പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 19അടിപൊളി  

ശശി ഒരു നിമിഷം ആലോചിച്ചു. സത്യത്തിൽ അന്ന് ദേഷ്യം വന്നപ്പോൾ വെറുതെ തട്ടിവിട്ടതായിരുന്നു അത്.

 

 

 

പക്ഷേ പെട്ടെന്ന് അവന്റെ ബുദ്ധിയിൽ ഒരു മിന്നൽ പിണർ പോലെ ഒരു കള്ളത്തരം തെളിഞ്ഞു.

 

 

 

 

ശശി (മനസ്സിൽ): “ഹോ… ഇവൾ ഇത് കാര്യമായി എടുത്തോ? ശരി, എന്നാൽ പിന്നെ അങ്ങനെ തന്നെയാകട്ടെ. ഇതിലൂടെ എനിക്ക് അവളെ ഒന്നു ശരിക്ക് കയ്യിൽ കിട്ടുമല്ലോ!”

 

 

 

 

ശശിയുടെ മുഖത്ത് ഒരു കുശാഗ്ര ബുദ്ധി തെളിഞ്ഞു. അവൾ അറിയാതെ അവൻ ഒന്ന് പുഞ്ചിരിച്ചു. പുണ്യാളനെ അവളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കാനും, അവളെ തന്റെ വരുതിയിൽ കൊണ്ടുവരാനുമുള്ള ഏറ്റവും വലിയ ചാൻസ് ഇതാണെന്ന് അവൻ തിരിച്ചറിഞ്ഞു.

 

വേദികയുടെ സംശയങ്ങൾക്കും ശശിയുടെ കുടിലബുദ്ധിക്കുമിടയിൽ ആ ഫോൺ കോൾ പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങി. പുണ്യാലനെ എങ്ങനെയെങ്കിലും മാറ്റിയെടുക്കാൻ വെമ്പുന്ന വേദികയെ തന്റെ കെണിയിൽ വീഴ്ത്താൻ ശശി കരുക്കൾ നീക്കിത്തുടങ്ങി.

 

 

 

 

 ഫോൺ സംഭാഷണം തുടരുന്നു

 

 

 

ശശി (പതർച്ചയോടെ): “അത്… അത് മുത്തപ്പനല്ല വേദികേ. അത് ഒരു ഗന്ധർവ്വൻ ആണ്. നീ തെറ്റിദ്ധരിച്ചതാവും.”

 

 

 

 

വേദിക: “നീ എന്തൊക്കെയാ ഈ പറയുന്നത് ശശീ? അന്ന് നീ മുത്തപ്പൻ എന്നല്ലേ പറഞ്ഞത്? ഇതിപ്പോ എവിടുന്ന് വന്നതാ ഈ ഗന്ധർവ്വൻ?”

 

 

 

 

ശശി: “ഞാൻ അങ്ങനെ പറഞ്ഞോ? ചിലപ്പോൾ നാക്ക് പിഴച്ചതാവും. അവിടെ ഒരു പഴയ ഗന്ധർവ്വൻ കാവുണ്ട്. അവിടെ പോയി പ്രാർത്ഥിച്ചാൽ മനസ്സിനും ശരീരത്തിനും ഒക്കെ ഒരു മാറ്റം വരും. പുണ്യാലന്റെ ഈ സ്വഭാവദോഷം മാറാനും അത് നല്ലതാ.”

 

 

 

 

വേദിക: “ഇതൊക്കെ നടക്കുമോടാ? എനിക്ക് ഇതിലൊന്നും അത്ര വിശ്വാസമില്ല.”

 

 

 

ശശി: “നടക്കാറുണ്ട്. പക്ഷേ അത്ര ഉറപ്പൊന്നും എനിക്ക് തരാൻ പറ്റില്ല. നിനക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ മാത്രം പോയാൽ മതി. ഉറപ്പൊന്നുമില്ല .”

 

 

 

 

വേദിക കുറച്ചുനേരം ആലോചിച്ചു. പുണ്യാലനെ കൈവിടാൻ വയ്യ, എന്നാൽ അവന്റെ ഇപ്പോഴത്തെ അവസ്ഥ സഹിക്കാനും വയ്യ.

 

 

 

 

വേദിക: “ശരി, ഞാൻ വരാം. എന്റെ കൂട്ടുകാരി വർഷയെയും കൂടി കൂട്ടാം. ഒറ്റയ്ക്ക് വരാൻ എനിക്ക് പേടിയാ.”

 

 

 

 

ഇതുകേട്ട ശശി ഒന്ന് ഞെട്ടി. പ്ലാൻ പാളുമെന്ന് കണ്ടപ്പോൾ അവൻ ഉടനെ തടഞ്ഞു.

 

 

 

 

ശശി: “അത് പറ്റില്ല! ഇത് നിന്റെ പേഴ്സണൽ കാര്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയല്ലേ? നീ മാത്രം പോയാലേ കാര്യമുള്ളൂ. വേറെ ആരെയും കൂട്ടാൻ പാടില്ല. അത് ഈ പൂജയുടെ ചിട്ടയാണ്.”

 

 

 

 

വേദിക: “പിന്നെ നീ വരുന്നില്ലേ?”

 

 

 

ശശി: “ഞാൻ ആണല്ലേ… എനിക്ക് വരാം, അത് കുഴപ്പമില്ല. പക്ഷേ നീ ഒറ്റയ്ക്ക് വരണം

 

അത് പോരാതെ മല നടന്നു കയറണം. രാവിലെ കൃത്യം 6 മണിക്ക് അവിടെ എത്തുന്ന പോലെ പോകണം. എന്നാലേ ആ ഗന്ധർവ്വൻ പ്രസാദിക്കൂ.”

 

 

 

 

വേദിക (സഹികെട്ട്): “എന്ത് മാരണമായാലും ഞാൻ ചെയ്യാം ശശീ. ഇതൊന്ന് ശരിയായ മതി. എന്നാ നമുക്ക് നാളെ രാവിലെ പോയാലോ?”

ശശി ഒന്ന് ആലോചിച്ചു. പെട്ടെന്ന് ഒരു ബുദ്ധി തോന്നി. അവളിൽ കൂടുതൽ വിശ്വാസം ജനിപ്പിക്കാനും തന്റെ പ്ലാനിന് സമയം കണ്ടെത്താനും അവൻ പറഞ്ഞു:

 

 

 

 

ശശി: “നാളെ വേണ്ട. നാളെ നീ ഒരു ദിവസം മുഴുവൻ വെജിറ്റേറിയൻ മാത്രം കഴിച്ച് വ്രതം എടുക്ക്. ശുദ്ധിയോടെ വേണം അവിടെ പോകാൻ. മറ്റന്നാൾ രാവിലെ നമുക്ക് പോകാം.”

 

 

 

വേദിക സമ്മതിച്ചു. “ശരി ശശീ… നീ പറയുന്നത് പോലെ ചെയ്യാം.”

 

 

 

ശശി ഫോൺ വെച്ചതും അടുത്തുണ്ട് അവന്റെ കൂട്ടുകാർ അവനെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. അവരൊക്കെ ഇത്രയും നേരം ഇവന്റെ ഈ ‘ഗന്ധർവ്വൻ’ തള്ള് കേട്ട് അന്തംവിട്ടിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *