“എനിക്കും ഇതൊക്കെ നടന്നു കണ്ടാല്‍ മതി…” ഞാനും സമ്മതിച്ചു.
അങ്ങനെ നാലുപേരും ചേട്ടന്റെ വണ്ടി പാർക്ക് ചെയ്തിരുന്ന ആ ഹോട്ടലിൽ തന്നെ പോയി കഴിച്ചു. കഴിച്ചിട്ട് ചേട്ടൻ കാശും കൊടുത്തിട്ട് മല്ലിക ചേച്ചിയെ നോക്കി.
“പിന്നേ മല്ലി ചേച്ചി, ഡാലിയയെ കൈ പിടിച്ചു നടത്തികണേ… ഇത്ര വയസ്സായിട്ടും ഇവൾക്ക് റോഡ് ക്രോസ് ചെയ്യാൻ അറിയില്ല.”
“ദേ ചേട്ടാ…” ഞാൻ ചേട്ടനെ നുള്ളാൻ ശ്രമിച്ചതും ചേട്ടൻ കള്ളച്ചിരിയോടെ ഒഴിഞ്ഞുമാറി വേഗം ചെന്ന് വണ്ടിയില്‍ കേറി.
“മല്ലി ചേച്ചി, അവളുടെ കൈ മുറുകെ പിടിച്ചോണേ.” എന്നെ ദേഷ്യം കേറ്റാനായി ചേട്ടൻ ചേച്ചിയോട് വിളിച്ചു പറഞ്ഞു.”
അതുകേട്ട് അണ്ണനും ചേച്ചിയും ചിരിച്ചു.
“തിരിച്ച് എന്റെ അടുത്തേക്ക് തന്നെയല്ലേ വരേണ്ടത്… അപ്പോ ശെരിയാക്കിത്തരാം.” ഞാൻ ചുണ്ട് കോട്ടി.
പക്ഷേ കൊച്ചു കുട്ടികളെ പോലെ നാക്ക് നീട്ടി ആട്ടി കാണിച്ചിട്ട് ചേട്ടൻ വണ്ടി ഓടിച്ചു പോയി. ചേട്ടന്റെ കുട്ടിത്തം കണ്ട് ഞങ്ങൾ മൂന്നുപേരും ചിരിച്ചു.
ചേട്ടൻ പോയതും എനിക്ക് എന്തോ നഷ്ടമായ ഒരു ഫീൽ ആയിരുന്നു. എന്റെ ശക്തി ചോര്‍ന്നുപോയ പോലെ. എന്റെ ധൈര്യം എന്നെ വിട്ടു പോയപോലെ. ഉള്ളില്‍ സന്തോഷവും കെട്ടടങ്ങി. സങ്കടം ഉള്ളില്‍ നിറഞ്ഞു.
“നല്ല തണുപ്പ്. നമുക്ക് വീട്ടില്‍ പോകാം.” മല്ലിക ചേച്ചി പറഞ്ഞു. എന്നിട്ട് എന്റെ വിഷാദം മനസ്സിലാക്കിയ പോലെ മല്ലിക ചേച്ചി എന്റെ തോളില്‍ പിടിച്ചു കൊണ്ട് എന്നെ നയിച്ചു. അണ്ണൻ ഞങ്ങൾക്ക് പിന്നാലെ നടന്നുവന്നു.
മൂടല്‍ മഞ്ഞ് പുക പോലെയാണ് പടർന്നു പിടിക്കാൻ തുടങ്ങിയത്. തണുപ്പും വര്‍ധിച്ചു. എനിക്ക് നല്ലതുപോലെ തണുത്തു.
അധികം കാഴ്ചകള്‍ ഒന്നും കാണാതെ ഞങ്ങൾ വേഗം നടന്നു. മെയിന്‍ റോഡ് വിട്ട് ചെറിയൊരു കുന്ന് പോലത്തെ കയറ്റം കേറി അടുത്തടുത്ത വീടുകളും, ചെറുതും വലുതുമായ കെട്ടിടങ്ങളും ഉള്ള ഭാഗത്തേക്കാണ് മല്ലിക ചേച്ചി എന്നെ നയിച്ചത്.
“അവന ഉനക്ക് റോമ്പ പിടിക്കുമാ..?” പെട്ടന്ന് മല്ലിക ചേച്ചി എന്റെ ചെവിയില്‍ ചോദിച്ചു.
അതുകേട്ട് ഞാൻ അന്തിച്ചു പോയി. നടത്തം നിര്‍ത്തി പെട്ടന്ന് നിന്നിട്ട് ചേച്ചിയെ ഞാൻ നോക്കി.
“നല്ല തണുപ്പ്. രണ്ടുപേരും വെറുതെ വഴിയില്‍ നില്‍ക്കാതെ വേഗം നടന്നോ.. വീട്ടില്‍ ചെന്നിട്ട് ഒരു ചുടു ചായ കുടിക്കണം.” സാമുവേല്‍ അണൻ പുറകില്‍ നിന്നും പറഞ്ഞപ്പോ ചേച്ചി എന്നെ പിടിച്ചു വലിച്ചു. ഞാനും കൂടെ നടന്നു.
“നി അവന പാക്കുറ പാർവയിലേയെ എനക്ക് എല്ലാം പുരിഞ്ചുപോച്ച്. ആനാ ഇന്ത ആമ്പളൈങ്കളുക്കു താൻ ഒണ്ണുമേ പുരിയാത്.” മല്ലിക ചേച്ചി പറഞ്ഞത് കേട്ട് ഞാൻ പതിയെ ചിരിച്ചു. ചേച്ചിയും ചിരിച്ചു.
“അവന ഉനക്ക് എവ്ലോ പിടിക്കും?” ചേച്ചി പിന്നെയും ചെവിയില്‍ ചോദിച്ചു.
“ചേട്ടന്‍ കഴിഞ്ഞേ മറ്റെന്തിനെ കുറിച്ചും എനിക്ക് ചിന്തിക്കാൻ കഴിയൂ. ചേട്ടൻ എപ്പോഴും എന്റെ മനസ്സിലും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞ് നില്‍ക്കുകയ. ചേട്ടൻ പോയപ്പോ എനിക്ക് നേരാംവണ്ണം എന്തെങ്കിലും ചിന്തിക്കാൻ പോലും കഴിയുന്നില്ല.”
ഞാൻ പറഞ്ഞത് കേട്ട് മല്ലിക ചേച്ചി ഒന്നും മിണ്ടാതെ എന്റെ തോളില്‍ ഒന്ന് അമര്‍ത്തി. അപ്പോഴേക്കും അവരുടെ വീട്ടിനു മുന്നില്‍ ഞങ്ങൾ എത്തി കഴിഞ്ഞിരുന്നു.
ഒറ്റ നില ടെറസിട്ട വീടാണ്. ഭയങ്കര വലുതെന്ന് പറയാൻ കഴിയില്ല. രണ്ട് സെന്റിലോ മറ്റോ നില്‍ക്കുന്ന വീടാണ്.
ചേച്ചി ചാവി ഇട്ടു തിരിച്ച് വാതില്‍ തള്ളി തുറന്നു. ഞങ്ങൾ അകത്ത് കേറിയത് മീഡിയം സൈസ് ഹാളിലേക്കാണ്. ഞങ്ങൾ അകത്ത് കേറിയതും ചേച്ചി വാതിലടച്ചു. എനിക്ക് ചെറിയ പേടി തോന്നി. പക്ഷെ ചേട്ടന് ഇവരെ വിശ്വസം ഉള്ളത് കൊണ്ട് എന്റെ പേടി അല്പമൊന്ന് മാറി. ചേട്ടൻ ആരെയും അത്ര പെട്ടന്ന് കണ്ണുമടച്ച് വിശ്വസിക്കില്ല. ഇവര്‍ നല്ല കൂട്ടര്‍ അല്ലെങ്കിൽ ചേട്ടൻ തീര്‍ച്ചയായും മനസ്സിലാക്കുമായിരുന്നു.
