നിധിയുടെ കാവൽക്കാരൻ 17
Nidhiyude Kaavalkkaran Part 17 | Author : Kavalkkaran
[ Previous Part ] [ www.kambi.pw ]

ഞങ്ങൾ ട്രെയിനിലേക്ക് കയറിയതും, പുറത്ത് അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കറുത്തിരുണ്ടു… അതുവരെ അടങ്ങിനിന്ന കാർമേഘങ്ങൾ പെയ്യാൻ തുടങ്ങി.
ട്രെയിൻ നീങ്ങിത്തുടങ്ങിയതും, ജനൽ ചില്ലുകളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു… ഞങ്ങളുടെ യാത്രയ്ക്ക് അകമ്പടിയെന്നോണം…, പക്ഷേ അതിന്റെ അർത്ഥം മാത്രം മനസ്സിലായില്ല……
ഞങ്ങൾ റിസർവേഷൻ കംപ്പാർട്ട്മെന്റിലേക്ക് കയറി. ലഗേജുകൾ ഒക്കെ സീറ്റിനടിയിലേക്ക് തള്ളിനീക്കി വെക്കുന്ന തിരക്കിലായിരുന്നു സച്ചിനും രാഹുലും.
കൃതികയും റോസും തൊട്ടപ്പുറത്തുള്ള സീറ്റിൽ സ്ഥാനം പിടിച്ചു.
ഞങ്ങളുടെ സീറ്റ് ഒരു ലോവർ ബെർത്തായിരുന്നു. മൂന്നുപേർക്ക് ഇരിക്കാവുന്ന ആ സീറ്റിൽ, വിൻഡോ സൈഡിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. ഞാൻ പതിയെ ആ സീറ്റിന്റെ അരികിലേക്ക് നീങ്ങി.
പക്ഷേ, എന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു കാര്യങ്ങൾ.
ഞാൻ സീറ്റിലേക്ക് ഇരിക്കാൻ ആഞ്ഞതും, പതിവ് തെറ്റിക്കാതെ, ഒട്ടും സമയം കളയാതെ നിധിയും ആമിയും എന്റെ രണ്ട് വശങ്ങളിലായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
ഒരു മിന്നൽപ്പിണർ പോലെയായിരുന്നു അവരുടെ നീക്കം.
“എടി… ഞാൻ ഇരുന്നോട്ടെ…? 😐”
എന്റെ ചോദ്യം കേട്ട് അവർ രണ്ടുപേരും ഒരേസമയം ചിരിച്ചു.
“നീ ഇരുന്നോ… പക്ഷേ നടുക്ക് മതി…”
നിധി എന്റെ കൈ പിടിച്ച് വലിച്ചു, ആമി എന്നെ തള്ളി സീറ്റിന്റെ ഒത്ത നടുക്കായി ഇരുത്തി.
ഇപ്പോൾ എന്റെ അവസ്ഥ, ഇരുതല മൂരി എന്ന് പറയുന്നത് പോലെയായി.
ഇടത് വശത്ത് നിധിയും വലത് വശത്ത് ആമിയും. ശരിക്കും പറഞ്ഞാൽ എനിക്ക് അനങ്ങാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ.
രണ്ടുപേരും എന്നോട് ഒട്ടിചേർന്നാണ് ഇരിക്കുന്നത്. സീറ്റിൽ അത്യാവശ്യം സ്ഥലമുണ്ടായിട്ടും, എന്നെ വരിഞ്ഞുമുറുക്കി ഇരിക്കാനായിരുന്നു അവർക്കിഷ്ടം.
പുറത്ത് മഴയുടെ താളം മുറുകുന്തോറും അകത്ത് ഞങ്ങളുടെ വർത്തമാനങ്ങൾക്കും ചൂടുപിടിച്ചു. സമയം പോയതറിഞ്ഞില്ലെന്ന് തന്നെ പറയാം.
ഓരോരുത്തരും ഓരോ തമാശകളും പഴയ കഥകളുമായി കളം നിറഞ്ഞു. ഇടയ്ക്ക് അന്താക്ഷരിയും പിന്നെ ചെറിയ ചെറിയ വാക്കുതർക്കങ്ങളും…
പൊട്ടിച്ചിരികൾ ആ കംപ്പാർട്ട്മെന്റിലാകെ മുഴങ്ങി. സച്ചിന്റെയും രാഹുലിന്റെയും കൗണ്ടർ അടിയും, അതിന് കൃതികയും റോസും നൽകുന്ന മറുപടിയും കൂടിയായപ്പോൾ യാത്രയുടെ ക്ഷീണം ആരും അറിഞ്ഞില്ല.
അങ്ങനെ കഥകളും കളികളുമായി ഉച്ചയായി.
വയറ്റിൽ നിന്ന് വിശപ്പിന്റെ വിളി വന്നതും, റോസ് ബാഗിൽ നിന്നും അവൾ കൊണ്ടുവന്ന പൊതിച്ചോറ് പുറത്തെടുത്തു.
“ഇനി ലഞ്ച് ബ്രേക്ക്…”
അവൾ പ്രഖ്യാപിച്ചു…..
ആമിയുടെയും റോസിന്റെയും നിധിയുടെയും വീടുകളിൽ നിന്ന് കൊടുത്തുവിട്ട പൊതിച്ചോറുകൾ ഓരോന്നായി തുറന്നു.
വാടിയ വാഴയിലയുടെ മണം ആ കംപ്പാർട്ട്മെന്റിലാകെ പരന്നു… അതൊരു വല്ലാത്ത കൊതിപ്പിക്കുന്ന മണമായിരുന്നു.
ഇല തുറന്നതും കണ്ടത് ചോറിന് മുകളിൽ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങളാണ്.
യഥാർത്ഥത്തിൽ അതൊരു ‘മാംസമേള’ തന്നെയായിരുന്നു.
റോസിന്റെ പൊതിയിൽ നല്ല നാടൻ കോഴി പൊരിച്ചത്… വെളിച്ചെണ്ണയിൽ കുളിച്ച്, നല്ല ചുവന്ന നിറത്തിൽ മൊരിഞ്ഞു നിൽക്കുന്ന കോഴിക്കഷ്ണങ്ങൾ. അതിന്റെ മുകളിൽ വറുത്തു കോരിയ കറിവേപ്പിലയും, വറ്റൽ മുളകും, വെളുത്തുള്ളിയും കൂടി കിടക്കുന്നത് കണ്ടപ്പോൾ തന്നെ നാവിലെ രസമുകുളങ്ങൾ തുള്ളിച്ചാടാൻ തുടങ്ങി. ആ മസാലയുടെ മണം മാത്രം മതി വിശപ്പ് ഇരട്ടിയാവാൻ.😫
തൊട്ടടുത്ത് ആമിയുടെ വക സ്പെഷ്യൽ ബീഫ് ഉലർത്തിയത്. ഇരുണ്ട നിറത്തിൽ, കുരുമുളകും മസാലയും ഓരോ കഷ്ണത്തിലും ഇറുകെ പിടിച്ചിരിക്കുന്നു. മസാലയിൽ വഴറ്റിയെടുത്ത തേങ്ങാക്കൊത്തുകൾ ആ കറുത്ത കഷ്ണങ്ങൾക്കിടയിൽ വെളുത്ത മുത്തുകൾ പോലെ തിളങ്ങി നിന്നു. എണ്ണ തെളിഞ്ഞു നിൽക്കുന്ന ആ ബീഫ് റോസ്റ്റിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറിയപ്പോൾ ഉഫ് സ്വർഗ്ഗം…. 🤤
