ഗൗരി എന്ന സ്ത്രീയും ഞാനും 4

മാലതി… പിരിഞ്ഞ ഭാര്യ. അവൾക്കച്ഛനെ വലിയ കാര്യമാണ്. ഇടയ്ക്കിടെ സന്ദർശനവുമുണ്ട്.

ഒരു അലസമായ ഡിസംബറിലെ പുലർച്ച. മൂപ്പിലാൻ സ്ഥലത്തില്ല. എന്തോ നേരത്തെ എണീറ്റു. ഒന്നു നടക്കാൻ പോയി. ജോഗു ചെയ്യാനുള്ള മടി. നടത്തമങ്ങനെ ഓരോന്നാലോചിച്ച് ഒന്നരമണിക്കൂറായി. പേശികളൊക്കെ അയഞ്ഞു. അപ്പോഴാണ് കാലത്തു തന്നെ തുറന്ന ഒരു കൊച്ചു ബാർബർഷോപ്പ് കാണുന്നത്. രണ്ടു കസേരകളേ ഉള്ളൂ. പക്ഷേ ബാർബർ പയ്യൻസാണ്. ഞാൻ നോക്കുന്നതു കണ്ടപ്പോൾ പയ്യൻസ് വിടർന്നു ചിരിക്കുന്നു!

വന്നാട്ടെ സാറേ!

പോയിരുന്നു. മുടി ട്രിം ചെയ്തു. ഷേവു ചെയ്തു. പയ്യൻസിൻ്റെ ഒരു ഹെഡ് മസാജും കൂടിയായപ്പോൾ ഉന്മേഷം തോന്നി. വഴിയോരത്തുള്ള തട്ടുകടയിൽ നിന്നും ഒരു കട്ടനും തട്ടി വീട്ടിലേക്കു നടന്നു. കുളിച്ചു വസ്ത്രങ്ങൾ മാറി.

മറീനാൻ്റി ഒരു ബ്രേക്ക്ഫാസ്റ്റ് ട്രേയുമായി വാതിൽ തുറന്നു കടന്നു വന്നു. ഇന്ന് ഉപ്പുമാവ്, ചട്ട്ണി, മുട്ട പുഴുങ്ങിയത്. കിച്ചണിൽ കേറി ആൻ്റി കട്ടനുണ്ടാക്കി. ഗുഡ്മോണിങ്ങ് കേശൂ. നീ കഴിച്ചിട്ട് പാത്രങ്ങൾ കിച്ചണിൽ വെച്ചാൽ മതി. ഓക്കെ ആൻ്റീ. വിസ്തരിച്ച് പ്രാതൽ കഴിച്ചു. എന്നിട്ട് ടാബ്ലെറ്റുമായി ബാൽക്കണിയിൽപ്പോയിരുന്നു. പ്രധാന വാർത്തകളിലൂടെ ഒന്നോടിച്ചു നോക്കി. തിരികെ ഹോളിലെത്തി പുതിയ തലമുറയിലെ കൃഷ്ണയുടെ മനോഹരമായ രാഗാലാപനത്തിൽ മുഴുകി… രണ്ടു മണിക്കൂറുകൾ കടന്നുപോയി…വീക്കേഎൻ്റെ കഥാപാത്രത്തെപ്പോലെ ജീവിതത്തിൽ ചെയ്യണ്ടതെല്ലാം ചെയ്തു തീർത്തു എന്നു തോന്നി. വേണമെങ്കിൽ മരിക്കാനൊരു ചാൻസാണ്!

മണിനാദം എന്നെയുണർത്തി. സംഗീതത്തിൻ്റെ വോള്യം താഴ്ത്തിയിട്ട് എഴുന്നേറ്റു. ആരാണ്?

വാതിൽ തുറന്നതും അന്തരീക്ഷമാകെ ചാർജു ചെയ്തപോലെയായി! മുന്നിൽ മന്ദഹസിച്ചുകൊണ്ട് ഗൗരിയമ്മ! ആ മുഖത്തു നിന്നും കണ്ണെടുക്കാനായില്ല.സൗന്ദര്യം കൂടിയിട്ടേ ഉള്ളൂ.. തിങ്ങിയ കോലൻമുടിയിൽ ഒറ്റ നരപോലും ആദ്യത്തെ നോട്ടത്തിൽ കാണാൻ കഴിഞ്ഞില്ല. കറുത്ത കരയുള്ള സെറ്റുസാരി. കറുത്ത ബ്ലൗസ്.

നമസ്കാരം കേശവൻ സാറേ! കളിയാക്കുന്ന സ്വരം. അകത്തേക്കു വരാമോ?

ഓഹ്! ഞാൻ ഞെട്ടിയുണർന്നു. പ്ലീസ് കമിൻ! ആ അരക്കെട്ടിൻ്റെ വിരിവു കൂടിയിട്ടേ ഉള്ളൂ!

അപ്പോഴാണ് പിന്നിൽ ഒരു സുന്ദരിപ്പെണ്ണ്. ടൈറ്റ് ജീൻസും ടോപ്പും. അവരകത്തേക്കു നടന്നു. സോഫയിലിരുന്നു. ഞാനെതിരേയുള്ള കസേരയിലും.

ഇതാണെൻ്റെ മോള് കവിത. മോളേ! കേശവനങ്കിൾ. അമ്മയുടെ പഴയ കൊലീഗാണ്.

ഹലോ അങ്കിൾ. നല്ല സ്വരം. അവൾ വിടർന്നു ചിരിച്ചു. അമ്മ തിരിയാണെങ്കിൽ മോളൊരു നിലവിളക്കു തന്നെ. തേനിൻ്റെ നിറം. ഞാനും മന്ദഹസിച്ചു.

ഗൗരിയമ്മയെ പകർത്തി വെച്ചതുപോലെ. ഞാനറിയാതെ പറഞ്ഞുപോയി.

കവിത ചിരിച്ചു. ആദ്യായിട്ടാണ് അമ്മയെ ഗൗരിയമ്മ എന്നാരെങ്കിലും വിളിച്ചു കേൾക്കുന്നത്.

മോളേ! അമ്മ ഞങ്ങളെയെല്ലാം വിറപ്പിക്കുമായിരുന്നു. അതുകൊണ്ട് പേടിച്ചിട്ടാണ് ഉള്ളിൽ ഗൗരിയമ്മ എന്നു ഞാൻ വിളിച്ചു തുടങ്ങിയത്.

ഹഹഹ… പോടാ കേശൂ! ചേച്ചി പെട്ടെന്നിൻഫോർമലായി. കവിതയുടെ വാ പൊളിഞ്ഞുപോയി!

ഓ! ഗൗരിയമ്മയ്ക്ക് പരിസരബോധം വന്നു. സോറീട്ടോ കേശവൻ… ഞാനോർക്കാതെ..

ഏയ് സാരമില്ല ചേച്ചീ. ഞാനും ചിരിച്ചു.

കണ്ടോടീ! ഞങ്ങളുടെ ഒരിൻഫോർമൽ ബന്ധമായിരുന്നു. ഇന്നത്തെപ്പോലല്ല… ആ പിന്നെ എങ്ങിനെ വീടു കണ്ടുപിടിച്ചു എന്നറിയാമോ?

അതിനു മുന്നേ ഇപ്പോഴീ നഗരത്തിലാണോ? അതു പറ.ഞാൻ ചോദിച്ചു.

അല്ലടാ. കൊച്ചീൽത്തന്നെ. ഇവിടെ ചേച്ചീടെ മോളു പ്രസവിച്ചു. കുഞ്ഞിനെക്കാണാൻ ഞാനും ഇവളും കൂടി വന്നതാ. മുകുന്ദൻ സാറിനെ വിളിച്ചിരുന്നു. അങ്ങനാ നിൻ്റെ അഡ്രസ്സു കിട്ടിയത്. ഇച്ചായനു വരാൻ പറ്റിയില്ല..

ഇത്തിരി നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ഇടയ്ക്ക് ഞാനെണീറ്റു.

ചേച്ചീ. ഒരു ഡ്രിങ്കാവാം. ജിൻ?

ഓക്കെ. ചേച്ചി തലയാട്ടി.

അമ്മ അങ്കിളിൻ്റെ കൂടെയിരുന്നാല് ആൻ്റിയെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ചെല്ലണ്ടേ? കവിത ചോദിച്ചു.

നീ കാറുകൊണ്ടോക്കോടീ. ഡ്രൈവറുമുണ്ടല്ലോ. എന്നെ കേശു അങ്ങെത്തിച്ചോളും. ചേച്ചി ചിരിച്ചു.