മിടിപ്പ്അടിപൊളി  

കാർത്തിക് രാവിലെ ബ്രെക്ഫാസ്റ് കഴിഞ്ഞപ്പോൾ ഒന്ന് മയങ്ങുകയായിരുന്നു. ജീനയും ഒപ്പം ക്‌ളാസിലെ ഒന്ന് രണ്ടു പെൺകുട്ടികളും വിവരമറിഞ്ഞപ്പോൾ അവനെ കാണാനായി വന്നു. കനിയായിരുന്നു കാർത്തിക്കിന്റെ ഫോൺ രാവിലെ ഓൺ ചെയ്തത് അതിലേക്ക് വന്ന കൂടുതൽ മിസ്ഡ് കാൾ ജീനയുടെയാണെന്നും കനി മനസിലാക്കിയപ്പോൾ തിരിച്ചവളെ വിളിച്ചു വിവരം പറഞ്ഞിരുന്നു.

ക്‌ളാസ്സിലെ കുട്ടികളോടപ്പം അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് S.I ആക്‌സിഡന്റനെകുറിച്ചറിയാൻ എന്ന വ്യാജേന ദേവന്റെ നിർദേശപ്രകാരം ബൈക്കിൽ എഴുതിയതിനെക്കുറിച്ചു എന്തെങ്കിലും അറിയാമോ എന്ന് കാർത്തിക്കിനോട് ചോദിയ്ക്കാൻ വേണ്ടി വന്നത്.

“മനഃപൂർവം ആരെങ്കിലും ചെയ്തതാണോ ?”

“അല്ല സാർ, എന്റെ കൈയിൽ നിന്നും വന്ന മിസ്റ്റേക് ആണ്.”

“ഇവരൊക്കെ കാർത്തിക്കിന്റെ ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾ ആണല്ലേ?”

“അതെ സാർ.”

“ഒരു മിനിറ്റൊന്നു പുറത്തേക്ക് വരാമോ…”

പരസ്പരം നോക്കി എന്താണെന്നറിയാത്ത ഭാവത്തിൽ, ജീനയും കൂട്ടരും നിൽക്കുമ്പോ S.I ലാത്തിയും പിടിച്ചു പുറത്തേക്ക് നടന്നു.

“ഹാ ഞാൻ ചോദിക്കാൻ വന്നത്. കാർത്തിക്കിന് കോളേജിൽ നിന്നും ബുള്ളിയിങ് മറ്റോ, ഉള്ളതായിട്ടറിയാമോ…?? ബസിൽ വരുമ്പോഴോ മറ്റോ…”

ആ ചോദ്യം അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ കണ്ണട മുഖത്ത് വെച്ച കൂട്ടത്തിൽ ഉയരം കുറഞ്ഞ ചുരുണ്ട മുടിയുള്ള പെൺകുട്ടി, എന്തോ പറയാൻ വന്നിട്ട് അത് വിഴുങ്ങുന്ന പോലെ SI യ്ക്ക് തോന്നി.

“എന്തായാലും പറഞ്ഞോളൂ, കേസാക്കുമെങ്കിലും ഒഫീഷ്യൽ പേപ്പറിൽ കുട്ടിയുടെ പേരൊന്നും വരില്ല. പേടിക്കണ്ട ….”

“സാർ, അത്…”

“ങ്ങും…”

“കാർത്തിക്കും…ജീനയും തമ്മിൽ നല്ല ഫ്രെണ്ട്സ് ആണ്, പക്ഷെ സീനിയർസിലെ ചില ചേട്ടന്മാരും, പിന്നെ ക്‌ളാസിലെ ഒന്ന് രണ്ടുപേരും ചേർന്ന് കഴിഞ്ഞ ദിവസം ബസിൽ വച്ച് ഇതേച്ചൊല്ലി, കാർത്തികിനെ കരയിപ്പിച്ചിരുന്നു……ജീനയോടു
അടുക്കണ്ട, സംസാരിക്കണ്ട എന്നൊക്കെ വാണിംഗ് കൊടുക്കുന്ന്നതും പിന്നെ …..”

“പിന്നെ ….”

“കാർത്തിക്കിന്റെ അച്ഛൻ ദേവൻ അല്ലാന്നും, പറഞ്ഞവർ അവനെ കരയിപ്പിച്ചു…..ഞങ്ങൾക്ക് അവരെ പേടിയാണ് സാർ.”

“ആരാണ് അവർ?”

“അഖിൽ, ജിഷ്ണു, മഹേഷ്, നന്ദു, ഫ്രഡി.”
“ശെരി, ജീന ആരാണ് …”

“ഞാനാണ് സാർ.”

“ജീന, നിങ്ങൾക്ക് ഒരു കംപ്ലയിന്റ് തന്നാൽ അതിലൊരു സൈൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമോ ?”

“ഇല്ല സാർ, ഞങ്ങൾ എല്ലാരും സൈൻ ചെയ്യാം…”

“കുട്ടിക്കോ ?”

“ചെയ്യാം സാർ.”

“OK.”

S.I അവിടെന്നു കംപ്ലയിന്റ് എഴുതി വാങ്ങിയശേഷം, കോളേജ് മാനേജ്‌മന്റ് മായി സംസാരിച്ചു. എൻക്വിയരിക്കു വിട്ടതുകൊണ്ടും പോലീസ് കേസ് ആയതുകൊണ്ടും അവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനമായി. കാർത്തിക്കും കനിയും അന്ന് ഇതൊന്നുമറിഞ്ഞില്ല, ജീനയും കോളേജ് പോവാഞ്ഞത് കൊണ്ട് അവൾക്കും ഇതേകുറിച്ച് അറിയാമായിരുന്നില്ല.

*********

അടുത്ത ദിവസം കാർത്തിക് ഡിസ്ചാർജ് ആവുന്നതിനു അരമണിക്കൂർ മുൻപ്.

S.I യും ഒപ്പം കോളേജിലെ മഹാന്മാരും ഹോസ്പിറ്റലിലേക്ക് വന്നു. അവരെയെല്ലാരും ഒന്നിച്ചുകണ്ടപ്പോൾ കാർത്തിക് ഒന്ന് ഞെട്ടിക്കൊണ്ട്, കനിയുടെ കൈപിടിച്ചു. അവന്റെ നെഞ്ചിൽ പഞ്ചാരിമേളമായിരുന്നു. ദേവൻ ബെഡിന്റെ അടുത്ത് ബാഗിൽ സാധനങ്ങൾ ആക്കുന്ന തിരക്കിൽ ആയിരുന്നു. S.I സാർ ദേവന് ഒരു ചിരിച്ചുകൊണ്ട് സൽയൂട്ട് കൊടുത്തു.

“ദേവൻ സാറെ, ഇവര് കുറ്റം സമ്മതിച്ചു, സാറ് സംശയിച്ചപോലെ തന്നെയായിരുന്നു. ചെറുതായിട്ട് ചില കൈക്രിയകൾ ഒക്കെ വേണ്ടി വന്നു. പക്ഷെ സാരമില്ല….ഉം മുന്നോട്ട് വന്നേഡാ….” പതുങ്ങി പിറകിൽ തലകുനിച്ചു നിൽക്കുന്ന ശ്യാം മുന്നോട്ടു വന്നു നിന്നുകൊണ്ട് കാർത്തികിനോട് മാപ്പു ചോദിച്ചു.

“കാർത്തിക്, ഞങ്ങളുടെ ഭാഗത്തു നിന്നും ഇനി കുഴപ്പമൊന്നും ഉണ്ടാകില്ല, എക്സ്ട്രീം ലി സോറി…. ”

അവൻ എന്താണ് സംഭവമെന്നറിയാത്ത പോലെ നിന്നപ്പോൾ…

“കാർത്തിക്, നീയൊന്നും പറഞ്ഞേല്ലെങ്കിലും ദേവൻ സാർ, എന്നോട് ഇതേക്കുറിച്ചു അനേഷിക്കാൻ ആവശ്യപെട്ടിരുന്നു, അതിൻ പ്രകാരമാണിത്. പിന്നെ നിങ്ങളോടു…., തത്കാലം ദേവൻ സാർ പറഞ്ഞതുകൊണ്ട് ഇത് ഞാൻ കേസ് ആക്കുന്നില്ല, നിങ്ങളുടെ പഠിപ്പ് മുടങ്ങി വെറുതെ ഗുണ്ടായിസം തുടങ്ങിയ, അതെനിക്ക് തന്നെ പണിയാകും, അതുകൊണ്ട് അത് വേണ്ട. പിന്നെ ഇതുപോലെ കോളേജിൽ നിന്നും ഒരു കംപ്ലൈന്റ് കിട്ടിയാൽ പിന്നെ എണീറ്റ് നടക്കാൻ ആവാത്ത പോലെ ഞാൻ ഇടിക്കും….കേട്ടല്ലോ.”

S.I അവരെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോ കാർത്തിക്, ദേവനെ ഒന്ന് ചിരിച്ചുകൊണ്ട് നോക്കി. ദേവൻ അവനെ നോക്കി ചിരിച്ചുകൊണ്ട് “പോകാം അല്ലെ ….ഡാ” എന്ന് പറഞ്ഞു.

********
വീട്ടിലേക്കെത്തിയ ശേഷം ഉച്ചയൂണും കഴിഞ്ഞു കാർത്തിക്കിന്റെ മുറിയിൽ വെച്ച്.

“ചേച്ചീ…ഇനി മുതൽ ഒരുമാസത്തേക്ക് ഞാനീ മുറിയിൽ തന്നെ ഒറ്റയ്ക്കാണോ ….”

കാർത്തിക്കിന്റെ വിറയ്ക്കുന്ന ശബ്ദത്തിലെ ചോദ്യത്തിന്റെ ആഴം കനി മനസിലാക്കിയെന്നോണം ബെഡിൽ അവന്റെ അടുത്തേക്കവൾ ചേർന്നിരുന്നു. അവന്റെ കൈകോർത്തു പിടിച്ചപ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകുന്നത് കണ്ടപ്പോൾ…

“അയ്യോ, അതിനിപ്പോ എന്താണ് ….….കാർത്തി, ചേച്ചി നിന്നെ തനിച്ചാകുമെന്ന് തോന്നുന്നുണ്ടോ …..നീ ? തിരിച്ചു കോളേജ് പോകും വരെ ഞാനും ലീവാണ്…പോരെ ….” അവനെ അവളുടെ നെഞ്ചോടു ചേർത്തുകൊണ്ട് നെറ്റിയിലവൾ ചുംബിച്ചു.

“ഹം ….ഞാനിതെങ്ങനെ ചോദിക്കുമെന്നറിയാതെ വിഷമിച്ചിരിക്കായിരുന്നു ….എനിക്ക് ചിലത് പറയാനുണ്ട്.”

“എനിക്കറിയാം കാർത്തി, ബൈക്കിലെ അങ്ങനെ എഴുതിയത് കണ്ടാണ് ……നിനക്ക്”

“എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ചേച്ചീ …..അന്ന് ഞാൻ തിരികെ വരുമ്പോ, കണ്ണീന്നൊക്കെ വെള്ളം വന്നിട്ട് ഒന്നും കാണാനായില്ല…..അങ്ങനെ പറ്റിയ്താ, ഇനി എനിക്ക് ആ ബൈക്ക് വേണ്ട. ഞാൻ കോളേജിലും പോകുന്നില്ല…. ”

“എന്റെ കാർത്തി, അങ്ങനെയിന്തിനാണിപ്പോ ആലോചിക്കുന്നത്….അവർ മാപ്പ് പറഞ്ഞില്ലേ. ഇനി കുഴപ്പമൊന്നുമുണ്ടാകില്ലെന്നു പ്രിൻസിപ്പലും ഉറപ്പ് തന്നിട്ടുണ്ട്, ആന്റി റാഗിങ് സെൽ കോളേജിൽ ഒരു പോലീസ് സ്റ്റാഫിനെ ഏർപ്പാടുമാകീട്ടുണ്ട്, അത് അച്ഛന്റെ നിർബന്ധം കൊണ്ടും കൂടെയാണ്.”

“ചേച്ചീ ….ഞാൻ!”

“ഒന്നും പറയണ്ട …..മിണ്ടാതെ കിടക്ക്, ഞാനും കൂടെ കിടക്കാം ….ഉമ്മ…”

സൂര്യസ്തമയം കഴിഞ്ഞ ശേഷം ചെറു മഴയുള്ള ആ രാത്രിയിൽ, കാർത്തി കോളേജിൽ നടന്നതെല്ലാം കനിയോട് പറഞ്ഞു കരഞ്ഞു. അവൻ കടന്നു പോകുന്ന ഈ സമയം അവന്റെയൊപ്പം ഉള്ളു തുറന്നു സംസാരിക്കാൻ താൻ മാത്രമേയുള്ളു എന്ന തിരിച്ചറിവിൽ കനിയും അവനെ ഉള്ളാലെ ആശ്വസിപ്പിച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചു കൊണ്ട് എപ്പോഴോ ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *