ഗൗരി എന്ന സ്ത്രീയും ഞാനും

ഗൗരി എന്ന സ്ത്രീയും ഞാനും

Gauri Enna Sthreeyum Njaanum | Author : Rishi


കുറച്ചു വർഷങ്ങൾക്കുമുമ്പാണ്. ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ. അങ്ങനെയൊരു… എന്താ പറയുക… ആദിമദ്ധ്യാന്തങ്ങളുള്ള ലക്ഷണമൊത്തൊരു കഥയൊന്നുമല്ല. ചില സംഭവങ്ങൾ…എന്നാലും ഔപചാരികമായി പറയട്ടെ. ഇതിൽ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. എന്നുവെച്ച് ഉപകഥാപാത്രങ്ങൾ ഇല്ലെന്നല്ല.

അവരിൽ പലർക്കും കാര്യമായ റോളുകളുമുണ്ട്. എന്നാലും ഈ അനുഭവങ്ങൾ ആരോടും പറയാതെ ഇതുവരെ ഉള്ളിലെ ചെപ്പിലടച്ചിരിക്കയായിരുന്നു. എന്തോ…

അടുത്തകാലത്ത് കഥാനായികയെ അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ഉള്ളിലാർത്തലച്ചുയർന്ന വികാരം ഇത് നിങ്ങളോടു പങ്കുവെക്കണമെന്ന് എന്നെ നിർബ്ബന്ധിച്ചു..

തീർച്ചയായും കാലം, പേരുകൾ, ചുറ്റുവട്ടങ്ങൾ… അങ്ങിനെ കണ്ടുപിടിക്കാവുന്ന എല്ലാം ഞാനിത്തിരി മാറ്റിപ്പറയും. വേണമെങ്കിൽ ഊഹിക്കാം. അതിലല്ല കാര്യം. എൻ്റെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ച ഈ സംഭവപരമ്പരകൾ ജീവിതത്തിലൊരു വഴിത്തിരിവായിരുന്നു…

മതി, മതി ആമുഖം എന്ന് നിങ്ങളുടെ ഉള്ളം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്! അപ്പോ അധികം മുഖവുരയില്ലാതെ ഈ കുഞ്ഞു കഥയിലേക്കു കടക്കാം.

ആദ്യം തന്നെ പറയട്ടെ. ഞാനൊരു പാവത്താനോ അപ്പാവിയോ നന്മ മരമോ ഒന്നുമല്ല. മറിച്ച് അത്യാവശ്യത്തിനും അനാവശ്യത്തിനും കന്നത്തരങ്ങളുള്ള ഒരു ചെറുകിട വഷളനാണ്. ഈ സ്വഭാവം അന്നേവരെ അങ്ങനെ വെളിയിൽ വന്നിരുന്നില്ല എന്നു മാത്രം.

ഈ നഗരത്തിൽ അച്ഛൻ്റെയൊപ്പമാണ് കാലുകുത്തുന്നത്. വർഷങ്ങൾക്കു മുൻപ്, അമ്മ എൻ്റെ കാലു കണ്ടതേ ഭഗവദ് പാദങ്ങളിൽ ശരണം തേടി അങ്ങു മോളിലോട്ടു പോയി. തന്തിയാനും ഞാനും ആ വീട്ടിൽ വലിയ ആശയവിനിമയമൊന്നുമില്ലാതെ അങ്ങനെ ജീവിച്ചു. അങ്ങേര് വലിയ കോർപൊറേറ്റ് മാനേജ്മെൻ്റിലാണ്. പ്രൊമോഷൻ കിട്ടി ഏരിയാ ഹെഡ്ഢായി ഇങ്ങോട്ടു കെട്ടിയെടുത്തതാണ്.

എന്നെ ബോർഡിങ്ങിൽ നിർത്താൻ മൂപ്പിൽസ് ചില വിഫലശ്രമങ്ങളൊക്കെ നടത്തിയത് ചരിത്രമാകുന്നു. എവടെപ്പോയാലും അടിപിടി.

ഞാൻ നല്ല കറുത്ത ചെക്കനാണ്. മൂപ്പിലാനെപ്പോലെ. നമ്മടെ നാട്ടിലെ പിള്ളേരെ അറിയാമല്ലോ! ബ്ലാക്ക് മോളി, കരുമാടിക്കുട്ടൻ മുതലായ വിളിപ്പേരുകൾ വളരെ മൃദുവായവയായിരുന്നു. ചെവിക്കല്ലു വരെ അടിച്ചുപോവുന്ന തെറികളാണ് സാധാരണ കേൾക്കാറ്. എവനൊക്കെ ഏതോ സായിപ്പിൻ്റെ മക്കളാണോ മൈരേപ്പുടുങ്ങികള്. ചുമ്മാതല്ല കൊറച്ചു തൊലിവെളുപ്പൊള്ള പഞ്ചാബിപ്പെണ്ണുങ്ങളെ കാണുമ്പം എവനൊക്കെ ഒലിപ്പിക്കണത്. ത്ഥൂ! പിന്നീട് വിദേശങ്ങളിൽ പണിയെടുത്തപ്പോ ആരുമെന്നോട് ഇമ്മാതിരി പെരുമാറിയിട്ടില്ല. നാട്ടിലാണ് തള്ളേയോളികളുടെ ഊമ്പിയ വാചകം. അതുകൊണ്ടാണ് ഞാൻ വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്നത്. ഇമ്മാതിരി ഊമ്പത്തരം ഇവിടെ പറഞ്ഞാല് പിടുക്കുസഹിതം അവമ്മാരങ്ങറുത്തെടുക്കും.

പറഞ്ഞു പറഞ്ഞ് കാടുകേറി.

സമയം പോവുന്നതിൻ്റെ ഒപ്പം ഞാനുമങ്ങ് വളർന്നു. ആറടിപ്പൊക്കത്തിൽ…. എം ടിയുടെ ഭാഷയിൽ പറഞ്ഞാൽ കൈകളിൽ കരുത്തു വന്നു നിറഞ്ഞു… ട്വൽത്ത് കഴിഞ്ഞപ്പോ ഇനി ഹോസ്റ്റലിൽ നിന്നാൽ ചെറുക്കൻ കൊലക്കുറ്റത്തിന് അകത്താകുമെന്ന് തന്തപ്പടിക്ക് പിടികിട്ടി. ഈയുള്ളവൻ വീട്ടിലുമായി. പിന്നെന്താ പണ്ടേ വീട്ടിലൊണ്ടായിരുന്ന നാണൂള്ളച്ചേട്ടൻ്റെ ലളിതവും രുചികരവുമായ ഭക്ഷണം ഞണ്ണാം. സുഖമായി ക്ലാസു കഴിഞ്ഞിട്ട് ഒരുത്തനോടും ഒടക്കാതെ കഴിക്കാം…

അങ്ങനെ ഇന്തയിടത്തിലെത്തി. സുന്ദരമായ നഗരം. പഴയ നാടു ഭരിച്ച തമ്പുരാക്കന്മാരെപ്പറ്റി ഊമ്പിയ നൊസ്റ്റാൾജിയ ഒള്ള, വിവരമില്ലാത്തവരുടെ നഗരം. തങ്ങളാൽ കഴിയും വിധം മറ്റവനെ പാരവെയ്ക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവരുടെ നഗരം . ഈ നഗരത്തിൻ്റെ വിശേഷങ്ങൾ പറഞ്ഞാലൊടുങ്ങില്ല.

സർക്കാർ വഹ കോളേജിലാണ് ഡിഗ്രിക്ക് ചേർന്നത്. പ്രസിദ്ധമായ വിദ്യാലയമാണ്. സങ്ങതിയെന്താന്നു വെച്ചാല് അതിനകം ഞാനെൻ്റെ ഫാവി ജീവിതം എങ്ങനാന്ന് ഒരൈഡിയ ഒണ്ടാക്കിയിരുന്നു. ഫിനാൻസ്. അതാണെല്ലാം. ഇതിനിടയിൽ പറയാൻ വിട്ടുപോയ ഒന്നുണ്ട്. ഞാനൊരൊറ്റയാനായിരുന്നു. സ്ഥിരം സംഘർഷങ്ങൾക്കിടയിൽ കൂട്ടുകാരേ ഇല്ലായിരുന്നു.

കോളേജിൽ ചുമ്മാ പോയി മുഖം കാട്ടുന്ന വേലയായിരുന്നു. തന്തിയാൻ വാങ്ങിത്തന്ന ബൈക്കിലാണ് സഞ്ചാരം. അന്നത്തെ യമഹാ. നൂറു സീസി. തെറ്റില്ലാത്ത വണ്ടി. എന്നും കാലത്തെണീറ്റ് ഓടാൻ പോവും. ഒരു മണിക്കൂറ്. പിന്നെ അരമണിക്കൂറ് പുഷപ്പ്സ്. പറ്റുന്ന ദിവങ്ങളിലെല്ലാം നഗരത്തിലെ നല്ല സ്വിമ്മിങ്ങ്പൂളിൽ കുറേനേരം. പിന്നെ വേണമെങ്കിൽ കോളേജ്. അല്ലേല് നല്ല ഭക്ഷണം കിട്ടുന്നയിടങ്ങൾ. ഒപ്പം അന്നത്തെ ലോക്കൽ ബാറുകൾ… അല്ലെങ്കിൽ മുറുക്കാൻ കടകളിൽ അന്നെല്ലാം കിട്ടിയിരുന്ന സാമാന്യം തരക്കേടില്ലാത്ത കഞ്ചാവു ബീഡികൾ. മൊത്തം ഉന്മാദം. രണ്ടു വർഷം കഴിഞ്ഞതറിഞ്ഞില്ല. പിന്നെ ശരിയായ അറിവു നേടുന്നത് കോളേജിനടുത്തുള്ള ഒന്നാന്തരം യൂണിവേർസിറ്റി ലൈബ്രറിയിൽ നിന്നുമായിരുന്നു.

ഒരുനാൾ പതിവു പോലെ എണീറ്റോടാൻ പോയി. ജൂൺ മാസം. മഴയില്ലെങ്കിൽ നെല്ലു പുഴുങ്ങണപോലെ നമ്മളെ കൈകാര്യം ചെയ്യുന്ന മാസം. സമയം കാലത്തഞ്ചര. മുക്കാൽമണിക്കൂർ ഫുട്ട്പാത്തിലൂടെ ഓടിയപ്പോൾ ആകെ വിയർത്ത് നനഞ്ഞുകുതിർന്നു. തിരികെ കിതച്ചുകൊണ്ടു നടന്നു. വെളുപ്പിനേ എണീക്കണ എന്നെപ്പോലെയുള്ള വിവരദോഷികൾക്കും വണ്ണം കുറയ്ക്കാനായി നടക്കാനിറങ്ങുന്ന അമ്മാവന്മാർക്കും അവരുടെ തടിച്ചി കെട്ടിയവളുമാർക്കും ഉപരി നല്ല കിണ്ണൻ ചരക്കുകളും… പല പ്രായങ്ങളിലും രൂപങ്ങളിലും… വഴിയിൽ കാണാം. അതുമൊരു പ്രോത്സാഹനം! ദൈവം സഹായിച്ച് എന്നെ ഇക്കൂട്ടങ്ങൾ അങ്ങവഗണിക്കാറാണ് പതിവ്. എനിക്കതൊരു പുതുമയല്ല താനും. അതുകൊണ്ട് പരാതിയുമില്ല!

കാലത്തേ തുറന്നിരുന്ന വഴിയോരത്തെ തട്ടുകട എന്നെ ഹഠാദാകർഷിച്ചു. നല്ല കൊതിപ്പിക്കുന്ന മണമുള്ള ചായ അടിക്കുന്ന അമ്മാവൻ്റെ അടുത്തു നിന്ന് പാത്രങ്ങൾ തുടയ്ക്കുന്ന അക്കൻ്റെ ഇറക്കിയുടുത്ത മുണ്ടിനു മീതേ ഇത്തിരി തള്ളിയ വയറും, ഇടുപ്പിലങ്ങനെ തുറിച്ചു നിൽക്കുന്ന മടക്കുകളും അലക്ഷ്യമായി ഇട്ടിരുന്ന തോർത്തിനു പിന്നിൽ ഇറുകിയ ബ്ലൗസിനുള്ളിൽ തുളുമ്പുന്ന തടിച്ച മുലകളും ഒരു എക്സ്റ്റ്രാ അട്രാക്ഷനായിരുന്നു.

ചായ തന്നേ കുഞ്ഞേ? അവർ ചോദിച്ചു. കടുപ്പത്തിൽ മധുരം കുറച്ച്… ഞാൻ പറഞ്ഞു. അപ്പോഴാണ് ഒരു ചെറിയ പെൺ പറവക്കൂട്ടം അവിടെ പറന്നിറങ്ങിയത്. റോസ് നിറമുള്ള ചായ ഒന്നു മൊത്തിയിട്ട് കടയുടെ സൈഡിൽ നിന്നും ഞാനവരെ വെറുതേ നോക്കി. ചുമ്മാ.

മൂന്നാല് പെൺകിടാങ്ങൾ… കോളേജു കുമാരികളാവാം. ഏതാണ്ടെൻ്റെ പ്രായം പ്ലസ് ഓർ മൈനസ് ഒന്നോ രണ്ടോ വയസ്സ്. കാണാൻ നന്ന്. ടീഷർട്ടിനുള്ളിൽ ഇടത്തരം മുലകൾ… ലെഗ്ഗിങ്സിൽ ഉരുണ്ട ചന്തികൾ… ടിപ്പിക്കൽ നഗരത്തിലെ ഇച്ചിരെ കാശൊള്ള കുടുംബങ്ങളിലെ പെമ്പിള്ളാര്. കാപ്പി വേണം. അതാണാവശ്യം. പിന്നെ രണ്ടമ്മച്ചിമാര്. അറുപതിൻ്റെ വരയും താണ്ടിപ്പോയവർ. നല്ല തടിയും. ഇവരെല്ലാം ആവശ്യങ്ങൾ ഉന്നയിക്കുന്നതാരോടാണെന്നു നോക്കി.