ശങ്കരേട്ടാ… ഇടയ്ക്ക് കാൻ്റീനിൽ പുള്ളീടെയൊപ്പം പോവുന്ന ശീലമുണ്ടായിരുന്നു. ഈ എൽസിയെപ്പോലെ ഇത്രേം തെറ്റുകൾ വരുത്തുന്ന ഒരു സ്റ്റാഫിനെ എങ്ങനെയാണ് ബാങ്ക് വെച്ചോണ്ടിരിക്കുന്നത്?
അവളുടെ അപ്പൻ ജോസഫ് നമ്മടെ പഴയ സ്റ്റാഫായിരുന്നു. പണിക്കിടേല് കൊഴഞ്ഞു വീണു. ഹാർട്ട് അറ്റാക്ക്. അപ്പഴാ ഇവളെ എടുത്തത്. ആ ഒരു കൺസിഡറേഷനിലാ ഇപ്പഴും ഇവളിവിടൊള്ളത്. പക്ഷേ… ഇതെത്ര നാളു പോവും എന്നറിഞ്ഞൂട. ഗൗരി ഈ ഡിപ്പാർട്ട്മെൻ്റിൽ വന്നിട്ട് മൂന്നു മാസമേ ആയിട്ടൊള്ളൂ. ഒരു റിട്ടൺ വാണിങ്ങ് ഇതിനകം ഏൽസിക്ക് കിട്ടീട്ടൊണ്ട്.
ഹം…. ഞാനൊന്നാലോചിച്ചു. പാവം പെണ്ണാണ്. പറഞ്ഞു വിട്ടാല് അവളു കഷ്ട്ടപ്പെടും… ഹം… നോക്കാം.
ആദ്യത്തെ ആഴ്ച്ച സംഭവബഹുലമല്ലാതെ തന്നെ കടന്നുപോയി. വെള്ളിയാഴ്ച്ച വൈകുന്നേരം. ഗൗരിയമ്മ ബാഗുമെടുത്ത് ആരോടും ഒരു ബൈ പോലും പറയാതെ നടകൊണ്ടു. ആ തടിച്ച ചന്തികൾ തുളുമ്പുന്നത് ഒന്നു പാളിനോക്കാം എന്നു കരുതിയപ്പോൾ നിരാശയായിരുന്നു ഫലം. സാരിത്തലപ്പ് എന്ന നശിച്ച തുണികൊണ്ട് പിൻഭാഗം മറച്ചിരുന്നു…
ഏതായാലും വരുന്ന ശനിയാഴ്ച്ച അവധിയാണ്. അപ്പോൾ രണ്ടു ദിവസം വീക്കെൻഡ്. രണ്ടെണ്ണം വീശിയാൽ ഒന്നു റിലാക്സ് ചെയ്യാം. നേരെ വണ്ടിയെടുത്ത് പാർക്കിങ്ങിനു വെളിയിലിറങ്ങിയപ്പോൾ ദേ നടന്നു പോണു മുന്നിൽ നമ്മടെ എൽസിക്കുട്ടി. ചുരീദാറിത്തിരി ഇറുകിയിരുന്നു… കൊള്ളാമല്ലോ നല്ല ടൈറ്റ്, ഉരുണ്ട കുണ്ടി… ഇതുവരെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. നേരേ വണ്ടി കൊണ്ടു ചവുട്ടി. അവളൊന്നു ഞെട്ടി. പിന്നെ ഞാനാണെന്നു കണ്ടപ്പം ഒന്നയഞ്ഞു. പണ്ടത്തെ കഥയാണേ. ഈ ഹെൽമെറ്റും പണ്ടാരോമൊന്നും അന്ന് നിർബ്ബന്ധമില്ല, കേട്ടോ മക്കളേ.
കേറ്. ഞാൻ പറഞ്ഞു…
വേ…ണ്ട… ഞാൻ….
നടന്നോളാമെന്നായിരിക്കും! കേറടീ! ഞാൻ മുരണ്ടു. കൊച്ചങ്ങു വിരണ്ടുപോയി. അവളു വേഗം രണ്ടു കാലുകളും ഒരേ വശത്തേക്കിട്ട് കേറിയിരുന്നു. പിടിച്ചിരുന്നോടീ. ഞാൻ പറഞ്ഞു. അവളുടെ കൈ എൻ്റെ വയറിൽ ചുറ്റി. ഞാൻ പതിയെ വിട്ടു.
യൂനിവേഴ്സിറ്റി ലൈബ്രറീടെ കാൻ്റീനിനു മുന്നിൽ കൊണ്ടു നിർത്തി. വാ! ഞാനിറങ്ങി നടന്നു. അവളെൻ്റെ പിന്നിൽ വരുന്നതറിഞ്ഞ് ഞാൻ നിന്നു. പിന്നെ ഒന്നിച്ചു നടന്നു.
ഞങ്ങൾ ഒരു മേശയ്ക്കിരുപുറവും ഇരുന്നു. അവളെന്നെ നോക്കുന്നില്ല. ബാഗിൻ്റെ സിപ്പറിൽ തെരുപ്പിടിച്ചുകൊണ്ട് താഴേക്കു നോക്കിയിരിക്കുന്നു.
എൽസീ! ഞാൻ സ്വരം മൃദുവാക്കി അവളെ വിളിച്ചു.
എന്താ? ഇത്തിരി ചൊടിച്ചുകൊണ്ട് അവൾ മുഖമുയർത്തി. ഇയാളെന്തിനാ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്?
എൻ്റെ പേര് കേശവൻ എന്നാണെന്ന് ഞാൻ പറഞ്ഞതായിട്ടാണ് ഓർമ്മ. ഞാൻ ചിരിച്ചു. നോക്കിയപ്പോൾ പെണ്ണ് ചിരി കടിച്ചമർത്തുന്നു.
ചായ പറയട്ടെ? ഞാൻ ചോദിച്ചു. അവൾ തല കുലുക്കി.
എൽസീടെ വീട്ടിലാരൊക്കെയുണ്ട്? ഞാൻ സൗമ്യമായി ചോദിച്ചു.
അമ്മച്ചീം ഒരനിയനും. അവൾ പറഞ്ഞു.
എങ്ങിനെയാ പോവുന്നത്? ഞാൻ കൊണ്ടു വിടാം. താമസിക്കില്ല..
അതിന് ഇയാ… ഓഹ് അവളുടെ മുഖം തുടുത്തു. അതിന് കേശവൻ പത്തുനൂറ്റമ്പതു കിലോമീറ്റർ വണ്ടിയോടിക്കേണ്ടി വരും…അവളെന്നെ നോക്കി ആക്കിയൊരു ചിരി പാസ്സാക്കി.
ഉം? എന്താ കിണിക്കുന്നത്? ഞാൻ കാരംസ് കളിക്കുമ്പോൾ സ്റ്റ്രൈക്കറിൽ അടിക്കുന്നപോലെ നടുവിരൽ തള്ളവിരലിലമർത്തി അവളുടെ കൈത്തണ്ടയിലേക്കടിച്ചു.
ആ! ജന്തു! അവൾ കൈതിരുമ്മി. വേദനിപ്പിച്ചു!
നീയെന്തിനാ ചിരിച്ചേ?
എൻ്റെ വീട് കോട്ടയത്താടാ മണുക്കൂസേ! അവൾ പൊട്ടിച്ചിരിച്ചു. ഞാനും ഒരളിഞ്ഞ ചിരി പാസ്സാക്കി.
ഇവിടെ ഞാനൊരു ഹോസ്റ്റലിലാടാ… അവൾ ഇപ്പോൾ ശരിക്കും റിലാക്സ്ഡായി. ആ… നീയെന്തിനാ എന്നേങ്കൊണ്ടിവിടെ വന്നേ? അവൾ പിന്നെയും ചോദിച്ചു.
പറയാം. അപ്പോഴേക്കും ചായയും അവിടത്തെ പ്രസിദ്ധമായ പഴംപൊരിയും വന്നു. ഞങ്ങൾ സ്വസ്ഥരായിരുന്ന് ചായ കുടിച്ചു.
ഞാൻ ചാഞ്ഞിരുന്ന് അവളെ സൂക്ഷിച്ചുനോക്കി. ഓഫീസിൽ പേടിച്ചരണ്ട ഒരു പക്ഷിയാണവൾ. എന്തെങ്കിലും ശബ്ദം കേട്ടാൽ ചിറകടിച്ചുയരാൻ വെമ്പുന്ന മാടപ്രാവ്. ഇന്നാണ് ആ മുഖത്തിൻ്റെയൊരു ഭംഗി ഞാനറിയുന്നത്. നല്ല കണ്ണുകളും ഇത്തിരിയെഴുന്ന കവിളെല്ലുകളും നേർത്ത ചുവന്ന ചുണ്ടുകളും… എൻ്റെ നോട്ടം കാരണം അവളിത്തിരി തുടുത്തു.
