ഗൗരി എന്ന സ്ത്രീയും ഞാനും 4

ഞാൻ ബോസിനെ നോക്കി ഒരു വിരൽ പൊക്കി. പിന്നെ മെല്ലെ വെളിയിലേക്കു നടന്നു. ഞങ്ങടെ ഊഴം വൈകുന്നേരമാണ്. ഈ ബോറൊക്കെ എന്തിനു സഹിക്കണം! മുറിയിലേക്ക് നടന്നു. അപ്പോഴേക്കും മുറി വൃത്തിയാക്കിയിരുന്നു. ബീഡിയെടുത്തു ഫില്ലു ചെയ്തു. വെളിയിൽ മരത്തണലിൽ സിമന്റ് ബെഞ്ചിലിരുന്നു. അവിടെ ഈ ഉച്ചനേരത്ത് ആര് വരാനാണ് !

സ്വസ്ഥമായി ഇരുന്ന ബീഡി കത്തിച്ച് രണ്ടു പുകയെടുത്തു. ആഹാ! സുഖം. ചാഞ്ഞിരുന്നു ചുറ്റിലും കണ്ണോടിച്ചു. ധാരാളം പൂച്ചെടികൾ. ഇനി ബഷീർ ഗുരു ഇതിലെ വല്ലോം വന്നിരുന്നോ ആവോ! നേരിയ ഈർപ്പമുള്ള കാറ്റ്. കോട്ട് ഹാളിൽ ഉപേക്ഷിച്ചിരുന്നു. പോക്കറ്റിൽ നിന്നും അച്ചടിച്ച പ്രോഗ്രാം വെളിയിലെടുത്തു.

ഇനി ഒരു ചർച്ചയാകുന്നു. എന്ത് മൈര്. അതും ഒരു മണിക്കൂർ! ഇതിനിടെ ഒരു ബ്രേക്കുണ്ട്. ഞാൻ മെല്ലെയെണീറ്റു. വായ കഴുകി ഉള്ളിലേക്ക് വിട്ടു. ഭാഗ്യം. ബ്രേക്കു തന്നെ.

എവടായിരുന്നെടാ? ബോസ്. ഭയങ്കര ബോറാണ് മാഡം. ഞാൻ പറഞ്ഞു. എനിക്ക് സ്ക്കൂട്ടു ചെയ്യാൻ പറ്റില്ലല്ലോ! മാഡം തോളിൽ ഒരടി തന്നു. ഭാഗ്യത്തിന് ശാരദ ടീച്ചറെ അവിടെ കണ്ടില്ല. ആ നീ ചായ കുടിക്ക്. കഞ്ചാവ് ആളിക്കത്തിച്ച വിശപ്പ് ആമാശയം കരിച്ച് തുടങ്ങിയിരുന്നു! നല്ല മൊരിഞ്ഞ ഉഴുന്നുവടയും ചമ്മന്തിയും. പിന്നെ ബീഫ് കട്ട്ലെറ്റ്! സുഹൃത്തുക്കളേ ! കോഴിക്കോടൻമാരെ പോലെ ഉഗ്രൻ ചാപ്പാട് തരാൻ ഈ കേരളത്തിൽ ആരുമില്ല. സത്യം. നല്ല ചൂര കൊത്തിയരിഞ്ഞ് ഉരുളക്കിഴങ്ങും കൂട്ടി ഉരുളകളാക്കി പൊരിച്ചത്. ഒന്നാന്തരം സാധനങ്ങൾ. ശരിക്കും തട്ടി. പിന്നെ കറുത്ത അലുവ. ദൈവമേ!

ചർച്ചയുടെ ബാക്കി ഭാഗം ഇരുന്നു കേൾക്കേണ്ടി വന്നു. കേട്ടു പക്ഷേ ശ്രദ്ധിച്ചില്ല! അതെങ്ങനാ! അടുത്തീ കൊഴുത്ത സുന്ദരി ഇരിക്കുവല്ല്യോ!

ലഞ്ച് ബ്രേക്ക് എന്ന പ്രഹസനം. നല്ല ടാങ്കുകൾ സദസ്സിലുണ്ടായിരുന്നു. സീനിയർ അമ്മാവന്മാരാണ് പട നയിക്കുന്നത്. വിശാലമായ ഡൈനിങ് ഹാളിന്റെ ഒരു ഭാഗം ഞങ്ങൾക്കായി റിസർവ്വ് ചെയ്തിരുന്നു. ബുഫേയില് നിന്നും കൊതിപ്പിക്കുന്ന മണമുയർന്നു. ഒപ്പം അറ്റത്ത് ഒരു കുഞ്ഞി ബാറും. ഞാൻ ബോസിനെ യാചനയോടെ നോക്കി. ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ബിയർ മതി കേട്ടോടാ! പ്രസന്റേഷൻ ഉള്ളതാ. ആ കനത്ത ചന്തികൾ തുളുമ്പിയകലുന്നത് ഒന്നൂടെ നോക്കിയിട്ട് ഞാൻ ചെന്ന് ഒരു കിങ്ഫിഷർ പൊട്ടിച്ച് ഒറ്റ വലി. ആഹാ… മേലൊന്നു തണുത്തു. . ഒരു വലി കൂടി ഉള്ളിലാക്കിയിട്ട് മെല്ലെ പുറത്തേക്ക് നടന്നു. പഴയ താവളം. മരച്ചുവട്. ബീഡി കത്തിച്ചു മൂന്നു വലിയിൽ അവൻസ് ചാരമായി. ഒന്നൂടെ കത്തിച്ച് വലിച്ചു. തിരികെ ചെന്ന് ബാക്കി ബിയറും പിന്നൊന്നൂടെയും തട്ടി. ഇപ്പോൾ പരമസുഖം. പോയി കുറച്ച് ചോറും മീൻ കറിയും രണ്ടു വലിയ കഷ്ണം ഐക്കൂറ വറുത്തതും പപ്പടവും തോരനും സാവധാനത്തിൽ ആസ്വദിച്ചു കഴിച്ചു.

മാഡം ഒന്നു മയങ്ങാൻ സമയം കിട്ടുമോ? ഞാൻ അടുത്ത് ചെന്ന് കെഞ്ചി. ആ മുഖത്ത് പിന്നെയും ചിരി! കടിച്ചങ്ങു തിന്നാൻ തോന്നി. ശരി. ഒരു ഒന്നര മണിക്കൂർ കഴിഞ്ഞാൽ എത്തിയേക്കണം. റിസപ്‌ഷനിൽ വിളിച്ച് എണീപ്പിക്കാൻ പറ.

ഞാനുടനെ സ്കൂട്ടായി. പോണവഴിക്ക് റിസപ്‌ഷനിൽ പറഞ്ഞു. ഒരു മണിക്കൂറിൽ വിളിക്കണം.പിന്നെ പോയി തുണികൾ അഴിച്ചു കളഞ്ഞ് ഫാൻ ഫുൾ സ്പീഡിൽ ഇട്ട് സുഖമായി ഉറങ്ങി.

കൃത്യ സമയത്തിന് വിളി വന്നു. പോയി തൂറി. ഒന്നൂടെ പല്ലു തേച്ചു കുളിച്ച് ഫ്രഷായി. താഴെ ചെന്നപ്പോൾ കാപ്പി, ചായ വിതരണം. ഒരു കട്ടൻ കാപ്പി മെല്ലെ മൊത്തി. ആകെ ഒരുന്മേഷം തോന്നി. നല്ല കുട്ടിയായി ഗൗരിയമ്മേടെ ചാരെ ചെന്നിരുന്നു. മാഡം എന്നെയൊന്നു നോക്കി. ദുഷ്ടൻ! റെസ്റ്റ് ചെയ്‌തു അല്ലേടാ! ഞാൻ ഇവിടെ ഇരുന്നു കഷ്ട്ടപ്പെടുന്നത് നീ കണ്ടോ?

ഞാനൊരു ഇളിഞ്ഞ ചിരി പാസ്സാക്കി. മതി മതി. പിന്നെയും അമർന്ന സ്വരം.

ഞാൻ ലാപ്ടോപ്പ് ഓണാക്കി. ആകെ നമ്മടെ സാധനം ഒന്നൂടെ നോക്കി. അപ്പഴേക്കും ഞങ്ങടെ തൊട്ടു മുൻപുള്ള പ്രസന്റേഷൻ ആയിരുന്നു. അത് കഴിഞ്ഞ് ഒരു ചര്‍ച്ച. അതൊരു മണിക്കൂര്‍ നീണ്ടു. പിന്നെ അടുത്ത ബ്രേയ്ക്ക്. ആ തക്കത്തിന് ഞാൻ സ്റ്റേജില്‍ പോയി ഞങ്ങടെ ലാപ്പ് ഫിറ്റു ചെയ്തു. ധാരാളം ഫയലുകളുണ്ട്. ഒന്ന് പ്രൊജക്റ്റ്ചെയ്തു നോക്കി. കറക്റ്റ്. പിന്നെ ഒരു കാപ്പീം കൂടെ അകത്താക്കി അവിടിരുന്നു.