“ജാസൂമ്മാ ….”
“ഉം ….”
“അന്നങ്ങനെ പറ്റിപ്പോയതാ ട്ടോ ….”
“നി അതിനെപ്പറ്റി മിണ്ടണ്ട … ” അവൾ പറഞ്ഞു … ഷാനുവിന്റെ പുറത്ത് അവൾ കൈത്തലം ഉഴിഞ്ഞു കൊണ്ടിരുന്നു … സ്ലാബിലേക്ക് നടുവ് ചാരി നിന്ന അവളുടെ പുറത്ത് അവന്റെ കൈകളും തഴുകുന്നുണ്ടായിരുന്നു..
ജാസ്മിൻ ടോപ്പിന്റെ ഷോൾഡർ ഭാഗത്ത് ഉരച്ച് മുഖം തുടച്ചു …
” ഇത്ര വല്യ കുട്ടി കരയാ … മോളി കാണണ്ട, അന്നെ കളിയാക്കും … ” ഷാനു അവളുടെ മാറിലെ ചൂടുപറ്റി അനങ്ങാതെ കിടന്നു ….
“കണ്ടാൽ വല്യ ധൈര്യവാനാ… ഇപ്പ ദേ …”
കണ്ണീർ കഴുകിക്കളഞ്ഞ കറ തീർന്ന മനസ്സോടെ പഴയ ജാസ്മിൻ സംസാരിച്ചു തുടങ്ങി ..
“ങ്ങോട്ടു നോക്കടാ … കാണട്ടെ കരഞ്ഞ മൊഖം … ” അവൾ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.. എന്നിട്ടും ഷാനു മുഖമുയർത്തിയില്ല … പുറത്തു നിന്ന് വലം കൈയെടുത്ത് ജാസ്മിൻ അവന്റെ മുഖം പിടിച്ചുയർത്തി … ഷാനു നാണത്തോടെ പതിയെ മുഖമുയർത്തി … മഴവില്ലിനപ്പുറം ഉമ്മയുടെ ചിരിക്കുന്ന മുഖം അവൻ കണ്ടു … ജാള്യത നിറഞ്ഞ ഒരു പുഞ്ചിരി അവന്റെ മുഖത്തുമുണ്ടായി..
“കള്ളക്കരച്ചിലായിരുന്നു ല്ലേ …” ജാസ്മിൻ അവന്റെ കവിളിൽ പിച്ചി …
” പോ മ്മാ …” ഷാനു കെറുവിച്ചു….
അവന്റെ പിണക്കം മാറ്റാനെന്നവണ്ണം മുഖം കൈയ്യിലെടുത്ത് അവളവന്റെ ഇരു കവിളുകളിലും ചുംബിച്ചു.
“പിണക്കം മാറിയോ …?”
അവൻ ഇല്ലായെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി … അവൾ അവന്റെ കവിളിലേക്ക് മുഖമടുപ്പിച്ചപ്പോഴേക്കും പുറത്തു നിന്ന് ജമീലാത്തയുടെ വിളി കേട്ടു ..
ഞെട്ടിയതു പോലെ ഇരുവരും വിട്ടകന്നു … ചെയ്യാൻ പാടില്ലാത്തതാണ് തങ്ങൾ ചെയ്യുന്നതെന്നും അതാരും കാണാനോ അറിയാനോ പാടില്ലായെന്നും ഇരുവർക്കും നല്ല ബോദ്ധ്യം വന്ന നിമിഷമായിരുന്നു അത് … ഷാനു വേഗം തന്നെ അടുക്കള വിട്ടു … ജാസ്മിൻ സിങ്കിനടുത്തേക്ക് നീങ്ങി മുഖം കഴുകി … സ്റ്റാൻഡിൽ ചാരി വെച്ചിരുന്ന സ്‌റ്റീൽ പാത്രത്തിന്റെ തിളക്കത്തിൽ നോക്കി അവൾ മുഖഭാവമെന്തെന്ന് ഉറപ്പു വരുത്തി …
ജമീലാത്ത വർക്ക് ഏരിയായോടു ചേർന്ന് എത്തിയിരുന്നു …
അവരകത്തേക്ക് വരാതിരിക്കാൻ ജാസ്മിൻ അങ്ങോട്ട് ചെന്നു.
ഷാനു ഹാളിൽ ചെന്ന് മുഖം കഴുകി, ടി.വി പരമാവധി വോള്യം മ്യൂട്ട് ചെയ്തു വെച്ച് ഒരു പഴയ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്നു. അവന്റെ കയ്യിൽ ഫോണുമുണ്ടായിരുന്നു. ജമീലാത്ത മുംതാസുമ്മയുടെ വിശേഷങ്ങൾ തിരക്കുന്നതും യാത്രയെക്കുറിച്ച് ഉമ്മ മറുപടി പറയുന്നതും അവൻ കേട്ടു …
“ഷാനു എവിടെപ്പോയി …?”
“ഇവിടെയെവിടെയെങ്കിലും കാണും … ” ജമീലാത്തയുടെ ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ ഉമ്മ മറുപടി പറയുന്നത് കേട്ടു , അവൻ ഉള്ളിൽ ചിരിച്ചു.
മോളിയുടെ അസുഖമറിഞ്ഞപ്പോൾ ജമീലാത്ത അകത്തേക്ക് കയറി വന്നു.
” ഇതല്ലേ ഷാനു ഇരിക്കുന്നേ ..” ഹാളിലേക്കു വന്ന ജമീലാത്ത അത്ഭുതത്തോടെ പറഞ്ഞു …
” അന്നെ ഞാൻ എത്ര വിളിച്ചു ഷാനൂ … ഇയ്യെവിടെപ്പോയിരുന്നു ….?” ജമീലാത്തയുടെ പിന്നിൽ വന്ന ജാസ്മിൻ അവൻ എന്തെങ്കിലും പറയും മുൻപേ ചോദിച്ചു …
” ഞാനെവിടെപ്പോകാനാണു മ്മാ …” ടി.വി യിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു ….
കൂടുതൽ സംസാരത്തിനു നിൽക്കാതെ ജമീലാത്ത മോളി കിടക്കുന്ന മുറിയിലേക്ക് കയറി. ഒരു ഡോക്ടറുടെയെന്ന പോലുള്ള സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അവർ ഇരുവരും വീണ്ടും ഹാളിലേക്കു വന്നു …
” അനക്ക് ക്ലാസ്സ് തുടങ്ങാനായില്ലേ ഷാനൂ … ”
” അടുത്തയാഴ്ച തുടങ്ങും ജമീലാത്താ….”
” എവിടെയാ ….?”
“കല്പറ്റയിലാ..”
ആ ഔപചാരിച സംഭാഷണത്തിനു ശേഷം ജമീലാത്തയും ജാസ്മിനും അടുക്കളയിലേക്ക് പോയി .. ഏർവാടിയിൽ പോയപ്പോൾ കൊണ്ടുവന്ന പലഹാരങ്ങൾ അവർക്കും കൊടുത്തു വിടുന്നത് , അവരുടെ സംഭാഷണ ശകലങ്ങളിൽ നിന്ന് ഹാളിലിരുന്ന ഷാനു മനസ്സിലാക്കുന്നുണ്ടായിരുന്നു …
സാധാരണ പാലിന്റെ പൈസയ്ക്കാണ് ഇത്തരം സന്ദർശനമെന്നറിയവുന്ന ഷാനു , ഉമ്മ മുറിയിലേക്കു പോകുന്നതും , തിരിച്ചു വരുന്നതും കണ്ടപ്പോൾ കാര്യം അതു തന്നെയാണ് എന്നൂഹിച്ചു ….
പിന്നീട് കുറച്ചു നേരം നിശബ്ദതയായിരുന്നു … ആരുടെയും സംസാരം കേൾക്കാതായപ്പോൾ അവൻ പതിയെ എഴുന്നേറ്റു … ജമീലാത്ത പറമ്പിനതിർ ഭാഗം നടന്നു കഴിയുവാനുള്ള ഏകദേശ സമയം അവന് തിട്ടമുണ്ടായിരുന്നു … അവൻ അടുക്കളയിലേക്ക് ചെന്നു.. ജാസ്മിൻ ചായക്കുള്ള വെള്ളം വെച്ച് തുടങ്ങിയിരുന്നു …
