മിടിപ്പ്അടിപൊളി  

ആ സമയം തിരുവനന്തപുരത്തു നിന്നും വരുന്ന ദേവനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ, കോരിച്ചൊരിയുന്ന മഴയിൽ കാർ ഓടിക്കാൻ അവളേറെ ബുദ്ധിമുട്ടി. പക്ഷെയീവസ്‌ഥയിൽ വിറയ്ക്കുന്ന കയ്യും തളരുന്ന ശരീരവും മനസ്സുകൊണ്ട് കൈപ്പിടിയിലാക്കി അവൾ കാർ മുന്നോട്ടു പായിച്ചു. സൈഡ് സീറ്റിൽ മയങ്ങി തളർന്നു കിടക്കുന്ന രേവതി പാതി ബോധത്തിൽ കാർത്തിയുടെ പേര് ഉരുവിടുന്നത് കണ്ട കനിയുടെ മിഴികൾ സജലങ്ങളായി. കേട്ട വാർത്ത
സത്യമായിരിക്കരുതേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മുന്നിലേക്ക് വണ്ടി പാർക്ക് ചെയ്തു. അവളുടെ മുഖത്തെ പരിഭ്രമം കണ്ടു അറ്റെൻഡർമാർ കാര്യമെന്തെന്നു തിരക്കി. ബോധക്ഷയം വന്ന രേവതിയെ ഹോസ്പിറ്റലിൽ വേഗം അഡ്മിറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും അവൾക്ക് കാർത്തിക്കിനെക്കുറിച്ചു അഡ്മിനിസ്ട്രേഷനിൽ വിവരം ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മനസ്സിൽ പ്രാർഥിച്ചുകൊണ്ടവൾ …റിസപ്‌ഷനിലെ പെൺകുട്ടിയോട് ചോദിച്ചു.

“കാ ..കാർത്തിക്…” പറയാൻ ശ്രമിക്കുമ്പോൾ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. അവൾ അത് കാര്യമാക്കാതെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കുന്ന പെൺകുട്ടിയോട് വീണ്ടും ചോദിച്ചു.

“കാർത്തിക് എന്നൊരു കുട്ടിയെ….ഇപ്പൊ ആക്സിഡന്റ് ആയിട്ട്, അഡ്മിറ്റ് ചെയ്തൂന്ന് വിളിച്ചു പറഞ്ഞിരുന്നു …”

“ആ കാർത്തിക്, കോളേജ് സ്റ്റുഡന്റ് അല്ലെ.
ബൈക്ക് ആക്സിഡന്റ്, ആയിരുന്നു, 2nd
ഫ്‌ളൂരിലാണ്, കനി എന്നല്ലേ പേര് പറഞ്ഞത് …
ആരാണ് കാർത്തിക്കിന്റെ …?”

“ഹാ…അത് ….ചേച്ചിയാ…..ഞാൻ” ആ ഒരു നിമിഷത്തിൽ മനസിന്റെ പിടച്ചിലിൽ, എന്താണ് പറയേണ്ടതെന്നറിയാതെയവൾ ആശയകുഴപ്പത്തിലേക്ക് വഴുതിയെങ്കിലും, സ്വയം നിയന്ത്രിച്ചുകൊണ്ട് ചേച്ചിയെന്ന് പറഞ്ഞു. “ഇവിടെയൊരു സൈൻ ചെയ്തോളു, ട്ടോ…ഹെഡ് ഇന്ജെരി ആണ്…വലം കൈക്കും ചെറിയ പൊട്ടലുണ്ട് , മൈനർ ഓപ്പറേഷൻ വേണം. ”

റിസിപ്ഷനിൽ നീല സാരിയുടുത്ത കുട്ടിയുടെ ഒരോ വാക്കുമവളുടെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ട് ചുടു ചോര കണ്ണിലൂടെ കവിൾത്തടത്തിലേക്കൊഴുകിയിറങ്ങി……..ശ്വാസം കിട്ടാതെയവൾ കണ്ണുകൾ ഇറുകെയച്ചുകൊണ്ട് കൈകൊണ്ട് സപ്പോര്ടിനായി മുൻപിലെ ടേബിളിൽ പിടിച്ചു….

“രേവതിയുടെ കൂടെ വന്നവർ ആരേലുമുണ്ടോ ?? ആൾക്ക് ബോധം വന്നിട്ടുണ്ട്…. ആരേലുമുണ്ടോ…”

കണ്ണീരു സാരിത്തുമ്പുകൊണ്ടു തുടച്ചവൾ വേഗത്തിൽ ഫസ്റ്റ് ഫ്‌ളൂരിലെ അറ്റത്തുള്ള മുറി ലക്ഷ്യമാക്കി നടന്നു.

“അമ്മെ ….കാ ..കാർത്തിക്ക്…”

“മോനെ ……….”

അവർ ശ്വാസം പൊട്ടുന്നപോലെ നിലവിളിച്ചു. അടുത്ത് നിന്ന ലേഡി ഡോക്ടർ, പെട്ടെന്ന് ഞെട്ടി തരിച്ചുകൊണ്ട് രേവതിക്ക് നേരെ തിരിഞ്ഞു.

“അയ്യോ…ഇങ്ങനെ കരയേണ്ട…..കൂടുതലൊന്നും പറ്റിയിട്ടില്ല കാർത്തിക് നു ചെറിയ ഒരു ഓപ്പറേഷൻ നടക്കുകയാണ്, അത് കഴിഞ്ഞു നിങ്ങൾക്ക് കാണാം, ഞാൻ തന്നെ അമ്മെ കൊണ്ടുപോയി കാർത്തിക്കിനെ കാണിക്കാം….കേട്ടോ….” രേവതിയുടെ തലയിൽ തഴുകി ആശ്വസിപ്പിക്കാനെന്നവണ്ണം ഡോക്ടർ അത് പറഞ്ഞപ്പോൾ വിതുമ്പലടക്കിക്കൊണ്ട് അവർ ഭിത്തിയിൽ ചാരി നിറകണ്ണുകളോടെ നിന്ന കനിയെ നോക്കി…

“പേടിക്കാനൊന്നുമില്ല, കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ
കഴിഞ്ഞതുകൊണ്ട് ബ്ലഡ് അധികമൊന്നും പോയിട്ടില്ല……”

കനിയോടും രേവതിയോടും ഡോക്ടർ പറഞ്ഞു.

“എനിക്കെന്റെ മോനെയൊന്നു കാണണം ….ഇപ്പോ..”

വീണ്ടും രേവതി കരഞ്ഞു.

“ഒപ്പേറഷൻ കഴിഞ്ഞാൽ കാണാം ട്ടോ …ഞാൻ ചെക്ക് ചെയ്തിട്ടിപ്പോ വരാം ….താൻ മകൾ അല്ലെ, കൂടെയുണ്ടാവണം……അമ്മയ്ക്ക് ഒന്നുടെ ഉറങ്ങിയെണീറ്റാ …റിലീവ് ചെയ്യാം കേട്ടോ ….ഉറങ്ങിക്കോളൂ ….”

രേവതിയുടെ കൈ പിടിച്ചുകൊണ്ട് അമ്മയ്ക്ക് ശക്തിയേകുമ്പോഴും…. കനിയുടെ മനസ്സിൽ ഇരുട്ട് മൂടിയിരുന്നു… ആരും തുണയില്ലാതെയവൾ കസേരയിൽ ചാരിയിരിക്കുമ്പോ …..പതിയെ പതിയെ ഓർമ്മകളവളെ പിറകിലേക്ക് നയിച്ചു……

എത്രവേഗമാണ് കാലങ്ങൾ മനസിനേറ്റ മുറിവുകളെ മായ്ക്കാൻ ശ്രമിക്കുന്നത്, കടങ്കഥപോലെയുള്ള തന്റെ ജീവിതത്തിൽ, ശിശിരത്തിലെ ആ തണുപ്പുള്ള ദിവസം. ബസിൽ യാത്രചെയ്യുന്ന സഹപാഠികളുടെ മുഖവും, അവരുടെ കൈകൊട്ടിച്ചിരിയും പാട്ടും മങ്ങിയ ചിത്രങ്ങൾ പോലെ പതിയെ പതിയെ മനസിലേക്ക് തെളിഞ്ഞു…..

“കനീ ……കനീ”

“എന്താ മിസ്…”

“മോക്കെന്തോ വാങ്ങണമെന്ന് പറഞ്ഞില്ലെ ….”

“വേണം മിസ്….”

“ബസ് പുറപ്പെടാൻ ഇനിയും 15 മിനിറ്റെടുക്കും ….മോള് ശാരികയെയും കൂട്ടി പൊയ്ക്കോളൂ….ദേ ആ കാണുന്നതാണ് ഗുജറാത്തി സ്ട്രീറ്റ്, പെട്ടന്ന് വാങ്ങിയിട്ട് വേണം കേട്ടോ…”

“ശാരികേ ….” ബസിന്റെ ഇടയിൽ നിന്നും കനി തന്റെ അടുത്ത കൂട്ടുകാരിയെ വിളിച്ചപ്പോൾ…

“എന്താ കനി….”

“എടി, അമ്മയ്ക്കൊരു മാല വാങ്ങണം, കഴിഞ്ഞൂസം നടന്നു വരുമ്പോ കണ്ടില്ലേ ആ സ്ട്രീറ്റ്, വാ നമുക്ക് വേഗം പോയേച്ചും വരാ ……”

“കാല് വയ്ക്കുന്നില്ല …കനി, ഒത്തിരി നടന്നില്ലേ ….” ശാരിക കനിയുടെ മുഖത്ത് നോക്കി തല ചരിച്ചുകൊണ്ട് ചിണുങ്ങിയപ്പോൾ, “മടിച്ചി” എന്നുപറഞ്ഞവളേ നോക്കിയൊന്നു കണ്ണുരുട്ടിയിട്ട് ബസിന്റെ മുൻവശത്തേക്ക് കനി വീണ്ടും നടന്നു. അവൾ മിസ്സിനോട് “തനിച്ചു ഞാൻ പൊയ്ക്കോട്ടേ”യെന്ന് ചോദിച്ചു. ഒരു നിമിഷം ആലോചിച്ചുകൊണ്ടവർ “പെട്ടന്ന് വേണം കേട്ടോ…” എന്ന് മാത്രം പറഞ്ഞുകൊണ്ട് കനിയ്ക്കായി കാത്തിരുന്നു…..കനി നടന്നുകൊണ്ട് തിരക്കുള്ള സ്ട്രീറ്റിന്റെ ഉള്ളിലേക്ക് നടന്നു……

“ബസ് എടുക്കാൻ പോവാ …ആരേലും വരാനുണ്ടോ ഇനി ?”

“ശാരികേ കനി വന്നോ …??”

“ഇല്ലാലോ മിസ് ….”

“ഈ കുട്ടിയതെവിടെ പോയി …..”

ടീച്ചർമ്മാർ ആ സ്ട്രീറ്റിലേക്ക് ചെന്നന്വേഷിച്ചെങ്കിലും അവർക്കാർക്കും കനിയെ കുറിച്ചൊരു വിവരവും കിട്ടില്ല. അന്നവർക്ക് ഊട്ടിയിൽ നിന്നും തിരികെ
പോകാനുമായില്ല. കൂടെയുള്ള കുട്ടികൾ വല്ലാതെ പരിഭ്രാന്തരായിരുന്നു. കനിയ്ക്കെന്തു സംഭവിച്ചെന്നറിയാതെ അവരെല്ലാം ഓരോന്ന് ആലോചിച്ചുകൊണ്ട് ഒന്നും കഴിക്കാതെയും ഉറങ്ങാൻ കഴിയാതെയും നൊമ്പരപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം അടുത്തുള്ള ഹോസ്പിറ്റലുകളിൽ അന്വേഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.

വിവരമറിഞ്ഞു ദേവനും രേവതിയും സ്‌ഥലത്തെത്തി. ദേവൻ സ്‌കൂൾ ടീച്ചേഴ്സിനോട് കുട്ടികളെയും കൂട്ടി തിരിച്ചു പോകാനായി പറഞ്ഞുകൊണ്ട് പോലീസിന്റെ സഹായത്തോടെ കനിയെ കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ മൂന്നാം ദിവസമാണ്, ഒരു ഹോസ്പിറ്റലിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് ഒരു വിവരമെത്തിയത് – ഒരു പതിനാല് വയസുകാരി പെൺകുട്ടി ബോധമില്ലാതെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും, സ്‌കൂളിന്റെ പേരും മറ്റും ഐഡി കാർഡിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും അവർ അറിയിച്ചു. പോലീസ് ഗെസ്റ് ഗൗസിൽ തളർന്നു കിടന്ന് ഒന്നും കഴിക്കാൻ കൂട്ടാക്കാതെ രേവതി വിതുമ്പിക്കൊണ്ടിരുന്നു….. അവരോടു വിവരം പറഞ്ഞതും അവർ ശരവേഗത്തിൽ ഹോസ്പിറ്റലിക്കെത്തി. കനിയെ അവർക്ക് ജീവനോടെ തിരിച്ചു കിട്ടിയപ്പോഴും…… ഡോക്ടർമാർ നെഞ്ചുപൊട്ടുന്ന ആ സത്യമവരോട് തലകുനിച്ചു പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *