പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 19അടിപൊളി  

 

 

 

 

ഗന്ധർവ്വൻ വശ്യമായി മന്ദഹസിച്ചു. അവൻ അവളെ തന്റെ മാറിലേക്ക് ചേർത്തുപിടിച്ചു.

 

 

 

ആ പുൽമേട്ടിൽ, വന്യമായ അഞ്ചാമത്തെ സമാഗമത്തിന്റെ തൃപ്തിയിൽ അവർ ഇരുവരും പുണർന്നു കിടന്നു. ആ വൈകുന്നേരം അവർക്ക് മാത്രമുള്ളതായിരുന്നു

 

താമരപ്പൊയ്കയിലെ വെള്ളം വൈകുന്നേരത്തെ വെയിൽ ഏറ്റു സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. വിടർന്നു നിൽക്കുന്ന താമരപ്പൂക്കൾക്കിടയിലൂടെ ഗന്ധർവ്വൻ വേദികയെ കൈകളിൽ കോരിയെടുത്ത് ആ തണുത്ത ജലത്തിലേക്ക് ഇറങ്ങി.

 

 

 

നഗ്നമായ അവരുടെ ഉടലുകൾ ജലപ്പരപ്പിൽ ഒന്നായി അലിഞ്ഞു. പകൽ മുഴുവൻ നീണ്ട രതിലീലകളുടെ തളർച്ച ആ തണുത്ത വെള്ളത്തിൽ മുങ്ങിയപ്പോൾ ഒരു സുഖകരമായ ഉന്മേഷത്തിന് വഴിമാറി.

 

 

 

വേദിക അവന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചു കിടന്നു; ആ നെഞ്ചിലെ ചൂടും പൗരുഷവും ഇനി അധികനേരം തനിക്കൊപ്പം ഉണ്ടാവില്ലെന്ന സത്യം അവളുടെ ഉള്ളിൽ ഒരു വിങ്ങലായി പടരുന്നുണ്ടായിരുന്നു.

 

 

 

വെള്ളത്തിനടിയിൽ വെച്ച് ഗന്ധർവ്വന്റെ കൈകൾ അവളുടെ ഉടലിൽ അവസാനമായി ഒന്ന് തഴുകി. അവൻ അവളെ കരയിലേക്ക് പിടിച്ചു കയറ്റി, നനഞ്ഞു ഒട്ടിനിൽക്കുന്ന അവളുടെ നീല ഷർട്ടിന്റെ ബട്ടണുകൾ പതുക്കെ ഇട്ടു കൊടുത്തു. എന്നിട്ട്, തന്റെ വിരലിൽ കിടന്നിരുന്ന വിചിത്രമായ കൊത്തുപണികളുള്ള ഒരു സ്വർണ്ണ മോതിരം ഊരി അവളുടെ വിരലിൽ അണിയിച്ചു.

 

 

 

ഗന്ധർവ്വൻ: “ദേവീ… വിരഹത്തിന്റെ നിമിഷങ്ങൾ അടുത്തു കഴിഞ്ഞു. ഈ മോതിരം എന്നും നിന്നോടൊപ്പം ഉണ്ടാകും. നിനക്ക് എന്നെ കാണണമെന്നോ, എന്നിലെ ലഹരി നുണയണമെന്നോ തോന്നുമ്പോൾ ഇതിൽ തൊട്ട് എന്നെ സ്മരിക്കുക. അപ്പോൾ നിനക്ക് ഏറ്റവും പ്രിയപ്പെട്ടവനിൽ, നീ ആഗ്രഹിക്കുന്നവനിൽ ഞാൻ പ്രവേശിക്കും. അവന്റെ ഉടലിലൂടെ ഞാൻ നിന്നെ ഭോഗിക്കും… ആ സുഖം നിനക്ക് എന്നെന്നും ലഭ്യമാകും.”

 

 

 

വേദികയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ആ മോതിരത്തിൽ പതുക്കെ തലോടി.

 

“ഗന്ധർവ്വാ… എനിക്ക് നിങ്ങളെ മാത്രമാണ് വേണ്ടത്… മറ്റൊരു ഉടലിലൂടെ നിങ്ങളെ സ്വീകരിക്കാൻ എനിക്ക് കഴിയുമോ എന്നറിയില്ല,” അവൾ വിതുമ്പലോടെ പറഞ്ഞു. ഗന്ധർവ്വൻ അവളുടെ കണ്ണീർ തുടച്ചുമാറ്റി ചുണ്ടുകളിൽ ആഴത്തിൽ ഒരു മുദ്ര പതിപ്പിച്ചു.

 

“നീ ആഗ്രഹിക്കുമ്പോൾ ഞാൻ നിന്നിലേക്ക് എത്തും ഭവതീ… ഇത് ഗന്ധർവ്വന്റെ വാക്കാണ്.”

 

 

 

 

അവൻ അവളെയും താങ്ങി ആ മലഞ്ചെരിവിലൂടെ താഴേക്ക് നടന്നു. കാടിന്റെ വന്യതയും പാലപ്പൂക്കളുടെ ഗന്ധവും പതുക്കെ അകന്നു തുടങ്ങി. മലയ്ക്ക് താഴെ മരത്തണലിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്ത് അവർ എത്തി.

 

 

 

 

പുലർച്ചെ ശശിയായി വന്നവൻ ഇപ്പോൾ പൂർണ്ണമായ ഗന്ധർവ്വ ശോഭയോടെ അവളുടെ മുന്നിൽ നിന്നു. കാറിന്റെ ഡോർ തുറന്നു കൊടുത്ത ശേഷം ഗന്ധർവ്വൻ അവളുടെ മുഖം ഒന്നുകൂടി കൈപ്പിടിയിലൊതുക്കി.

 

 

 

 

ഗന്ധർവ്വൻ: “ഇനി നീ നിന്റെ ലോകത്തേക്ക് മടങ്ങുക. ഈ നിമിഷം മുതൽ ശശി ഉണരും. അവന് ഈ കഴിഞ്ഞതൊന്നും ഓർമ്മയുണ്ടാവില്ല. പക്ഷേ നിന്റെ ഉടലിലും ഓർമ്മയിലും ഈ ഗന്ധർവ്വൻ എന്നും ജീവിക്കും.”

 

 

 

അവൻ അവളുടെ നെറ്റിയിൽ അവസാനമായി ചുംബിച്ചു. അടുത്ത നിമിഷം ഒരു മിന്നൽ പിണർ പോലെ ആ ഗന്ധർവ്വ തേജസ്സ് ശശിയുടെ ശരീരത്തിൽ നിന്നും വേർപെട്ടു അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു. ശശി പെട്ടെന്ന് ഒന്ന് ആടി ഉലഞ്ഞു കാറിന്റെ ബോണറ്റിൽ പിടിച്ചു നിന്നു. അയാൾ കണ്ണുകൾ തിരുമ്മി ചുറ്റും നോക്കി.

 

 

 

ശശി: “വേധൂ… എന്താ പറ്റിയത്? നമ്മൾ എപ്പോഴാ ഇങ്ങോട്ട് വന്നത്? എനിക്ക് വല്ലാത്തൊരു തലവേദന… ”

 

 

 

ശശി പഴയതുപോലെ സാധാരണക്കാരനായ ഒരു മനുഷ്യനായി മാറി കഴിഞ്ഞിരുന്നു. ഗന്ധർവ്വന്റെ ആ വന്യമായ നോട്ടമോ പൗരുഷമോ ഇപ്പോൾ അയാളിൽ ഇല്ല. വേദിക തന്റെ വിരലിലെ മോതിരത്തിലേക്ക് നോക്കി ഒരു ദീർഘനിശ്വാസം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *