ഞാൻ വേറെവിടെയോ ആണ്… കണ്ണുകളിറുക്കിയടച്ച് ഓർമ്മയുടെ ആഴങ്ങളിൽ തപ്പി.. നനുത്ത ചിരിയുടെ മണിയൊച്ച എന്നെയുയർത്തി.
നിന്നുകൊണ്ട് ഉറങ്ങുന്ന മനുഷ്യനെ ആദ്യമായാണ് കാണുന്നത്! കണ്ണുകൾ തുറന്നപ്പോൾ എന്നെ നോക്കി മന്ദഹസിക്കുന്ന മൂന്നു പെൺകുട്ടികൾ. അവരുടെ പിന്നിൽ… ഗൗരിയമ്മ! വേഷം സെറ്റു സാരീം ബ്ലൗസും ക്യാൻവാസ് വാക്കിംഗ് ഷൂസും. ഉള്ളിൽ ആഹ്ളാദം നുരഞ്ഞു… ഞാനും ചിരിച്ചു.
ഇവളുമാരു മൂന്നും എൻ്റെ ചേച്ചീടെ മക്കളാണ്. മൂത്ത രണ്ടിരട്ടകൾ. പിന്നെ ഇളയ കാന്താരി! മാഡം പരിചയപ്പെടുത്തി. എന്നിട്ട് എൻ്റെ തോളിലൊന്നു മൃദുവായി തട്ടി. ഇതാണ് കേശവൻ…
ഓഹോ മിസ്റ്റർ കേശവൻ! കുഞ്ഞമ്മ പറഞ്ഞു കേട്ടിരുന്നു. കാന്താരി എന്നെ കണ്ണുകൾ കൊണ്ടുഴിഞ്ഞു. കഷ്ട്ടി പതിനാലു കാണും. മൂത്തവർ എൻ്റെ പ്രായം കാണും. എവൾ വെളഞ്ഞ സാധനമാണെന്നു തോന്നുന്നു…. ഞൊടികളിൽ ഇതെല്ലാം മനസ്സിലൂടെ പോയി. അതേയ്.. അവളെന്നോടടുത്തു നിന്നു. കുഞ്ഞമ്മേടെ വായിൽ നിന്നും അങ്ങനെ ആരെപ്പറ്റീം നല്ലൊരു വാക്ക് ദൈവം സഹായിച്ച് വീണിട്ടില്ല!
ഞാനറിയാതെ ചിരിച്ചുപോയി. ഡീ! ഗൗരിയമ്മ പെണ്ണിൻ്റെ ഉരുണ്ട കുണ്ടിക്കൊരു നുള്ളു കൊടുത്തു. ആ… അവളൊന്നു തുള്ളിപ്പോയി!
ഞാൻ മാഡത്തിന് ഒരു ഫയൽ അയച്ചിട്ടുണ്ട്. സമയം കിട്ടിയാൽ ഒന്നു നോക്കണേ..
ഓക്കേ കേശൂ. പിന്നെയും ആ മന്ദഹാസം!
വിടപറഞ്ഞ് മെല്ലെ വീട്ടിലേക്കു ജോഗു ചെയ്തു. രണ്ടു കണ്ണുകൾ എന്നെ പിന്തുരുന്നപോലെ തോന്നി… പിന്നേ! ഗൗരിയമ്മയ്ക്ക് വേറേ പണിയില്ലേ? ഞാൻ സ്വയം ചിരിച്ചു.
ബാക്കി ദിവസം ഉറക്കവും തീറ്റയും കുടിയും വലിയുമായിക്കഴിഞ്ഞുപോയി. തിങ്കളാഴ്ച്ച നല്ല ദിവസം പുലർന്നു. നേരത്തേയിറങ്ങി. പോണവഴിക്ക് ചുമ്മാ താടിയിലൊന്നു തടവി. കുറ്റിരോമങ്ങൾ! നേരെ ബാങ്കിലോട്ടു പോണവഴിക്കുള്ള പഴയൊരു ബാർബർഷോപ്പിൽ കേറി. അച്ഛൻ്റെ പ്രിയപ്പെട്ട കടയാണ്. ഒരു എക്സ് ആർമി സുബേദാരാണ് ഒരേയൊരു ബാർബർ. പുള്ളി ചൂടുവെള്ളത്തിൽ ബ്രഷു മുക്കി, കത്തീടെ മൂർച്ച കൂട്ടി, സുന്ദരമായി മുഖം വടിച്ചു തന്നു. പിന്നെ അവിടവിടായി അനുസരണയില്ലാതെ വളർന്ന മുടിയൊന്നു ട്രിം ചെയ്തു. ബ്ലോവർ കൊണ്ട് കുറ്റി മുടിയെല്ലാം പറപ്പിച്ച് ക്ലീനാക്കിത്തന്നു.
ആഹാ! ഇത്തിരി മെനയായല്ലോടാ! എന്തു പറ്റി? എൽസീടെ സുഖാന്വേഷണം.
നിന്നെ കെട്ടിച്ചുതരാൻ അമ്മച്ചീയോട് റിക്വസ്റ്റു ചെയ്യണം. അതിനാടീ!
അയ്യട! ചില്ലറ മോഹമൊന്നുമല്ലല്ലോടാ!
എന്തെടീ എനിക്കൊരു കൊറവ്?
ഓ! ഒരു കൊറവുമില്ലേ! ഇത്തിരി കൂടുതലൊണ്ടെങ്കിലേ ഒള്ളൂ! അവളൊന്നാക്കി ചിരിച്ചു.
ഞാനവളുടെ അടുത്തേക്കു ചെന്നു . സ്വരം താഴ്ത്തി. കൂടുതലാണെന്ന് എങ്ങനെ മനസ്സിലായെടീ മോളൂ? നീ കണ്ടാ?
ഛീ! വഷളൻ! അവളുടെ മുഖം തുടുത്തു. ഞാൻ ചിരിച്ചുകൊണ്ട് സീറ്റിലേക്കു നടന്നു.
ടിക്ക് ടോക്ക്… പതിവു പോലെ എൽസി ടെൻഷനടിക്കുന്നു!
ഒരു ലാവെൻഡർ നിറമുള്ള നനുത്ത സാരി. മുഴുത്ത അവയവങ്ങൾ വിങ്ങിപ്പൊട്ടുന്നു… ഗുഡ്മോണിങ്ങ്! ന്യൂട്രൽ മൂഡ്. അപ്പോൾ വലിയ കുഴപ്പമില്ല. വാതിലടഞ്ഞപ്പോൾ എൽസി കുരിശു വരയ്ക്കുന്നതു കണ്ടു. എവള് നേരേ ചൊവ്വേ പണിയെടുത്തില്ലേല് കർത്താവിനു പോലും ഒന്നും ചെയ്യാനൊക്കുകേല!
ഒരു മണിക്കൂർ കഴിഞ്ഞു. ഗൗരിയമ്മ വെളിയിൽ വന്നു. കയ്യിലൊരു ഫയലുണ്ട്. ഞാൻ ശനിയാഴ്ച്ച ഇന്നത്തെ മീറ്റിങ്ങിൻ്റെ പേപ്പറുകൾ അടുക്കി വെച്ച ഫോൾഡറാണ്.
ഉച്ച കഴിഞ്ഞേ വരൂ. മൊത്തത്തിൽ ഒരു പ്രഖ്യാപനം. പിന്നെ കേശവൻ! ഇന്നു തന്നെ നീ അയച്ചുതന്ന പ്രസൻ്റേഷൻ ഡിസ്ക്കസ്സു ചെയ്യണം. ഞാൻ വൈകിയാൽ നീ പോയിക്കളയരുത്. ശരി. ഞാൻ തലയാട്ടി.
എൽസീ! വരുന്ന കോളുകളുടെ ഫുൾ ഡീറ്റെയിൽസ് എനിക്കുവേണം. ഡീറ്റെയിൽസ് എന്നു പറഞ്ഞാലെന്താണെന്നറിയാമോ?
പ്..പ്.പേര്… അവൾ നിന്നു വിക്കി…
യു ആർ പത്തെറ്റിക്ക്! യക്ഷിയുടെ വായിൽ നിന്നും തീ പാറി. പാവം എൽസി വാടിത്തളർന്നു. അടുത്തു നിന്ന ഞാൻ മെല്ലെ അവളുടെ മോണിട്ടറോണാക്കി. അതിൽ ഞാനൊണ്ടാക്കിയ ലോഗുണ്ടായിരുന്നു. എൽസിയതിൽ നോക്കി… പിന്നെ മാഡം… സബ്ജക്റ്റ്, ഈമെയിൽ, മെമ്മോ ഫോൺ നമ്പർ….. അവളുടെ ശബ്ദം നേർത്തു…
