട്ട് നീങ്ങിയിരുന്നു. അതിനുശേഷം ഞാൻ ഒന്നും മിണ്ടിയില്ല.
“ഈ കാര്യം ഒഴികെ വേറെ എന്തെങ്കിലും നമുക്ക് സംസാരിക്കാം, പ്ലീസ് ചേട്ടാ.” കുറെ കഴിഞ്ഞ് അവൾ കെഞ്ചി.
“ഈ കാര്യം ഒഴികെ മറ്റൊന്നും നിന്നോട് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല.”
അതുകഴിഞ്ഞ് സാന്ദ്ര ഒന്നും മിണ്ടിയില്ല. അവസാനം ക്യാമ്പസ് വന്നതും ഞാൻ ഒതുക്കി നിർത്തി. അവള്‍ വീർപ്പിച്ച മുഖത്തോടെ മിണ്ടാതെ ഇറങ്ങി നടന്നു.
അന്നേരം അല്‍പ്പം ദൂരെ നിന്നും ദീപ്തി പുഞ്ചിരിയോടെ കൈ ഉയർത്തി കാണിച്ചു. ഞാനും കൈ കാണിച്ചു. ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ക്ക് അടുത്തു നിന്ന ഐഷ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് ആശ്ചര്യം തോന്നി. ഞാൻ പുഞ്ചിരി തൂകി.
“സാമേട്ടാ.. പോവല്ലേ…” ഞാൻ പോകാൻ തുടങ്ങിയതും ഐഷ വിളിച്ചു പറഞ്ഞു കൊണ്ട് എന്റെ നേര്‍ക്ക് ഓടിവന്നു.
സാന്ദ്ര അവളെ പിടിച്ചു വലിക്കാന്‍ ശ്രമിച്ചെങ്കിലും ഐഷ തട്ടിമാറ്റി കൊണ്ട് ഓടി വന്നു. എന്റെ സൈഡിൽ വന്ന് ഹാന്‍ഡിലിൽ പിടിച്ചിരുന്ന എന്റെ കൈക്ക് അടിയിലൂടെ അകത്ത് കേറി എന്നോട് ചേര്‍ന്ന് നിന്നിട്ട് അവളുടെ ബാഗില്‍ നിന്നും ഒരു ഇന്‍വിറ്റേഷന്‍ എടുത്ത് എനിക്ക് തന്നു.
“അടുത്ത മാസം എന്റെ വിവാഹമാണ്. അദ്ദേഹം സൗദിയിൽ ഏതോ വലിയ കമ്പനിയില്‍ പ്രോജക്റ്റ് എഞ്ചിനീയർ ആണ്. എല്ലാ ആറ് മാസത്തിനും മൂന്ന് ആഴ്ചത്തെ ലീവ് ഉണ്ട്. തീര്‍ച്ചയായും ചേട്ടൻ ഞങ്ങളുടെ വിവാഹത്തിന് വരണം.” അല്‍പ്പം ഉറക്കെ അവൾ പറഞ്ഞു.
എന്നിട്ട് ശബ്ദം താഴ്ത്തി അവൾ രഹസ്യമായി പറഞ്ഞു, “ചേട്ടനെ എനിക്ക് ഇഷ്ട്ടമാണ്. വിവാഹം കഴിക്കാനുള്ള ഇഷ്ട്ടം അല്ല, ചേട്ടന്റെ കൂടെ അതൊക്കെ ചെയ്യാനുള്ള ഇഷ്ട്ടം ആണ്. ആ ഇഷ്ട്ടം ഇപ്പോഴും ഉണ്ട്. ഒരുപാട് തവണ ഒരുപാട് ക്ലൂ ഞാൻ നിങ്ങള്‍ക്ക് തന്നിട്ടും എന്റെ ആഗ്രഹം നിങ്ങൾ മനസ്സിലാക്കിയില്ലയോ അതോ ഒഴിവാക്കിയതാണോ എന്നറിയില്ല. അതോ എന്നെ എന്തെങ്കിലും ചെയ്ത് വയറ് വീർത്താൽ പ്രശ്നം ആകുമെന്ന് ഭയന്നിട്ട് ഒഴിഞ്ഞു മാറിയതാണോ എന്നും അറിയില്ല. എന്തൊക്കെയായാലും എന്റെ ആഗ്രഹം ഇപ്പോൾ ഞാൻ വ്യക്തമായി തുറന്നു പറയുകയാണ് — ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടു മാസം എന്റെ ഭർത്താവ് കൂടെ ഉണ്ടാകും. അതുകഴിഞ്ഞ് പുള്ളി ഗൾഫിൽ പോയതും ഞാൻ ചേട്ടനെ വിളിച്ചു പറയും…. പറ്റില്ല എന്നുമാത്രം പറയരുത്. ചേട്ടൻ എന്നെ എവിടെ കൊണ്ട് പോയാലും ഞാൻ കൂടെ വരും. ആ ദിവസം ഞാൻ ചേട്ടന്റെ ഭാര്യ ആയിരിക്കും. ഈ ആഗ്രഹം മാത്രം എനിക്ക് സാധിച്ചു തരണം.” അത്രയും പറഞ്ഞിട്ട് ഐഷ തിരികെ ഓടിപ്പോയി.
ഞാൻ അന്തം വിട്ടിരുന്നു. എന്നിട്ട് പേടിയോടെ ചുറ്റുപാടും ഒന്ന് നോക്കി. അടുത്ത് ആരും തന്നെ ഇല്ലായിരുന്നു. എന്നാൽ ദൂരെ സാന്ദ്ര എന്നെത്തന്നെ ദേഷ്യത്തില്‍ നോക്കി നില്‍പ്പുണ്ടായിരുന്നു. പക്ഷേ ഐഷ പറഞ്ഞത് അത്ര ദൂരത്തില്‍ കേള്‍ക്കാന്‍ സാധ്യതയില്ല.
ഇനിയും ഇവിടെ നില്‍ക്കുന്നത് അബദ്ധമാണ്. അതുകൊണ്ട് ഞാൻ വേഗം സ്ഥലം കാലിയാക്കി.
അപാര ധൈര്യം തന്നെ ഐഷയ്ക്ക്. എത്ര കൂളായിട്ടാണ് അവള്‍ പറയാനുള്ളത് പറഞ്ഞിട്ട് ഓടിപ്പോയത്..??! പക്ഷെ അവൾ വിളിച്ചാലും പോകാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. ഇങ്ങനത്തെ ചുറ്റിക്കളി ഇനി ശെരിയാവില്ല. അതുകൊണ്ട് ഐഷയെ ഞാൻ മനസ്സിൽ നിന്ന് കളഞ്ഞിട്ട് മാളിൽ ചെന്നു കേറി.
രണ്ടുദിവസം ഞാൻ മാളിന്റെ കാര്യമൊന്നും നോക്കാത്ത കൊണ്ട് മൂന്നര വരെ ഞാൻ ബിസിയായിരുന്നു. അതിനുശേഷം അര മണിക്കൂര്‍ റസ്റ്റ് എടുക്കാൻ കരുതി ഓഫീസിൽ ചെന്നിരുന്നു. പക്ഷേ പത്തു മിനിറ്റ് കഴിഞ്ഞതും സാന്ദ്ര ഓഫീസിൽ കേറി വന്നു.
അതുകൊണ്ട് അവളെയും കൂട്ടി ഞാൻ വീട്ടിലേക്ക് വിട്ടു. അവള്‍ എന്റെ അരയില്‍ ചുറ്റി പിടിച്ചാണ് ഇരുന്നത്. കഴിയുന്നത്ര എന്നോട് ഞെരുങ്ങി ചേര്‍ന്നാണ് ഇരുന്നത്.
“ആ ശവം ഇന്‍വിറ്റേഷന്‍ കാർഡ് തന്നിട്ട് എന്തോ രഹസ്യം പറഞ്ഞല്ലോ, അവള്‍ എന്താ പറഞ്ഞത്…..?” ബൈക്ക് നീങ്ങി ഒരു മിനിറ്റ് കഴിഞ്ഞ് സാന്ദ്ര ദേഷ്യവും വെപ്രാളവും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
